Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

പ്രവാസ നൊമ്പരങ്ങളുടെ നേരടയാളം

പ്രവാസി ജീവിതത്തിന്റെ സ്വപ് നങ്ങളുടെയും സ്വപ്‌ന ഭംഗങ്ങളുടെയും ഉദ്വേഗങ്ങളും ആകുലതകളും കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞവരാണ് നമ്മള്‍. എന്നാല്‍ ലോകം മുഴുവന്‍ കൊറോണ എന്ന മഹാമാരിയുടെ നീരാളിപ്പിടുത്തത്തിനിടെ കാലത്തിന്റെ അപ്രതീക്ഷിത പ്രവാഹത്തില്‍ വീഴാതെ പിടിച്ചു നി ല്‍ക്കുവാന്‍ നമ്മുടെ പ്രവാസി സുഹൃത്തുക്കള്‍ക്കാവുമോ? കഴിയും, കഴിയണം എന്നുതന്നെയാണ് ഈ ചിത്രം നമ്മോട് പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2020, 03:00 am IST
in Miniscreen

പ്രതിസന്ധികളില്‍ തളരുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിച്ച് മനുഷ്യ മനസ്സില്‍ മുളപൊട്ടുന്ന മൃത്യുബോധത്തിന്റെ നിഴലാട്ടങ്ങളെ മായ്ച്ചുകൊണ്ട് പ്രതീക്ഷാനിര്‍ഭരമായൊരു ചേര്‍ത്തുപിടിക്കലിലൂടെ ജീവിതം ഹരിതാഭമാക്കുന്ന ഉജ്ജ്വല മുഹുര്‍ത്തങ്ങളുടെ ആവിഷ്‌കാരമാണ് പെയ്‌തൊഴിയും നേരം എന്ന ഹ്രസ്വചിത്രം. ”മനസ്സിന്നിരുട്ടറയ്‌ക്കുള്ളില്‍ വിതുമ്പിടും അഴലിന്‍ കാര്‍മേഘകണങ്ങളൊക്കെയും സ്‌നേഹത്താല്‍ നിലാത്തുകില്‍ നെയ്തിടുന്നു പുതുനാമ്പുകള്‍ ഞൊറിഞ്ഞിട്ടുടുക്കുവാനായി.” ഈ ഗാനം പ്രവാസിയുടെ ആത്മാവില്‍ തൊടുന്ന വരികളാണെന്ന് പറയാതെ വയ്യ. സ്‌നേഹത്താല്‍ തളിര്‍ക്കുന്ന പുതുനാമ്പുകള്‍ നാളെയുടെ കരുത്തായി, സ്പന്ദനമായി മാറുകയാണ് ഇവിടെ. ഈ ഗാനത്തോടെ പ്രേക്ഷക മനസ്സിലേക്ക് പെയ്തിറങ്ങുന്ന പ്രവാസ നൊമ്പരങ്ങളുടെയും അവസ്ഥാന്തരങ്ങളുടെയും നേരടയാളമാണ് ഈ ചിത്രം. ആസുരമായൊരു കാലത്തില്‍ സ്വയം പ്രതിരോധത്തിന്റെ വേദനാജനകമായ ഘട്ടത്തിലാണ് നാമിപ്പോള്‍. കോവിഡ് നമുക്കാര്‍ക്കും സങ്കപ്പിക്കാന്‍ പോലും കഴിയാത്ത വിധം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. സാമൂഹികാകലം പാലിക്കുമ്പോഴും സര്‍ഗ്ഗാത്മകമായ ഒരു പരിസരവുമൊരുക്കിയിട്ടുണ്ട് ഈ കാലം. അകന്നിരുന്നുകൊണ്ടാണെങ്കില്‍ക്കൂടി ഒരുമയുടെ ദൃശ്യാനുഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കുവൈറ്റിലെ കലാ-സാഹിത്യ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ പെയ്‌തൊഴിയും നേരം. ജീവിതത്തെ പ്രത്യാശയിലേക്ക് മടക്കിക്കൊണ്ടു പോകുവാന്‍ ഒരു മാന്ത്രിക വടിയാലെന്നപോ ലെ സാദ്ധ്യമാക്കാനാവുമെന്ന സത്യത്തെയാണ് ‘പെയ്‌തൊഴിയും നേരം’ എന്ന ആശയാവിഷ്‌ക്കാരത്തിലൂടെ കുവൈറ്റിലെ പ്രവാസി കലാകാരന്മാര്‍ സാക്ഷാത്കരിച്ചത്. ലാ ലുമിയര്‍ സിനി ഹബ്ബിന്റെ ബാനറില്‍ രൂപം കൊണ്ട ‘പെയ്‌തൊഴിയും നേര’ത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ചത് എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ വിഭീഷ് തിക്കോടിയാണ്. പ്രവാസി ജീവിതത്തിന്റെ സ്വപ്‌നങ്ങളുടെയും സ്വപ്‌ന