Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാഷ്‌ട്രീയ ബാന്ധവങ്ങള്‍

രാമായണസാരാംശം 4

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 03:00 am IST
in Samskriti

രാമായണകാവ്യം ചികഞ്ഞാല്‍ തന്‍കാര്യസിദ്ധിക്കുവേണ്ടിയുള്ള വിശുദ്ധവും അവിശുദ്ധവുമായ ധാരാളം രാഷ്‌ട്രീയബാന്ധവങ്ങള്‍ കാണാന്‍ കഴിയും. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍  പ്രായോഗിക രാഷ്‌ട്രീയത്തിന്റെ ഉദാഹരണങ്ങളാണതൊക്കെയും. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെയും കിഷ്‌കിന്ധാധിപതിയായ  ബാലിയുടെ അനുജന്‍ സുഗ്രീവന്റെയും ബാന്ധവമാണതില്‍ പ്രധാനം. രാവണനാല്‍ അപഹരിക്കപ്പെട്ട സീതാദേവി ലങ്കയിലുണ്ടെന്ന് ശ്രീരാമന് അറിവ് കിട്ടിയിരുന്നു. ലങ്ക സമുദ്രത്തിനക്കരെയാണ്. അവിടെ ചെല്ലാനും രാവണനെ വധിച്ച് സീതയെ വീണ്ടെടുക്കാനും താനും ലക്ഷ്മണനും മാത്രം ശ്രമിച്ചാല്‍ നടക്കുകയില്ലായെന്ന് ശ്രീരാമനറിയാം. അവിടെ രാഷ്‌ട്രീയം വേണം. തന്നെ സഹായിക്കാന്‍ സുഗ്രീവനോടും അയാളുടെ വാനരപ്പടയോടും ശ്രീരാമന്‍ ആവശ്യപ്പെടുന്നു. അങ്ങനെയാണെങ്കില്‍ സുഗ്രീവന്റെ അതിശക്തനായ ശത്രുവും, ജ്യേഷ്ഠനുമായ ബാലിയെ വധിച്ച് കിഷ്‌കിന്ധാധിപനായ് സുഗ്രീവനെ വാഴിക്കാമെന്നാണ് ശ്രീരാമന്റെ വാക്ക്. സ്വന്തം ജ്യേഷ്ഠനെ കൊല്ലാന്‍ സുഗ്രീവന് ഭഗവാന്‍ കൂട്ട് നില്ക്കുക! ഇവിടെ ധര്‍മ്മാധര്‍മ്മങ്ങളുടെ തോതും വിവേചനവും ഒരു നൂല്‍വണ്ണം പോലെ നേര്‍ത്ത് പോകുന്നു. എത്രവലിയ ശ്രീരാമഭക്തനും ചഞ്ചലപ്പെടാന്‍ ഒരുപാട് സാധ്യതകളുണ്ട്. സുഗ്രീവനേക്കാള്‍ സാക്ഷാല്‍ രാവണനേക്കാള്‍ എത്രയോ മടങ്ങ് ശക്തനായ ബാലിയോടാണ് ശ്രീരാമന്‍ സന്ധി ചെയ്തിരുന്നുവെങ്കില്‍ രാവണനെ ജയിക്കാനും ലങ്കാനഗരം കീഴടക്കാനുമൊക്കെ നിഷ്പ്രയാസം കഴിയുമായിരുന്നു. ബാലിയുടെ മുന്നില്‍ രാവണന്‍ ഒന്നുമല്ല. സന്ധി അപ്രകാരമായിരുന്നെങ്കില്‍ രാമന്റെ വിജയം അധര്‍മ്മത്തിലധിഷ്ഠിതമായ് പോകുമായിരുന്നു. കാരണം ബാലി സദാചാരവിരുദ്ധമായ ജീവിതവും ഏകാധിപത്യപരമായ ഭരണവും നയിക്കുന്ന ആളാണ്. എതിരാളികളെ മുഷ്ടിയുദ്ധം ചെയ്ത് കൊല്ലല്‍ ബാലിയുടെ വിനോദമാണ്.  

