Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇത് സ്വാഭിമാനത്തിന്റെ സുവര്‍ണ ദിനം

രാഷ്‌ട്രപിതാവ് സ്വതന്ത്രഭാരതത്തെ കുറിച്ചു കണ്ട സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിന് തുടക്കം കുറിച്ച വര്‍ഷം കൂടിയാണിത്. രാമരാജ്യം എന്ന മഹാത്മജിയുടെ സ്വപ്ന സങ്കല്‍പത്തിലേക്കാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. രാമരാജ്യം എന്നതു കൊണ്ട് ഗാന്ധിജി ലക്ഷ്യം വച്ചത് ശാന്തിയും സമാധാനവും ഐശ്വര്യവും നിറഞ്ഞുനില്‍ക്കുന്ന നീതിപൂര്‍വ്വമായ ഭരണം നടക്കുന്ന, ജനങ്ങള്‍ തുല്യതയോടെ ജീവിക്കുന്ന മാതൃകാ രാജ്യമെന്നാണ്. മഹാത്മജിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികാഘോഷങ്ങള്‍ സമാപിക്കുന്ന വേളയില്‍ത്തന്നെ അദ്ദേഹത്തിന്റെ ആദര്‍ശരാഷ്‌ട്രസങ്കല്‍പ്പത്തെ മൂര്‍ത്തീകരിക്കുന്ന ചരിത്രപരമായ നടപടികള്‍ ഭാരതസര്‍ക്കാര്‍ കൈക്കൊണ്ടു എന്നത് മറ്റൊരു പ്രത്യേകത.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 15, 2020, 05:00 am IST
inEditorial

ഭാരതം ഇന്ന് എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. കൊവിഡ് മഹാമാരിയുടെ  പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും രാജ്യത്ത് വലിയ മാറ്റങ്ങളും നവോന്മേഷവുമുണ്ടാക്കിയ സാഹചര്യം നിലനില്‍ക്കെയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം വന്നെത്തിയിരിക്കുന്നത്.  

രാഷ്‌ട്രപിതാവ് സ്വതന്ത്രഭാരതത്തെ കുറിച്ചു കണ്ട സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിന് തുടക്കം കുറിച്ച വര്‍ഷം കൂടിയാണിത്. രാമരാജ്യം എന്ന മഹാത്മജിയുടെ സ്വപ്ന സങ്കല്‍പത്തിലേക്കാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. രാമരാജ്യം എന്നതു കൊണ്ട് ഗാന്ധിജി ലക്ഷ്യം വച്ചത് ശാന്തിയും സമാധാനവും ഐശ്വര്യവും നിറഞ്ഞുനില്‍ക്കുന്ന നീതിപൂര്‍വ്വമായ ഭരണം നടക്കുന്ന, ജനങ്ങള്‍ തുല്യതയോടെ ജീവിക്കുന്ന മാതൃകാ രാജ്യമെന്നാണ്. മഹാത്മജിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികാഘോഷങ്ങള്‍ സമാപിക്കുന്ന വേളയില്‍ത്തന്നെ അദ്ദേഹത്തിന്റെ ആദര്‍ശരാഷ്‌ട്രസങ്കല്‍പ്പത്തെ മൂര്‍ത്തീകരിക്കുന്ന ചരിത്രപരമായ നടപടികള്‍ ഭാരതസര്‍ക്കാര്‍ കൈക്കൊണ്ടു എന്നത് മറ്റൊരു പ്രത്യേകത.

