Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമായണത്തിലെ ഭക്തി

വിവേകവും ഉത്സാഹവും ശ്രദ്ധയും വിശ്വാസവും സമര്‍പ്പണവും എല്ലാം ഒത്തുചേര്‍ന്നതാണ് ഹനുമാന്റെ ഭക്തി.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Aug 2, 2020, 03:00 am IST
inSamskriti

മക്കളേ,

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാമായണം ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. എന്താണീ വശ്യതയ്‌ക്ക് കാരണം? രാമായണത്തില്‍ ആദ്യന്തം നിറഞ്ഞുനില്‍ക്കുന്ന ഭക്തിരസം തന്നെ. അതു മനുഷ്യമനസ്സുകളെ ആര്‍ദ്രമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. പാവയ്‌ക്ക സ്വതവേ കയ്‌പുള്ളതാണെങ്കിലും കുറെ നാള്‍ ശര്‍ക്കരയിലിട്ടു വെച്ചാല്‍ അതിന്റെ സ്വഭാവം വിട്ട് മധുരമായിത്തീരും. അതുപോലെ നമ്മുടെ മനസ്സിനെ ഈശ്വരനോടു ബന്ധിച്ചാല്‍, അവിടുത്തേയ്‌ക്കു സമര്‍പ്പിച്ചാല്‍ അതിലെ മാലിന്യങ്ങള്‍ അകന്ന് മനസ്സ് ശുദ്ധമായിത്തീരും.

ഭക്തിയുടെ പല പല രൂപങ്ങളും ഭാവങ്ങളും രാമായണത്തില്‍ കാണാം. ലക്ഷ്മണന്റെ ഭക്തിപോലെയല്ല ഭരതന്റെ ഭക്തി. സീതയുടെ ഭക്തിപോലെയല്ല ശബരിയുടേത്. പ്രേമഭാജനത്തിന്റെ സാമീപ്യവും സഹവാസവും സദാ ആഗ്രഹിക്കുന്നതു ഭക്തിയുടെ ഒരു ഭാവമാണ്. ആ ഭാവം നമുക്കു ലക്ഷ്മണനില്‍ കാണാം. രാമന്റെ പരിചരണത്തില്‍ സദാ മുഴുകി, അതിനായി ഊണും ഉറക്കവും വെടിയുന്ന ശീലമാണ് ലക്ഷ്മണന്റേത്. എന്നാല്‍ ഭരതന്റെ ഭക്തി അങ്ങനെയല്ല. അത് ശാന്തഭക്തിയാണ്. ഭരതന് രാജ്യഭരണംതന്നെ രാമനുള്ള പൂജയാണ്. ഹൃദയത്തില്‍ ഈശ്വരസ്മരണയും സമര്‍പ്പണഭാവവും ഉണ്ടെങ്കില്‍ ഏത് കര്‍മ്മവും ഈശ്വരപൂജ തന്നെ. അതില്ലെങ്കിലോ, കോവിലില്‍ ചെയ്യുന്ന പൂജയും വെറുമൊരു ജോലി മാത്രം.

പ്രേമഭാജനം അടുത്തുള്ളപ്പോഴേക്കാള്‍ ഭക്തിയുടെ തീവ്രത വിരഹത്തിലാണ്. അതാണ് നമ്മള്‍ സീതയിലും ഗോപികളിലും കാണുന്നത്. രാമന്‍ അടുത്തുള്ളപ്പോള്‍ സീത പൊന്മാനിനുവേണ്ടി ആഗ്രഹിച്ചു. എന്നുവെച്ചാല്‍ കാമത്തിന് അധീനയായി. എന്നാല്‍ രാവണന്റെ തടവിലായപ്പോള്‍ സീതയുടെ മനസ്സ് രാമനുവേണ്ടി സദാ തപിച്ചുകൊണ്ടിരുന്നു. ആ വിരഹദുഃഖത്തില്‍ സീതയുടെ ലൗകികവാസനകള്‍ ക്ഷയിച്ചു. ഹൃദയം ഒന്നുകൂടെ ശുദ്ധമായി. വീണ്ടും ഭഗവാനുമായി ഒന്നുചേരാനും സാധിച്ചു.

