Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തിരുവല്ലം എസ്‌ഐയുടെ മൂന്നാംമുറ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി കരള്‍ രോഗിയെ ക്രൂരമായി മര്‍ദിച്ചു

ജൂണ്‍ 8 നാണ് പുഞ്ചക്കരി ഭരണി നിലയത്തില്‍ ബിനുവിനെ വസ്തുതര്‍ക്കത്തിന്റെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. ബിനുവിന്റെ ഉടമസ്ഥതയിലുള്ള വസ്തു അയല്‍വാസിയുടേതാണ് എന്ന പരാതിയെ തുടര്‍ന്നാണ് വിളിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 07:49 pm IST
in Thiruvananthapuram

തിരുവനന്തപുരം:  യുവാക്കള്‍ക്ക് നേരെ തിരുവല്ലം പ്രിന്‍സിപ്പല്‍ എസ്‌ഐയുടെ മൂന്നാംമുറ. ക്രൂര മര്‍ദനത്തിനിരയായ യുവാക്കള്‍ ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കി. തിരുവല്ലം എസ്‌ഐ വിപിന്‍ പ്രകാശിനെതിരെ കരള്‍ രോഗിയായ തിരുവല്ലം പുഞ്ചക്കരി ഭരണി നിലയത്തില്‍ ബിനു, പുഞ്ചക്കരി സൗപര്‍ണികയില്‍ ബിനു എന്നിവരാണ് പരാതി നല്‍കിയത്.  ഇരുവരെയും രണ്ട് കേസുകളിലായി വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ആശുപത്രികളില്‍ ചികിത്സ തേടി.  

ജൂണ്‍ 8 നാണ് പുഞ്ചക്കരി ഭരണി നിലയത്തില്‍ ബിനുവിനെ വസ്തുതര്‍ക്കത്തിന്റെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. ബിനുവിന്റെ ഉടമസ്ഥതയിലുള്ള വസ്തു അയല്‍വാസിയുടേതാണ് എന്ന പരാതിയെ തുടര്‍ന്നാണ് വിളിപ്പിച്ചത്. വസ്തുവിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയ ശേഷം സര്‍വെ വിഭാഗത്തെ കൊണ്ട് അളക്കാം എന്നു പറഞ്ഞപ്പോള്‍ എസ്‌ഐ വിപിന്‍ പ്രകാശ് കുപിതനായി മര്‍ദിച്ചുവെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മുഖത്തും മുതുകത്തും ശക്തിയായി ഇടിച്ചു. നിലവിളിച്ചുകൊണ്ട് കരള്‍ രോഗിയാണെന്ന് അറിയിച്ചപ്പോള്‍ എന്നാല്‍ എല്ലൊടിഞ്ഞ ചികിത്സ കൂടി നടത്തെന്ന് പറഞ്ഞ് മുതുകില്‍ ചവിട്ടി മര്‍ദനം തുടര്‍ന്നു. തുടര്‍ന്ന് ജൂണ്‍ 11 വരെ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയെന്നും ഇപ്പോഴും അവശതയിലാണെന്നും പരാതിയില്‍ പറയുന്നു.

സുഹൃത്തിനൊപ്പം സ്റ്റേഷനിലെത്തിയ പുഞ്ചക്കരി സൗപര്‍ണികയില്‍ ബിനുവിനെ ഈ മാസം 23 ന് ആണ് ക്രൂരമായി മര്‍ദിച്ചത്. ബിനുവിന്റെ ജെസിബി വാഹനം രാത്രി പാര്‍ക്ക് ചെയ്യാന്‍ സ്ഥലം വാടകയ്‌ക്കെടുത്തിരുന്നു. ഈ സ്ഥലത്തേക്ക് വഴിയൊരുക്കാന്‍ മണ്ണിടുന്നതിന് സുഹൃത്ത് രജീഷിനെ ഏല്‍പ്പിച്ചു. മണ്ണിട്ടതിന് രജീഷിനോട് സ്റ്റേഷനില്‍ എത്തണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് വൈകിട്ട് അഞ്ചരയോടെ ബിനുവും ഒപ്പം പോയത്. രജീഷിനോട് അവിടത്തെ പോലീസുകാര്‍ കാര്യ ചോദിച്ച് കൊണ്ടു നില്‍ക്കവെ എസ്‌ഐ വിപിന്‍ പ്രകാശ് അകാരണമായി അസഭ്യം പറഞ്ഞ് പോലീസ് വാഹനത്തില്‍ നിന്നും ലാത്തി എടുത്ത് അടിക്കാന്‍ ഒരുങ്ങി. ഈ സമയം ബിനു സ്‌റ്റേഷന് എതിര്‍വശത്ത് നില്‍ക്കുകയായിരുന്നു. അടി ഭയന്ന് രജീഷ് ഇറങ്ങി ഓടി. പിന്നാലെ ഓടിവന്ന എസ്‌ഐ ബിനുവിനെ പിടികൂടി മര്‍ദിച്ചു. കുനിച്ചുനിര്‍ത്തി ഇടത് ഷോള്‍ഡറില്‍ മര്‍ദിച്ചു. അടിവയറ്റില്‍ ചവിട്ടി. ഈ സമയം സ്റ്റേഷനില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ ബിനുവിനെ പിടിച്ചുവലിച്ച് സ്റ്റേഷനില്‍ കൊണ്ടുപോയി. തുടര്‍ന്ന് ജാമ്യക്കാരെത്തിയ ശേഷമാണ് വിട്ടയച്ചത്. പൂന്തുറ കമ്യൂണിറ്റി ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം ആയുര്‍വേദ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയെന്ന് ബിനു ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സ്റ്റേഷനില്‍ എത്തുന്നവരോട് അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്യുന്നതായി കാണിച്ച് എസ്‌ഐ വിപിന്‍ പ്രകാശിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.    

   

Tags: പോലീസ്Thiruvallam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവല്ലം വാര്‍ഡില്‍ നടന്ന ജനസദസില്‍ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ എസ് മധുസുദനന്‍ നായര്‍ സംസാരിക്കുന്നു
Thiruvananthapuram

തീര്‍ത്ഥഘട്ടം മലിനമാകാതിരിക്കാന്‍ നടപടി വേണം

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Kerala

ഡെപ്യൂട്ടി മേയറുടെ ഗുണ്ടായിസം വീണ്ടും; തിരുവല്ലം സോണല്‍ ഓഫീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചു, അപമാനിതനായത് സത്യസന്ധനായ ഉദ്യോഗസ്ഥൻ

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.