Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കയര്‍ക്കും പക്ഷെ കടിക്കില്ല

ഡാങ്കെ ഗ്രൂപ്പിനെയും അവരുടെ പരിഷ്‌കരണവാദത്തെയും തള്ളി നാഷണല്‍ കൗണ്‍സില്‍ നിന്നും വാക്കൗട്ട് നടത്തിയ 32 പേര്‍ ചേര്‍ന്ന് രൂപംകൊണ്ടതാണ് സിപിഎം.

ഉത്തരന്‍ by ഉത്തരന്‍
Jul 22, 2020, 03:00 am IST
in Article

പിളര്‍പ്പിന് ശേഷം പിണങ്ങിയും ഇണങ്ങിയും പോകുന്ന കക്ഷികളാണ് സിപിഎമ്മും സിപിഐയും. ആശയപരമായി എന്തോ അന്തരമുണ്ടെന്ന് നടിക്കും. പക്ഷേ അമ്മയും മകളും പെണ്ണുതന്നെ. 1964 ലാണ് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിളരുന്നത്. അതിന് മുന്നേ കരിമ്പാറ കണക്കേ കെട്ടുറപ്പുള്ളതെന്ന് അവകാശപ്പെടുന്ന ലോക കമ്യൂണിസം പിളര്‍ന്നു. 1960 ലായിരുന്നു അത്. ഒരു കൂട്ടര്‍ ചൈനയ്‌ക്ക് ഒപ്പം. ഇവര്‍ ഇടതന്മാര്‍ എന്നറിയപ്പെട്ടു. മറ്റൊരു വിഭാഗം റഷ്യക്കൊപ്പം. ഇവര്‍ വലതന്മാരെന്നും അറിയപ്പെട്ടു. വലതന്മാര്‍ എന്ന് വിളിച്ചാല്‍ തെറി കേള്‍ക്കുന്നതിനെക്കാള്‍ ശുണ്ഠി അവര്‍ക്ക് വരുമെന്നുറപ്പ്. എന്നിട്ടും ശ്വാസമടക്കി അവര്‍ സഹിച്ചിരിക്കും.

പിളരുമ്പോള്‍ എസ്.എ. ഡാങ്കേ ചെയര്‍മാനും ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് ജനറല്‍ സെക്രട്ടറിയും. ഡാങ്കേ ബ്രിട്ടീഷുകാരുടെ കിമ്പളം പറ്റുന്ന ഏജന്റാണെന്ന് പാര്‍ട്ടിക്കകത്ത് തന്നെ ചര്‍ച്ചയായതാണ്. കമ്യൂണിസ്റ്റ് വിരുദ്ധ വാരികയെന്ന് പൊതുവെ അറിയപ്പെടുന്ന ‘കറന്റ്’ രേഖകള്‍ നിരത്തി പ്രസിദ്ധീകരിച്ചതിലൂടെയാണ് ഏജന്‍സി പണി പുറംലോകം അറിയുന്നത്. ‘കറന്റ്’ നിരത്തിയ രേഖകള്‍ കെട്ടിച്ചമച്ചതാണെന്ന വാദം ശക്തമായിരുന്നു. കറന്റ് പ്രസിദ്ധപ്പെടുത്തിയ രേഖകളെക്കുറിച്ച് അന്വേഷണാവശ്യം ഉയര്‍ന്നെങ്കിലും അത് തള്ളപ്പെട്ടു. എങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനുള്ള പല കാരണങ്ങളില്‍ ഒന്ന് ഇതും കൂടിയാണ്.

ഡാങ്കെ ഗ്രൂപ്പിനെയും അവരുടെ പരിഷ്‌കരണവാദത്തെയും തള്ളി നാഷണല്‍ കൗണ്‍സില്‍ നിന്നും വാക്കൗട്ട് നടത്തിയ 32 പേര്‍ ചേര്‍ന്ന് രൂപംകൊണ്ടതാണ് സിപിഎം. പിളര്‍പ്പിനുശേഷം ഒന്നിച്ച് നീങ്ങാന്‍ അഞ്ചുവര്‍ഷമെടുത്തു. ഇതിനിടയില്‍ 1965 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയ്‌ക്ക് മൂന്നു സീറ്റിലേ ജയിക്കാനായുള്ളൂ. ഏറ്റവും ഒടുവിലുയര്‍ന്ന തര്‍ക്കത്തിനിടയില്‍ ഈ തോല്‍വിയും സിപിഎം, സിപിഐയെ ഓര്‍മിപ്പിച്ചിട്ടുണ്ട്.