വിവേകവും ഉത്സാഹവും ശ്രദ്ധയും വിശ്വാസവും സമര്‍പ്പണവും എല്ലാം ഒത്തുചേര്‍ന്നതാണ് ഹനുമാന്റെ ഭക്തി. സുഗ്രീവന്റെ സേവകനായിരുന്ന ഹനുമാന്‍ രാമനെക്കണ്ടപ്പോള്‍ രാമദാസനായി മാറി. സുഗ്രീവനോടു ഹനുമാനുള്ളത് ലൗകികബന്ധമാണെങ്കില്‍ രാമനോടുള്ളത് ജീവാത്മാപരമാത്മബന്ധമാണ്. നാമജപത്തിലൂടെ എങ്ങനെ നിരന്തരമായ ഈശ്വരസ്മരണ സാദ്ധ്യമാകും എന്നുകൂടി ഹനുമാന്‍ കാട്ടിത്തരുന്നു.

ഭക്തി ലഭിക്കാന്‍, കുലമോ, പാണ്ഡിത്യമോ ഒന്നുമല്ല വേണ്ടത്, ശുദ്ധഹൃദയം അതൊന്നുമാത്രമാണ്. അതാണ് ശബരിയില്‍ നമ്മള്‍ കാണുന്നത്. രാമന്‍ ഒരുനാള്‍ വരുമെന്ന് ഗുരു പറഞ്ഞത് ശബരി പൂര്‍ണമായും വിശ്വസിച്ചു. എല്ലാ ദിവസവും രാമന്റെ വരവും കാത്ത് ആശ്രമമെല്ലാം വൃത്തിയാക്കി പൂജാദ്രവ്യങ്ങള്‍ ഒരുക്കിവെച്ചു, രാമനുവേണ്ടി ഇരിപ്പിടം തയ്യാറാക്കി. അങ്ങനെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ആ കാത്തിരിപ്പ് വൃഥാവിലായില്ല. ഒരു നാള്‍ രാമന്‍ ശബരിയുടെ ആശ്രമത്തിലെത്തി, ശബരിയുടെ ആതിഥ്യം സ്വീകരിച്ചു. ഭഗവാനെ കാത്തിരിക്കുന്ന മനസ്സുകളില്‍ ഭഗവാന്‍ എത്തിച്ചേരുകതന്നെ ചെയ്യുമെന്ന് ശബരിയുടെ കഥ തെളിയിക്കുന്നു.  

ഭക്തി വെറും വികാരഭക്തി ആയാല്‍ പോരാ. വികാരഭക്തിക്ക് തീവ്രതയുണ്ടാകും. എന്നാല്‍ അത് ക്ഷണികമാണ്. അതിനാല്‍ ജ്ഞാനത്തില്‍ അടിയുറച്ച ഭക്തിയാണ് ആവശ്യം. ഭക്തി കാര്യസാദ്ധ്യത്തിനുവേണ്ടിയാകരുത്. ഭക്തിയുടെ വിത്തുകള്‍ കിളിര്‍ത്തശേഷം അവയെ ജ്ഞാനത്തിന്റെ വയലുകളില്‍ പറിച്ചു നടണം. അപ്പോള്‍ നല്ല വിളവുകിട്ടും, ലക്ഷ്യപ്രാപ്തിയുണ്ടാകും.  

സഹോദരന്മാരിലും സുഹൃത്തുക്കളിലും പ്രജകളിലും പക്ഷികളിലും മൃഗങ്ങളിലും ഭക്തിയുടെ ഭാവമുണര്‍ത്താന്‍ രാമനു കഴിഞ്ഞു. മഹത്വം എവിടെയുണ്ടോ അതിനെ നമ്മള്‍ അറിയാതെ ആരാധിച്ചുപോകും. കാരണം ഭക്തിയുടെ ബീജം എല്ലാവരുടെയും ഹൃദയത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. അതിനെ നമ്മള്‍ ചിന്തകൊണ്ടും കര്‍മ്മംകൊണ്ടും, സ്മരണകൊണ്ടും വളര്‍ത്തണം. പ്രപഞ്ചം മുഴുവന്‍ ഈശ്വരമയമായി കാണുന്ന ഭാവത്തിലേക്കുയരണം. അതിനുള്ള വഴി തുറക്കുകയാണ് രാമായണം ചെയ്യുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.