Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കെഎസ്ഇബിയുടെ ഇരുട്ടടി സര്‍ക്കാരിന്റെ ചെപ്പടിവിദ്യ

പ്രതിമാസം അമ്പത് യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് ഇപ്പോള്‍ ലഭിച്ചിട്ടുള്ള ബില്ലില്‍ അമ്പത് ശതമാനം ഇളവ് നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 30 ശതമാനവും 150 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് 25 ശതമാനവും അതിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനവുമാണ് ഇളവ്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മദ്ധ്യവര്‍ഗ കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വൈദ്യുതി ഉപഭോഗം 150 യൂണിറ്റിനടുത്ത് വരും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 20, 2020, 05:00 am IST
in Editorial

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് രണ്ടിരട്ടി മുതല്‍ ഇരുപതിരട്ടി വരെ ബില്ലില്‍ വര്‍ദ്ധന വന്നത് വിവാദമായതിനെ തുടര്‍ന്ന് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഒരു കോടിയോളം വരുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഇരുട്ടടി പോലെ വൈദ്യുതി ബോര്‍ഡിന്റെ അധികചാര്‍ജ് വന്നത്. എന്നാല്‍ സഌബുകളുടെ വിവിധ ശതമാനനിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത് എത്രകണ്ട് ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുമെന്ന കാര്യം ചിന്തിക്കേണ്ടതുണ്ട്.  

പ്രതിമാസം അമ്പത് യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് ഇപ്പോള്‍ ലഭിച്ചിട്ടുള്ള ബില്ലില്‍ അമ്പത് ശതമാനം ഇളവ് നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 30 ശതമാനവും 150 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് 25 ശതമാനവും അതിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനവുമാണ് ഇളവ്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മദ്ധ്യവര്‍ഗ കുടുംബങ്ങളുടെ ശരാശരി  പ്രതിമാസ വൈദ്യുതി ഉപഭോഗം 150 യൂണിറ്റിനടുത്ത് വരും. ഇതനുസരിച്ച് ഭൂരിപക്ഷം ഉപഭോക്താക്കള്‍ക്കും അവര്‍ക്കിപ്പോള്‍ ലഭിച്ചിരിക്കുന്ന ബില്ലിലെ നാലും അഞ്ചും പത്തും ഇരട്ടി തുകയുടെ 25 ശതമാനം ഇളവ് ലഭിക്കും. അതായത് ഈ വിഭാഗത്തില്‍ പെട്ടവര്‍ അടച്ചിരുന്ന ദൈ്വമാസ ബില്‍ തുക 1500നും 2000 ഇടയിലായിരുന്നു. അവരില്‍ മിക്കവര്‍ക്കും ലഭിച്ചിട്ടുള്ളത് പതിനായിരത്തിലും കൂടുതല്‍ തുകയ്‌ക്കുള്ള ബില്ലാണ്. അതില്‍ 25 ശതമാനം കുറഞ്ഞാല്‍ കാര്യമായ നേട്ടം ഈ ഇളവ് കൊണ്ടുണ്ടായി എന്നു പറയാന്‍ കഴിയുമോ? ഇത് ഒരുതരം കണ്ണില്‍ പൊടിയിടലാണ്.

സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ നിശ്ചയിക്കാനുള്ള  അധികാരം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനാണ്. സഌബുകള്‍ നിശ്ചയിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് നിരക്കുകള്‍. ആ നിരക്കുകളിലാണ് ഇപ്പോള്‍ ഭീമമായ വര്‍ദ്ധന വന്നിരിക്കുന്നത്. രണ്ടുമാസം 240 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. ഇത് ടെലിസ്‌കോപിക് വിഭാഗം എന്നറിയപ്പെടുന്നു. എന്നാല്‍ ദൈ്വമാസ ഉപഭോഗം 250 യൂണിറ്റിന് മുകളിലാവുന്ന നോണ്‍ ടെലിസ്‌കോപിക് വിഭാഗത്തിലേക്ക് മാറുമ്പോള്‍ സബ്‌സിഡി ഇല്ലാതാവുകയും നിരക്ക് വര്‍ദ്ധിക്കുകയും ചെയ്യും. 500 യൂണിറ്റിന് മുകളിലായാല്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.90 രൂപയാകും. ഇതിനിടയില്‍ പല സഌബുകള്‍ ഉണ്ട്. കൊറോണ മൂലമുള്ള അടച്ചിടല്‍ കാരണം മീറ്റര്‍ റീഡിംഗ് നടക്കാത്തതിനാല്‍ 60 ദിവസത്തെ നിരക്ക് കണക്കാക്കലിന് പകരം തൊണ്ണൂറോ നൂറ്റിയിരുപതോ ദിവസത്തെ നിരക്കാണ് ബോര്‍ഡ് കണക്കാക്കിയത്. അതനുസരിച്ച് മിക്കവാറും എല്ലാ ഉപഭോക്താക്കള്‍ക്കും ഏറ്റവും ഉയര്‍ന്ന നിരക്കായ 7.90 രൂപ യൂണിറ്റിന് വച്ച് കണക്കാക്കി. ഇതാണ് വൈദ്യുതി ബില്‍ വന്‍തോതില്‍ വര്‍ദ്ധിക്കാനിടയായത്. ഇതാണ് ബോര്‍ഡിന്റെ വിശദീകരണം. ഇത് സാങ്കേതികമായി ശരിയാണ്. എന്നാല്‍ മീറ്റര്‍ റീഡിംഗ് നടക്കാത്തത് ഉപഭോക്താക്കളുടെ കുറ്റം കൊണ്ടല്ലെന്നും നാല് മാസത്തെ വൈദ്യുതി ബില്ല് ഒന്നിച്ചു നല്‍കേണ്ടി വരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിരക്കനുസരിച്ചുള്ള ബില്‍ തുക നല്‍കേണ്ടി വരുന്നത് നീതീയുക്തമല്ലെന്നും ബോര്‍ഡ് അധികൃതര്‍ മനസ്സിലാക്കണം.  

ഊര്‍ജ്ജസംരക്ഷണ ശീലവും ഊര്‍ജ്ജ മിതവ്യയശീലവും ഉപഭോക്താക്കളില്‍ സൃഷ്ടിക്കാനാണ് ഇത്തരമൊരു താരീഫ് ഏര്‍പ്പെടുത്തിയതെന്നാണ് പറയുന്നത്. എന്നാല്‍ മാസത്തില്‍ റീഡിംഗ് എടുക്കുന്നതിന് പകരം രണ്ട് മാസത്തിലൊരിക്കല്‍ റീഡിംഗ് എടുക്കമ്പോഴുണ്ടാകുന്ന മൊത്ത ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലുള്ള കൂടിയ നിരക്ക് ഈടാക്കല്‍ അനീതിയാണെന്ന വിമര്‍ശനം മുമ്പ് തന്നെ ഉയര്‍ന്നതാണ്. ഇപ്പോള്‍ കോവിഡിന്റെ പേരില്‍ മീറ്റര്‍ റീഡിംഗ് രണ്ടുമാസമെന്നത് നാല് മാസം കഴിഞ്ഞാവുമ്പോള്‍ താരീഫിന്റെ അടിസ്ഥാനത്തില്‍ നിരക്കിലുണ്ടാവുന്ന സാങ്കേതികമായ കുതിച്ചുയരല്‍ ഒഴിവാക്കാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം വൈദ്യുതി ബോര്‍ഡിനുണ്ട്. മീറ്റര്‍ റീഡിംഗ് ഗാര്‍ഹിക ഉപഭോക്താക്കളുടേത് 60 ദിവസം കൂടുമ്പോഴും ഗാര്‍ഹികേതര ഉപഭോക്താക്കളുടേത് 30 ദിവസം കൂടുമ്പോഴും ആയിരിക്കുമെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനാല്‍ അത് മാറ്റാന്‍ നിര്‍വാഹമില്ലെന്നാണ് ബോര്‍ഡിന്റെ വാദം. എന്നാല്‍ ജനങ്ങളുടെ നടുവൊടിക്കുന്ന തരത്തിലുള്ള സാമ്പത്തികാഘാതം ഈ പ്രതിസന്ധിഘട്ടത്തില്‍ സൃഷ്ടിക്കുന്നതിലെ നീതികേടിനെ ഒരു നീതിന്യായക്കോടതിയും അംഗീകരിക്കുമെന്ന് തോന്നുന്നില്ല.

Tags: keralaകെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.