Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഈഴവ, തീയ്യ സംവരണം നടപ്പാക്കി തമിഴ്‌നാട് സര്‍ക്കാര്‍; നടപ്പാക്കിയത് സമുദായം 40 വര്‍ഷമായി ഉന്നയിക്കുന്ന ആവശ്യം

മലബാറിന്റെയും, തിരുവിതാംകൂറിന്റെയും ഭാഗമായിരുന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരാണെന്നും അവരുടെ സംവരണം സംബന്ധിച്ച് കരാറുകളൊന്നും നിലവിലില്ലെന്നുമായിരുന്നു മറ്റൊരു കാരണം പറഞ്ഞിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2020, 12:52 pm IST
in Wayanad

ഗൂഡലൂര്‍: ഈഴവ, തീയ്യ സംവരണം നടപ്പാക്കി തമിഴ്‌നാട് സര്‍ക്കാര്‍.മുപ്പതു ലക്ഷത്തോളം വരുന്ന തമിഴകത്തിലെ ഈഴവ,തീയ്യ സമുദായാംഗങ്ങളുടെ നാല്‍പ്പത്തി നാലു വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോള്‍ നടപ്പിലായത്. 1976ല്‍ നിര്‍ത്തലാക്കിയ സംവരണ അവകാശമാണ് ഇപ്പോള്‍ പുനസ്ഥാപിച്ചിരിക്കുന്നത്. 

ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചതിനു ശേഷം 1976 വരെ സംസ്ഥാത്ത് പിന്നാക്ക വിഭാഗമായിരുന്നു ഈഴവ,തീയ്യ ജനത. പിന്നീട് വ്യക്തമായ കാരണങ്ങള്‍ പറയാതെ കന്യാകുമാരി ജില്ലയിലെയും ചെങ്കോട്ടയിലേയും ഈഴവതീയ്യ വിഭാഗങ്ങള്‍ക്ക് മാത്രം സംവരണം നല്‍കാന്‍ തീരുമാനിക്കുകയും, തമിഴ്‌നാട്ടിലെ മറ്റു പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഓരോ കാരണങ്ങള്‍ പറഞ്ഞ് അവഗണിക്കുകയുമായിരുന്നു. 

തിരുക്കൊച്ചി പ്രവിശ്യയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയിലേയും ചെങ്കോട്ടയിലേയും സംവരണം നല്‍കുന്നത്  തുടരുന്നത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.മലബാറിന്റെയും, തിരുവിതാംകൂറിന്റെയും ഭാഗമായിരുന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരാണെന്നും അവരുടെ സംവരണം സംബന്ധിച്ച് കരാറുകളൊന്നും നിലവിലില്ലെന്നുമായിരുന്നു മറ്റൊരു കാരണം പറഞ്ഞിരുന്നത്. നീലഗിരിയിലെ താമസക്കാര്‍ സംസ്ഥാന രൂപീകരണം കഴിഞ്ഞതിനു ശേഷം കുടിയേറിയവരാണെന്നും, അതിനാല്‍ സംവരണം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു മറ്റൊരു വിശദീകരണം.  

രാഷ്‌ട്രീയ കക്ഷികളുടെ  താല്‍പര്യങ്ങളുടെ ഇരകളായി മാറ്റപ്പെടുകയായിരുന്നു തമിഴ്‌നാട്ടിലെ സ്ഥിരതാമസക്കാരായ ഈഴവതീയ്യ സമുദായത്തിലെ ഭൂരിപക്ഷം.  സംവരണാവകാശം പുനഃസ്ഥാപിച്ചുകിട്ടുന്നതിനായി നീലഗിരിയിലെ എസ്എന്‍ഡിപി യൂണിയന്‍ നേതൃത്വം സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു. തുടര്‍ന്ന് നീലഗിരി യൂണിയന്‍ 2016ല്‍ ഹൈക്കോടതിയില്‍ റിട്ട്ഹര്‍ജി ഫയല്‍ ചെയ്യുകയും തുടര്‍ന്ന് സംവരണം നല്‍കാത്തതിന്റെ കാരണം വിശദീകരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടതോടുകൂടിയാണ് വിഷയം സര്‍ക്കാരിന്റയും വ്യത്യസ്ത രാഷ്‌ട്രീയ പാര്‍ട്ടികളുടെയും ശ്രദ്ധയില്‍ പെടുന്നത്.  

