Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കൗമാര ദുഖങ്ങളുടെ സിനിമ

എസ്. അഭിലാഷ് സംവിധാനം ചെയ്ത 'കൊന്നപ്പൂക്കളും മാമ്പഴവും' വര്‍ത്തമാനകാല കൗമാരങ്ങളുടെ ജീവിതപ്രശ്‌നങ്ങളാണ് പ്രമേയമാക്കുന്നത്. തനിക്കു ചുറ്റുമുള്ള ജീവിതത്തിന്റെ ആവിഷ്‌കാരമാണ് ഓരോ കലാകാരനും തന്റെ മാധ്യമത്തിലൂടെ നിര്‍വഹിക്കുന്നത്. ക്ലാസ് മുറികളില്‍ തങ്ങളുടെ ഭാവനയും പ്രതിഭയും ഉള്ളിലൊതുക്കി കുട്ടികള്‍ അനുഭവിക്കുന്ന തടവറ സമാനമായ വീര്‍പ്പുമുട്ടുകളെ സിനിമ എന്ന മാധ്യമത്തിലൂടെ പങ്കുവയ്‌ക്കുകയാണ് അധ്യാപകന്‍ കൂടിയായ സംവിധായകന്‍.

കുമ്മനം രവിbyകുമ്മനം രവി
Sep 13, 2020, 03:00 am IST
inEntertainment

മലയാളത്തില്‍ ഒടിടി റിലീസായ മൂന്നാമത്തെ ചിത്രമാണ് ‘കൊന്നപ്പൂക്കളും മാമ്പഴവും’ എന്ന കുട്ടികളുടെ സിനിമ. സൂഫിയും സുജാതയും, മ്യൂസിക്കല്‍ ചെയര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഓണ്‍ലൈന്‍ റിലീസായ ‘കൊന്നപ്പൂക്കളും മാമ്പഴവും’ കുടുംബസദസ്സുകള്‍ നെഞ്ചേറ്റി കഴിഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ എസ്‌ഐഇടി വിദ്യാഭ്യാസ ചലച്ചിത്ര മേള, ലിഫ്റ്റ് ഇന്ത്യ ഫിലിമോത്സവ് തുടങ്ങി ദേശീയവും അന്തര്‍ദേശീയവുമായ നിരവധി മേളകളില്‍ പ്രശംസ നേടിയ ശേഷമാണ് ചിത്രം ആഗസ്റ്റ് എട്ടിന് ഓണ്‍ലൈന്‍ പ്രദര്‍ശനത്തിനെത്തിയത്.

എസ്. അഭിലാഷ് സംവിധാനം ചെയ്ത ‘കൊന്നപ്പൂക്കളും മാമ്പഴവും’ വര്‍ത്തമാനകാല കൗമാരങ്ങളുടെ ജീവിതപ്രശ്‌നങ്ങളാണ് പ്രമേയമാക്കുന്നത്. തനിക്കു ചുറ്റുമുള്ള ജീവിതത്തിന്റെ ആവിഷ്‌കാരമാണ് ഓരോ കലാകാരനും തന്റെ മാധ്യമത്തിലൂടെ നിര്‍വഹിക്കുന്നത്. ക്ലാസ് മുറികളില്‍ തങ്ങളുടെ ഭാവനയും പ്രതിഭയും ഉള്ളിലൊതുക്കി കുട്ടികള്‍ അനുഭവിക്കുന്ന തടവറ സമാനമായ വീര്‍പ്പുമുട്ടുകളെ സിനിമ എന്ന മാധ്യമത്തിലൂടെ പങ്കുവയ്‌ക്കുകയാണ് അധ്യാപകന്‍ കൂടിയായ സംവിധായകന്‍. കൊന്നപ്പൂക്കള്‍ വിരിയുന്ന വിഷുക്കാലവും, താളമേളങ്ങളുടെ ഉത്സവനാളുകളും, മാഞ്ചുവട്ടിലെ മാമ്പഴമാധുര്യവും നിറഞ്ഞ മധ്യവേനല്‍ അവധി കുട്ടികളുടെ ഹരമാണ്. വര്‍ഷാന്ത്യ പരീക്ഷ കഴിഞ്ഞ് നിറഞ്ഞ മനസ്സുമായി കളി സ്ഥലങ്ങളില്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍കൊണ്ട് വിലക്കേര്‍പ്പെടുത്തുന്ന രക്ഷകര്‍ത്താക്കള്‍ക്ക് ഒരു സന്ദേശമാണ് ഈ സിനിമ. പ്രകൃതി എന്ന അമ്മയുടെ മടിത്തട്ടില്‍ മതിവരുവോളം മനസ്സു നിറയ്‌ക്കാന്‍ വെമ്പുന്ന ബാല്യത്തിന്റെ ചിത്രശലഭങ്ങളെയാണ് ആധുനികജീവിതത്തിന്റെ പ്രായോഗികതാ വാദങ്ങള്‍ ചിറകരിയുന്നത്.

