Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ മാധ്യമ ധര്‍മ്മം: ചാരക്കേസില്‍ വ്യാജവാര്‍ത്തകള്‍ പടച്ച പ്രഭാവര്‍മ്മ മാധ്യമ ഉപദേഷ്ടാവ്; വ്യാജരേഖ നിര്‍മ്മാതാവ് മനോജ് മാധ്യമ സെക്രട്ടറി

മലയാള മാധ്യമങ്ങള്‍ക്ക് നാണക്കേടുണ്ടാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച് വ്യാജ വാര്‍ത്തയെഴുതിയ ആളെ മാധ്യമ ഉപദേഷ്ടാവും പാര്‍ട്ടി പത്രത്തിലെ വാര്‍ത്തക്കായി വ്യാജരേഖ ചമച്ച ആളെ മാധ്യമ സെക്രട്ടറിയാക്കിയുമാണ് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ്സ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2020, 07:26 pm IST
in Kerala

കൊച്ചി: ഓരോ പത്രസമ്മേളനത്തിലും മാധ്യമ പ്രവര്‍ത്തകരെ മാധ്യമ ധര്‍മ്മം പഠിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തയില്‍ എന്തെഴുതണം, എങ്ങനെയെഴുതണം എന്നൊക്കെയാണ് ഉപദേശം. ഇതേറ്റെടുത്ത് അനുയായികള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണവും നടത്തുന്നു.

മലയാള മാധ്യമങ്ങള്‍ക്ക് നാണക്കേടുണ്ടാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച് വ്യാജ വാര്‍ത്തയെഴുതിയ ആളെ മാധ്യമ ഉപദേഷ്ടാവും പാര്‍ട്ടി പത്രത്തിലെ വാര്‍ത്തക്കായി വ്യാജരേഖ ചമച്ച ആളെ മാധ്യമ സെക്രട്ടറിയാക്കിയുമാണ് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ്സ്. വ്യാജമാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ ചാരക്കേസ്, പുറത്തുകൊണ്ടുവന്നത് തങ്ങളാണെന്ന് അവകാശപ്പെട്ട് ദേശാഭിമാനി ഒന്നാം പേജില്‍ അന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.  

കല്‍ക്കത്തയിലെ ടെലഗ്രാഫ് പത്രം അവരുടെ വാര്‍ത്തയില്‍ പാര്‍ട്ടി പത്രത്തെ പരാമര്‍ശിച്ച ചൂണ്ടിക്കാട്ടി ‘ചാരവൃത്തിക്കേസ് അധ്യായം തുറന്നത് ദേശാഭിമാനി’ എന്ന തലക്കെട്ടിലായിരുന്നു റിപ്പോര്‍ട്ട്.  ചാരക്കേസില്‍ മനോരമ പത്രത്തിനൊപ്പം തന്നെ വ്യാജ വാര്‍ത്തകള്‍ ദേശാഭിമാനിയും നല്‍കിയിരുന്നു. ഇതില്‍ ഭൂരിഭാഗവും പ്രഭാവര്‍മ്മയുടെ സംഭാവനയായിരുന്നു. ഇന്ത്യയെ ഒറ്റപ്പെടുത്തുകയാണ് ചാരവൃത്തിയുടെ ലക്ഷ്യമെന്നാണ് ഒരു വാര്‍ത്തക്ക് നല്‍കിയ തലക്കെട്ട്. അതേ പ്രഭാവര്‍മ്മയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയോടെയാണ് പിണറായി ഇപ്പോള്‍ ഉപദേഷ്ടാവായി നിയമിച്ചിട്ടുള്ളത്.  

