Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണയ്‌ക്കായി വഴിവിട്ട നീക്കങ്ങള്‍; പാര്‍ട്ടിയില്‍ എതിര്‍പ്പ്; ശിവശങ്കര്‍ സര്‍വപ്രതാപിയായി

ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. വീണയുടെ വ്യവസായ ബന്ധങ്ങള്‍ പൂര്‍ണമായും ശിവശങ്കറിന് അറിയാം. എക്‌സാലോജിക്കിന്റെ ആവശ്യങ്ങള്‍ക്കായി നിരവധി തവണ ശിവശങ്കര്‍ ബെംഗളൂരു സന്ദര്‍ശിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വേണ്ടി വഴിവിട്ട് ഇടപെട്ടതായി വ്യക്തമായിട്ടും ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിച്ചത് മകളുടെ ബിസിനസ് ബന്ധങ്ങള്‍ പുറത്തുവരുമെന്ന ഭയത്താലാണ്.

കെ.സുജിത് by കെ.സുജിത്
Jul 22, 2020, 12:15 pm IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയനായ ശിവശങ്കറിനെ സംസ്ഥാന ഭരണത്തില്‍ സര്‍വപ്രതാപിയാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കു വേണ്ടി നടത്തിയ അനധികൃത ഇടപെടലുകള്‍. ബെംഗളൂരുവിലെ  വീണയുടെ എക്‌സാലോജിക് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് മുഖ്യമന്ത്രിക്ക് കീഴിലുള്ള ഐടി വകുപ്പിന്റെ നിര്‍ലോപമായ പിന്തുണയാണ് ലഭിച്ചത്. ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. വീണയുടെ വ്യവസായ ബന്ധങ്ങള്‍ പൂര്‍ണമായും ശിവശങ്കറിന്  അറിയാം. എക്‌സാലോജിക്കിന്റെ ആവശ്യങ്ങള്‍ക്കായി നിരവധി തവണ ശിവശങ്കര്‍ ബെംഗളൂരു സന്ദര്‍ശിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വേണ്ടി വഴിവിട്ട് ഇടപെട്ടതായി വ്യക്തമായിട്ടും ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിച്ചത് മകളുടെ ബിസിനസ് ബന്ധങ്ങള്‍ പുറത്തുവരുമെന്ന ഭയത്താലാണ്.  

ശിവശങ്കറുമായി ബന്ധമുണ്ടെന്ന ആരോപണത്തിലാണ് ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ പുറത്താക്കിയത്. അതേസമയം, ശിവശങ്കറിനെതിരെ നടപടിയുണ്ടായതുമില്ല. ഇ മൊബിലിറ്റി പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) ഡയറക്ടര്‍ ജെയ്‌ക് ബാലകുമാര്‍ എക്‌സാലോജിക്കിന്റെ കണ്‍സള്‍ട്ടന്റാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. പ്രതിയായ സ്വപ്നക്ക് ഐടി വകുപ്പില്‍ നിയമനം ലഭിക്കാനും പിഡബ്ല്യുസി ഇടപെട്ടു. ഇതിന് ശുപാര്‍ശ ചെയ്തത് ശിവശങ്കറാണെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിലും കണ്ടെത്തി. ഇതോടെയാണ് അന്വേഷണം ഭയന്ന് ശിവശങ്കറെയും പിഡബ്ല്യുസിയെയും കൈയൊഴിയാന്‍ പിണറായി തയാറായത്.  

