Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനവിശ്വാസമാണ് തേടേണ്ടത്

കേരളം എന്താണെന്നും എന്തായിത്തീരണമെന്നും ഇരു മുന്നണികള്‍ക്കും രൂപമില്ലായിരുന്നു. ഓരോ ഭരണ കാലയളവിലും ആവുന്നത്ര വെട്ടിപ്പിടിക്കുക, സ്വന്തക്കാര്‍ക്കും ഒത്താശക്കാര്‍ക്കും വേണ്ടതൊക്കെ ചെയ്തു കൊടുക്കുക എന്ന അജണ്ട മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ തിക്തഫലമാണ് കേരളത്തെ ഒരു ഉപഭോക്തൃ സംസ്ഥാനമാക്കി മാറ്റിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 15, 2020, 05:00 am IST
in Editorial

സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് അവിശ്വാസ പ്രമേയവും ഒപ്പം സ്പീക്കര്‍ക്കെതിരെ പ്രമേയവും കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണല്ലോ? ഒരുതരത്തില്‍ നോക്കിയാല്‍ ശരിയെന്നു തോന്നാമെങ്കിലും അതിന്റെ ഉള്ളറകളില്‍ ചക്കീ- ചങ്കര കൂട്ടുകെട്ടിന്റെ പ്രതിഫലനം എന്നേ കരുതിക്കൂടൂ. നാളിതുവരെ ഭരണത്തിലേറിയ ഇരുകൂട്ടരും തഴുകിത്തലോടിയവര്‍ തന്നെയാണ് സര്‍വതന്ത്ര സ്വതന്ത്രരായി എല്ലാം വെട്ടിപ്പിടിച്ചത്. അതിന്റെ ഒരു മാതിരിപ്പെട്ട ചിത്രങ്ങള്‍ അനാവൃതമായിക്കഴിഞ്ഞു.

ജനങ്ങളെ വിശ്വാസത്തിലെടുത്തായിരുന്നില്ല ഇരുകക്ഷികളും നിയന്ത്രിക്കുന്ന മുന്നണി കേരളം ഭരിച്ചു കൊണ്ടിരുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം ഓരോ ഭരണമാറ്റവും ഒരു കാലിലുള്ള മന്ത് മറ്റേ കാലിലേക്ക് മാറ്റിവെക്കുന്ന പഴയ കഥയിലെ നാറാണത്തു ഭ്രാന്തന്റെ അവസ്ഥ  പോലെയായിരുന്നു എന്നു ചുരുക്കം. കേരളം എന്താണെന്നും എന്തായിത്തീരണമെന്നും ഇരു മുന്നണികള്‍ക്കും രൂപമില്ലായിരുന്നു. ഓരോ ഭരണ കാലയളവിലും ആവുന്നത്ര വെട്ടിപ്പിടിക്കുക, സ്വന്തക്കാര്‍ക്കും ഒത്താശക്കാര്‍ക്കും വേണ്ടതൊക്കെ ചെയ്തു കൊടുക്കുക എന്ന അജണ്ട മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ തിക്തഫലമാണ് കേരളത്തെ ഒരു ഉപഭോക്തൃ സംസ്ഥാനമാക്കി മാറ്റിയത്.

ഇപ്പോള്‍ മേനിനടിച്ച് പ്രക്ഷോഭ നാടകങ്ങള്‍ നടത്തുന്ന യുഡിഎഫിന്റെ കാലത്തു നടന്ന തെന്തൊക്കെയായിരുന്നുവെന്ന് അറിയാന്‍ അധികം പിന്നാമ്പുറത്തേക്കു പോവുകയൊന്നും വേണ്ട. അതിനേക്കാള്‍ ഭീകരമായ തരത്തിലുള്ള ഇടപാടുകളും അതുമായി ബന്ധപ്പെട്ടവയുമാണിപ്പോള്‍ അരങ്ങു വാഴുന്നതെന്നുമാത്രം. മഞ്ഞുമലയുടെ തുമ്പ് മാത്രമേ  പുറത്തുവന്നിട്ടുള്ളൂ. വിദേശ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിലധികമായി സ്വര്‍ണക്കടത്ത് നടക്കുന്നുവെന്നാണ് അന്വേഷണ ഏജന്‍സിക്കു കിട്ടിയ വിവരം. പരല്‍മീനുകളും കൊമ്പന്‍ സ്രാവുകളും ഉള്‍പ്പെട്ട സംഘത്തെ പൊക്കിയെടുക്കുക അത്ര എളുപ്പമല്ല. ദേശീയ അന്വേഷണ ഏജന്‍സിക്കാണ് ചുമതലയെന്നതിനാല്‍ കാര്യങ്ങളില്‍ ഇടപെടാന്‍ സംസ്ഥാനത്തിന് സാധിക്കില്ലെന്നതാണ്  ഏറെ ആശ്വാസമായിട്ടുള്ളത്.