പ്രഭാവര്‍മ്മയുടെ വ്യാജവാര്‍ത്തകളിലൊന്ന്

ഇല്ലാത്ത ചാരക്കേസ് ഉയര്‍ത്തിക്കാട്ടിയാണ് 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഭരണത്തിലെത്തിയത്. അന്ന് ഐജിപി ആയിരുന്ന രമണ്‍ ശ്രീവാസ്തവക്കെതിരെയും ആരോപണമുയര്‍ന്നിരുന്നു. ശ്രീവാസ്തവയുമായുള്ള ബന്ധത്തെച്ചൊല്ലി മുഖ്യമന്ത്രിയായിരുന്ന കരുണാകരന് രാജിവെക്കേണ്ടിയും വന്നു. അന്ന് വാര്‍ത്തകളിലൂടെ പാര്‍ട്ടി പത്രവും സിപിഎമ്മും കടന്നാക്രമിച്ച ശ്രീവാസ്തവ ഇന്ന് പിണറായിയുടെ പോലീസ് ഉപദേശകനായി പ്രഭാവര്‍മ്മക്കൊപ്പം അതേ ഓഫീസിലുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുകയാണ് മാധ്യമ സെക്രട്ടറിയായ പി.എം. മനോജ്. മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ഭീഷണിയുമുണ്ട്. ബൂര്‍ഷ്വാ പത്രപ്രവര്‍ത്തകരെ സൂചിപ്പിക്കാന്‍ ലെനിന്‍ ഉപയോഗിച്ച ‘ആണ്‍വേശ്യ’ എന്ന പദം കടമെടുത്താണ് ‘ഒളികാമറകള്‍ പറയാത്തത്’ എന്ന പുസ്തകത്തില്‍ സിപിഎം സഹയാത്രികനായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ മനോജിനെ വിശേഷിപ്പിക്കുന്നത്.  

വാര്‍ത്തക്കായി മനോജ് വ്യാജരേഖ നിര്‍മ്മിച്ചതായും ബര്‍ലിന്‍ തുറന്നെഴുതി. ‘മനോരമയിലും സിപിഎം സെല്‍, കെ.എം. മാത്യുവിന്റെ കത്ത്’ എന്ന തലക്കെട്ടില്‍ 2001 ഫെബ്രുവരി 15നാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. ഇതിനൊപ്പം സിപിഎം പ്രവര്‍ത്തനം തടയണമെന്ന് ചൂണ്ടിക്കാട്ടി മനോരമ ചീഫ് എഡിറ്ററായ കെ.എം. മാത്യു അയച്ചതെന്ന് അവകാശപ്പെട്ട ഒരു കത്തും പ്രസിദ്ധീകരിച്ചിരുന്നു. ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മനോരമ കേസ് നല്‍കി.

മനോജ് നിര്‍മ്മിച്ച വ്യാജകത്ത്

”ദേശാഭിമാനി പ്രസിദ്ധീകരിച്ച ലെറ്റര്‍ ഹെഡ്ഡില്‍ ഫോണ്‍ നമ്പര്‍ പോലും മാത്യുവിന്റേതായിരുന്നില്ല. ഒരു പത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആ പത്രത്തിന്റെ ചീഫ് എഡിറ്ററുടെ പേരില്‍ വ്യാജരേഖ ചമച്ച് പ്രസിദ്ധീകരിച്ചതിന് മറ്റൊരു പത്രത്തിന്റെ പേരില്‍ കോടതിയില്‍ കേസ് വരുന്നത് ആദ്യമായാണ്.  

പിണറായി പാര്‍ട്ടി സെക്രട്ടറിയായതു മുതല്‍ ദേശാഭിമാനിയിലെ പല മുതിര്‍ന്ന സഖാക്കളെയും പിന്തള്ളി പുതിയൊരു അധികാര കേന്ദ്രമായി മാറിയ പി.എം. മനോജാണ് വ്യാജരേഖയുടെ നിര്‍മ്മാതാവ്. ചീഫ് എഡിറ്ററായ തന്നോട് ചോദിക്കാതെ വ്യാജകത്ത് പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് വി.എസ്. അച്യൂതാനന്ദന്‍ ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിച്ചിരുന്നു. പത്രം അപമനാനിക്കപ്പെട്ടുവെന്ന് വി.എസ്. പറഞ്ഞു”. പുസ്തകത്തില്‍ വിശദീകരിക്കുന്നു.

Tags: Pinarayi Vijayanpinarayiമാധ്യമങ്ങള്‍deshabhimaniമനോരമപിഎം മനോജ്പ്രഭാ വര്‍മ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

Kerala

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

Kerala

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

Kerala

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

പുതിയ വാര്‍ത്തകള്‍

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

പിന്നിൽ സാമൂഹ്യ വിരുദ്ധർ; തീവണ്ടി തീപിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി സതീശൻ ധനകാര്യം നിലനിർത്തി, ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്; നിർമ്മാണം വജ്ര വരാഹി സിനിമാസ്

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ, പോലീസ് നടപടി നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി

മനുഷ്യത്വമില്ലാത്തവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,ചതി അവരുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്;ഖുശ്ബു

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.