Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്ടിമുടി ദുരന്തം; സബ് കളക്ടര്‍ക്കടക്കം ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു

സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പു നല്‍കുന്നതിന് സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തുമ്പോഴാണ് ഒരു പൈസയും ചെലവില്ലാതെ ഇടുക്കി ജില്ലയുടെ വിവിധ തലത്തിലുള്ള കാലാവസ്ഥാഭേദ സൂചനകള്‍ നല്‍കുന്ന സംവിധാനം പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 03:50 pm IST
inKerala

കൊച്ചി: മൂന്നാര്‍ പെട്ടിമുടി ഉരുള്‍പൊട്ടലിനിയാക്കിയ കാലാവസ്ഥാഭൗമ മാറ്റങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പുകള്‍ സംസ്ഥാന ദുരന്ത നിവാരണ ലഘൂകരണ ഭരണസംവിധാനങ്ങള്‍ക്കും (കെഎസ്ഡിഎ) കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും ലഭിച്ചിരുന്നു. എന്നാല്‍, അത് പ്രകാരം വേണ്ടത്ര മുന്‍കരുതലെടുത്തില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്നുള്ളതല്ലാഞ്ഞതാണ് കാരണം. ദുരന്ത നിവാരണലഘൂകരണ സമിതിയുടെ പ്രവര്‍ത്തന മാനദണ്ഡങ്ങളില്‍ മാറ്റം വേണമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് സംഭവം.

സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പു നല്‍കുന്നതിന് സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തുമ്പോഴാണ് ഒരു പൈസയും ചെലവില്ലാതെ ഇടുക്കി ജില്ലയുടെ വിവിധ തലത്തിലുള്ള കാലാവസ്ഥാഭേദ സൂചനകള്‍ നല്‍കുന്ന സംവിധാനം പ്രവര്‍ത്തിക്കുന്നത്. പത്തു വര്‍ഷം മുമ്പ് അമൃതാനന്ദമയി മഠത്തിന്റെ മേല്‍നോട്ടത്തില്‍ അമൃത സര്‍വകലാശാലയുടെ വയര്‍ലെസ് നെറ്റ്‌വര്‍ക്‌സ് ആന്‍ഡ് ആപ്ലിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റാണ് സംവിധാനം നിയന്ത്രിക്കുന്നത്.

മഴകൊണ്ടുള്ള വ്യതിയാനങ്ങള്‍, അത് ഭൂമിക്കടിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍, ഭൂമിക്കടിയില്‍ മര്‍ദംകൂടി ഉരുള്‍പൊട്ടല്‍ സാധ്യത എത്രമാത്രം എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ അറിയാനുള്ള പഠനങ്ങളാണ് നടത്തുന്നത്. ഇതിന് വിവിധ സ്ഥലങ്ങളില്‍ സെന്‍സര്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍നിന്നുള്ള വിവരങ്ങള്‍ പ്രകാരമാണ് അറിയിപ്പു നല്‍കുക.

ആഗസ്റ്റ് ആറിന് ഉച്ചയോടെ കിട്ടിയ വിവര പ്രകാരം കനത്ത മഴ നിന്നു, പക്ഷേ മണ്ണില്‍ വ്യതിയാനങ്ങള്‍ കണ്ടു. മണ്ണിനിയില്‍ രണ്ടു ഘട്ടങ്ങളിലായി മര്‍ദമാറ്റമുണ്ടെന്ന് മനസിലായി. മൂന്നും നാലും ലവലില്‍ മര്‍ദം കൂടുമ്പോഴാണ് മണ്ണ് പൊട്ടി വെള്ളം പായുന്നതും ഉരുള്‍ പൊട്ടലാകുന്നതും. ആദ്യ ഘട്ടത്തില്‍ കിട്ടുന്ന വിവര പ്രകാരം വേണമെങ്കില്‍ തയാറെടുപ്പു നടത്താം. സംസ്ഥാന സര്‍ക്കാരിന്റെ ലാന്‍ഡ്‌സ്ലൈഡ് ഹസാഡ് മാപ് പ്രകാരം ഈ ഒരുക്കം നടത്താം. സെന്‍സര്‍ സ്ഥാപിച്ചിട്ടുള്ള പ്രദേശത്തുനിന്നുള്ള വിവരം ആഗസ്റ്റ് ആറിന് ഉച്ചയ്‌ക്ക് 2.51 ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ ഇ മെയില്‍വഴി അറിയിച്ചു. കെഎസ്ഡിഎ, ഇടുക്കി ജില്ലാ കളക്ടര്‍, ദേവികുളം സബ്കളക്ടര്‍ എന്നിവരെ അറിയിച്ചു. സെന്‍സറുകള്‍ നല്‍കിയ അടുത്ത സന്ദേശം ആഗസ്റ്റ് ഏഴിന് പുലര്‍ച്ചെ 12 മണിക്കായിരുന്നു.  കൂടുതല്‍ അപകട സാധ്യതയ്‌ക്കിടയുള്ള ഈ വിവരം 12.38 ന് കെഎസ്ഡിഎ ഉള്‍പ്പെടെ സംസ്ഥാന അധികൃതരെ അമൃത വീണ്ടും അറിയിച്ചു. പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍ പൊട്ടലുണ്ടായത്.  പത്തുമണിക്കൂറിലേറെ മുമ്പേ കിട്ടിയ മുന്നറിയിപ്പു പ്രകാരം പ്രവര്‍ത്തിക്കാനായില്ല എന്നതാണ് വലിയ ദുരന്തത്തിനിടയാക്കിയ പലകാര്യങ്ങളില്‍ ഒന്ന്.