 പ്രത്യക്ഷ സമരങ്ങള്‍ നടത്തുന്നതിലുള്ള പ്രായോഗിക പ്രശ്‌നങ്ങളും മറ്റും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ്, സമരം സഭയ്‌ക്കുള്ളില്‍ ഒതുക്കി നിര്‍ത്താന്‍ നോക്കുന്നത്. ഇതു വഴി തങ്ങളുടെ രാഷ്‌ട്രീയ പോര്‍മുഖം സജീവമായി നിര്‍ത്താമെന്നും ശേഷിക്കുന്ന വിഷയങ്ങളിലേക്കുള്ള പൊതുസമൂഹത്തിന്റെ ശ്രദ്ധ വഴിതിരിച്ചുവിടാമെന്നുമാണ് അവര്‍ കരുതുന്നത്. നിയമസഭയിലെ കണക്കു വെച്ചാണെങ്കില്‍ അവിശ്വാസ പ്രമേയം വിജയിക്കില്ലെന്നുറപ്പാണ്. അതുപോലെ തന്നെയാണ് സ്പീക്കര്‍ക്കെതിരെ കൊണ്ടുവരാന്‍ പോകുന്ന പ്രമേയവും. ഇരു വിഭാഗവും കൈയ് മെയ് മറന്ന് പൂത്താലമൊരുക്കി ഇതുവരെ വരവേറ്റത് കൊടും വിഷം വമിപ്പിക്കുന്ന ക്ഷുദ്രജീവികളെയായിരുന്നുവെന്ന് ജനസാമാന്യത്തിന് തികച്ചും ബോധ്യമായിട്ടുണ്ട്. ജനവിശ്വാസം നഷ്ടപ്പെട്ട കക്ഷികളോട് ‘കടക്കൂ പുറത്ത് ‘ എന്നു പറയാന്‍ മടിക്കാത്ത സമൂഹമാണ് ഇന്ന് അവര്‍ക്ക് മുമ്പിലുള്ളത്. അവരെ അവിശ്വാസ പ്രമേയവും സ്പീക്കര്‍ക്കെതിരായ പ്രമേയവും തുടങ്ങിയ ഉമ്മാക്കികാട്ടി സമാധാനിപ്പിക്കാം എന്നു കരുതരുത്.

 യുഡിഎഫിന്റെ രാഷ്‌ട്രീയ നീക്കങ്ങള്‍ക്കു ശക്തി പകരാനുള്ള അജണ്ടയായി പ്രമേയങ്ങളെ മാറ്റാനുള്ള നീച നീക്കമാണ് നടക്കുന്നത്. ഇന്നത്തെ സര്‍ക്കാര്‍ സ്വര്‍ണം വഴി സ്വീകരിച്ച നയതന്ത്രം മറ്റു പേരില്‍ നടപ്പാക്കിയ മുന്‍ ഭരണക്കാര്‍ ജനകീയ വിശ്വാസം നേടാന്‍ നടത്തുന്നത് വൃഥാ വ്യായാമമാണ്. ആശ്രിത വത്സലരെയും അടുപ്പക്കാരെയും അനര്‍ഹമായി അധികാരത്തിന്റെ ഇടനാഴികളില്‍ സൈ്വരവിഹാരത്തിന് അനുവദിച്ച ഇരുമുന്നണികളും ജനങ്ങളുടെ മുമ്പില്‍ മുട്ടുകുത്തി നിന്ന് ക്ഷമാപണം നടത്തുന്ന കാലമാണ് ജനങ്ങള്‍ കാണുന്നത്. ജനവിശ്വാസം നഷ്ടപ്പെട്ടാല്‍ എന്താവും അവസ്ഥയെന്ന് കോണ്‍ഗ്രസ്സിനെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ലല്ലോ.  

ഇടതും വലതും മാറിമാറിയുള്ള നാടകത്തിലെ സ്വാര്‍ഥ താത്പര്യം തിരിച്ചറിഞ്ഞവരാണ്  ഇവിടുത്തെ  ജനങ്ങള്‍. അവര്‍ക്കു വേണ്ടത് വെറും മാറ്റമല്ല. ജനമനസ്സും രാജ്യതാത്പര്യവും തിരിച്ചറിയാന്‍ കഴിവുള്ളൊരു ഭരണമാണ് അവര്‍ ആഗ്രഹിക്കുന്നത്. അത് നല്കാനാവുമെന്നു തെളിയിച്ചൊരു ഭരണമാണവര്‍ കേന്ദ്രത്തില്‍ കാണുന്നത്. സംസ്ഥാന ഭരണത്തിലെ അവിശ്വാസവും വിശ്വാസവും അവര്‍  തീരുമാനിക്കട്ടെ. തങ്ങളെ ആര് നയിക്കണമെന്നും  ഭരിക്കണമെന്നുമുള്ള തീരുമാനവും അവര്‍ക്കു വിടാം.

Tags: bjpരാജസ്ഥാന്‍congressരാഷ്ട്രീയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

India

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

India

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

Kerala

തീരുമാനമാകുംവരെ മുഖ്യമന്ത്രി ചര്‍ച്ചയാകാം: കെ. സുധാകരന്‍

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.