Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാധാന്യം ക്ഷേത്രങ്ങളിലെ പൂജയ്‌ക്ക്

എല്ലാ ക്ഷേത്രങ്ങളിലും അതതു ക്ഷേത്രങ്ങളിലെ പൂജകന്മാര്‍ ഒരു മുടക്കവും വരുത്താതെ ഈ ലോക്ഡൗണ്‍ സാഹചര്യത്തിലും പൂജിച്ചിട്ടുണ്ട്. അതാണ് ഏറ്റവും പ്രധാനം. ഒാരോ ഭക്തനും ചിന്തിക്കേണ്ടത് ദേവാലയം പൂജ മുടങ്ങാതെ നിലനില്‍ക്കുന്നുവല്ലോ, അത് ശ്രേഷ്ഠമാണ് എന്നാണ്.

സ്വാമി ചിദാനന്ദപുരി by സ്വാമി ചിദാനന്ദപുരി
Jun 9, 2020, 03:00 am IST
in Samskriti

ക്ഷേത്രങ്ങള്‍ ആരാധനാകേന്ദ്രങ്ങളാണ്. എന്നാല്‍ അതിലുപരിയായി ദേവാലയങ്ങളാണ്. വ്യത്യസ്ത ഗുണഭേദങ്ങളോടു കൂടിയ ദേവതാ വിശേഷങ്ങള്‍ തീര്‍ത്തും സകളീകൃതമായ ഭാവത്തില്‍ വിശിഷ്ടമന്ത്ര സഹായത്താല്‍ പ്രതിഷ്ഠിച്ച് ആരാധിച്ച്, ഉപാസിക്കപ്പെടുന്ന ശക്തികേന്ദ്രങ്ങളാണ്. നിത്യപൂജകള്‍, ആരാധനാക്രമങ്ങള്‍ എല്ലാം ക്ഷേത്രങ്ങളില്‍ മുടങ്ങാതെ നടക്കണം.  

എല്ലാ ക്ഷേത്രങ്ങളിലും അതതു ക്ഷേത്രങ്ങളിലെ  പൂജകന്മാര്‍ ഒരു മുടക്കവും വരുത്താതെ ഈ ലോക്ഡൗണ്‍ സാഹചര്യത്തിലും പൂജിച്ചിട്ടുണ്ട്. അതാണ് ഏറ്റവും പ്രധാനം. ഒാരോ ഭക്തനും ചിന്തിക്കേണ്ടത് ദേവാലയം പൂജ മുടങ്ങാതെ നിലനില്‍ക്കുന്നുവല്ലോ, അത് ശ്രേഷ്ഠമാണ് എന്നാണ്. അവിടെ താന്‍ പോയി ദര്‍ശിക്കുക എന്നത് രണ്ടാമതാണ്. സമൂഹത്തിന്റെ ശക്തി കേന്ദ്രങ്ങളായ ക്ഷേത്രങ്ങളില്‍ അവിടത്തെ ആരാധനാക്രമങ്ങള്‍ മുടങ്ങാതെ നിലനില്‍ക്കുന്നുവെന്നത് സന്തോഷകരമാണ്. അതാണ് ഭക്തന്‍ ചിന്തിക്കേണ്ടത്. തുടര്‍ന്നാണ്, പോയി ആരാധിക്കുക എന്നുള്ളത് വരുന്നത്. അതിന് സര്‍ക്കാര്‍ മുന്നോട്ടു വച്ച എല്ലാ മാനദണ്ഡങ്ങളും നമ്മള്‍ പാലിക്കണം. അവിടെ വിഗ്രഹത്തെ സ്പര്‍ശിക്കരുത് തുടങ്ങിയ  നിര്‍ദേശങ്ങള്‍ കേരളത്തെ സംബന്ധിച്ച് പ്രസക്തമല്ല. കാരണം കേരളീയ സമ്പ്രദായമനുസരിച്ച് ക്ഷേത്രത്തില്‍ പോകുന്ന ദര്‍ശകന്മാര്‍ ദേവതാവിഗ്രഹങ്ങളെ സ്പര്‍ശിക്കാറില്ല. എന്നാല്‍ ക്ഷേത്രാരാധനാ ക്രമത്തില്‍ പ്രസാദം സ്വീകരിക്കുക തുടങ്ങിയവ  നിര്‍ബന്ധമാണ്. അത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാകാം. അത് ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ടതും പരിഹരിക്കാവുന്നതുമാണ്. ക്ഷേത്രങ്ങളില്‍ വേണ്ടതു  പോലെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള സംവിധാനമുണ്ടോ, തീര്‍ത്തും സാമൂഹികാകലം  പാലിച്ച് ഭക്തന്മാരെ പ്രവേശിപ്പിക്കാനുള്ള സംവിധാനം എല്ലാ ക്ഷേത്രങ്ങളും ഒരുക്കുമോ എന്നതാണ് ഇവിടെ പ്രശ്‌നം. ഒരുക്കിയാല്‍ വിരോധമില്ല. തീര്‍ത്തും സാമൂഹികാകലം  പാലിച്ച്, ആറടി എന്ന് നിര്‍ദേശിക്കപ്പെട്ടതിനേക്കാള്‍ ചുരുങ്ങിയത് രണ്ടു മീറ്ററെങ്കിലും അകലം  പാലിച്ചുകൊണ്ടു മാത്രം ഭക്തര്‍ പ്രവേശിക്കുകയും പ്രദക്ഷിണം ചെയ്യുകയും, മറ്റ് സ്പര്‍ശങ്ങളൊന്നും ചെയ്യാതെ തിരികെ പോവുകയുമാണെങ്കില്‍ ഒരു വിരോധവുമില്ല. ക്ഷേത്രങ്ങളില്‍ പോവട്ടെ, ദര്‍ശിക്കട്ടെ. പക്ഷേ ദീര്‍ഘകാലം പോവാതിരുന്ന ഒരു സാഹചര്യത്തില്‍ പ്രവേശം ലഭിക്കുമ്പോള്‍ വൈകാരിക ഭാവത്തോടെ പ്രവേശിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യാതെ വന്നാല്‍ അതിന് നമ്മള്‍ വലിയ വില നല്‍കേണ്ടി വരും. അതു കൊണ്ട് ക്ഷേത്രപ്രവര്‍ത്തകര്‍, തങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സാധിക്കുമോ എന്ന് ചിന്തിക്കണം. ദര്‍ശനത്തിന് പോകുന്ന ഭക്തര്‍ കര്‍ശനമായി തങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുമോ എന്നും ചിന്തിക്കണം. ഇതില്‍ രണ്ടിലും വീഴ്ച വന്നാല്‍ വലിയ കുഴപ്പങ്ങള്‍ വരും. ഇതോടൊപ്പം വളരെ പ്രസക്തമായൊരു ചിന്തകൂടി അവതരിപ്പിക്കട്ടെ. ക്ഷേത്രങ്ങളിലേക്ക് നമ്മള്‍ ദര്‍ശനത്തിന് പോകുന്നു സാമൂഹിക അകലം പാലിക്കുന്നു എന്നു വയ്‌ക്കുക. പക്ഷേ കാരണവശാല്‍ ആ ക്ഷേത്രത്തില്‍ നിന്നായിക്കൊള്ളണമെന്നില്ല, മറ്റെവിടെ നിന്നെങ്കിലും നമുക്ക് കോവിഡ് ബാധിച്ച് നമ്മള്‍ പോസിറ്റീവ് ആയാല്‍ നമ്മള്‍ ഏതിലെയൊക്കെ സഞ്ചരിച്ചു, ആരൊക്കെയായി ഇടപഴകി എന്ന അന്വേഷണം വരും. അതിന്റെ പരിണാമമായി ക്ഷേത്രം അടയ്‌ക്കുന്ന സ്ഥിതി വിശേഷം വരെ വന്നേയ്‌ക്കാം.

