Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കോണ്‍ഗ്രസില്‍ കൊട്ടാരവിപ്ലവം; പരസ്യ നീക്കവുമായി ഗുലാംനബിയും കപില്‍ സിബലും; അധ്യക്ഷ പദവിയില്‍ സോണിയ തുടരും

കത്തെഴുതിയവര്‍ക്ക് ബിജെപി ബന്ധമെന്ന് രാഹുല്‍ രാഹുലിനെ വിമര്‍ശിച്ച് കപില്‍ സിബലിന്റെ ട്വീറ്റ് അധ്യക്ഷ പദവിയില്‍ സോണിയ തുടരും ആറുമാസത്തിനകം എഐസിസി വിളിക്കും

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 25, 2020, 10:13 am IST
inNews

ന്യൂദല്‍ഹി: മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദും കപില്‍ സിബലും മുന്നില്‍ നിന്ന് നയിച്ച അപ്രതീക്ഷിത പ്രതിഷേധത്തില്‍ കലങ്ങിമറിഞ്ഞ് കോണ്‍ഗ്രസ്. ഇന്നലെ രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ ആവശ്യമാണെന്ന നിലപാട് നേതാക്കള്‍ പരസ്യമായി ആവര്‍ത്തിച്ചതോടെ നെഹ്‌റു കുടുംബവും അനുയായികളും വെട്ടിലായി. ഇതേ തുടര്‍ന്ന് ഇടക്കാല അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിയുകയാണെന്ന് സോണിയ പ്രവര്‍ത്തക സമിതിയെ അറിയിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സോണിയയുടെ നിലപാട് പ്രവര്‍ത്തക സമിതിയെ അറിയിച്ചത്.

എന്നാല്‍ മണിക്കൂറുകള്‍ നീണ്ട പ്രവര്‍ത്തക സമിതി യോഗത്തിലെ തീരുമാന പ്രകാരം അധ്യക്ഷ പദവിയില്‍ സോണിയ തന്നെ തുടരാന്‍ നിശ്ചയിച്ചു. ആറുമാസത്തിനകം എഐസിസി സമ്മേളനം വിളിച്ചു ചേര്‍ത്ത് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതുവരെയാണിത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സമിതിയെയും നിയോഗിച്ചു.

 പ്രവര്‍ത്തക സമിതി ചേരുന്നതിനിടെ കപില്‍ സിബലിന്റെ ട്വീറ്റാണ് ആദ്യ ബോംബ് പൊട്ടിച്ചത്. പുതിയ അധ്യക്ഷനെ എത്രയും വേഗം നിയമിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ച 23 നേതാക്കള്‍ ബിജെപിയെ പിന്തുണയ്‌ക്കുന്നവരാണെന്ന് രാഹുല്‍  പ്രവര്‍ത്തക സമിതിയില്‍ ആരോപിച്ചതിന് പിന്നാലെയായിരുന്നു സിബലിന്റെ രോഷ പ്രകടനം. രാജസ്ഥാനിലും മണിപ്പൂരിലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി നിയമ യുദ്ധം നടത്തുന്ന താന്‍ ബിജെപിക്കൊപ്പമാണോയെന്ന് സിബല്‍ ചോദിച്ചു. കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ ബിജെപിയെ അനുകൂലിക്കുന്ന ഒരു പ്രസ്താവന പോലും നടത്താത്തയാളാണ് താനെന്നും സിബല്‍ പറഞ്ഞു. രാഹുലിനെതിരെ കപില്‍ സിബല്‍ പരസ്യ പ്രതികരണം നടത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് വ്യക്തമായി. ഇതോടെ സ്ഥിതി വഷളാവാതിരിക്കാന്‍ കപില്‍ സിബലിനെ നേരിട്ട് രാഹുല്‍ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചു. സിബല്‍ പിന്നീട് ട്വീറ്റ് പിന്‍വലിച്ചു.  

 പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയതിനെ പ്രവര്‍ത്തകസമിതി യോഗത്തില്‍ ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും ന്യായീകരിച്ചതും നെഹ്‌റു കുടുംബത്തിനെതിരായ നീക്കങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നതായി. എ.കെ ആന്റണി, കെ.സി. വേണുഗോപാല്‍ തുടങ്ങി കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ നെഹ്‌റു കുടുംബത്തിനെതിരായി നീങ്ങിയ മുതിര്‍ന്ന നേതാക്കളെ നിശിതമായി വിമര്‍ശിച്ചു. രാഹുല്‍ വീണ്ടും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗല്‍, അമരീന്ദര്‍സിങ്, നാരായണസ്വാമി എന്നിവര്‍ രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന നിലപാട് യോഗത്തില്‍ പ്രഖ്യാപിച്ചു. കത്തെഴുതിയ നേതാക്കള്‍ ബിജെപിയെ സഹായിക്കുന്നവരാണെന്ന പ്രസ്താവന ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിതിനെ ഗുലാംനബി ആസാദ് വിമര്‍ശിച്ചു. രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവയ്‌ക്കാന്‍ സജ്ജമാണ്, ഗുലാംനബി വ്യക്തമാക്കി. ഇതോടെ കത്തെഴുതിയ നേതാക്കളെ അനുനയിപ്പിക്കാന്‍ നെഹ്‌റു കുടുംബം നീക്കം തുടങ്ങി. സോണിയയ്‌ക്ക് കത്തയച്ചത് 23 നേതാക്കളാണെങ്കിലും വിവിധ സംസ്ഥാനങ്ങളിലായി മുന്നൂറോളം നേതാക്കളാണ് ഇവര്‍ക്കൊപ്പമുള്ളതെന്നാണ് സൂചന. വലിയ തോതില്‍ പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുന്ന വിഷയമാണെന്ന് കണ്ട് ഏതുവിധേനയും പരിഹരിക്കാനാണ് രാഹുലിന്റേയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക വദ്രയുടേയും ശ്രമം.

Tags: congressസോണി് ഗാന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.