Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണനേറ്റ ശാപബാണങ്ങള്‍

രാവണനുമേല്‍ ശാപ ബാണങ്ങള്‍ :

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 03:00 am IST
inSamskriti

സമൂഹത്തെ നിലനിര്‍ത്താനുതകുന്നതെല്ലാം ധര്‍മം. അധഃപതിപ്പിക്കുന്നത് അധര്‍മം. അധര്‍മത്തിനുമേല്‍ ധര്‍മത്തിന്റെ വിജയം അനിവാര്യമാണെന്നുള്ളതാണ് സനാതന ഹിന്ദുമതം. ഈ ആദര്‍ശത്തെ പുരാണേതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. ശാപങ്ങളും ശാപമോക്ഷങ്ങളും പുരാണേതിഹാസങ്ങളിലെ പ്രധാനപ്രമേയങ്ങളാണ്. ഓരോ വ്യക്തിയുടെയും ഉള്ളിലെ ദുഷ്ടസംസ്‌കാരത്താല്‍ ചെയ്യുന്ന ഉപദ്രവങ്ങളും നശീകരണ പ്രവര്‍ത്തനങ്ങളുമാണ് ഓരോ ശാപത്തിന്റെയും കാരണം. രാവണന്റെ കാര്യത്തില്‍ ഇത് പൂര്‍ണമായും ശരിയാണ്.  

രാവണനുമേല്‍  ശാപ ബാണങ്ങള്‍ :

ഹുങ്കും കയ്യൂക്കും പ്രതാപവും വര്‍ധിച്ചപ്പോള്‍ രാവണന്‍ ദിഗ്‌വിജയം നടത്താന്‍ തീരുമാനിച്ചു. പുണ്യകര്‍മങ്ങള്‍ മുടക്കി, മര്യാദക്കാരെ ഉന്മൂലനം ചെയ്ത് തന്റെ സാമ്രാജ്വത്വ മേധാവിത്വം ബലാല്‍ക്കാരേണ നടപ്പാക്കി. രാമനുള്‍പ്പെടെയുള്ളവരുടെ അശ്വമേധം/ ദിഗ്‌വിജയം അധര്‍മികളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടിയാണെങ്കില്‍, രാവണാദി രാക്ഷസരുടെ ദിഗ്‌വിജയം സ്വാര്‍ഥതയുടെയും അധര്‍മത്തിന്റെയും ആധിപത്യം സ്ഥാപിക്കാനായിരുന്നു. ധര്‍മം നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമേല്‍ അമര്‍ധികള്‍ കുതിര കയറുമ്പോഴുള്ള അമര്‍ഷത്തില്‍ നിന്ന്, നിസ്സഹായതയില്‍ നിന്നൊക്കെയാണ് ശാപങ്ങള്‍ പതിക്കുന്നത്.

ഇത്തരത്തിലുള്ള അനവധി ശാപങ്ങളാണ് അവസാനം സീത നിമിത്തമായി രാമനെക്കൊണ്ട്, രാവണന്റെ അന്ത്യം കുറിപ്പിച്ചത്.  

അനാരണ്യശാപം: ത്രിശങ്കുവിന് ആറുതലമുറയ്‌ക്ക് മുമ്പ് അനാരണ്യന്‍ എന്ന ധര്‍മനിഷ്ഠനായൊരു രാജാവുണ്ടായിരുന്നു. രാവണനു കീഴടങ്ങാന്‍ വൈമനസ്യം കാണിച്ചതിനാല്‍, സര്‍വധര്‍മമുറകളും വെടിഞ്ഞ് ചതിയാല്‍ ഗദകൊണ്ടടിച്ച് അനാരണ്യനെ വധിച്ചു. അന്ത്യശ്വാസം വലിക്കുന്നതിനു മുമ്പ് അദ്ദേഹം രാവണനെ ശപിച്ചു. ‘ഈ ചതിപ്രവര്‍ത്തിക്കു ശിക്ഷയായി അയോധ്യയിലെ രാജകുമാരന്റെ കൈയാല്‍ നീയും നിന്റെ വംശവും കാലാന്തരത്തില്‍ നശിക്കും.’  

അത്രീശാപം: അത്രിമുനിയുടെ പര്‍ണശാലയില്‍ എത്തിയ രാവണനെ കണ്ടു ഭയപ്പെട്ടു പോയ വൃദ്ധയായ മുനിപത്‌നിക്ക്, രാവണന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. രാവണന്‍ അവരുടെ തലമുടി പിടിച്ചു വലിച്ച് നിലത്തിട്ടിഴച്ചു. ഇതു കണ്ടുവന്ന മുനി ശപിച്ചു. ‘ഈ പാപവൃത്തിക്ക് ഫലമായി നിന്റെ പത്‌നിയായ മണ്ഡോദരിയെ നിന്റെ കണ്‍മുമ്പില്‍ വച്ച് വാനരന്മാര്‍, വസ്ത്രമഴിച്ച്, തലമുടിക്കെട്ടഴിച്ച് വലിച്ച് അപമാനിക്കാനിടയാകട്ടെ’.  

