Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണയ്‌ക്കായി വഴിവിട്ട നീക്കങ്ങള്‍; പാര്‍ട്ടിയില്‍ എതിര്‍പ്പ്; ശിവശങ്കര്‍ സര്‍വപ്രതാപിയായി

ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. വീണയുടെ വ്യവസായ ബന്ധങ്ങള്‍ പൂര്‍ണമായും ശിവശങ്കറിന് അറിയാം. എക്‌സാലോജിക്കിന്റെ ആവശ്യങ്ങള്‍ക്കായി നിരവധി തവണ ശിവശങ്കര്‍ ബെംഗളൂരു സന്ദര്‍ശിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വേണ്ടി വഴിവിട്ട് ഇടപെട്ടതായി വ്യക്തമായിട്ടും ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിച്ചത് മകളുടെ ബിസിനസ് ബന്ധങ്ങള്‍ പുറത്തുവരുമെന്ന ഭയത്താലാണ്.

കെ.സുജിത് by കെ.സുജിത്
Jul 22, 2020, 12:15 pm IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയനായ ശിവശങ്കറിനെ സംസ്ഥാന ഭരണത്തില്‍ സര്‍വപ്രതാപിയാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കു വേണ്ടി നടത്തിയ അനധികൃത ഇടപെടലുകള്‍. ബെംഗളൂരുവിലെ  വീണയുടെ എക്‌സാലോജിക് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് മുഖ്യമന്ത്രിക്ക് കീഴിലുള്ള ഐടി വകുപ്പിന്റെ നിര്‍ലോപമായ പിന്തുണയാണ് ലഭിച്ചത്. ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. വീണയുടെ വ്യവസായ ബന്ധങ്ങള്‍ പൂര്‍ണമായും ശിവശങ്കറിന്  അറിയാം. എക്‌സാലോജിക്കിന്റെ ആവശ്യങ്ങള്‍ക്കായി നിരവധി തവണ ശിവശങ്കര്‍ ബെംഗളൂരു സന്ദര്‍ശിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വേണ്ടി വഴിവിട്ട് ഇടപെട്ടതായി വ്യക്തമായിട്ടും ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിച്ചത് മകളുടെ ബിസിനസ് ബന്ധങ്ങള്‍ പുറത്തുവരുമെന്ന ഭയത്താലാണ്.  

ശിവശങ്കറുമായി ബന്ധമുണ്ടെന്ന ആരോപണത്തിലാണ് ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ പുറത്താക്കിയത്. അതേസമയം, ശിവശങ്കറിനെതിരെ നടപടിയുണ്ടായതുമില്ല. ഇ മൊബിലിറ്റി പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) ഡയറക്ടര്‍ ജെയ്‌ക് ബാലകുമാര്‍ എക്‌സാലോജിക്കിന്റെ കണ്‍സള്‍ട്ടന്റാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. പ്രതിയായ സ്വപ്നക്ക് ഐടി വകുപ്പില്‍ നിയമനം ലഭിക്കാനും പിഡബ്ല്യുസി ഇടപെട്ടു. ഇതിന് ശുപാര്‍ശ ചെയ്തത് ശിവശങ്കറാണെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിലും കണ്ടെത്തി. ഇതോടെയാണ് അന്വേഷണം ഭയന്ന് ശിവശങ്കറെയും പിഡബ്ല്യുസിയെയും കൈയൊഴിയാന്‍ പിണറായി തയാറായത്.  

