Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

പ്രവാസ നൊമ്പരങ്ങളുടെ നേരടയാളം

പ്രവാസി ജീവിതത്തിന്റെ സ്വപ് നങ്ങളുടെയും സ്വപ്‌ന ഭംഗങ്ങളുടെയും ഉദ്വേഗങ്ങളും ആകുലതകളും കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞവരാണ് നമ്മള്‍. എന്നാല്‍ ലോകം മുഴുവന്‍ കൊറോണ എന്ന മഹാമാരിയുടെ നീരാളിപ്പിടുത്തത്തിനിടെ കാലത്തിന്റെ അപ്രതീക്ഷിത പ്രവാഹത്തില്‍ വീഴാതെ പിടിച്ചു നി ല്‍ക്കുവാന്‍ നമ്മുടെ പ്രവാസി സുഹൃത്തുക്കള്‍ക്കാവുമോ? കഴിയും, കഴിയണം എന്നുതന്നെയാണ് ഈ ചിത്രം നമ്മോട് പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2020, 03:00 am IST
inMiniscreen

പ്രതിസന്ധികളില്‍ തളരുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിച്ച് മനുഷ്യ മനസ്സില്‍ മുളപൊട്ടുന്ന മൃത്യുബോധത്തിന്റെ നിഴലാട്ടങ്ങളെ മായ്ച്ചുകൊണ്ട് പ്രതീക്ഷാനിര്‍ഭരമായൊരു ചേര്‍ത്തുപിടിക്കലിലൂടെ ജീവിതം ഹരിതാഭമാക്കുന്ന ഉജ്ജ്വല മുഹുര്‍ത്തങ്ങളുടെ ആവിഷ്‌കാരമാണ് പെയ്‌തൊഴിയും നേരം എന്ന ഹ്രസ്വചിത്രം. ”മനസ്സിന്നിരുട്ടറയ്‌ക്കുള്ളില്‍ വിതുമ്പിടും അഴലിന്‍ കാര്‍മേഘകണങ്ങളൊക്കെയും സ്‌നേഹത്താല്‍ നിലാത്തുകില്‍ നെയ്തിടുന്നു പുതുനാമ്പുകള്‍ ഞൊറിഞ്ഞിട്ടുടുക്കുവാനായി.” ഈ ഗാനം പ്രവാസിയുടെ ആത്മാവില്‍ തൊടുന്ന വരികളാണെന്ന് പറയാതെ വയ്യ. സ്‌നേഹത്താല്‍ തളിര്‍ക്കുന്ന പുതുനാമ്പുകള്‍ നാളെയുടെ കരുത്തായി, സ്പന്ദനമായി മാറുകയാണ് ഇവിടെ. ഈ ഗാനത്തോടെ പ്രേക്ഷക മനസ്സിലേക്ക് പെയ്തിറങ്ങുന്ന പ്രവാസ നൊമ്പരങ്ങളുടെയും അവസ്ഥാന്തരങ്ങളുടെയും നേരടയാളമാണ് ഈ ചിത്രം. ആസുരമായൊരു കാലത്തില്‍ സ്വയം പ്രതിരോധത്തിന്റെ വേദനാജനകമായ ഘട്ടത്തിലാണ് നാമിപ്പോള്‍. കോവിഡ് നമുക്കാര്‍ക്കും സങ്കപ്പിക്കാന്‍ പോലും കഴിയാത്ത വിധം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. സാമൂഹികാകലം പാലിക്കുമ്പോഴും സര്‍ഗ്ഗാത്മകമായ ഒരു പരിസരവുമൊരുക്കിയിട്ടുണ്ട് ഈ കാലം. അകന്നിരുന്നുകൊണ്ടാണെങ്കില്‍ക്കൂടി ഒരുമയുടെ ദൃശ്യാനുഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കുവൈറ്റിലെ കലാ-സാഹിത്യ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ പെയ്‌തൊഴിയും നേരം. ജീവിതത്തെ പ്രത്യാശയിലേക്ക് മടക്കിക്കൊണ്ടു പോകുവാന്‍ ഒരു മാന്ത്രിക വടിയാലെന്നപോ ലെ സാദ്ധ്യമാക്കാനാവുമെന്ന സത്യത്തെയാണ് ‘പെയ്‌തൊഴിയും നേരം’ എന്ന ആശയാവിഷ്‌ക്കാരത്തിലൂടെ കുവൈറ്റിലെ പ്രവാസി കലാകാരന്മാര്‍ സാക്ഷാത്കരിച്ചത്. ലാ ലുമിയര്‍ സിനി ഹബ്ബിന്റെ ബാനറില്‍ രൂപം കൊണ്ട ‘പെയ്‌തൊഴിയും