Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സപ്ലൈകോ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി; ചിറക്കര കൃഷിഭവന്റെ നെല്ല് സംഭരണത്തില്‍ അഴിമതി

പോളച്ചിറ പാടശേഖരസമിതിയെ നോക്കുകുത്തിയാക്കി ചിറക്കര കൃഷിഭവനും ചില സ്വകാര്യ നെല്ല് കച്ചവടക്കാരുമായി ചേര്‍ന്ന് ഭൂരിഭാഗം നെല്ലും സംഭരിച്ച് സകല മാനദണ്ഡങ്ങളും ലംഘിച്ച് സപ്ലൈക്കോയ്‌ക്ക് നല്‍കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 12:21 pm IST
in Kollam

പരവൂര്‍: സപ്ലൈകോ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി ചിറക്കര കൃഷിഭവന്റെ നെല്ല് സംഭരണത്തില്‍ വന്‍ അഴിമതി. ചിറക്കര പഞ്ചായത്തിലെ ചിറക്കര കൃഷിഭവന്‍ പരിധിയിലെ പോളച്ചിറ ഏലാ ഉള്‍പ്പെടെ അഞ്ചോളം ഏലാകളിലെ കര്‍ഷകര്‍ ഉത്പാദിപ്പിച്ച ആയിരക്കണക്കിന് ക്വിന്റല്‍ നെല്ല് സംഭരണത്തിലാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക അഴിമതി നടന്നതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ പോളച്ചിറ ഏലാ പാടശേഖരസമിതിയാണ് ചിറക്കര കൃഷിഭവന്‍ പരിധിയിലുള്ള നെല്ല് സംഭരിച്ചു സപ്ലൈകോയ്‌ക്കും ചിറക്കര ബ്രാന്‍ഡ് അരി ഉത്പാദിപ്പിക്കുന്നതിനായി ചിറക്കര പഞ്ചായത്തിനും നല്‍കി വരുന്നത്. എന്നാല്‍ പോളച്ചിറ പാടശേഖരസമിതിയെ നോക്കുകുത്തിയാക്കി ചിറക്കര കൃഷിഭവനും ചില സ്വകാര്യ നെല്ല് കച്ചവടക്കാരുമായി ചേര്‍ന്ന് ഭൂരിഭാഗം നെല്ലും സംഭരിച്ച് സകല മാനദണ്ഡങ്ങളും ലംഘിച്ച് സപ്ലൈക്കോയ്‌ക്ക് നല്‍കിയിരിക്കുകയാണ്. 

സപ്ലൈകോയ്‌ക്ക് നെല്ല് കൊടുക്കേണ്ട കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ  അളവും നിലത്തിന്റെ വിസ്തീര്‍ണവും രേഖപ്പെടുത്തി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്നും മാത്രമേ നെല്ല് സംഭരിക്കാനൂ എന്നാണ് ചട്ടം. എന്നാല്‍ ഇക്കുറി നെല്ല് സംഭരണ വിവരം പോലും ഭൂരിഭാഗം കര്‍ഷകരും അറിഞ്ഞില്ല. ഇത് മൂലം നെല്ല് കച്ചവടക്കാരുമായി ബദ്ധപ്പെട്ടവര്‍ക്ക് മാത്രമേ സപ്ലൈകോ രജിസ്ട്രേഷന്‍ നടത്താന്‍ കഴിഞ്ഞുള്ളൂ.

രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ പേരില്‍ വന്‍തോതില്‍ നെല്ല് സംഭരിച്ച് സപ്ലൈകോക്ക് നല്‍കിയിട്ടുമുണ്ട്. അതേത്തുടര്‍ന്ന് സപ്ലൈക്കോ കര്‍ഷകര്‍ നെല്ല് ഉത്പാദിപ്പിച്ച നിലത്തിന്റെ വിസ്തീര്‍ണം ചോദിച്ചിരിക്കുകയാണ്. ഒരു ഹെക്ടര്‍ സ്ഥലത്ത് മികച്ച വിളവ് ലഭിച്ചാല്‍ പോലും 3.5 ടണ്‍ നെല്ല് മാത്രം ഉത്പാദിപ്പിക്കാന്‍ കഴിയീ എന്നിരിക്കെ ഒരു ഏക്കര്‍ നിലം ഉള്ളവര്‍ പോലും 10 ടണ്‍ നെല്ലാണ് സപ്ലൈകോക്ക് നല്‍കിയിരിക്കുന്നത്. ഇത് വ്യാപകമായ അഴിമതിയാണെന്ന് വ്യക്തമാണ്. പാവപ്പെട്ട ചെറുകിട കര്‍ഷകരില്‍ നിന്നും കുറഞ്ഞ വില നല്‍കി നെല്ല് സംഭരിച്ച് കൂടിയ വിലയ്‌ക്ക് സപ്ലൈകോയ്‌ക്ക് നല്‍കുകയാണ്. ഇതുവഴി ഒരു കിലോ നെല്ലിന് അഞ്ചു രൂപയോളം സപ്ലൈകോക്ക് നല്‍കിയവര്‍ക്ക് ലഭിക്കും.

കൂടാതെ നൂറ് കിലോ നെല്ല് സംഭരിക്കുമ്പോള്‍ തൊണ്ണൂറ്റിയാറ് കിലോ മാത്രമേ കണക്കില്‍പ്പെടുത്തുന്നുള്ളൂ. ഇതിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യ നെല്ല് സംഭരണക്കാര്‍ നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. പോളച്ചിറ പാടശേഖരസമിതി 25 കര്‍ഷകരില്‍ നിന്നും 20 ടണ്‍ നെല്ല് സംഭരിച്ചപ്പോള്‍ സ്വകാര്യ നെല്ല് സംഭരണക്കാര്‍ 10 കര്‍ഷകരിലൂടെ 60 ടണ്‍ നെല്ല് സപ്ലൈകോയ്‌ക്ക് നല്‍കിയിരിക്കുകയാണ്.  

കൃഷി ഓഫീസറുടെ ശുപാര്‍ശ ഇല്ലാതെ സപ്ലൈകോ നെല്ല് സംഭരിക്കില്ല.കൃഷി ഓഫീസര്‍ സ്വകാര്യ നെല്ല് സംഭരണക്കാര്‍ക്കുവേണ്ടി അനധികൃത ഇടപെടല്‍ നടത്തിയിരിക്കുകയാണ്. പാവപ്പെട്ട ചെറുകിട കര്‍ഷകന്റെ നെല്ല് കുറഞ്ഞവിലയ്‌ക്ക് സംഭരിച്ച് കൂടിയ വിലയ്‌ക്ക് സപ്ലൈകോക്ക് മറിച്ചുവില്‍ക്കാന്‍ കൂട്ടുനിന്ന അധികൃതര്‍ക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് കര്‍ഷകര്‍.

Tags: Paddykollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

പള്ളി വരാന്തയിൽ ഭ്രൂണം കണ്ടെത്തിയ സംഭവം: തീർത്ഥാടക സംഘത്തിലെ യുവതിയുടെ മൊഴിയിൽ വൈരുധ്യം, അന്വേഷണം പാതിവഴിയിൽ

കണ്ണശയില്‍ ഇത് നീര്‍മാതളം പൂത്തകാലം

ചായയിൽ ലഹരിമരുന്ന് കലർത്തി കുടുംബാം​ഗങ്ങൾക്ക് നൽകാൻ 15 കാരിയോട് ആൺസുഹൃത്ത്; വീട്ടുകാർ മയക്കത്തിലായതോടെ കവർച്ച നടത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.