Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തണ്ണിത്തോട്ടിലെ പെണ്‍കുട്ടി പറയുന്നത്

കോയമ്പത്തൂരില്‍ സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തില്‍ ബിഎസ്‌സി അഗ്രിക്കള്‍ച്ചറിന് പഠിക്കുന്ന പെണ്‍കുട്ടി മാര്‍ച്ച് 19നാണ് വീട്ടിലെത്തിയത്. ആരോഗ്യവകുപ്പിനെ വിവരം അറിയിച്ച് അന്നു മുതല്‍ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ അച്ഛന്‍ പുറത്തിറങ്ങി നടക്കുന്നുവെന്ന പേരില്‍ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ

എം.എസ്. സനല്‍കുമാര്‍ by എം.എസ്. സനല്‍കുമാര്‍
Sep 14, 2020, 03:00 am IST
in Article

‘വലിയ പ്രതീക്ഷയായിരുന്നു മുഖ്യമന്ത്രിയില്‍. ജില്ലാ കളക്ടര്‍ പി.ബി. നൂഹ് സാര്‍ ഞങ്ങളുടെ റോള്‍ മോഡലായിരുന്നു. ഇവരിലുള്ള പ്രതീക്ഷ നീതി ലഭിക്കും എന്ന ആത്മവിശ്വാസം തന്നു. പക്ഷേ, ഇവരേക്കാളൊക്കെ സ്വാധീനം ക്രിമിനലുകള്‍ക്ക് ഉണ്ടെന്നുള്ളത് ആത്മവിശ്വാസം തകര്‍ക്കുകയാണ്.’ പത്തനംതിട്ട തണ്ണിത്തോട്ടില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയവെ സിപിഎമ്മുകാര്‍ വീടുകയറി ആക്രമിച്ച ഇന്നും നീതി ലഭിച്ചിട്ടില്ലാത്ത പെണ്‍കുട്ടിയുടെ വാക്കുകളാണിത്.

കോയമ്പത്തൂരില്‍ സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തില്‍ ബിഎസ്‌സി അഗ്രിക്കള്‍ച്ചറിന് പഠിക്കുന്ന പെണ്‍കുട്ടി മാര്‍ച്ച് 19നാണ്  വീട്ടിലെത്തിയത്.  ആരോഗ്യവകുപ്പിനെ വിവരം അറിയിച്ച് അന്നു മുതല്‍ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ അച്ഛന്‍ പുറത്തിറങ്ങി നടക്കുന്നുവെന്ന പേരില്‍ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഭീഷണി ഉയര്‍ന്നു. അച്ഛനെ അക്രമിക്കാന്‍ തയാറെടുക്കുന്നത് സംബന്ധിച്ച് സിപിഎം സഹയാത്രികരും അംഗങ്ങളും അനുഭാവികളും ഉള്‍പ്പെടുന്ന വാട്സ്ആപ് കൂട്ടായ്‌മയായ ‘ സഖാവ് ‘ ലൂടെ നടന്ന ചര്‍ച്ചയുടെ ശബ്ദസന്ദേശം അടക്കമാണ് പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ കീഴടങ്ങിയ ആറു പേരില്‍ മൂന്ന് പേരെ  നിസ്സാരമായ വകുപ്പുകള്‍  ചുമത്തി കേസെടുത്ത് സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടയയ്‌ക്കുകയായിരുന്നു. മുന്‍പുള്ള കേസുകളില്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുമ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ എംഎല്‍എയുടേയും പാര്‍ട്ടി  നേതൃത്വത്തിന്റെയും ഇടപെടലുണ്ടായി. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലീസ് മൊഴി മാറ്റിയെഴുതി. ഇതില്‍ പ്രതിഷേധിച്ച്  പെണ്‍കുട്ടി വീട്ടില്‍ നിരാഹാരം ആരംഭിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് അടൂര്‍ ഡിവൈഎസ്പി പെണ്‍കുട്ടിയില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും വീണ്ടും മൊഴിയെടുത്തിരുന്നു.  

തീര്‍ന്നില്ല സിപിഎം പ്രതികാരം. അക്രമത്തിനിരയായ  പെണ്‍കുട്ടിക്കെതിരെ പോലീസ് കേസെടുത്തു. ആരോഗ്യ വകുപ്പിനെ ചട്ടം കെട്ടി, പെണ്‍കുട്ടി  ക്വാറന്റൈന്‍  ലംഘിച്ചു എന്ന് വരുത്തിത്തീര്‍ത്ത്  റിപ്പോര്‍ട്ട് വാങ്ങിയാണ്  പോലീസ് കേസെടുത്തത്. അതിന് പെണ്‍കുട്ടി വീടിനു  പുറത്തേക്ക് പെണ്‍കുട്ടി ഇറങ്ങിയെന്ന  ന്യായം പറഞ്ഞു.  ഒടുവില്‍, ആക്രമണം നടത്തിയത് സിപിഎമ്മുകാരാണെന്ന്  പാര്‍ട്ടിക്ക് സമ്മതിക്കേണ്ടി വന്നു. സിപിഎം ജില്ലാകമ്മറ്റി ഇക്കാര്യം അംഗീകരിച്ചു. സിപിഎം അംഗങ്ങളായവര്‍ അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പാര്‍ട്ടി ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു പത്രക്കുറിപ്പ് ഇറക്കി.  ഇതില്‍ പങ്കെടുത്ത പാര്‍ട്ടി അംഗങ്ങളായ രാജേഷ്, അശോകന്‍, അജേഷ്, സനല്‍, നവീന്‍, ജിന്‍സണ്‍ എന്നിവരെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി  സസ്‌പെന്‍ഡ് ചെയ്തു.  

എന്നാല്‍ പൊതുസമൂഹത്തിന്റെ കണ്ണില്‍ മണ്ണിടാനുള്ള സിപിഎം തന്ത്രം മാത്രമായിരുന്നു അത്.  ഇവര്‍ ഇന്നും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അറസ്റ്റിലായവര്‍ക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തണമോയെന്നതു സംബന്ധിച്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനിക്കുമെന്നായിരുന്നു ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിന്റെ നിലപാട്.  ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല എന്നതാണ് വസ്തുത. ഇന്ന് ലോക്കല്‍ പോലീസിന് ഇതേക്കുറിച്ചൊന്നുമറിയില്ല. സംഭവം ഉന്നതതല അന്വേഷണത്തിലാണ്. എന്നാല്‍ ആക്രമണത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും നീതി കിട്ടാതെ കഴിയുമ്പോള്‍ പ്രതികള്‍  പാര്‍ട്ടിയുടെ സംരക്ഷണത്തിലാണ്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

Kerala

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

India

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

Kerala

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

Kerala

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.