Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ആര്‍എസ്എസിന്റെയും അമിത് ഷായുടെയും നിലപാടുകള്‍ കമ്മ്യൂണിസ്റ്റ് രാജ്യത്തിനെതിര്; അതിര്‍ത്തി പിടിച്ചെടുക്കുന്നത് സംഘര്‍ഷമല്ല; ചൈനക്കായി വീണ്ടും സിപിഎം

''ചൈന ഇന്ത്യയുടെ അതിര്‍ത്തി അല്‍പ്പാല്‍പ്പമായി പിടിച്ചെടുക്കുന്നതിനാലാണ് സംഘര്‍ഷമെന്ന വിലയിരുത്തല്‍ ശരിയല്ല. അതിര്‍ത്തി സംഘര്‍ഷത്തിന് ആഴത്തിലുള്ള കാരണങ്ങളുണ്ട്. കേന്ദ്രം സ്വീകരിച്ച സമീപനം ഒരു ഘടകമാണ്. ജമ്മു കശ്മീരിനെ വിഭജിച്ച നടപടി ചൈന അവകാശപ്പെടുന്ന സ്ഥലത്തിനും ബാധകമാണ്. ഇതിനെതിരെ രണ്ട് തവണ ചൈന പ്രതിഷേധമറിയിക്കുകയും ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ അനൗദ്യോഗിക യോഗത്തില്‍ ഉന്നയിക്കുകയും ചെയ്തു. പാക്ക് അധിനിവേശ കശ്മീരും അക്‌സായ് ചിന്നും ഇന്ത്യയുടെ ഭാഗമാണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പിഒകെ ഭാവിയില്‍ ഇന്ത്യയോട് ചേരുമെന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും പ്രസ്താവനകള്‍ പ്രത്യാഘാതമുണ്ടാക്കി''. മുഖപ്രസംഗം പറയുന്നു

കെ.സുജിത് by കെ.സുജിത്
Jun 28, 2020, 04:41 pm IST
in India

കൊച്ചി: ചൈനയെ അനുകൂലിച്ച്,  ഇന്ത്യാ വിരുദ്ധ നിലപാടുമായി സിപിഎം വീണ്ടും രംഗത്ത്. ജമ്മു കശ്മീര്‍ വിഭജനം ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ഇന്ത്യ ചൈനയെ പ്രകോപിപ്പിച്ചതാണ് ഗല്‍വാനിലെ സംഘര്‍ഷത്തിന് കാരണമെന്ന് സിപിഎം മുഖമാസിക ‘പീപ്പിള്‍സ് ഡമോക്രസി’ ആരോപിച്ചു. അക്‌സായി ചിന്നും പാക്ക് അധിനിവേശ കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്ന അമിത് ഷായുടെ പ്രസ്താവനയും കൊറോണ വിഷയത്തില്‍ ചൈനയെ ഒറ്റപ്പെടുത്താനുള്ള യുഎസ് നീക്കത്തിനൊപ്പം ഇന്ത്യ ചേര്‍ന്നതും അതിര്‍ത്തിയില്‍ മോദി സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതും ചൈനയുടെ പ്രകോപനത്തിന് കാരണമായതായി എഡിറ്റോറിയല്‍ വിശദീകരിക്കുന്നു. മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ടാണ് മാസികയുടെ എഡിറ്റര്‍.  

”ചൈന ഇന്ത്യയുടെ അതിര്‍ത്തി അല്‍പ്പാല്‍പ്പമായി പിടിച്ചെടുക്കുന്നതിനാലാണ് സംഘര്‍ഷമെന്ന വിലയിരുത്തല്‍ ശരിയല്ല. അതിര്‍ത്തി സംഘര്‍ഷത്തിന് ആഴത്തിലുള്ള കാരണങ്ങളുണ്ട്. കേന്ദ്രം സ്വീകരിച്ച സമീപനം ഒരു ഘടകമാണ്. ജമ്മു കശ്മീരിനെ വിഭജിച്ച നടപടി ചൈന അവകാശപ്പെടുന്ന സ്ഥലത്തിനും ബാധകമാണ്. ഇതിനെതിരെ രണ്ട് തവണ ചൈന പ്രതിഷേധമറിയിക്കുകയും ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ അനൗദ്യോഗിക യോഗത്തില്‍ ഉന്നയിക്കുകയും ചെയ്തു. പാക്ക് അധിനിവേശ കശ്മീരും അക്‌സായ് ചിന്നും ഇന്ത്യയുടെ ഭാഗമാണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പിഒകെ ഭാവിയില്‍ ഇന്ത്യയോട് ചേരുമെന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും പ്രസ്താവനകള്‍ പ്രത്യാഘാതമുണ്ടാക്കി”. മുഖപ്രസംഗം പറയുന്നു.  

 അമേരിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി. കോവിഡ് വിഷയത്തില്‍ ലോകാരോഗ്യ സംഘടനയില്‍ ചൈനയെ ഒറ്റപ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനൊപ്പം ഇന്ത്യ ചേര്‍ന്നു. വൈറസ് ചൈനയിലെ ലാബില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന യുഎസ് നിലപാട് ഒരു കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു. അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനെയും ചൈന എതിര്‍ക്കുകയാണ്. പാക്കിസ്ഥാനുമായും നേപ്പാളുമായും ബംഗ്ലാദേശുമായും ഇന്ത്യക്ക് പ്രശ്‌നമുണ്ട്. ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും ഹിന്ദുത്വ നയങ്ങളാണ് ഇതിന് കാരണം. ഇതെല്ലാം അവഗണിച്ച് ചൈനയുടെ പദ്ധതിയാണ് സംഘര്‍ഷമെന്ന് പറയുന്നത് ആത്മവഞ്ചനയാണെന്നും മുഖപ്രസംഗം വിശദീകരിക്കുന്നു. ചൈനയെ ഒരിടത്തുപോലും എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തിയിട്ടില്ല.  

അതിര്‍ത്തിയില്‍ ചൈന തുടര്‍ച്ചയായി നടത്തുന്ന കടന്നുകയറ്റങ്ങളെ ന്യായീകരിക്കുന്ന സിപിഎം, ഇന്ത്യയുടെ ആഭ്യന്തര കാര്യമായ ജമ്മു കശ്മീര്‍ വിഭജനവും അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മിക്കുന്നതും ചൈനയെ പ്രകോപിപ്പിച്ചുവെന്നും കണ്ടെത്തി. അതേസമയം, ചൈന അതിര്‍ത്തിയില്‍ കടന്നുകയറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ മൗനം പാലിക്കുന്നു. 1962ലെ ചൈനീസ് യുദ്ധ സമയത്ത് രാജ്യത്തെ പിന്നില്‍നിന്ന് കുത്തിയ നിലപാടിന്റെ ആവര്‍ത്തനമാണിത്. അന്ന് രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ചതിന് കമ്യൂണിസ്റ്റ് നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ‘ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും പറയുന്ന പ്രദേശ’മെന്ന ഇഎംഎസ്സിന്റെ കുപ്രസിദ്ധമായ പ്രസ്താവനയുമുണ്ടായി. അക്‌സായ് ചിന്നിനെ ചൈനയ്‌ക്ക് നല്‍കിയ മുഖപ്രസംഗം ഈ പ്രസ്താവനയെ ഓര്‍മ്മിപ്പിക്കുന്നു.

Tags: ആര്‍എസ്എസ്cpimPrakash KaratAmith sha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

India

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

പുതിയ വാര്‍ത്തകള്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.