Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണത്തിലെ ഭക്തി

വിവേകവും ഉത്സാഹവും ശ്രദ്ധയും വിശ്വാസവും സമര്‍പ്പണവും എല്ലാം ഒത്തുചേര്‍ന്നതാണ് ഹനുമാന്റെ ഭക്തി.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Aug 2, 2020, 03:00 am IST
in Samskriti

മക്കളേ,

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാമായണം ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. എന്താണീ വശ്യതയ്‌ക്ക് കാരണം? രാമായണത്തില്‍ ആദ്യന്തം നിറഞ്ഞുനില്‍ക്കുന്ന ഭക്തിരസം തന്നെ. അതു മനുഷ്യമനസ്സുകളെ ആര്‍ദ്രമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. പാവയ്‌ക്ക സ്വതവേ കയ്‌പുള്ളതാണെങ്കിലും കുറെ നാള്‍ ശര്‍ക്കരയിലിട്ടു വെച്ചാല്‍ അതിന്റെ സ്വഭാവം വിട്ട് മധുരമായിത്തീരും. അതുപോലെ നമ്മുടെ മനസ്സിനെ ഈശ്വരനോടു ബന്ധിച്ചാല്‍, അവിടുത്തേയ്‌ക്കു സമര്‍പ്പിച്ചാല്‍ അതിലെ മാലിന്യങ്ങള്‍ അകന്ന് മനസ്സ് ശുദ്ധമായിത്തീരും.

ഭക്തിയുടെ പല പല രൂപങ്ങളും ഭാവങ്ങളും രാമായണത്തില്‍ കാണാം. ലക്ഷ്മണന്റെ ഭക്തിപോലെയല്ല ഭരതന്റെ ഭക്തി. സീതയുടെ ഭക്തിപോലെയല്ല ശബരിയുടേത്. പ്രേമഭാജനത്തിന്റെ സാമീപ്യവും സഹവാസവും സദാ ആഗ്രഹിക്കുന്നതു ഭക്തിയുടെ ഒരു ഭാവമാണ്. ആ ഭാവം നമുക്കു ലക്ഷ്മണനില്‍ കാണാം. രാമന്റെ പരിചരണത്തില്‍ സദാ മുഴുകി, അതിനായി ഊണും ഉറക്കവും വെടിയുന്ന ശീലമാണ് ലക്ഷ്മണന്റേത്. എന്നാല്‍ ഭരതന്റെ ഭക്തി അങ്ങനെയല്ല. അത് ശാന്തഭക്തിയാണ്. ഭരതന് രാജ്യഭരണംതന്നെ രാമനുള്ള പൂജയാണ്. ഹൃദയത്തില്‍ ഈശ്വരസ്മരണയും സമര്‍പ്പണഭാവവും ഉണ്ടെങ്കില്‍ ഏത് കര്‍മ്മവും ഈശ്വരപൂജ തന്നെ. അതില്ലെങ്കിലോ, കോവിലില്‍ ചെയ്യുന്ന പൂജയും വെറുമൊരു ജോലി മാത്രം.

പ്രേമഭാജനം അടുത്തുള്ളപ്പോഴേക്കാള്‍ ഭക്തിയുടെ തീവ്രത വിരഹത്തിലാണ്. അതാണ് നമ്മള്‍ സീതയിലും ഗോപികളിലും കാണുന്നത്. രാമന്‍ അടുത്തുള്ളപ്പോള്‍ സീത പൊന്മാനിനുവേണ്ടി ആഗ്രഹിച്ചു. എന്നുവെച്ചാല്‍ കാമത്തിന് അധീനയായി. എന്നാല്‍ രാവണന്റെ തടവിലായപ്പോള്‍ സീതയുടെ മനസ്സ് രാമനുവേണ്ടി സദാ തപിച്ചുകൊണ്ടിരുന്നു. ആ വിരഹദുഃഖത്തില്‍ സീതയുടെ ലൗകികവാസനകള്‍ ക്ഷയിച്ചു. ഹൃദയം ഒന്നുകൂടെ ശുദ്ധമായി. വീണ്ടും ഭഗവാനുമായി ഒന്നുചേരാനും സാധിച്ചു.