67 ല്‍ കൂട്ടു മന്ത്രിസഭയുണ്ടാക്കിയെങ്കിലും 24 മാസം പോലും അതിന് ആയുസ്സുണ്ടായില്ല. പിന്നെ  സിപിഐയുടെ പൊറുതി കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു. രാജ്യസഭാംഗമായിരുന്ന സി.അച്യുതമേനോനെ കേരളത്തിലെത്തിച്ച് കോണ്‍ഗ്രസ് പിന്തുണയോടെ അദ്ദേഹം മുഖ്യമന്ത്രിയുമായി. അടിയന്തരാവസ്ഥക്കാലം മുഴുവന്‍ മുഖ്യമന്ത്രിയായിരുന്നെങ്കിലും കാര്യങ്ങളെല്ലാം നടത്തിയത് കെ. കരുണാകരനും സി.എച്ച്. മുഹമ്മദ് കോയയും ബേബി ജോണുമൊക്കെയായിരുന്നല്ലൊ. എന്നാലും അച്യുതമേനോന്‍ വെറുമൊരു മേനോനല്ല, സംശുദ്ധ ഭരണത്തിന്റെ അപ്പോസ്തലനാണെന്നൊക്കെ പറയും. ഇപ്പോള്‍ ഇന്ദിരാഗാന്ധിയുടെ ഭരണത്തോടൊക്കെ അവമതിപ്പ് പ്രകടിപ്പിക്കുന്ന സിപിഐക്ക് അന്ന് നാവുപൊങ്ങിയത് അടിയന്തരാവസ്ഥയെ ന്യായീകരിക്കാനാണെന്ന് അറിയാത്തവരില്ല. ബോണസ്സിനെക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തരാവസ്ഥ എന്ന് പാടിയ മുഖ്യമന്ത്രിയായിരുന്നല്ലൊ അച്യുതമേനോന്‍.  

അടിയന്തരാവസ്ഥ കഴിഞ്ഞ് ഇന്ദിരാ ഭരണം അസ്തമിച്ചപ്പോഴാണ് സിപിഐയ്‌ക്ക് പ്രത്യയ ശാസ്ത്ര ഉള്‍വിളി വന്നത്. ഇരു കമ്യൂണിസ്റ്റു പാര്‍ട്ടികളും ഒന്നിച്ച് നീങ്ങണമെങ്കില്‍ ക്ലീന്‍ സ്ലേറ്റില്‍ തുടങ്ങാമെന്ന് നമ്പൂതിരിപ്പാട്. അങ്ങനെയാണ് കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്ന പി.കെ. വാസുദേവന്‍ നായര്‍ കോണ്‍ഗ്രസ് ബന്ധം വിട്ട് മുഖ്യമന്ത്രി പദവി രാജിവച്ചിറങ്ങിയത്. അതിനുശേഷമാണ് ഇരുപാര്‍ട്ടികളും ഒരുമിച്ച് ഇവിടംവരെ എത്തിയത്.

ഇപ്പോള്‍ സിപിഐ ചില കാര്യങ്ങളില്‍ ശക്തിയായി പറയുന്നുണ്ട്. മന്ത്രിസഭ പോലും തീരുമാനിക്കാതെ നയപരമായ കാര്യങ്ങളില്‍ പോലും മുഖ്യമന്ത്രിയുടെ ഓഫീസ് ഏകപക്ഷീയമായ തീരുമാനമെടുക്കുന്നു എന്നതാണ് മുഖ്യപരാതി. അത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇപ്പം വേര്‍പിരിയും എന്നൊക്കെ തോന്നിപ്പിക്കും. അധികം മസിലു പിടിക്കുന്നത് ഏതെങ്കിലും കാര്യം നേടാനായിരിക്കുമെന്ന് സര്‍വരും ഇപ്പോള്‍ പറയുന്നു. കയര്‍ക്കാനല്ലാതെ കടിക്കാന്‍ ശേഷിയില്ലാത്ത കക്ഷിയാണ് സിപിഐ എന്ന തോന്നല്‍ സമൂഹത്തില്‍ അവര്‍ തന്നെയല്ലേ ഉണ്ടാക്കുന്നത്?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.