Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ബസ് കാത്തിരിപ്പ് കേന്ദ്രം പള്ളി കമ്മിറ്റി പൊളിച്ചു മാറ്റി; പുനര്‍ നിര്‍മിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍

30 വര്‍ഷം മുന്‍പ് പന്നിമറ്റം കിഴക്കേക്കര കുടുംബം റോഡ് പുറമ്പോക്കില്‍ നിര്‍മ്മിച്ച് നല്‍കിയതായിരുന്നു ഈ വെയിറ്റിങ് ഷെഡ്. പഞ്ചായത്ത് ഇതിന്റെ അറ്റകുറ്റപണികള്‍ യഥാസമയം ചെയ്തിതിരുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 11:37 am IST
in Idukki
പന്നിമറ്റം മുത്തോട് കപ്പേളയ്ക്ക് സമീപം നിര്‍മ്മിച്ചിരിക്കുന്ന ഷെഡ്

പന്നിമറ്റം മുത്തോട് കപ്പേളയ്ക്ക് സമീപം നിര്‍മ്മിച്ചിരിക്കുന്ന ഷെഡ്

കാഞ്ഞാര്‍: പന്നിമറ്റം മുത്തോട് കപ്പേളയ്‌ക്ക് സമീപം ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റിയത് പുനര്‍നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍.  

30 വര്‍ഷം മുന്‍പ് പന്നിമറ്റം കിഴക്കേക്കര കുടുംബം റോഡ് പുറമ്പോക്കില്‍ നിര്‍മ്മിച്ച് നല്‍കിയതായിരുന്നു ഈ വെയിറ്റിങ് ഷെഡ്. പഞ്ചായത്ത് ഇതിന്റെ അറ്റകുറ്റപണികള്‍ യഥാസമയം ചെയ്തിതിരുന്നതാണ്. എന്നാല്‍ മുന്‍പ് ചപ്പാത്ത് ഉണ്ടായിരുന്ന ഈ ഭാഗത്ത് പുതിയതായി പാലം നിര്‍മ്മിച്ചതോടെ ബസ് കാത്തിരിപ്പ് കേന്ദ്രം റോഡിന് താഴെ ആകുകയും ഇത് ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പകരം സംവിധാനം ഉണ്ടാക്കാതെ പന്നിമറ്റം പള്ളി കമ്മിറ്റി ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കി അവിടെ ഒരു ഷെഡ് കപ്പേളയുടെ ഭാഗമായി ഉണ്ടാക്കിയതായിട്ടാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.  

ഇതുവരെ  പകരം സംവിധാനം ഒരുക്കുന്നതിന് പള്ളി കമ്മിറ്റി ശ്രമിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മാത്രമല്ല മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഇത് നീട്ടി കൊണ്ടു പോകാനും ശ്രമിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഇത്തരം നിര്‍മ്മാണങ്ങളുടെ ഉടമസ്ഥാവകാശം പഞ്ചായത്തിനാണെന്നിരിക്കെ പഞ്ചായത്ത് അധികാരികളെ അറിയിക്കാതെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചത്.  

ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി അവിടെ ഷെഡ് പണിതിട്ടും പഞ്ചായത്ത് ഭരണസമിതി യാതൊരു നടപടിയും സ്വീകരിച്ചില്ല. കപ്പേളയോട് ചേര്‍ന്ന് പുറമ്പോക്ക് ഭൂമിയില്‍ ഷെഡ് പണിത് സ്ഥലം സ്വന്തമാക്കുവാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്.  

റബ്ബര്‍ ഫാക്ടറി ഉള്‍പ്പെടെ ധാരാളം ജനസാന്ദ്രതയുള്ള ഈ പ്രദേശത്ത് ആളുകള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ആയിരുന്നു ഇത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ വ്യക്തി പൊതുജനങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്‍കിയ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം, പകരം സംവിധാനം ഉണ്ടാക്കാതെ പള്ളി കമ്മിറ്റി കൈവശപ്പെടുത്തിയതില്‍ അമര്‍ഷത്തിലാണ് നാട്ടുകാര്‍.  

പള്ളി വികാരി ഫാ.ജോണ്‍ കടവന്‍ പറയുന്നത്: ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ച കിഴക്കേക്കര കുടുബത്തിന്റെ ആവശ്യപ്രകാരമാണ് ഇത് പൊളിച്ചത്. പള്ളി നേരിട്ട് ഇടപെട്ടല്ല പൊളിച്ച് നീക്കിയത്. പള്ളിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളാണ് ഇത് പൊളിച്ച് മാറ്റിയത്. ഉപയോഗശൂന്യമായി തീര്‍ത്തും മോശമായതിനാലാണ് അവര്‍ അത് പൊളിച്ചത്. കപ്പേളയുടെ സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച ഭാഗത്ത് നിര്‍മ്മിച്ച താത്കാലിക ഷെഡ് പൊളിച്ച് മാറ്റാന്‍ തയാറാണ്. നാട്ടുകാരുടെ ആവശ്യപ്രകാരം പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയുവാനുള്ള ആലോചന നടന്ന് വരുന്നതായി വികാരി ജന്മഭൂമിയോട് പറഞ്ഞു.

Tags: busidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈകൂപ്പി യാചിച്ചിട്ടും വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോര്‍ വാഹന വകുപ്പ്, നടപടി ഉണ്ടായേക്കും

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

India

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

പുതിയ വാര്‍ത്തകള്‍

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.