കുട്ടികളുടെ കാര്യത്തില്‍ ഉല്‍കണ്ഠകളും ആപത് ശങ്കകളും അപായഭീതികളുമൊക്കെ മാതാപിതാക്കളെ അമിതമായി ചൂഴ്ന്നു നില്‍ക്കുന്നു. ഈ ചിത്രത്തിലെ മുതിര്‍ന്ന കഥാപാത്രങ്ങളെല്ലാം കുട്ടികളോട് നിര്‍ദ്ദയമായി പെരുമാറുന്നത് ഈ അപായഭീതിയുടെ മുന്‍വിധികൊണ്ടാണ്. ഭാവിയെപ്പറ്റിയുള്ള അനിശ്ചിതാവസ്ഥ അണുകുടുംബങ്ങളിലെ കുട്ടികളെയാണ് ബലിയാടുകളാക്കുന്നത്.

അവധിക്കാലത്ത് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സില്‍ പോകാതെ വീട്ടുകാരറിയാതെ കുട്ടികള്‍ നഗരത്തിലേക്ക് വണ്ടി കയറുന്നു. എന്നാല്‍ പേഴ്‌സ് നഷ്ടപ്പെട്ടതിനാല്‍ മടക്കയാത്രയ്‌ക്ക് പണമില്ലാതെ അവര്‍ നഗരത്തില്‍ അലയുന്നു. വീട്ടില്‍ താമസിച്ചെത്തിയ കുട്ടികളെ രക്ഷിതാക്കള്‍ ശിക്ഷിക്കാനൊരുങ്ങുമ്പോള്‍ പക്വമതിയായ മുത്തച്ഛന്‍ രക്ഷിതാക്കളെയാണ് പഴിച്ചത്. ”ഇത് ഇവരുടെ അവധിക്കാലം. ഇത് ഇവര്‍ക്കുള്ളതാണ്. അതിനിടയില്‍ നിങ്ങളുടെ അമിത പ്രതീക്ഷകളും ചിന്തകളും കുത്തിനിറയ്‌ക്കാന്‍ ശ്രമിച്ചു. ഇവരെ ഇവരാകാന്‍ വിടുക.”- കൊന്നപ്പൂക്കളും മാമ്പഴവും എന്ന  ചിത്രത്തിന്റെ സന്ദേശം ഇതാണ്.

മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ജെയ്ഡന്‍ ഫിലിപ്പാണ് പ്രധാന കഥാപാത്രമായ സ്‌കൂള്‍ കുട്ടിയെ അവതരിപ്പിക്കുന്നത്. വിവിധ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശ്രീദര്‍ശ്, സഞ്ജയ്, ജേക്കബ്, ആഹ്‌റോന്‍, അനഘ സതീശ്, എബിന്‍, രോഹിത്, ആദര്‍ശ് എന്നീ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആദര്‍ശ് കുര്യന്റെ ഛായാഗ്രഹണവും ഷാരൂണ്‍ സലീമിന്റെ പശ്ചാത്തല സംഗീതവും സനില്‍ മാവേലിയുടെ ഗാനങ്ങളും ഗണേഷ് മാരാരുടെ ശബ്ദ മിശ്രണവും സിനിമയുടെ മികവിന്റെ പ്രധാന ഘടകമാണ്.

കുട്ടികളുടെ സിനിമകളിലെ പതിവ് ക്ലീഷേകളെ ഒഴിവാക്കുന്നതില്‍ സംവിധായകന്‍ അഭിലാഷ് വിജയിച്ചിട്ടുണ്ട്. ഗ്രാമാന്തരീക്ഷവും ഉത്സവ കാഴ്ചകളും നിറഞ്ഞ ആദ്യ പകുതിയില്‍ കഥകളി, പടയണി, ഓട്ടന്‍തുള്ളല്‍, പാവക്കൂത്ത്, തിരുവാതിര, കളരിപ്പയറ്റ്, കരകം, തായമ്പക തുടങ്ങി കേരളത്തിന്റെ പൈതൃകകലകളുടെ ദൃശ്യ വിന്യാസങ്ങള്‍ ശ്രദ്ധേയമായി അവതരിപ്പിക്കുന്നു. സബ്‌ടൈറ്റിലുകളിലൂടെ ഈ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്നുമുണ്ട്. നമ്മുടെ ഭാഷയും സാംസ്‌കാരിക മൂല്യങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉന്നയിക്കുന്നതില്‍ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. സാധാരണ മലയാളത്തില്‍ നിര്‍മിക്കുന്ന കുട്ടികളുടെ സിനിമകളില്‍ കാണാത്ത റിയലിസ്റ്റിക് ട്രീറ്റ്‌മെന്റാണ് ഈ സിനിമയുടെ സവിശേഷത. ഏതാണ്ട് മുഴുവന്‍ അഭിനേതാക്കളും പുതുമുഖങ്ങളാണെങ്കിലും മികച്ച രീതിയില്‍ അവരെ അവതരിപ്പിക്കുവാന്‍ സംവിധായകന് കഴിഞ്ഞു. ചെറിയ കാന്‍വാസിനുള്ളില്‍ കലാമേന്മയുള്ള ഒരു സിനിമയൊരുക്കിയ അഭിലാഷവും സംഘവും അഭിനന്ദനം അര്‍ഹിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

Astrology

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

Kerala

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.