ഭംഗങ്ങളുടെയും ഉദ്വേഗങ്ങളും ആകുലതകളും കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞവരാണ് നമ്മള്‍. എന്നാല്‍ ലോകം മുഴുവന്‍ കൊറോണ എന്ന മഹാമാരിയുടെ നീരാളിപ്പിടുത്തത്തിനിടെ കാലത്തിന്റെ അപ്രതീക്ഷിത പ്രവാഹത്തില്‍ വീഴാതെ പിടിച്ചു നില്‍ക്കുവാന്‍ നമ്മുടെ പ്രവാസി സുഹൃത്തുക്കള്‍ക്കാവുമോ? കഴിയും, കഴിയണം എന്നുതന്നെയാണ് ഈ ചിത്രം നമ്മോട് പറയുന്നത്. നാമോരോരുത്തരും ഭീതിതമായ ചുറ്റുപാടുകളില്‍ തന്നെയാണ് കഴിഞ്ഞുകൂടുന്നത്. സ്വന്തം മണ്ണില്‍ വേരുറപ്പിച്ച് ഉറ്റവരുടെയും സഹൃദയരുടെയും സ്വന്തം നാടിന്റെതന്നെയും കരവലയത്തിലാണ് ആശ്വാസവും കരുതലും കണ്ടെത്തുന്നതെന്ന യാഥാര്‍ത്ഥ്യം ഏതൊരു വിഷമ പ്രശ്‌നങ്ങളേയും മറികടക്കാന്‍ നമ്മെ പ്രാപ്തമാക്കുന്നുണ്ട്. എന്നാല്‍ പ്രവാസി മലയാളികള്‍ക്ക് ഇല്ലാത്തതും ഈയൊരു തലോടല്‍ തന്നെയാണ്. ഉറ്റവരുടെയും ഉടയവരുടെയും മാത്രമല്ല, മാതൃരാജ്യത്തിന്റെയും നിലനില്‍പ്പിനായി മണല്‍ക്കാടുകളില്‍ ചോരനീരാക്കി അതിജീവന ചരിത്രത്തിന്റെ പുത്തന്‍ ഏടുകള്‍ രചിക്കുന്നവര്‍ക്കാണ് ഈ ചിത്രം സമര്‍പ്പിച്ചിട്ടുള്ളത്. പൂര്‍ണ്ണമായും കുവൈറ്റില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ നിര്‍മാതാവ് മെട്രോ മെഡിക്കല്‍ കെയര്‍ വൈസ് ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകനുമായ മുസ്തഫ ഹംസ പയ്യന്നൂരാണ്. കൃഷ്ണകുമാര്‍ വട്ടിയൂര്‍ക്കാവ്, ബിന്‍സ് അടൂര്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായുള്ള ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മാധ്യമ പ്രവര്‍ത്തര്‍ത്തകനായ നൗഫല്‍ മൂടാടിയാണ്. സാഹിതി കാഴ്ച 2020 ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെലില്‍ മികച്ച പ്രവാസി ചിത്രത്തിനുള്ള പുരസ്‌കാരവും, മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരവും പെയ്‌തൊഴിയും നേരത്തിന് ലഭിച്ചിട്ടുണ്ട്. ഗായത്രി കൃഷ്ണകുമാറിനെയാണ് മികച്ച നടിയായി തിരഞ്ഞെടുത്തത്. അഭിനയവ മികവ്, സംവിധാനം, ഛായഗ്രഹണം എന്നിവയുടെ കരുത്തില്‍ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തിന് പ്രശസ്ത സംഗീത സംവിധായകന്‍ അന്‍വര്‍ അമന്റെ പാശ്ചാത്തല സംഗീതവും, വി മീഡിയയുടെ ചിത്രസംയോജനവും മികവേകിയിട്ടുണ്ട്. സ്വപ്‌നങ്ങള്‍ പൂത്തുലഞ്ഞ പ്രവാസ ജീവിതം. ആ നിറങ്ങളുടെ ചിറകില്‍ ആകാശത്തോളം പറന്നുയര്‍ന്നവരുടെ ജീവിതത്തിനുമേല്‍ നിനയ്‌ക്കാത്ത നേരത്ത് കോറോണയുടെ കാര്‍മേഘങ്ങള്‍ കരിനിഴല്‍ വീഴ്‌ത്തുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളിലേക്കാണ് ഈ ചിത്രം വിരല്‍ ചൂണ്ടുന്നത്. ജീവിത നേര്‍സാക്ഷ്യങ്ങളെ അടയാളപ്പെടുത്താന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന വിസ്മയങ്ങളെയും, അതിലേറെ നേരിന്റെ നൊമ്പരങ്ങളെയുമാണ് ചിത്രം പ്രേക്ഷക