സമാനമായ മറ്റൊരു കൂട്ടുകെട്ടാണ് രാവണന്റെ അനുജന്‍ വിഭീഷണനുമായ് ഭഗവാനുള്ളത്. വിഭീഷണനോട് രാവണന്‍ പ്രത്യക്ഷത്തില്‍ ദ്രോഹമോ, ശത്രുതയോ കാണിച്ചിട്ടില്ല. പക്ഷെ ഇരുവരുടേയും ജീവിതവീക്ഷണം വ്യത്യസ്തമാണ്. യുദ്ധത്തില്‍ തന്റെ ദിവ്യാസ്ത്രങ്ങളൊന്നും രാവണനില്‍ ഏല്‍ക്കുന്നില്ലായെന്ന സന്ദിഗ്ധഘട്ടത്തില്‍ വിഭീഷണനാണ് സ്വന്തം ജ്യേഷ്ഠന്റെ മര്‍മ്മങ്ങളും യുദ്ധരഹസ്യങ്ങളും ശ്രീരാമന് ചോര്‍ത്തിക്കൊടുക്കുന്നത്. ആ വഴിക്കാണ് രാമന്‍ രാവണനെ ജയിക്കുന്നതും. പിന്നീട് വിഭീഷണനെ രാമന്‍ ലങ്കയിലെ ഭരണാധികാരിയാക്കുന്നു. ഏറ്റവും വലിയ ചതിയനല്ലേ വിഭീഷണന്‍? ഒറ്റനോട്ടത്തില്‍ അങ്ങനെ തന്നെ. പക്ഷെ ആത്യന്തികമായ് ധര്‍മ്മം ജയിക്കണം എന്ന കാലത്തിന്റെ ഗണിതത്തില്‍ ഇതിനെല്ലാം അതിന്റേതായ ന്യായീകരണങ്ങളുണ്ട്. മറിച്ചാകാന്‍ വിധി സമ്മതിക്കുകയില്ല.  

ദശരഥ മഹാരാജാവിന് വാര്‍ദ്ധക്യത്തില്‍, മകളാകാന്‍ പ്രായമുള്ള കൈകേയിയെ വിവാഹം ചെയ്തുകൊടുക്കുന്നതിലും കൈകേയിയുടെ പിതാവായ കേകേയരാജാവിന്റെ രാഷ്‌ട്രീയബുദ്ധി പ്രവര്‍ത്തിക്കുന്നുണ്ട്.

കേകേയരാജാവും മിഥിലരാജാവും തമ്മില്‍ തലമുറകളായ് തന്നെ അന്യോന്യം ശത്രുക്കളാണ്. ഈ രാജ്യങ്ങള്‍ തമ്മില്‍ കൊടിയ യുദ്ധങ്ങള്‍ അനവധി കഴിഞ്ഞിട്ടുണ്ട്. തുല്യശക്തികളായതിനാല്‍ പരസ്പരം കീഴടക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രം. വന്‍ സൈനിക സന്നാഹവും ദിവ്യാസ്ത്രങ്ങളും കരഗതമായ ദശരഥന്റെ സഹായമുണ്ടെങ്കില്‍ ശത്രുവിനെ തോല്പിക്കാമെന്ന ബോധ്യം കേകേയ രാജാവിനും മിഥിലരാജാവിനുമുണ്ട്. അതിനവര്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. പക്ഷെ ദശരഥന്‍ നിഷ്പക്ഷത പുലര്‍ത്തി. ദശരഥന്‍ മൂന്നാമതും വിവാഹം കഴിക്കാനാഗ്രഹിക്കുകയും എന്നാല്‍ പടുവൃദ്ധന് കന്യകയെ കൊടുക്കാന്‍ ആരും തയ്യാറാകാത്ത സാഹചര്യവുമുണ്ടായപ്പോള്‍ തന്റെ പുത്രിയെ നല്‍കി കേകേയരാജാവ് ദശരഥന്റെ ബന്ധുബലം കരസ്ഥമാക്കുന്നു. യുദ്ധത്തില്‍ സഹായിച്ചില്ലെങ്കിലും ശത്രുവിന്റെ കൂടെ ചേര്‍ന്ന് തന്നോട് യുദ്ധത്തിന് വരില്ലാന്ന് ഈ ബാന്ധവത്തിലൂടെ രാജാവുറപ്പിച്ചു. ഇത് മിഥില രാജാവില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും ഉളവാക്കുന്നു. പിന്നീട് രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം സ്വന്തം പുത്രി സീതയെ ശ്രീരാമന് വിവാഹം ചെയ്ത് നല്‍കി മിഥിലരാജാവും രാഷ്‌ട്രീയാവസ്ഥ തുലനം ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

India

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

Varadyam

കവിത: പ്രണയകാവ്യം

Varadyam

കവിത: സ്വയമറിയാത്തവര്‍

Samskriti

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

പുതിയ വാര്‍ത്തകള്‍

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

സാക്ഷാത്കാരം

ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.