Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ആഹാരവും വെള്ളവും കൃത്യസമയത്ത് ലഭിക്കുന്നില്ല; ഇടുക്കി മെഡിക്കല്‍ കോളേജില്‍ കൊറോണ രോഗികള്‍ക്ക് ദുരിതം

ഈയാഴ്ച ആദ്യം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രോഗികളില്‍ മറ്റ് അസുഖങ്ങള്‍ ഇല്ലാത്തവരെയാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിന്റെ മുകള്‍നിലയില്‍ നിന്ന് ബുധനാഴ്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 11:12 am IST
in Idukki

മൂലമറ്റം: ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കൊറോണ രോഗികള്‍ക്ക് കൃത്യമായ പരിചരണം ലഭിക്കുന്നില്ലായെന്ന് പരാതി. പുതിയ ബ്ലോക്കില്‍ പാര്‍പ്പിച്ചിരിക്കുന്ന 30 രോഗികള്‍ക്കാണ് കൃത്യ സമയത്ത് ആഹാരമോ വെള്ളമോ ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്.  

ഈയാഴ്ച ആദ്യം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രോഗികളില്‍ മറ്റ് അസുഖങ്ങള്‍ ഇല്ലാത്തവരെയാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിന്റെ മുകള്‍നിലയില്‍ നിന്ന് ബുധനാഴ്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളേജില്‍ ലഭിച്ചിരുന്ന പരിചരണം പുതിയ കെട്ടിടത്തിലേക്ക് ഇവരെ മാറ്റിയതിന് ശേഷം കിട്ടുന്നില്ലായെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. രോഗികള്‍ക്ക് ചൂടുള്ള ഭക്ഷണമാണ് കഴിക്കുവാന്‍ കൊടുത്തിരുന്നത്.  

എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് തണുത്ത ഭക്ഷണമാണ്. കിട്ടുന്ന ചായയ്‌ക്ക് പോലും ആവശ്യത്തിന് ചൂട് ഉïാകാറില്ല. രോഗികള്‍ ഇടയ്‌ക്കിടെ നല്ല ചൂടുവെള്ളം കുടിക്കേണ്ടതാണ്. എന്നാല്‍ ഇവിടെ ഇവര്‍ക്ക് ചൂടുവെള്ളം കൃത്യമായി ലഭിക്കുന്നില്ല. രാവിലത്തെ ഭക്ഷണം ലഭിക്കുന്നത് 10 മണിയോടെയാണ്. അതാവട്ടെ തണുത്തതുമാണ്. ഉച്ചയ്‌ക്ക് ആദ്യ ദിവസങ്ങളില്‍ 1 മണിക്ക് കിട്ടി കൊണ്ടിരുന്ന ഊണ് ഇപ്പോള്‍ 2.30 നാണ് നല്‍കുന്നത്. മെഡിക്കല്‍ കോളേജില്‍ വെച്ച് ലഭിച്ചിരുന്ന പാല്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിന് ശേഷം കൃത്യമായി ലഭിക്കുന്നില്ല.  

പലരും പാലില്‍ മഞ്ഞള്‍ പൊടി കലര്‍ത്തി കുടിക്കുന്ന ശീലമുണ്ടായിരുന്നു. പാല്‍ കിട്ടാതായതോടെ ഇതും മുടങ്ങി. 25 ഉം 30 ഉം ദിവസം കഴിഞ്ഞ രോഗികള്‍ ഇവിടെയുണ്ട്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായാല്‍ ആ വിവരം കൃത്യമായി അറിയിക്കുവാനുള്ള സംവിധാനം ഇല്ല. അതിനാല്‍ ഇവര്‍ക്ക് കൂടുതല്‍ ദിവസം പരിമിത സൗകര്യത്തില്‍ കഴിയേണ്ടി വരുന്നു. ഇത് രോഗികളില്‍ കടുത്ത മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നുണ്ട്. മാനസിക സംഘര്‍ഷം കുറയ്‌ക്കുവാനുള്ള യാതൊരു സംവിധാനവും ഒരുക്കിയിട്ടില്ല. വീട്ടില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ ചികിത്സയില്‍ ഇരുന്നാല്‍ ഇതിലും എത്രയോ ഭേദമാണ് എന്നാണ് രോഗികള്‍ ചോദിക്കുന്നത്.

ഇവിടെ കഴിഞ്ഞ തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ച രോഗിയോട് രാവിലെ 8ന് ആശുപത്രിയിലേക്ക് പോരുവാന്‍ തയാറായി നില്‍ക്കുവാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഒറ്റയ്‌ക്ക് നിരീക്ഷണത്തില്‍ കഴിയുന്ന ഇദ്ദേഹത്തെ കൊണ്ടു പോകുവാന്‍ പക്ഷേ ആംബുലന്‍സ് എത്തിയത് രാത്രി 9.30ന്. വേണ്ട വിധം ഭക്ഷണം പോലും കിട്ടാതെയാണ് അതുവരെ കഴിഞ്ഞത്. പുറമെ എല്ലാം ഭദ്രമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും രോഗികളെ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര പിഴവുകളാണ് ഉണ്ടാകുന്നത്.  

വീടുകളിലെ ശാന്തമായ നിരീക്ഷണ ദിവസങ്ങളില്‍ നിന്നും ദുരിത ജീവിതത്തിലേക്കാണ് ഇവരെ കൊണ്ട് പോകുന്നത് എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടും തോറും എല്ലാം കുത്തഴിഞ്ഞ നിലയിലേക്ക് മാറുകയാണോ എന്ന ഭീതിയിലാണ് ജനങ്ങള്‍.

സൗകര്യങ്ങളൊരുക്കി; കളക്ടര്‍

ഭക്ഷണം സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അധികൃതരോട് മെനു ഉണ്ടാക്കി ഭക്ഷണം നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. ഭക്ഷണം താമസിച്ച ലഭിക്കുന്ന പ്രശ്‌നവും ചൂട് വെള്ളം കിട്ടാത്ത പ്രശ്‌നവും നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Medical Collegewateridukkicovidഭക്ഷണംCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുണികൊണ്ട് കെട്ടി മറച്ച് ഐസിയു; തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്തയച്ച് ജനറൽ സർജറി വിഭാഗം മേധാവി

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Kerala

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.