മനസ്സിലേക്ക് സന്നിവേശിപ്പിക്കുന്നത്. മനുഷ്യ ജീവനുമേല്‍ വിനാശകാരിയായ ഒരു വൈറസ് വീണ്ടും വീണ്ടും പിടിമുറുക്കിക്കൊണ്ടിരിക്കുന്നതിന്റെ സാഹചര്യത്തില്‍, അതിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആടിയുലഞ്ഞുപോയ പ്രവാസ ജീവിതങ്ങളുടെ അന്തഃസംഘര്‍ഷങ്ങളെയും ദുരിതപര്‍വ്വങ്ങളെയും തന്മയത്വത്തോടെ ആവിഷ്‌കരിക്കുവാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രമുഖ ചലച്ചിത്ര നടന്‍ അജു വര്‍ഗ്ഗീസിനോടൊപ്പം മിഡില്‍ ഈസ്റ്റിലെ സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകരായ എന്‍. അജിത് കുമാര്‍, സബീന എം. സാലി, ബഷീര്‍ തിക്കോടി, മൊയ്തിന്‍കോയ കെ.കെ., പി. ഉണ്ണി കൃഷ്ണന്‍, ഷെമിജ് കുമാര്‍, അബ്ദു റഹിമാന്‍ പുറക്കാട്, പി.വി വിജയരാഘവന്‍ എന്നിവര്‍ സംയുക്തമായാണ് ഫേയ്‌സ് ബുക്കിലൂടെ ചിത്രം റിലീസ് ചെയ്തത്. ‘പെയ്‌തൊഴിയും നേര’ത്തിന്റെ യുട്യൂബ് റിലീസര്‍ എസ്സാര്‍ മീഡിയയാണ്. പ്രവാസ ലോകത്ത് അഭിരമിച്ചു നടന്ന ജീവിതത്തിലും ഇങ്ങനെ ഒരു വശമുണ്ടെന്ന സത്യം അനാവൃതമാക്കുന്നതോടൊപ്പം, മനുഷ്യത്വത്തിന്റെതായ സ്‌നേഹവും സഹാനുഭൂതിയും കരുത്തും കരുതലും ആത്മവിശ്വാസവും നല്‍കുന്ന ഊര്‍ജ്ജത്തിന്റെ വെളിച്ചം പകരുന്നതാണ് ‘പെയ്‌തൊഴിയും നേരം.’ ജോലി നഷ്ടവും സാമ്പത്തിക ബാധ്യതകളും ഒറ്റപ്പെടലും വിഷാദത്തിന്റെ കടലാഴങ്ങള്‍ തീര്‍ക്കുമ്പോള്‍, ആത്മഹത്യയെ പുല്‍കുന്നവരോട് അത് ഒന്നിനും പരിഹാരമല്ലെന്ന് അടിവരയിട്ട് പറയുകയാണ് ഈ ലഘുചിത്രം. ജീവിതത്തില്‍ നാം ചെയ്യുന്ന ഓരോ നന്മകളും മറ്റൊരു വിധത്തില്‍ നമുക്ക് തിരിച്ചു ലഭിക്കുമെന്നും, മനുഷ്യത്വത്തിലൂന്നിയ സേവനവും സഹായവുമാണ് കെട്ടകാലത്തെ തോല്‍പ്പിക്കാനുള്ള ഏറ്റവും വലിയ ഉപാധിയെന്നും അടിവരയിടുന്നുണ്ട് ഈ കലാ നിര്‍മിതി.

ജ്യോതിരാജ് തെക്കൂട്ട് 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുമാന്ധാംകുന്ന് ക്ഷേത്രം
Kerala

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala

സിനിമ സംഘടനാ ഭാരവാഹികളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍
India

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

India

ടിഎംസി പിളര്‍പ്പിലേക്ക്; പാര്‍ട്ടി യോഗത്തില്‍ 60 എംഎല്‍എമാര്‍ പങ്കെടുത്തില്ല

Kerala

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

നോവല്‍ മോഷണ വിവാദത്തില്‍ ചേരിതിരിഞ്ഞ് സാഹിത്യലോകം; പി.കെ. രാജശേഖരന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം

ഭാരത-ഒമാന്‍ സാമ്പത്തിക കരാര്‍ പ്രാബല്യത്തില്‍

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

ഇവർ ഇന്ന് ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്; ഇന്നത്തെ രാശിഫലം അറിയാം

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.