നൂറ്റാണ്ടുകളുടെ വൈദേശികാടിമത്തത്തില്‍ നിന്നുള്ള മോചനമാണ് ദശകങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ ഭാരതം നേടിയെടുത്ത സ്വാതന്ത്ര്യം. അതിന് ശേഷം എഴുപത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ്, ഭാരതത്തിന്റെ സ്വത്വസാകല്യമായ ശ്രീരാമചന്ദ്രന്റെ ജന്മസ്ഥാനത്ത് ക്ഷേത്രം സ്ഥാപിക്കുക എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിന് നാം തുടക്കമിട്ടത്. ദേശാഭിമാനിയായ ഓരോ ഭാരതീയന്റെയും അഭിമാനത്തെ വെല്ലുവിളിച്ചുകൊണ്ട് അടിമത്തിന്റെ പ്രതീകമായി കെട്ടിടം നിലനിന്നിരുന്ന സ്ഥാനത്ത് ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടപ്പോള്‍, നൂറ്റാണ്ടുകളായി ഭാരതജനത അനുഭവിച്ചുവന്ന സാംസ്‌കാരികാടിമത്തത്തില്‍ നിന്നുള്ള വിമോചനമായിരുന്നു യാഥാര്‍ത്ഥ്യമായത്. ഓരോ ഭാരതീയനെയും ജാതിമതരാഷ്‌ട്രീയ ഭേദം കൂടാതെ ഉദാത്തമായ രാമരാജ്യ സങ്കല്‍പ്പത്തിന്റെ ശീതളച്ഛായയില്‍ നിര്‍ത്താന്‍ ഇക്കഴിഞ്ഞ അഞ്ചാം തീയതി അയോധ്യയില്‍ നടന്ന ഐതിഹാസിക സന്ദര്‍ഭത്തിന് സാധിച്ചു. നരേന്ദ്രമോദിയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനവും വിഭാവനം ചെയ്ത ധര്‍മ്മരാജ്യത്തിന്റെ ശിലാസ്ഥാപനമായിരുന്നു അന്നവിടെ നടന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലുണ്ടായ സുപ്രധാനമായ മറ്റൊരു മുന്നേറ്റമാണ് ഭാരതത്തിലെല്ലായിടത്തും ഒരൊറ്റ ഭരണവ്യവസ്ഥ എന്ന രാഷ്‌ട്രനീതിയിലേക്കുള്ള മാറ്റം. ഒരു സംസ്ഥാനത്തിന് മാത്രം പ്രത്യേക ഭരണഘടനാപദവി എന്ന,  ആറര പതിറ്റാണ്ടു നിലനിന്ന വിരോധാഭാസത്തിന് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ മോദി സര്‍ക്കാര്‍ അന്ത്യം കുറിച്ചു. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദ് ചെയ്തു. ഇതിലൂടെ ജമ്മു, കശ്മീര്‍, ലഡാക്ക് എന്നീ പ്രദേശങ്ങളും മറ്റ് പ്രദേശങ്ങളെന്ന പോലെ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് പ്രഖ്യാപിച്ചത് ഭാരതജനതയുടെ ആത്മാഭിമാനം കുറച്ചൊന്നുമല്ല ഉയര്‍ത്തിയത്. പൗരത്വ നിയമ ഭേദഗതി പാസ്സാക്കുക വഴി കേന്ദ്രസര്‍ക്കാര്‍ ചെയ്തത് അയല്‍രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന മതവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയാണ്. ഈ നിയമഭേദഗതി ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ പടിപടിയായി പുറത്താക്കാനുള്ളതാണെന്ന് പ്രചരിപ്പിച്ചവര്‍ക്ക് ഒടുവില്‍ നാവടക്കേണ്ടി വന്നു. ഭരണഘടനയാണ് തന്റെ മതം എന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന്‍ കീഴില്‍ മതധ്വംസനവും മതപ്രീണനവും ഒരു പോലെ അകറ്റിനിര്‍ത്തപ്പെടും എന്ന് തെളിയിക്കുന്നതായിരുന്നു പൗരത്വ നിയമ ഭേദഗതി.  

ആത്മനിര്‍ഭര്‍ ഭാരത് പോലുള്ള രാജ്യവികസനത്തിനുള്ള നൂതന പദ്ധതികളും പുതിയ ദേശീയ വിദ്യാഭ്യാസ നയവും ഉള്‍പ്പെടെ ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ഒട്ടേറെ നയരൂപീകരണങ്ങളും നിയമനിര്‍മ്മാണങ്ങളും നടത്തിയ സര്‍ക്കാരിന്റെ ഏഴാമത്തെ വര്‍ഷമാണിത്. കോണ്‍ഗ്രസ്സുകാരനല്ലാത്ത ഒരു പ്രധാനമന്ത്രി ഏഴുവര്‍ഷം തുടര്‍ച്ചയായി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നത് ചരിത്രത്തിലാദ്യം. ഇത് അഭിമാനത്തിന്റെ നിമിഷമാണ്, ഓരോ ഭാരതീയനും. ഭാരതസ്വാതന്ത്ര്യസമരനഭസ്സിലെ അഗ്‌നിനക്ഷത്രവും ലോകത്തിന്റെ ആത്മീയതേജസ്സുമായ മഹര്‍ഷി അരവിന്ദ ഘോഷിന്റെ ജന്മദിനം കൂടിയാണ് ആഗസ്റ്റ് 15. ഭാരതം സ്വതന്ത്രയായ 1947 ആഗസ്റ്റ് 15ന് തന്റെ ജന്മദിനസന്ദേശമായി അദ്ദേഹം ലോകത്തോട് പറഞ്ഞ വാക്കുകള്‍ നമുക്ക് സ്മരിക്കാം; ‘കാലം സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ നടുവില്‍ ലോകം ഭാരതത്തെ ഉറ്റുനോക്കും, ഈ രാജ്യത്തിന്റെ ഉദ്ബോധനങ്ങളും മാനസികവും ആത്മീയവുമായ മഹത്വവും മാത്രമാണ് തങ്ങളുടെ ആശ്രയവും അഭയവും എന്ന പ്രതീക്ഷയോടെ’.

Tags: indiaIndependence Day
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.