സംസ്ഥാന സര്‍ക്കാരിന് ഇത്രയും ആധുനിക സംവിധാനമില്ല. പത്തു വര്‍ഷം മുമ്പ് യുറോപ്യന്‍ യൂണിയന്‍ ഇന്ത്യയില്‍ ആദ്യമായി ഒരു സ്ഥാപനത്തിന് കാലാവസ്ഥാ ഗവേഷണത്തിന് നല്‍കിയ സഹായത്തോടൊപ്പം അമ്മയുടെ പ്രത്യേക നിര്‍ദേശ പ്രകാരമുള്ള സാമ്പത്തിക സഹായവും ചേര്‍ത്താണ് ഈ ഗവേഷണനി

രീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷവും മഴയ്‌ക്കുമുമ്പ് സെന്‍സറുകളും മറ്റ് ഉപകരണങ്ങളും അറ്റകുറ്റപ്പണി നടത്തി സ്ഥാപിക്കാറുണ്ട്. ഈ വര്‍ഷം കൊറോണാ പ്രതിസന്ധിയിലും ഏറെ സാഹസംകഴിച്ചാണ് യന്ത്രഭാഗങ്ങള്‍ ഉയരെ മലയിടുക്കുകളില്‍ സ്ഥാപിച്ചത്.

മുമ്പ് ഈ കാലാവസ്ഥാ മാറ്റ വിവരങ്ങളുടെ അിസ്ഥാനത്തില്‍ ലഭിക്കുന്ന മുന്നറിയിപ്പുകള്‍ ബാധിക്കാന്‍ സാധ്യതയുള്ളവരെ ഡിപ്പാര്‍ട്ടുമെന്റ്‌നേരിട്ട് അറിയിക്കുമായിരുന്നുവെന്ന് മേധാവി ഡോ. മനീഷ സുധീര്‍ ജന്മഭൂമിയോട് പറഞ്ഞു. അത് ഗുണം ചെയ്തിരുന്നു. ഈ വിവരം വിവിധ മാധ്യമങ്ങള്‍ വഴി ജനങ്ങളെ അറിയിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഇത്തരം അറിയിപ്പുകള്‍ കെഎസ്ഡിഎ വഴി ഔദ്യോഗികമായേ അറിയിക്കാവൂ എന്ന നിര്‍ദേശം വന്നതിനാല്‍ ഇപ്പോള്‍ അധികൃതരെ അറിയിക്കാറേ ഉള്ളുവെന്ന് മനീഷ വിശദീകരിച്ചു. ഇത്തവണയും യഥാസമയം അറിയിച്ചു.

കാലാവസ്ഥാ പഠന നിരീക്ഷണ രംഗത്ത് സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ പരിമിതമാണ്. ആധുനിക സാങ്കേതിക ഉപകരണങ്ങളുമില്ല. അതിനാലാണ് സ്വകാര്യ ഏജന്‍സികളെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് വിശദീകരണങ്ങള്‍. പക്ഷേ, ഒരു പൈസയും ചെലവില്ലാതെ കിട്ടുന്ന നിര്‍ണായക വിവരങ്ങള്‍ വിനിയോഗിക്കാന്‍ സംവിധാനമില്ലാത്തതും ഔദ്യോഗിക നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതും വലിയ പ്രതിസന്ധികളാണ്.

Tags: Tragedyപെട്ടിമുടി ദുരന്തം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

India

കമിതാക്കള്‍ കാറില്‍ വെടിയുതിര്‍ത്ത് മരിച്ച നിലയില്‍, ദുരന്തം പ്രണയദിനത്തില്‍

News

കരൂർ ദുരുന്തം: എൻഡിഎ സംഘം സന്ദർശിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

സംഭാല്‍ കലാപം: മുഖ്യ സൂത്രധാരന്‍ ഷാരിഖ് സത്തയ്‌ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.