Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദൃശ്യഭംഗിയേറിയ ഗ്യാപ്പ് റോഡിനെ നാമവശേഷമാക്കി നിര്‍മ്മാണം

ഇവിടെയുണ്ടായ തുടര്‍ച്ചയായ മലയിടിലിനും രണ്ട് പേരുടെ മരണത്തിനും കാരണം തേടിയ ജന്മഭൂമി എത്തിയത് ഒരൊറ്റ ഉത്തരത്തിലാണ്: അശാസ്ത്രീയമായ നിര്‍മ്മാണം. കുത്തനെ മലകള്‍ അരിഞ്ഞ് വലിയ തോതില്‍ പാറപ്പൊട്ടിച്ചതും സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിക്കാത്തതുമാണ് മലയിടിച്ചിലിന് കാരണം.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jun 22, 2020, 07:55 pm IST
inKerala
1. ദേവികുളം ഗ്യാപ്പ് റോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ വലിയ മലയിടിച്ചില്‍ 2. ഗ്യാപ്പ് റോഡ് (ഫയല്‍ ചിത്രം)

1. ദേവികുളം ഗ്യാപ്പ് റോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ വലിയ മലയിടിച്ചില്‍ 2. ഗ്യാപ്പ് റോഡ് (ഫയല്‍ ചിത്രം)

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ദേവികുളം ഗ്യാപ്പ് റോഡ് ദൃശ്യഭംഗികൊണ്ടും നിര്‍മ്മാണ മികവുകൊണ്ടും ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ മേഖലയാണ്. ഇവിടെയുണ്ടായ തുടര്‍ച്ചയായ മലയിടിലിനും രണ്ട് പേരുടെ മരണത്തിനും കാരണം തേടിയ ജന്മഭൂമി എത്തിയത് ഒരൊറ്റ ഉത്തരത്തിലാണ്: അശാസ്ത്രീയമായ നിര്‍മ്മാണം.  

2017ലാണ് ഇവിടെ വീതികൂട്ടിയുള്ള നിര്‍മ്മാണം ആരംഭിച്ചത് പിന്നാലെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും അവസാനമായി ഈ മാസം 17നും ആണ് മലയിടിച്ചിലുണ്ടായത്. കുത്തനെ മലകള്‍ അരിഞ്ഞ് വലിയ തോതില്‍ പാറപ്പൊട്ടിച്ചതും സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിക്കാത്തതുമാണ് മലയിടിച്ചിലിന് കാരണം. നിലവിലെ റോഡിന്റെ ഇരട്ടിയിലും അധികം വീതിയിലാണ് നിര്‍മ്മാണം. ഇതിനായി അനുവദിച്ചതിലും കൂടുതല്‍ പുറംമ്പോക്ക് സ്ഥലം കൈയേറി പാറപ്പൊട്ടിച്ചു.  

ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി ഉദ്യോഗസ്ഥര്‍ പലതവണകളായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ശാസ്ത്രീയ പഠനത്തിനെത്തിയ കോഴിക്കോട് എന്‍ഐറ്റി പോലും നിര്‍മ്മാണം തുടരുന്നതിന് അനുമതി കൊടുക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിട്ടും ദേശീയ പാത അതോററ്റിയും കൃത്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. ജില്ലാഭരണകൂടവും സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും അപകടമുണ്ടാകുമ്പോള്‍ സ്ഥലത്തെത്തി തിരിച്ച് പോകും അത്രമാത്രം. ബ്രിട്ടീഷ് ഭരണക്കാലത്ത് 1940കളിലാണ് ഈ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നത്. ഇതിലെ മൂന്ന് കിലോ മീറ്ററോളം വരുന്ന ഭാഗത്താണ് തുടര്‍ച്ചയായി മലയിടിച്ചിലുണ്ടാകുന്നത്.  

അതേ സമയം ഒരുകാലത്തും ധനുഷ്‌കോടിയ്‌ക്ക് ഇതുവഴിയുള്ള യാത്ര സുരക്ഷിതമാകില്ലെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. എന്‍.സി. ഇന്ദുചൂടന്‍ പറയുന്നു. ദുരന്തം ഇവിടെ തുടര്‍ക്കഥയാകുമെന്ന് ഉറപ്പ് വരുത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടത്തിയത്. മറ്റ് മാര്‍ഗങ്ങളായ പാറതുരന്നുള്ള നിര്‍മ്മാണമോ കൊക്കപോലുള്ള മേഖലയിലേക്ക് വീതി കൂട്ടി തൂണുകള്‍ നാട്ടിയുള്ള നിര്‍മ്മാണമോ നടത്താമായിരുന്നു. എന്നാല്‍ യാതൊന്നും പരിശോധിക്കാതെ ശാസ്ത്രീയമായി പഠനം നടത്താതെ നശീകരണ പ്രവര്‍ത്തനവും കൊള്ള ലാഭവും ലക്ഷ്യം വെച്ചാണ് ഇവിടെ നിര്‍മ്മാണം നടത്തിയിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിര്‍മ്മാണം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ അന്നത്തെ തഹസില്‍ദാര്‍ വന്‍തോതിലുള്ള പാറപ്പൊട്ടിക്കലും ഭൂമി കൈയേറ്റവും കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെ മാറിയെത്തിയ തഹസില്‍ദാര്‍, രണ്ട് സബ് കളക്ടര്‍മാര്‍, ജില്ലാ കളക്ടര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍, മൂന്നാര്‍ ഡിഎഫ്ഒ തുടങ്ങിയവും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഇതില്‍ പഠനം നടത്താനെത്തിയ കോഴിക്കോട് എന്‍ഐറ്റിയിലെ ഉദ്യോഗസ്ഥര്‍ നിര്‍മ്മാണം അനുമതി നല്‍കിയതും ചോദ്യം ചെയ്യപ്പെടുകയാണ്. തുടര്‍ച്ചായി 5 വര്‍ഷത്തോളം ഇവിടെ മലയിടിയും എന്നാണ് ഇതുമായി ബന്ധപ്പെട്ട എഞ്ചിനീയര്‍ പറയുന്നത്. എന്നാല്‍ താഴെ താമസിക്കുന്ന മുതുവാന്‍ സമുദായത്തിലെ ആളുകള്‍ ഇതോടെ ഭീതിയിലാണ്. മലയ്‌ക്ക് മുകളിലുള്ള സംരക്ഷിത വനഭൂമിയും ഇതോടെ ഭീഷണിയിലായി. നൂറ് കണക്കിന് ഏക്കര്‍ കൃഷി സ്ഥലമാണ് മണ്ണിടിഞ്ഞ് മാത്രം ഇല്ലാതായത്.

പഠനം ആവശ്യമായിരുന്നു: എം.പി.

അനുമതി കൊടുക്കുന്നതിന് മുമ്പ് ശാസ്ത്രീയ പഠനം ആവശ്യമായിരുന്നെന്ന് ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്. മലയിടിയുന്ന സാഹചര്യത്തില്‍ ബദല്‍മാര്‍ഗം തേടാന്‍ തീരുമാനിച്ചിട്ടുണ്ട്. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ വിശദമായ അന്വേഷണം ഈ സംഭവത്തില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

Tags: കഥconstructionDevikulamഗ്യാപ്പ് റോഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.