സ്പ്രിങ്കഌ കരാര്‍ വിവാദമായപ്പോഴും വീണയുടെ പേര് ഉയര്‍ന്നിരുന്നു. കമ്പനിയുടെ സിഇഒയുമായി വീണ കൂടിക്കാഴ്ച നടത്തിയതായും ആരോപണമുയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ ലഭിക്കുന്ന കമ്പനികള്‍ എക്‌സാലോജിക്കിന് പ്രത്യുപകാരം ചെയ്യുന്നതായാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

‘മകളെ നിനക്കായി’ ഭരണം;  പാര്‍ട്ടിയില്‍ എതിര്‍പ്പ്

ഭരണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന വികാരം സിപിഎമ്മിനുള്ളില്‍ ശക്തിപ്പെടുന്നുണ്ട്. മുഖ്യമന്ത്രി പാര്‍ട്ടിക്ക് വിധേയനല്ലെന്നും ഉദ്യോഗസ്ഥ കോക്കസിനാണ് നിയന്ത്രണമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയെയും  മുന്നണിയെയും മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കൈയടക്കിയ ശിവശങ്കറിനെയാണ് ഇവര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. സ്പ്രിങ്കഌ കരാര്‍ വിവാദമായപ്പോള്‍ താനാണ് തീരുമാനമെടുത്തതെന്നാണ് ശിവശങ്കര്‍ പരസ്യമായി പ്രതികരിച്ചത്. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഐടി സെക്രട്ടറിയുടെ കുറ്റമേല്‍ക്കലെന്ന് പുറമേക്ക് വിമര്‍ശനമുയര്‍ന്നെങ്കിലും പാര്‍ട്ടിയില്‍ ഞെട്ടലുണ്ടാക്കി. ഇടത് സര്‍ക്കാരിന്റെ നയം തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണോയെന്ന ചോദ്യം അന്ന് ഉയര്‍ന്നു. വീണയുമായുള്ള ഐടി വകുപ്പിന്റെ അനധികൃത ഇടപെടലുകളും ശിവശങ്കറിന്റെ പങ്കും പാര്‍ട്ടിയില്‍ സംശയത്തിലായി.

‘മക്കള്‍ വിഷയ’ത്തില്‍ ഏറെ പഴി കേട്ട കോടിയേരി ക്യാമ്പ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഏറെ പ്രതിരോധത്തിലായ സാഹചര്യം മുതലെടുത്ത് വീണയുടെ സര്‍ക്കാര്‍ ബന്ധത്തിന് പാര്‍ട്ടിയില്‍ പരാമാവധി പ്രചാരം നല്‍കുകയാണ്. മകള്‍ക്ക് ഐടി കമ്പനിയുണ്ടെന്നിരിക്കെ മുഖ്യമന്ത്രി ഐടി വകുപ്പ് കൈയാളുന്നതും ദുരൂഹമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയാണ് ഐടി കൈകാര്യം ചെയ്തിരുന്നത്. ഈ മേഖലയില്‍ പ്രാഗത്ഭ്യമുള്ള നേതാവുമല്ല പിണറായി. ഇതിന് പുറമെ, പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ തന്നെ ഐടി വകുപ്പ് സെക്രട്ടറിയുമാക്കി. ഇതില്‍ ‘കോണ്‍ഫഌക്ട് ഓഫ് ഇന്ററസ്റ്റ്’ ഉണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടുന്നു.  

മുഖ്യമന്ത്രിക്ക് ഐടിയെക്കുറിച്ച് ഒന്നുമറിയില്ല. അദ്ദേഹത്തിന്റെ ഒരേയൊരു താത്പര്യം മകള്‍ക്ക് ഐടി കമ്പനി ഉണ്ടെന്നതാണ്, സന്ദീപ് ചൂണ്ടിക്കാട്ടി. എക്‌സാലോജിക് കമ്പനിയുടെ ലാഭം നാല് വര്‍ഷത്തിനുള്ളില്‍ 25.70 ലക്ഷം രൂപയില്‍ നിന്ന് 1.11 കോടി രൂപയായി ഉയര്‍ന്നുവെന്നും ഏതൊക്കെ കമ്പനികളില്‍ നിന്നാണ് വരുമാനം ലഭിച്ചതെന്ന് വിശദീകരിക്കേണ്ടതുണ്ടെന്നും കെ.എം. ഷാജഹാന്‍ ചൂണ്ടിക്കാട്ടി.

Tags: Pinarayi Vijayanഎം ശിവശങ്കര്‍Veena Thayikkandiyil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.