Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സാമ്പത്തിക തട്ടിപ്പിന്റെ വഞ്ചിയൂര്‍ മോഡല്‍

ധനകാര്യ സെക്രട്ടറിയുടെ അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ടുമാത്രം എല്ലാമാവുന്നില്ല. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ തട്ടിപ്പ് നടന്നത് മെയ് 27നാണ്. എന്നാല്‍ ജില്ലാ ട്രഷറി ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത് മെയ് 30നും. എന്തുകൊണ്ട് രണ്ട് ദിവസത്തെ കാലതാമസമുണ്ടായി?

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 4, 2020, 05:00 am IST
in Editorial

കളക്ടറുടെ അക്കൗണ്ടില്‍നിന്ന് രണ്ട് കോടി രൂപ വഞ്ചിയൂര്‍ സബ്ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് തട്ടിയെടുത്ത സംഭവം മഞ്ഞുമലയുടെ മേല്‍ത്തുമ്പു മാത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാസങ്ങള്‍ക്കു മുന്‍പ് പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ച് നടന്ന ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ഉയരുകയാണ്. ഉദ്യോഗത്തില്‍നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ പാസ്‌വേര്‍ഡും യൂസര്‍നെയിമും അന്നുതന്നെ റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ഈ വര്‍ഷം മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേര്‍ഡ് എന്തുകൊണ്ട് റദ്ദാക്കിയില്ലെന്നത് അത്യന്തം ദുരൂഹമായിരിക്കുന്നു. വിരമിക്കലിന് മുന്നോടിയായി ഈ ഉദ്യോഗസ്ഥന്‍ രണ്ടുമാസമായി അവധിയിലായിരുന്നു എന്ന വിവരവും ചേര്‍ത്തു വായിക്കുമ്പോള്‍ രണ്ട് കോടിയുടെ തട്ടിപ്പിനു പിന്നില്‍ മറ്റ് കരങ്ങളുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സാമ്പത്തിക ശാസ്ത്രജ്ഞന്‍ ചമഞ്ഞു നടക്കുന്ന ധനമന്ത്രി തോമസ് ഐസക് വാചകമടി അവസാനിപ്പിച്ച് ജനങ്ങളോട് ഇതിനൊക്കെ സമാധാനം  പറയണം.

ധനകാര്യ സെക്രട്ടറിയുടെ അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ടുമാത്രം എല്ലാമാവുന്നില്ല. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ തട്ടിപ്പ് നടന്നത് മെയ് 27നാണ്. എന്നാല്‍ ജില്ലാ ട്രഷറി ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത് മെയ് 30നും. എന്തുകൊണ്ട് രണ്ട് ദിവസത്തെ കാലതാമസമുണ്ടായി? ട്രഷറിയിലെ ഡേ ബുക്ക് ഓരോ ദിവസവും പരിശോധിച്ചാണ് ക്ലോസു ചെയ്യുക. അതിനാല്‍ തട്ടിപ്പു നടന്ന ദിവസംതന്നെ കണക്കിലെ പൊരുത്തക്കേട് കണ്ടെത്താവുന്നതേയുള്ളൂ. ഇങ്ങനെയൊരു പരിശോധന കൂടാതെയാണോ കണക്ക് ക്ലോസ് ചെയ്തത്? എങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? ഇതില്‍നിന്ന് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥന്‍ ഒറ്റയ്‌ക്കല്ല ഇതൊക്കെ ചെയ്തിട്ടുള്ളത് എന്നു വ്യക്തമാകുന്നു. റിപ്പോര്‍ട്ട് ചെയ്യാന്‍ കാലതാമസമുണ്ടായത് ആസൂത്രിതമാവാനേ തരമുള്ളൂ. കേസില്‍ പ്രതിയായിരിക്കുന്ന ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ മേലുദ്യോഗസ്ഥര്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണോ ഇതെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

സംസ്ഥാന ഭരണസിരാകേന്ദ്രത്തിന്റെ വിളിപ്പാടകലെയാണ് ഈ തട്ടിപ്പ് നടന്നത്. തട്ടിപ്പ് നടത്തിയ എം.ആര്‍. ബിജുലാല്‍ സര്‍ക്കാരുദ്യോഗസ്ഥരുടെ ഇടതു സംഘടനയായ കേരള എന്‍ജിഒ യൂണിയന്‍ അംഗമാണെന്ന് പറയപ്പെടുന്നു. സര്‍ക്കാരിനുവേണ്ടി സമൂഹ മാധ്യമങ്ങളില്‍ തീവ്രമായി പ്രതികരിക്കുന്ന സൈബര്‍ പോരാളിയുമാണ് ഇയാള്‍. ഭരണ-രാഷ്‌ട്രീയ തലത്തിലെ ഈ പിന്‍ബലമാണ് ഇത്രയും ഗുരുതരമായ ഒരു തട്ടിപ്പ് നടത്താന്‍ ഇയാളെ പ്രേരിപ്പിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. പ്രതി ഒളിവില്‍ പോയിരിക്കുന്നുവെന്നതും സംശയാസ്പദമാണ്. തുക തിരിച്ചേല്‍പ്പിച്ച് കേസ് ഒതുക്കാനുള്ള നീക്കം യൂണിയന്‍ തലത്തില്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷിതമായതിനാല്‍ ട്രഷറിയില്‍ പണം നിക്ഷേപിക്കാന്‍ ആഹ്വാനം ചെയ്യുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചയാളാണ് പ്രതിയെന്നത് മറ്റൊരു വിരോധാഭാസം.

ഇടതുമുന്നണി ഭരണം തട്ടിപ്പിന്റെ ഒരു കൂടാരമായി മാറിയിരിക്കുന്നു. ഭരണത്തിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ ഖജനാവില്‍നിന്ന് ആകാവുന്നത്ര ചോര്‍ത്താനുള്ള തിരക്കിലാണ് പല ഉദ്യോഗസ്ഥരും. സഹസ്ര കോടികളുടെ തട്ടിപ്പു നടത്തുന്ന ഭരണാധികാരികളാണ് ഇവര്‍ക്ക് മാതൃക. തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ പോലും കേസ് അട്ടിമറിക്കാനുള്ള അതിവിദഗ്‌ദ്ധ ശ്രമങ്ങളായി മാറുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തു കേസില്‍ ഇതാണല്ലോ കണ്ടുകൊണ്ടിരിക്കുന്നത്. ആരോപണവിധേയരായ ഒന്നോ രണ്ടോ പേരില്‍ തട്ടിപ്പിന്റെ ഉത്തരവാദിത്വം മുഴുവന്‍ കെട്ടിവച്ച് വമ്പന്മാര്‍ രക്ഷപ്പെടും. വഞ്ചിയൂരിലേതിന് സമാനമായ സംഭവങ്ങള്‍ വിവിധ ട്രഷറികളില്‍ നടന്നിട്ടുണ്ടെങ്കിലും ട്രഷറിയുടെ സല്‍പ്പേര് നിലനിര്‍ത്താനെന്നു പറഞ്ഞ് അവയെല്ലാം ഒതുക്കിത്തീര്‍ക്കുകയായിരുന്നുവത്രേ. ഇതുകൊണ്ടുതന്നെ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ തട്ടിപ്പിന്റെ കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയണം.

Tags: കേരള സര്‍ക്കാര്‍എല്‍ഡിഎഫ്‌cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

News

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

News

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.