വിവേകവും ഉത്സാഹവും ശ്രദ്ധയും വിശ്വാസവും സമര്‍പ്പണവും എല്ലാം ഒത്തുചേര്‍ന്നതാണ് ഹനുമാന്റെ ഭക്തി. സുഗ്രീവന്റെ സേവകനായിരുന്ന ഹനുമാന്‍ രാമനെക്കണ്ടപ്പോള്‍ രാമദാസനായി മാറി. സുഗ്രീവനോടു ഹനുമാനുള്ളത് ലൗകികബന്ധമാണെങ്കില്‍ രാമനോടുള്ളത് ജീവാത്മാപരമാത്മബന്ധമാണ്. നാമജപത്തിലൂടെ എങ്ങനെ നിരന്തരമായ ഈശ്വരസ്മരണ സാദ്ധ്യമാകും എന്നുകൂടി ഹനുമാന്‍ കാട്ടിത്തരുന്നു.

ഭക്തി ലഭിക്കാന്‍, കുലമോ, പാണ്ഡിത്യമോ ഒന്നുമല്ല വേണ്ടത്, ശുദ്ധഹൃദയം അതൊന്നുമാത്രമാണ്. അതാണ് ശബരിയില്‍ നമ്മള്‍ കാണുന്നത്. രാമന്‍ ഒരുനാള്‍ വരുമെന്ന് ഗുരു പറഞ്ഞത് ശബരി പൂര്‍ണമായും വിശ്വസിച്ചു. എല്ലാ ദിവസവും രാമന്റെ വരവും കാത്ത് ആശ്രമമെല്ലാം വൃത്തിയാക്കി പൂജാദ്രവ്യങ്ങള്‍ ഒരുക്കിവെച്ചു, രാമനുവേണ്ടി ഇരിപ്പിടം തയ്യാറാക്കി. അങ്ങനെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ആ കാത്തിരിപ്പ് വൃഥാവിലായില്ല. ഒരു നാള്‍ രാമന്‍ ശബരിയുടെ ആശ്രമത്തിലെത്തി, ശബരിയുടെ ആതിഥ്യം സ്വീകരിച്ചു. ഭഗവാനെ കാത്തിരിക്കുന്ന മനസ്സുകളില്‍ ഭഗവാന്‍ എത്തിച്ചേരുകതന്നെ ചെയ്യുമെന്ന് ശബരിയുടെ കഥ തെളിയിക്കുന്നു.  

ഭക്തി വെറും വികാരഭക്തി ആയാല്‍ പോരാ. വികാരഭക്തിക്ക് തീവ്രതയുണ്ടാകും. എന്നാല്‍ അത് ക്ഷണികമാണ്. അതിനാല്‍ ജ്ഞാനത്തില്‍ അടിയുറച്ച ഭക്തിയാണ് ആവശ്യം. ഭക്തി കാര്യസാദ്ധ്യത്തിനുവേണ്ടിയാകരുത്. ഭക്തിയുടെ വിത്തുകള്‍ കിളിര്‍ത്തശേഷം അവയെ ജ്ഞാനത്തിന്റെ വയലുകളില്‍ പറിച്ചു നടണം. അപ്പോള്‍ നല്ല വിളവുകിട്ടും, ലക്ഷ്യപ്രാപ്തിയുണ്ടാകും.  

സഹോദരന്മാരിലും സുഹൃത്തുക്കളിലും പ്രജകളിലും പക്ഷികളിലും മൃഗങ്ങളിലും ഭക്തിയുടെ ഭാവമുണര്‍ത്താന്‍ രാമനു കഴിഞ്ഞു. മഹത്വം എവിടെയുണ്ടോ അതിനെ നമ്മള്‍ അറിയാതെ ആരാധിച്ചുപോകും. കാരണം ഭക്തിയുടെ ബീജം എല്ലാവരുടെയും ഹൃദയത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. അതിനെ നമ്മള്‍ ചിന്തകൊണ്ടും കര്‍മ്മംകൊണ്ടും, സ്മരണകൊണ്ടും വളര്‍ത്തണം. പ്രപഞ്ചം മുഴുവന്‍ ഈശ്വരമയമായി കാണുന്ന ഭാവത്തിലേക്കുയരണം. അതിനുള്ള വഴി തുറക്കുകയാണ് രാമായണം ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.