Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാക്കിക്കുള്ളിലെ ജിഹാദി കണക്ഷന്‍

ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിന്റെ ചാവേറാവാന്‍വരെ യുവാക്കള്‍ ക്യൂ നില്‍ക്കുന്ന നിലയിലേക്ക് കേരളം മാറിയതിനു പിന്നില്‍ നിയമപാലകര്‍ പോലും മതതീവ്രവാദികളുടെ കയ്യാളായതിന്റെ പശ്ചാത്തലമുണ്ട്. ആരേയും പേടിക്കാതെ വിധ്വംസകപ്രവര്‍ത്തനം നടത്താനുള്ള അവസരമാണ് ഇതുവഴി തീവ്രവാദികള്‍ക്ക് ലഭിക്കുന്നത്. കാക്കിക്കുള്ളിലെ ഈ കറുത്ത ആടുകളെ കണ്ടെത്തി പോലീസ് സേനയെ ശുദ്ധീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2020, 03:00 am IST
in Editorial

കേരളം ഇസ്ലാമിക തീവ്രവാദികളുടെ സ്വന്തം നാടായി മാറിയതിന്റെ മുഖ്യകാരണങ്ങളിലൊന്ന് അവര്‍ക്ക് ലഭിക്കുന്ന രാഷ്‌ട്രീയ-ഭരണ സംരക്ഷണമാണെന്നത് പരസ്യമായ രഹസ്യമാണ്. വര്‍ഗീയ പ്രീണനത്തിന്റെ ബലതന്ത്രം പ്രയോഗിച്ച് മാറിമാറി അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ അനുവര്‍ത്തിക്കുന്ന മൃദുസമീപനം മുതലെടുത്ത് തങ്ങളുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഇസ്ലാമിക തീവ്രവാദ ശക്തികള്‍. ഭരണ-പ്രതിപക്ഷങ്ങളെ നയിക്കുന്ന പാര്‍ട്ടികളെയും മുന്നണികളെയും ഇരുപക്ഷത്തും തന്ത്രപൂര്‍വം നിലയുറപ്പിച്ച്  പരസ്പര ധാരണയോടെ ഹൈജാക്കുചെയ്യാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നു. ഭരണ സംവിധാനത്തെ വരുതിയിലാക്കി തങ്ങള്‍ ആഗ്രഹിക്കുകയും ലക്ഷ്യംവയ്‌ക്കുകയുംചെയ്യുന്ന കാര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഇസ്ലാമിക തീവ്രവാദികള്‍ വിജയിക്കുന്നു. ഇവരുടെ ആവശ്യങ്ങള്‍, അവ  സാമൂഹ്യവിരുദ്ധമോ രാജ്യവിരുദ്ധമോ ആയാല്‍പ്പോലും അധികൃതര്‍ അനുവദിച്ചുകൊടുക്കുന്നു.