നേര’ത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ചത് എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ വിഭീഷ് തിക്കോടിയാണ്. പ്രവാസി ജീവിതത്തിന്റെ സ്വപ്‌നങ്ങളുടെയും സ്വപ്‌ന ഭംഗങ്ങളുടെയും ഉദ്വേഗങ്ങളും ആകുലതകളും കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞവരാണ് നമ്മള്‍. എന്നാല്‍ ലോകം മുഴുവന്‍ കൊറോണ എന്ന മഹാമാരിയുടെ നീരാളിപ്പിടുത്തത്തിനിടെ കാലത്തിന്റെ അപ്രതീക്ഷിത പ്രവാഹത്തില്‍ വീഴാതെ പിടിച്ചു നില്‍ക്കുവാന്‍ നമ്മുടെ പ്രവാസി സുഹൃത്തുക്കള്‍ക്കാവുമോ? കഴിയും, കഴിയണം എന്നുതന്നെയാണ് ഈ ചിത്രം നമ്മോട് പറയുന്നത്. നാമോരോരുത്തരും ഭീതിതമായ ചുറ്റുപാടുകളില്‍ തന്നെയാണ് കഴിഞ്ഞുകൂടുന്നത്. സ്വന്തം മണ്ണില്‍ വേരുറപ്പിച്ച് ഉറ്റവരുടെയും സഹൃദയരുടെയും സ്വന്തം നാടിന്റെതന്നെയും കരവലയത്തിലാണ് ആശ്വാസവും കരുതലും കണ്ടെത്തുന്നതെന്ന യാഥാര്‍ത്ഥ്യം ഏതൊരു വിഷമ പ്രശ്‌നങ്ങളേയും മറികടക്കാന്‍ നമ്മെ പ്രാപ്തമാക്കുന്നുണ്ട്. എന്നാല്‍ പ്രവാസി മലയാളികള്‍ക്ക് ഇല്ലാത്തതും ഈയൊരു തലോടല്‍ തന്നെയാണ്. ഉറ്റവരുടെയും ഉടയവരുടെയും മാത്രമല്ല, മാതൃരാജ്യത്തിന്റെയും നിലനില്‍പ്പിനായി മണല്‍ക്കാടുകളില്‍ ചോരനീരാക്കി അതിജീവന ചരിത്രത്തിന്റെ പുത്തന്‍ ഏടുകള്‍ രചിക്കുന്നവര്‍ക്കാണ് ഈ ചിത്രം സമര്‍പ്പിച്ചിട്ടുള്ളത്. പൂര്‍ണ്ണമായും കുവൈറ്റില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ നിര്‍മാതാവ് മെട്രോ മെഡിക്കല്‍ കെയര്‍ വൈസ് ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകനുമായ മുസ്തഫ ഹംസ പയ്യന്നൂരാണ്. കൃഷ്ണകുമാര്‍ വട്ടിയൂര്‍ക്കാവ്, ബിന്‍സ് അടൂര്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായുള്ള ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മാധ്യമ പ്രവര്‍ത്തര്‍ത്തകനായ നൗഫല്‍ മൂടാടിയാണ്. സാഹിതി കാഴ്ച 2020 ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെലില്‍ മികച്ച പ്രവാസി ചിത്രത്തിനുള്ള പുരസ്‌കാരവും, മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരവും പെയ്‌തൊഴിയും നേരത്തിന് ലഭിച്ചിട്ടുണ്ട്. ഗായത്രി കൃഷ്ണകുമാറിനെയാണ് മികച്ച നടിയായി തിരഞ്ഞെടുത്തത്. അഭിനയവ മികവ്, സംവിധാനം, ഛായഗ്രഹണം എന്നിവയുടെ കരുത്തില്‍ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തിന് പ്രശസ്ത സംഗീത സംവിധായകന്‍ അന്‍വര്‍ അമന്റെ പാശ്ചാത്തല സംഗീതവും, വി മീഡിയയുടെ ചിത്രസംയോജനവും മികവേകിയിട്ടുണ്ട്. സ്വപ്‌നങ്ങള്‍ പൂത്തുലഞ്ഞ പ്രവാസ ജീവിതം. ആ നിറങ്ങളുടെ ചിറകില്‍ ആകാശത്തോളം പറന്നുയര്‍ന്നവരുടെ ജീവിതത്തിനുമേല്‍ നിനയ്‌ക്കാത്ത നേരത്ത് കോറോണയുടെ കാര്‍മേഘങ്ങള്‍ കരിനിഴല്‍ വീഴ്‌ത്തുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളിലേക്കാണ് ഈ ചിത്രം വിരല്‍ ചൂണ്ടുന്നത്. ജീവിത നേര്‍സാക്ഷ്യങ്ങളെ അടയാളപ്പെടുത്താന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന വിസ്മയങ്ങളെയും, അതിലേറെ നേരിന്റെ നൊമ്പരങ്ങളെയുമാണ് ചിത്രം പ്രേക്ഷക മനസ്സിലേക്ക് സന്നിവേശിപ്പിക്കുന്നത്. മനുഷ്യ ജീവനുമേല്‍ വിനാശകാരിയായ ഒരു വൈറസ് വീണ്ടും വീണ്ടും പിടിമുറുക്കിക്കൊണ്ടിരിക്കുന്നതിന്റെ സാഹചര്യത്തില്‍, അതിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആടിയുലഞ്ഞുപോയ പ്രവാസ ജീവിതങ്ങളുടെ അന്തഃസംഘര്‍ഷങ്ങളെയും ദുരിതപര്‍വ്വങ്ങളെയും തന്മയത്വത്തോടെ ആവിഷ്‌കരിക്കുവാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രമുഖ ചലച്ചിത്ര നടന്‍ അജു വര്‍ഗ്ഗീസിനോടൊപ്പം മിഡില്‍ ഈസ്റ്റിലെ സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകരായ എന്‍. അജിത് കുമാര്‍, സബീന എം. സാലി, ബഷീര്‍ തിക്കോടി, മൊയ്തിന്‍കോയ കെ.കെ., പി. ഉണ്ണി കൃഷ്ണന്‍, ഷെമിജ് കുമാര്‍, അബ്ദു റഹിമാന്‍ പുറക്കാട്, പി.വി വിജയരാഘവന്‍ എന്നിവര്‍ സംയുക്തമായാണ് ഫേയ്‌സ് ബുക്കിലൂടെ ചിത്രം റിലീസ് ചെയ്തത്. ‘പെയ്‌തൊഴിയും നേര’ത്തിന്റെ യുട്യൂബ് റിലീസര്‍ എസ്സാര്‍ മീഡിയയാണ്. പ്രവാസ ലോകത്ത് അഭിരമിച്ചു നടന്ന ജീവിതത്തിലും ഇങ്ങനെ ഒരു വശമുണ്ടെന്ന സത്യം അനാവൃതമാക്കുന്നതോടൊപ്പം, മനുഷ്യത്വത്തിന്റെതായ സ്‌നേഹവും സഹാനുഭൂതിയും കരുത്തും കരുതലും ആത്മവിശ്വാസവും നല്‍കുന്ന ഊര്‍ജ്ജത്തിന്റെ വെളിച്ചം പകരുന്നതാണ് ‘പെയ്‌തൊഴിയും നേരം.’ ജോലി നഷ്ടവും സാമ്പത്തിക ബാധ്യതകളും ഒറ്റപ്പെടലും വിഷാദത്തിന്റെ കടലാഴങ്ങള്‍ തീര്‍ക്കുമ്പോള്‍, ആത്മഹത്യയെ പുല്‍കുന്നവരോട് അത് ഒന്നിനും പരിഹാരമല്ലെന്ന് അടിവരയിട്ട് പറയുകയാണ് ഈ ലഘുചിത്രം. ജീവിതത്തില്‍ നാം ചെയ്യുന്ന ഓരോ നന്മകളും മറ്റൊരു വിധത്തില്‍ നമുക്ക് തിരിച്ചു ലഭിക്കുമെന്നും, മനുഷ്യത്വത്തിലൂന്നിയ സേവനവും സഹായവുമാണ് കെട്ടകാലത്തെ തോല്‍പ്പിക്കാനുള്ള ഏറ്റവും വലിയ ഉപാധിയെന്നും അടിവരയിടുന്നുണ്ട് ഈ കലാ നിര്‍മിതി.

ജ്യോതിരാജ് തെക്കൂട്ട് 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

Kerala

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

India

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

Kerala

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

Kerala

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.