Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ട് ജില്ലകള്‍ക്ക് ഉറക്കമില്ലാത്ത രാത്രി

വിമാനത്തില്‍ നിന്ന് ആദ്യം പുറത്തെത്തിച്ചവരെ ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്ക് എത്തിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ കോഴിക്കോട് നഗരത്തിലേതുള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് മാറ്റി. മലപ്പുറം, മഞ്ചേരി, രാമനാട്ടുകര, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ആംബുലന്‍സുകളും സ്ഥലത്തെത്തിയതോടെ രക്ഷാപ്രവര്‍ത്തനത്തിന് വേഗമേറി. രണ്ട് ജില്ലാ കളക്ടര്‍മാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ജില്ലാദുരന്തനിവാരണ അതോറിറ്റിയുടെയും പോലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും സന്ദേശങ്ങള്‍ വാട്ട്‌സ്ആപ് ഗ്രൂപ്പുകളില്‍ കണ്ടാണ് പലരും ആംബുലന്‍സും വാഹനങ്ങളുമായി എത്തിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 9, 2020, 05:00 pm IST
in Kerala

കോഴിക്കോട്: ഉറക്കമില്ലാത്ത രാത്രിയായിരുന്നുന്നരണ്ട് ജില്ലകള്‍ക്ക്. കരിപ്പൂരില്‍ വിമാന അപകടമുണ്ടായെന്ന വാര്‍ത്ത കേട്ടയുടനെ രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സന്നദ്ധപ്രവര്‍ത്തകരായിരുന്നു. കൊവിഡ് ഭീതിയും കനത്തമഴയും  വകവെക്കാതെയാണ് പരിക്കേറ്റവര്‍ക്ക് എത്രയും നേരത്തെ ചികിത്സ ലഭ്യമാക്കാന്‍ അവര്‍ തയാറായത്.

വിമാനത്തില്‍ നിന്ന് ആദ്യം പുറത്തെത്തിച്ചവരെ ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്ക് എത്തിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ കോഴിക്കോട് നഗരത്തിലേതുള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് മാറ്റി. മലപ്പുറം, മഞ്ചേരി, രാമനാട്ടുകര, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ആംബുലന്‍സുകളും സ്ഥലത്തെത്തിയതോടെ രക്ഷാപ്രവര്‍ത്തനത്തിന് വേഗമേറി. രണ്ട് ജില്ലാ കളക്ടര്‍മാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ജില്ലാദുരന്തനിവാരണ അതോറിറ്റിയുടെയും പോലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും സന്ദേശങ്ങള്‍ വാട്ട്‌സ്ആപ് ഗ്രൂപ്പുകളില്‍ കണ്ടാണ് പലരും ആംബുലന്‍സും വാഹനങ്ങളുമായി എത്തിയത്.  

ക്വാറന്റൈനില്‍ പോകണമെന്നുറപ്പിച്ച് മുന്നിട്ടിറങ്ങിയവരില്‍ പ്രദേശവാസിയായ ജുനൈദ് മുതല്‍ വാഴയൂര്‍ കക്കോവ് വട്ടഞ്ചേരി വി. ജ്യോതിഷ് വരെയുള്ളവര്‍. നിലവിളികേട്ടാണ് ജുനൈദ് ഓടിയെത്തിയത്. അപകടമേല്‍ക്കാത്തവര്‍ അപ്പോഴും വിമാനത്തില്‍ നിന്ന് ഇറങ്ങുന്നേ ഉണ്ടായിരുന്നുള്ളൂവെന്ന് ജുനൈദ് പറയുന്നു.

സ്‌നേഹ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സ് ഉണ്ടെങ്കിലും ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ പകരം ഡ്രൈവറാകാന്‍ ജ്യോതിഷ് തയാറാകുകയായിരുന്നു. ആംബുലന്‍സ് നേരെ കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിലേക്ക് വിടാനാണ് പോലീസ് നിര്‍ദേശിച്ചത്. അവിടെ എത്തിയപ്പോള്‍ തന്നെ ഗുരുതരമായി പരിക്കേറ്റ ഒരാളെ രക്ഷാപ്രവര്‍ത്തകരായ രണ്ടു പേര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ കയറ്റി. അവിടെ നിന്ന് നേരെ കോഴിക്കോട്ടെ ആസ്റ്റര്‍ മിംസിലേക്കാണ് എത്തിച്ചത്. വീട്ടിലുള്ളവരെ ബന്ധുവീട്ടിലേക്ക് മാറ്റി ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്  ജ്യോതിഷ്. ആര്‍എസ്എസ് കൊണ്ടോട്ടി താലൂക്ക് സഹശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആണ്  ജ്യോതിഷ്.  

മെഡിക്കല്‍ കോളേജ് ആശുപത്രി, ബീച്ച് ജനറല്‍ ആശുപത്രി എന്നിവയ്‌ക്ക് പുറമേ നഗരത്തിലെ സ്വകാര്യ ആശുപത്രികളും അപകടത്തില്‍പെട്ടവരുടെ ചികിത്സയ്‌ക്കായി സജ്ജമാക്കി. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി രക്തം ലഭ്യമാക്കാന്‍ കൊവിഡ് ഭീതി മാറ്റി നിര്‍ത്തിയാണ് യുവാക്കള്‍ രക്തം നല്‍കാനായി എത്തിയത്.

സേവാഭാരതിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ്, ആസ്റ്റര്‍ മിംസ്, ബേബി മെമ്മോറിയല്‍, മെയ്ത്ര എന്നീ ആശുപത്രികളില്‍ ഹെല്‍പ് ഡെസ്‌ക്ക് ആരംഭിച്ചു. 35 പേര്‍ രക്തദാനവും നടത്തി. സിഎച്ച് സെന്റര്‍, ഇഎംഎസ് ചാരിറ്റബിള്‍ സെന്റര്‍, ഐഎസ്എം തുടങ്ങിയ സംഘടനകളും സജീവമായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു.

Tags: malappuramkozhikodeകരിപ്പൂര്‍ വിമാനാപകടംകരിപ്പൂര്‍ വിമാന അപകടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

Local News

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

പുതിയ വാര്‍ത്തകള്‍

നോയിഡയിലെ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ? അറസ്റ്റിലായ രൂപേഷ് റായി മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവായ അര്‍ബന്‍ നക്സല്‍

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.