കോഴിക്കോട് ചില ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്ക് ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകനായ ഷാജി എന്നയാളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് സംഘങ്ങളില്‍പ്പെട്ട പ്രതികള്‍ക്ക് അന്വേഷണ വിവരം ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയാണ് ഇവരെ മലപ്പുറത്തേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. എഎസ്‌ഐയും സിപിഒയുമായ ഇവരെ ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളെ നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ നിയോഗിച്ചതായിരുന്നു. പോലീസില്‍നിന്ന് രഹസ്യവിവരം ചോര്‍ന്നുകിട്ടിയതിനെത്തുടര്‍ന്ന്, കേസില്‍ പിടിയിലാവേണ്ടയാള്‍ മുന്‍കൂര്‍ ജാമ്യം നേടി ഒളിവില്‍ പോയി. ഫലത്തില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ഒറ്റുകാരായി മാറുകയായിരുന്നു ഈ പോലീസുകാര്‍. പോപ്പുലര്‍ ഫ്രണ്ടിന്റെയുംഎസ്ഡിപിഐയുടെയും പ്രമുഖ നേതാക്കള്‍ ഉള്‍പ്പെട്ട ഗൂഢാലോചനയെത്തുടര്‍ന്നാണ് ഷാജി എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് വിവരം. അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനിന്ന പോലീസുകാര്‍ തീവ്രവാദ സംഘടനാ നേതാക്കളെയും രക്ഷിക്കുകയായിരുന്നു.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇസ്ലാമിക തീവ്രവാദികള്‍ മനസ്സുവച്ചാല്‍ കേരളാ പോലീസില്‍ എന്തും നടക്കുമെന്ന അവസ്ഥയാണുള്ളത്. വര്‍ഷങ്ങളായി ഇത് തുടരുകയും ചെയ്യുന്നു. മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചനയില്‍ പങ്കുള്ള ചില പ്രമുഖരെ രക്ഷിക്കാന്‍ ഒരു മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ ശ്രമിച്ചതായുള്ള ആരോപണം ഇപ്പോഴും ശക്തമാണ്. ആലുവയ്‌ക്കടുത്തെ പാനായിക്കുളത്ത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടുവന്ന കേസില്‍ പ്രതികളാവേണ്ട ചിലരെ പരാതിക്കാരാക്കി മാറ്റി രക്ഷപ്പെടുത്തിയതും മുതിര്‍ന്ന പോലീസുദ്യോഗസ്ഥനാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. അബ്ദുള്‍ നാസര്‍ മദനിക്കും തടിയന്റവിട നസീറിനും അനുകൂലമായി പോലീസിലെ ചിലര്‍ പല ഘട്ടങ്ങളിലും പ്രവര്‍ത്തിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു. തൊടുപുഴയില്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മതതീവ്രവാദികളുടെ പക്ഷം പിടിച്ചതായി  ആത്മകഥയില്‍ അധ്യാപകന്‍തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മതതീവ്രവാദവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ള ചിലരുടെ പേരുകള്‍ പോലീസ് ആസ്ഥാനത്തുനിന്ന് ഒരു ഉദ്യോഗസ്ഥന്‍ ചോര്‍ത്തിയത് വലിയ വിവാദത്തിനിടയാക്കിയതാണ്. പോലീസില്‍നിന്ന് വെടിയുണ്ട മോഷ്ടിച്ച് തീവ്രവാദികള്‍ക്ക് എത്തിച്ചതുള്‍പ്പെടെയുള്ള നിരവധി സംഭവങ്ങള്‍ വേറെയുമുണ്ട്.

കേരളാ പോലീസില്‍ ഇസ്ലാമിക തീവ്രവാദി കള്‍ക്കുവേണ്ടിയുള്ള സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ ചിത്രമാണ് ഇവിടെ തെളിഞ്ഞുവരുന്നത്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കുകയും നീതി നടപ്പാക്കുകയും ചെയ്യേണ്ടവര്‍ മതപക്ഷപാതം  കാണിക്കുന്ന അത്യന്തം ആപല്‍ക്കരമായ സ്ഥിതിവിശേഷമാണിത്. ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിന്റെ ചാവേറാവാന്‍വരെ യുവാക്കള്‍ ക്യൂനില്‍ക്കുന്ന നിലയിലേക്ക് കേരളം മാറിയതിനു പിന്നില്‍ നിയമപാലകര്‍ പോലും മതതീവ്രവാദികളുടെ കയ്യാളായതിന്റെ പശ്ചാത്തലമുണ്ട്. ആരേയും പേടിക്കാതെ വിധ്വംസകപ്രവര്‍ത്തനം നടത്താനുള്ള അവസരമാണ് ഇതുവഴി തീവ്രവാദികള്‍ക്ക് ലഭിക്കുന്നത്. കാക്കിക്കുള്ളിലെ ഈ കറുത്ത ആടുകളെ കണ്ടെത്തി പോലീസ് സേനയെ ശുദ്ധീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന സ്ഥലംമാറ്റം പോലുള്ള ലഘുവായ ശിക്ഷകള്‍ അവരെ സംരക്ഷിക്കുന്നതിന് തുല്യമായിരിക്കും. ഇക്കൂട്ടരെ ശരിയായ അന്വേഷണം നടത്തി പിരിച്ചുവിടുകയും, കര്‍ശനമായ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കുകയുമാണ് വേണ്ടത്. രാഷ്‌ട്രീയ-ഭരണ നേതൃത്വം ഇതിനുള്ള ഇച്ഛാശക്തി കാണിക്കണം.

Tags: 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.