എസ്എന്‍ഡിപി യോഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര പിന്നാക്ക കമ്മീഷന്‍ ചെയര്‍മാനും തമിഴ്‌നാട് സര്‍ക്കാരിനോട് വിശദീകരണം  ആവശ്യപ്പെടുകയുണ്ടായി. കോയമ്പത്തൂര്‍ ഈഴവ,തീയ്യ സേവാസമാജം ഭാരവാഹികള്‍ മന്ത്രി എസ്.പി.വേലുമണിയുടെ സഹായത്തോടെ മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിച്ചു. 

സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി അതുല്യാ മിശ്രയുടെ അദ്ധ്യക്ഷതയില്‍ നാലംഗ അന്വേഷണക്കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. കഴിഞ്ഞ ജൂണ്‍ 24ന് അതുല്യാമിശ്ര കമ്മീഷന്‍ സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും തുടര്‍ നടപടിയായിട്ടാണ് ഇപ്പോള്‍ സംവരണ അവകശം പുനര്‍സ്ഥാപിച്ചിരിക്കുന്നത്. പിന്നാക്ക സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നത് കാരണം അര്‍ഹതപ്പെട്ട അവസരങ്ങള്‍ വിനിയോഗിക്കാന്‍ കഴിയാതെ കൂലിത്തൊഴിലാളികളായി ജീവിക്കുന്ന വലിയൊരു ജനവിഭാഗത്തിനാണ്  ഈ തീരുമാനത്തോടെ ആശ്വാസം ലഭിച്ചിരിക്കുന്നത്.

Tags: വയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

മുങ്ങിമരണങ്ങളില്ലാത്ത കേരളത്തിനായുള്ള മഹാദൗത്യം; പ്രധാനമന്ത്രി അഭിനന്ദിച്ചത് ആലുവയുടെ നീന്തല്‍ ഗുരുവിനെ

ബാലകൃഷ്ണ അയ്യയും ഗിരിജയും: പ്രചോദന വ്യക്തിത്വങ്ങളെ പരാമര്‍ശിച്ച് പ്രധാനമന്ത്രി

കഴിഞ്ഞ ദിവസം വിവാഹിതരായ രാജ്യസഭാ എംപി സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ ടി. യമുനാഭാരതിയേയും ശ്രീകാന്തിനേയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ അനുമോദിക്കുന്നു

ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ വിവാഹാശംസ നേര്‍ന്നു

കല്ലേക്കാട് വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ എ. ചെന്താമരാക്ഷന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിദ്യാഭാരതി ക്ഷേത്രീയ സെക്രട്ടറി
എന്‍സിടി രാജഗോപാല്‍ എന്നിവര്‍ ഉപഹാരം നല്‍കുന്നു. വ്യാസവിദ്യാപീഠം മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ശ്രീകുമാര്‍ മേനോന്‍, സെക്രട്ടറി അഡ്വ. ശ്രീനാഥ് ശങ്കര്‍ സമീപം

വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ ചെന്താമരാക്ഷന് യാത്രയയപ്പ് നല്‍കി

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊച്ചി മഹാനഗര്‍ സംഘടിപ്പിച്ച പൗരസംഗമത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. കൊച്ചി മഹാനഗര്‍ സഹ സംഘചാലക് ഡോ. എ. കൃഷ്ണമൂര്‍ത്തി, ജിഎസ്ടി ഗ്ലോബല്‍ ഡയറക്ടര്‍ സുനില്‍ ബാലകൃഷ്ണന്‍ സമീപം

ഹിന്ദുത്വം രാഷ്‌ട്രത്തിന്റെ വൈചാരിക അന്തസത്ത: ജെ. നന്ദകുമാര്‍

ദീപികയുടെ ശതോത്തര റൂബി ജൂബിലി ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനു കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉപഹാരം സമര്‍പ്പിക്കുന്നു

രാഷ്‌ട്രനന്മയാകണം മാധ്യമ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം: ഉപരാഷ്‌ട്രപതി

കാലത്തെയും പ്രകൃതിനിയമങ്ങളെയും അതിജീവിച്ച കാകഭുശുണ്ഡി

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

ഭാരത ടെന്നീസ് പുരുഷ ഡബിള്‍സ് ടീം സാത്വിക് സായിരാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സിംഗപ്പൂര്‍ ഓപ്പണ്‍ ഫൈനലിന് ശേഷം

സാത്-ചി; ഒടുവില്‍ ഒരു കിരീടനേട്ടം, സിംഗപ്പൂര്‍ ഓപ്പണ്‍ ടൈറ്റില്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത ഡബിള്‍സ് ടീം

സെലെസ്‌റ്റെ 26: ഉറുഗ്വേ ടീമും റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.