തെളിയിക്കപ്പെട്ട രോഗത്തോടുകൂടിയ ആള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ നിലവിലുള്ള ‘എപിഡെമിക്’ നിയമമനുസരിച്ച് ക്ഷേത്രം പൂട്ടാന്‍ പറയേണ്ടി വരും. അത്തരമൊരു സാഹചര്യം വന്നാല്‍ ആവശ്യമായ  പൂജ പോലും ദേവന് നിഷേധിക്കപ്പെടുന്ന സ്ഥിതി വരും. അത് ദോഷകരമാണ്. അതിനാല്‍ പറയാനുള്ളത,് സര്‍ക്കാര്‍ എടുത്തത് ഉചിതമായ തീരുമാനമാണ്. പോകണമെന്നല്ല സര്‍ക്കാര്‍ പറഞ്ഞത്, പോകാമെന്നാണ്. അത് ക്ഷേത്രാരാധകര്‍ മനസ്സിലാക്കുക. കര്‍ശന നിര്‍ദേശങ്ങള്‍ വ്യക്തിയും പാലിക്കുമെങ്കില്‍ മാത്രം ക്ഷേത്രത്തില്‍ പോയാല്‍ മതി. അല്ലാത്തവര്‍ ഭഗവാനെ മനസ്സില്പ്രാ ര്‍ഥിച്ച് വീട്ടില്‍  പൂജകള്‍ ചെയ്യുക. തീര്‍ത്തും സമാജത്തിന് ഒരു ദോഷവുമില്ലാതെ ക്ഷേത്ര ദര്‍ശനത്തിന് പറ്റുന്ന സാഹചര്യം വരും. അന്നു പോകുക. ഈ സമയത്ത് നമ്മളായിട്ട് അവിവേകം ചെയ്യാതിരിക്കുക. ക്ഷേത്രത്തില്‍ ഒരു ഭക്തന്‍പോലും വരാതിരുന്ന സാഹചര്യത്തിലും വളരെ ശ്രദ്ധയോടെ ഇത്രയും നാള്‍ അവിടെ പൂജിച്ച് ആരാധന ചെയ്ത  പൂജകന്, കാര്യങ്ങള്‍ നിര്‍വഹിച്ച കഴകക്കാര്‍ക്ക്, മറ്റ് അടിയന്തരക്കാര്‍ക്ക്, വേണ്ട സാഹചര്യങ്ങള്‍ ഒരുക്കാന്‍, ആദരിക്കപ്പെടാന്‍ സമാജത്തിലെ അംഗമെന്ന രീതിയില്‍ നമുക്കോരുത്തര്‍ക്കും ചെയ്യാനുള്ളത് ചെയ്യാം. നമ്മള്‍ ഹേതുവായി ക്ഷേത്രങ്ങള്‍ അടയ്‌ക്കുന്ന അവസ്ഥ വരരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

Sport

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)
India

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.