Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി. കൃഷ്ണപിള്ള സ്മാരക കേസ് വിധി; പാര്‍ട്ടിക്കും പ്രതികള്‍ക്കും സന്തോഷം; സ്മാരക വളപ്പില്‍ പച്ചക്കറി കൃഷി തുടരും

അവിഭക്ത പാര്‍ട്ടി സ്ഥാപക നേതാവായിരുന്ന കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കേണ്ടതിന്റെ ബാധ്യത ഭരണകക്ഷിയുമായ സിപിഐക്കുമുണ്ട്. എന്നാല്‍ അവരും മൗനം പാലിക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 1, 2020, 01:49 pm IST
in Kerala

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടപ്പോള്‍ സ്മാരകത്തിന്റെ ഉടമയായ സിപിഎമ്മിനും പ്രതികള്‍ക്കും ഒരേപോലെ സന്തോഷം.  

പുനരന്വേഷണത്തിനും അപ്പീല്‍ നല്‍കുന്നതിനും സിപിഎമ്മും ഇടതു സര്‍ക്കാരും തയാറല്ല. കേസിന്റെ വിധി ഇങ്ങനെയായിരുക്കുമെന്ന് പാര്‍ട്ടിക്ക് നേരത്തെ ധാരണയുണ്ടായിരുന്നു എന്നും, പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് കേസിന്റെ ഗൗരവം കണക്കിലെടുത്തായിരുന്നു എന്നുമാണ് സിപിഎം നേതൃത്വം പറയുന്നത്.  

അവിഭക്ത പാര്‍ട്ടി സ്ഥാപക നേതാവായിരുന്ന കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കേണ്ടതിന്റെ ബാധ്യത ഭരണകക്ഷിയുമായ സിപിഐക്കുമുണ്ട്. എന്നാല്‍ അവരും മൗനം പാലിക്കുകയാണ്.  

കേസിലെ ഒന്നാം പ്രതിയും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വി. എസ്. അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫംഗവുമായിരുന്ന ലതീഷ് ബി. ചന്ദ്രന്‍ കേസില്‍ സിബിഐ അന്വേഷണം അവശ്യപ്പെടുമ്പോഴാണ് സിപിഎമ്മും സിപിഐയും മൗനം പാലിക്കുന്നതെന്നതാണ് വിചിത്രം.  

സ്മാരകം തകര്‍ത്തപ്പോള്‍ സിപിഎം പോലീസില്‍ പരാതി പോലും നല്‍കാന്‍ തയാറായില്ല. കേസില്‍ കോടതിയിലെ വിചാരണ ഘട്ടത്തില്‍ സിപിഎം നേതാക്കള്‍ നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സ്മാരകം തകര്‍ത്തതിലൂടെ കഞ്ഞിക്കുഴിയിലെ വിഎസ് അനുകൂലികളെ ഒതുക്കാനും കഴിഞ്ഞു. പിന്നീട് കോടതി കുറ്റവിമുക്തരാക്കിയതോടെ സ്മാരകം തകര്‍ത്തതില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വ്യക്തമായതായി മേനി നടിക്കാനും സാധിച്ചു എന്നതാണ് ഇതിന് പിന്നിലെ ഗൂഢാലോചന എന്ന് ആക്ഷേപമുണ്ട്.  

കൃഷ്ണപിള്ളയുടെ സ്മാരകമായി സംരക്ഷിക്കുമെന്നു പ്രഖ്യാപിച്ചു സിപിഎം വിലയ്‌ക്കു വാങ്ങിയ കണ്ണര്‍കാട് ചെല്ലിക്കണ്ടത്തു വീട് ഇപ്പോഴും അവഗണനയിലാണ്. ലക്ഷങ്ങള്‍ മുടക്കി മന്ദിരം നവീകരിച്ചു സംരക്ഷിക്കുമെന്നു വര്‍ഷങ്ങള്‍ക്കു മുന്‍പു സിപിഎം പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല.  

കൃഷ്ണപിള്ളയുടെ പ്രതിമ സംരക്ഷിക്കാനോ, പ്രതികളെ കോടതി നടപടികളിലൂടെ ശിക്ഷിക്കാനോ, കഴിഞ്ഞില്ലെങ്കിലും അണികളെ കബളിപ്പിക്കാന്‍ സ്മാരക വളപ്പില്‍ ഏതാനും വര്‍ഷങ്ങളായി പച്ചക്കറികൃഷിയുടെ വിത്തിടലും വിളവെടുപ്പും ആഘോഷമായി നടത്തുന്നുണ്ട്.

Tags: cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

News

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

News

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.