Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് ഗുരുവിനെ കുരിശില്‍ തറച്ചു; ഇന്ന് ഗുരുദേവ ജയന്തി കരിദിനമാക്കി; ശ്രീനാരായണ ഗുരുദേവനെ നിരന്തരം അവഹേളിച്ച് സിപിഎം

ശ്രീനാരായണഗുരുദേവനെ മുമ്പ് കുരിശില്‍ തറച്ച് ലോകമെങ്ങുമുള്ള ശ്രീ നാരായണീയരെയും മലയാളികളെയും അപമാനിച്ച സിപിഎമ്മാണ് ഗുരുവിന്റെ ജയന്തി കരിദിനമാക്കി ഗുരുനിന്ദ ആവര്‍ത്തിച്ചത്. 2015 ലാണ് ശ്രീനാരായണ ഗുരുദേവനെ സിപിഎം കുരിശില്‍ തറച്ച് അപമാനിച്ചത്.

നീരജ് ജി.ജി by നീരജ് ജി.ജി
Sep 3, 2020, 08:26 am IST
in Kerala

തിരുവനന്തപുരം: സിപിഎമ്മിന്റെ ഗുരുദേവ നിന്ദയ്‌ക്ക് എതിരെ പ്രതിഷേധം ശക്തം. ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനമായ ചതയദിനത്തില്‍ കരിദിനാചരണത്തിന് ആഹ്വാനം നല്‍കിയ സിപിഎം നടപടിക്കെതിരെ  രോഷം ഇരമ്പുകയാണ്.  

ശ്രീനാരായണഗുരുദേവനെ മുമ്പ് കുരിശില്‍ തറച്ച് ലോകമെങ്ങുമുള്ള ശ്രീ നാരായണീയരെയും മലയാളികളെയും അപമാനിച്ച സിപിഎമ്മാണ് ഗുരുവിന്റെ ജയന്തി  കരിദിനമാക്കി ഗുരുനിന്ദ ആവര്‍ത്തിച്ചത്. 2015 ലാണ് ശ്രീനാരായണ ഗുരുദേവനെ സിപിഎം കുരിശില്‍ തറച്ച്  അപമാനിച്ചത്. കേരളം മുഴുവന്‍ അന്നത് ചര്‍ച്ച ചെയ്തിരുന്നു. കണ്ണൂരില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സിപിഎം സംഘടിപ്പിച്ച ഘോഷയാത്രയിലാണ് നിശ്ചല ദൃശ്യമായി ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചത്.  

ശ്രീനാരായണഗുരുദേവന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വാക്കുകളെപ്പോലും മാറ്റി ചിത്രീകരിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ അന്ന് നിശ്ചലദൃശ്യം തയാറാക്കിയത്. പല ജാതി പല മതം പല ദൈവം മനുഷ്യന് എന്നായിരുന്നു അന്ന് ശ്രീനാരായണ ഗുരുദേവന്റെ വാക്കുകളെ അവര്‍ മാറ്റിയിരുന്നത്. നിശ്ചല ദൃശ്യത്തിലെ ശ്രീനാരായണ ഗുരുദേവന്റെ ഇരു കൈകളിലും സിപിഎം പ്രവര്‍ത്തകര്‍ ഈ വാചകങ്ങളും കെട്ടി തൂക്കിയിരുന്നു. സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉണ്ടായിട്ടും അന്ന് പ്രവര്‍ത്തകരുടെ തെറ്റ് തിരുത്തിക്കാന്‍ സിപിഎം നേതൃത്വം തയാറായില്ല.

നവോത്ഥാനത്തിന്റെ പേരില്‍, വനിതാ മതില്‍ തട്ടിക്കൂട്ടി ദിവസവും ഗുരുഭക്തരെ സിപിഎം വഞ്ചിച്ചു. 2019 ജനുവരി ഒന്നിനായിരുന്നു വനിതാ മതില്‍. ലോക പ്രശസ്തമായ ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത് എല്ലാ വര്‍ഷവും ഡിസംബര്‍ അവസാനവും ജനുവരി ആദ്യ ദിവസവുമായിട്ടാണ്. ഇത് അറിയാമായിരുന്നിട്ട് കൂടി സര്‍ക്കാരും സിപിഎമ്മും വനിതാ മതില്‍ നടത്താല്‍ തീരുമാനിച്ചത് 2019 ജനുവരി ഒന്നിനായിരുന്നു. ശിവഗിരി തീര്‍ത്ഥാടന ദിവസം നടത്തുന്ന വനിതാ മതില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന പലരുടേയും ആവശ്യം അന്നും സര്‍ക്കാരും സിപിഎമ്മും ചെവിക്കൊണ്ടില്ല.  

കഴിഞ്ഞ 87ാമത് ശിവഗിരി തീര്‍ത്ഥാടനത്തിനും ശിവഗിരി മഠത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ശിവഗിരി തീര്‍ത്ഥാടനം നടക്കുന്ന സമയത്ത് പരീക്ഷയും മറ്റും നടന്നതിനാല്‍ പൊതുഅവധി നല്‍കണമെന്നായിരുന്നു സര്‍ക്കാരിനോട് ശിവഗിരി മഠം അന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. സര്‍ക്കാര്‍ അവധി നല്‍കാത്തതിനെതിരെ ശിവഗിരിമഠം തന്നെ രംഗത്തെത്തുകയും ചെയ്തു. ശ്രീനാരായണ ഗുരുവിനെ പാര്‍ശ്വവത്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി അന്ന് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സര്‍ക്കാരിനെ വിമര്‍ശിച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇന്നിപ്പോള്‍ ഗുരുനിന്ദ വീണ്ടും സിപിഎം ആവര്‍ത്തിക്കുമ്പോള്‍ സിപിഎമ്മിന്റെ തനിനിറമാണ് പുറത്തുവരുന്നത്. നാലു ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടവരുടെ പേരില്‍ പ്രതിഷേധം നടത്താന്‍ സിപിഎം തെരഞ്ഞെടുത്തത് ഗുരുദേവ ജയന്തി ദിനം.

Tags: cpimSree narayana guru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
Kerala

ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മക ജീവിതം വഴികാട്ടി: എം.രാധാകൃഷ്ണന്‍

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വിജയ് സർക്കാര്‍ വൈകാതെ നിലംപൊത്തുമോ? എഐഎഡിഎംകെയെ കൂട്ടിയാൽ പിന്തുണ പിൻവലിക്കുമെന്ന് സിപിഎം

Kerala

സിപിഎമ്മിലെ വിമർശന ‘പ്രളയം’; അമ്പരന്ന് നേതാക്കൾ, വിളറുമോ പിളരുമോ എന്ന് ആശങ്ക

Kerala

ചിരി വരുന്നു; സിപിഎമ്മിന് 550 ഓഫീസ് തിരികെ കിട്ടിയത് ബിജെപി കാരണം; ആ ബിജെപിയെ കമ്മികള്‍ ഫാസിസ്റ്റ് എന്ന് വിളിക്കുന്നു: ടി. പി സെൻകുമാര്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

മലയിടംതുരുത്തിലെ ഒഴിപ്പിക്കൽ; വിധി നടപ്പാക്കിയേ പറ്റൂവെന്ന് സർക്കാരിനോട് ഹൈക്കോടതി

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

“എന്തിനാണ് അമ്മയെ ഇങ്ങനെ നാറ്റിക്കുന്നത്, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്”: ടിനി ടോമിനോടും അൻസിബയോടും സുധീർ

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.