സ്പ്രിങ്കഌ കരാര്‍ വിവാദമായപ്പോഴും വീണയുടെ പേര് ഉയര്‍ന്നിരുന്നു. കമ്പനിയുടെ സിഇഒയുമായി വീണ കൂടിക്കാഴ്ച നടത്തിയതായും ആരോപണമുയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ ലഭിക്കുന്ന കമ്പനികള്‍ എക്‌സാലോജിക്കിന് പ്രത്യുപകാരം ചെയ്യുന്നതായാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

‘മകളെ നിനക്കായി’ ഭരണം;  പാര്‍ട്ടിയില്‍ എതിര്‍പ്പ്

ഭരണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന വികാരം സിപിഎമ്മിനുള്ളില്‍ ശക്തിപ്പെടുന്നുണ്ട്. മുഖ്യമന്ത്രി പാര്‍ട്ടിക്ക് വിധേയനല്ലെന്നും ഉദ്യോഗസ്ഥ കോക്കസിനാണ് നിയന്ത്രണമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയെയും  മുന്നണിയെയും മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കൈയടക്കിയ ശിവശങ്കറിനെയാണ് ഇവര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. സ്പ്രിങ്കഌ കരാര്‍ വിവാദമായപ്പോള്‍ താനാണ് തീരുമാനമെടുത്തതെന്നാണ് ശിവശങ്കര്‍ പരസ്യമായി പ്രതികരിച്ചത്. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഐടി സെക്രട്ടറിയുടെ കുറ്റമേല്‍ക്കലെന്ന് പുറമേക്ക് വിമര്‍ശനമുയര്‍ന്നെങ്കിലും പാര്‍ട്ടിയില്‍ ഞെട്ടലുണ്ടാക്കി. ഇടത് സര്‍ക്കാരിന്റെ നയം തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണോയെന്ന ചോദ്യം അന്ന് ഉയര്‍ന്നു. വീണയുമായുള്ള ഐടി വകുപ്പിന്റെ അനധികൃത ഇടപെടലുകളും ശിവശങ്കറിന്റെ പങ്കും പാര്‍ട്ടിയില്‍ സംശയത്തിലായി.

‘മക്കള്‍ വിഷയ’ത്തില്‍ ഏറെ പഴി കേട്ട കോടിയേരി ക്യാമ്പ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഏറെ പ്രതിരോധത്തിലായ സാഹചര്യം മുതലെടുത്ത് വീണയുടെ സര്‍ക്കാര്‍ ബന്ധത്തിന് പാര്‍ട്ടിയില്‍ പരാമാവധി പ്രചാരം നല്‍കുകയാണ്. മകള്‍ക്ക് ഐടി കമ്പനിയുണ്ടെന്നിരിക്കെ മുഖ്യമന്ത്രി ഐടി വകുപ്പ് കൈയാളുന്നതും ദുരൂഹമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയാണ് ഐടി കൈകാര്യം ചെയ്തിരുന്നത്. ഈ മേഖലയില്‍ പ്രാഗത്ഭ്യമുള്ള നേതാവുമല്ല പിണറായി. ഇതിന് പുറമെ, പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ തന്നെ ഐടി വകുപ്പ് സെക്രട്ടറിയുമാക്കി. ഇതില്‍ ‘കോണ്‍ഫഌക്ട് ഓഫ് ഇന്ററസ്റ്റ്’ ഉണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടുന്നു.  

മുഖ്യമന്ത്രിക്ക് ഐടിയെക്കുറിച്ച് ഒന്നുമറിയില്ല. അദ്ദേഹത്തിന്റെ ഒരേയൊരു താത്പര്യം മകള്‍ക്ക് ഐടി കമ്പനി ഉണ്ടെന്നതാണ്, സന്ദീപ് ചൂണ്ടിക്കാട്ടി. എക്‌സാലോജിക് കമ്പനിയുടെ ലാഭം നാല് വര്‍ഷത്തിനുള്ളില്‍ 25.70 ലക്ഷം രൂപയില്‍ നിന്ന് 1.11 കോടി രൂപയായി ഉയര്‍ന്നുവെന്നും ഏതൊക്കെ കമ്പനികളില്‍ നിന്നാണ് വരുമാനം ലഭിച്ചതെന്ന് വിശദീകരിക്കേണ്ടതുണ്ടെന്നും കെ.എം. ഷാജഹാന്‍ ചൂണ്ടിക്കാട്ടി.

Tags: Veena ThayikkandiyilPinarayi Vijayanഎം ശിവശങ്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

Kerala

വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്’: ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.