രംഭാശാപം:  

രാവണന്റെ ജ്യേഷ്ഠനായ വൈശ്രവണ പുത്രന്റെ ഭാര്യയായിരുന്ന രംഭയെപ്പോലും രാവണന്‍ വെറുതേ വിട്ടില്ല. അവളുടെ ശാപമാണ് വാസ്തവത്തില്‍ രാവണന് കുറിക്കു കൊണ്ടത്. ‘ഇനി, ഏതെങ്കിലുമൊരു സ്ത്രീയെ അവളുടെ ഹിതത്തിനു വിരുദ്ധമായി നീ സ്പര്‍ശിച്ചാല്‍ ആ നിമിഷം നിന്റെ ഓരോ തലയും ഏഴായി പൊട്ടിത്തകര്‍ന്നു തെറിച്ചു പോകട്ടെ.’  

ഋതുവര്‍മ ശാപം:

ഋതുവര്‍മന്‍ എന്ന സാധുതാപസന്റെ സുന്ദരിയായ പത്‌നി, മനോമഞ്ജരിയെ ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് ബലാല്‍ക്കാരമായി പ്രാപിച്ച അധമനായ രാവണനെ താപസന്‍ ശപിച്ചു. ‘കരാള കഠിനമായ നിന്റെ ഈ പ്രവൃത്തിക്ക് ശിക്ഷയായി ഒരു സ്ത്രീമൂലം നീ കൊല്ലപ്പെടും.’  

ബ്രാഹ്മണീജന ശാപം : സമുദ്രസ്‌നാനത്തിനായി അമ്മമാരുമൊരുമിച്ച് നിന്ന അന്തണയുവതികളെയെല്ലാം അവരുടെ മാതാക്കളുടെ മുന്നില്‍ വച്ച് മാനഭംഗം ചെയ്തു. പിന്നീട് പ്രായം പോലും മാനിക്കാതെ അമ്മമാരേയും രാവണന്‍ പ്രാപിച്ചതിനാല്‍ അപമാനവും സങ്കടവും സഹിക്കവയ്യാതെ അവര്‍ ഘോരശാപം വര്‍ഷിച്ചു കൊണ്ട് കടലില്‍ ചാടി ജീവനൊടുക്കി.  

ദൈ്വപായന ശാപം:  

ദൈ്വപായനന്‍ എന്ന സാധു ബ്രാഹ്മണന്‍ തന്റെ സഹോദരിയുമായി തീര്‍ഥസ്‌നാനത്തിനു പോയപ്പോള്‍ രാവണന്‍ യാതൊരു ദാക്ഷിണ്യവും കൂടാതെ ആ ബാലികയെ പ്രാപിച്ചു. അനന്തരം അവള്‍ മരിച്ചപ്പോള്‍ ബ്രാഹ്മണന്‍ ശപിച്ചു. ‘നിന്റെ സഹോദരിയുടെ കുചനാസികകള്‍ ഛേദിക്കപ്പെടുകയും അവള്‍ മൂലം നിനക്ക് സര്‍വനാശം ഭവിക്കുകയും ചെയ്യട്ടെ.’  

കൂട്ട ശാപം: യമലോകാക്രമണം കഴിഞ്ഞ് ലങ്കയിലേക്ക് മടങ്ങുമ്പോള്‍ കണ്ണില്‍ കണ്ട പരിശുദ്ധകളായ വനിതകളെ തെരഞ്ഞു പിടിച്ചാക്രമിച്ച് രാവണന്‍ അവരുടെയെല്ലാം സ്ത്രീത്വം കവര്‍ന്നു. അവര്‍ കൂട്ടമായി ശപിച്ചു. ‘ഒരു സതീമണിയായ ദിവ്യ നാരി മൂലം നിനക്ക് സര്‍വനാശം സംഭവിക്കും.’  

ലോകമെങ്ങുമുള്ള രാവണസ്വഭാവക്കാര്‍ ഇപ്പോഴും ഇതേ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഇതില്‍, ജാതി, മത, വര്‍ഗ, വര്‍ണങ്ങളല്ല സ്വഭാവത്തിലെ നന്മയും തിന്മയുമാണ് രാമ, രാവണന്മാരെ വേര്‍തിരിക്കുന്നത്.  

(അവലംബം:  

ഡോ. പി.എസ്. നായര്‍, സമ്പൂര്‍ണ രാമായണം)

ഡോ. ടി.വി. മുരളീവല്ലഭന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.