Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാധാന്യം ക്ഷേത്രങ്ങളിലെ പൂജയ്‌ക്ക്

എല്ലാ ക്ഷേത്രങ്ങളിലും അതതു ക്ഷേത്രങ്ങളിലെ പൂജകന്മാര്‍ ഒരു മുടക്കവും വരുത്താതെ ഈ ലോക്ഡൗണ്‍ സാഹചര്യത്തിലും പൂജിച്ചിട്ടുണ്ട്. അതാണ് ഏറ്റവും പ്രധാനം. ഒാരോ ഭക്തനും ചിന്തിക്കേണ്ടത് ദേവാലയം പൂജ മുടങ്ങാതെ നിലനില്‍ക്കുന്നുവല്ലോ, അത് ശ്രേഷ്ഠമാണ് എന്നാണ്.

സ്വാമി ചിദാനന്ദപുരി by സ്വാമി ചിദാനന്ദപുരി
Jun 9, 2020, 03:00 am IST
in Samskriti

ക്ഷേത്രങ്ങള്‍ ആരാധനാകേന്ദ്രങ്ങളാണ്. എന്നാല്‍ അതിലുപരിയായി ദേവാലയങ്ങളാണ്. വ്യത്യസ്ത ഗുണഭേദങ്ങളോടു കൂടിയ ദേവതാ വിശേഷങ്ങള്‍ തീര്‍ത്തും സകളീകൃതമായ ഭാവത്തില്‍ വിശിഷ്ടമന്ത്ര സഹായത്താല്‍ പ്രതിഷ്ഠിച്ച് ആരാധിച്ച്, ഉപാസിക്കപ്പെടുന്ന ശക്തികേന്ദ്രങ്ങളാണ്. നിത്യപൂജകള്‍, ആരാധനാക്രമങ്ങള്‍ എല്ലാം ക്ഷേത്രങ്ങളില്‍ മുടങ്ങാതെ നടക്കണം.  

എല്ലാ ക്ഷേത്രങ്ങളിലും അതതു ക്ഷേത്രങ്ങളിലെ  പൂജകന്മാര്‍ ഒരു മുടക്കവും വരുത്താതെ ഈ ലോക്ഡൗണ്‍ സാഹചര്യത്തിലും പൂജിച്ചിട്ടുണ്ട്. അതാണ് ഏറ്റവും പ്രധാനം. ഒാരോ ഭക്തനും ചിന്തിക്കേണ്ടത് ദേവാലയം പൂജ മുടങ്ങാതെ നിലനില്‍ക്കുന്നുവല്ലോ, അത് ശ്രേഷ്ഠമാണ് എന്നാണ്. അവിടെ താന്‍ പോയി ദര്‍ശിക്കുക എന്നത് രണ്ടാമതാണ്. സമൂഹത്തിന്റെ ശക്തി കേന്ദ്രങ്ങളായ ക്ഷേത്രങ്ങളില്‍ അവിടത്തെ ആരാധനാക്രമങ്ങള്‍ മുടങ്ങാതെ നിലനില്‍ക്കുന്നുവെന്നത് സന്തോഷകരമാണ്. അതാണ് ഭക്തന്‍ ചിന്തിക്കേണ്ടത്. തുടര്‍ന്നാണ്, പോയി ആരാധിക്കുക എന്നുള്ളത് വരുന്നത്. അതിന് സര്‍ക്കാര്‍ മുന്നോട്ടു വച്ച എല്ലാ മാനദണ്ഡങ്ങളും നമ്മള്‍ പാലിക്കണം. അവിടെ വിഗ്രഹത്തെ സ്പര്‍ശിക്കരുത് തുടങ്ങിയ  നിര്‍ദേശങ്ങള്‍ കേരളത്തെ സംബന്ധിച്ച് പ്രസക്തമല്ല. കാരണം കേരളീയ സമ്പ്രദായമനുസരിച്ച് ക്ഷേത്രത്തില്‍ പോകുന്ന ദര്‍ശകന്മാര്‍ ദേവതാവിഗ്രഹങ്ങളെ സ്പര്‍ശിക്കാറില്ല. എന്നാല്‍ ക്ഷേത്രാരാധനാ ക്രമത്തില്‍ പ്രസാദം സ്വീകരിക്കുക തുടങ്ങിയവ  നിര്‍ബന്ധമാണ്. അത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാകാം. അത് ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ടതും പരിഹരിക്കാവുന്നതുമാണ്. ക്ഷേത്രങ്ങളില്‍ വേണ്ടതു  പോലെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള സംവിധാനമുണ്ടോ, തീര്‍ത്തും സാമൂഹികാകലം  പാലിച്ച് ഭക്തന്മാരെ പ്രവേശിപ്പിക്കാനുള്ള സംവിധാനം എല്ലാ ക്ഷേത്രങ്ങളും ഒരുക്കുമോ എന്നതാണ് ഇവിടെ പ്രശ്‌നം. ഒരുക്കിയാല്‍ വിരോധമില്ല. തീര്‍ത്തും സാമൂഹികാകലം  പാലിച്ച്, ആറടി എന്ന് നിര്‍ദേശിക്കപ്പെട്ടതിനേക്കാള്‍ ചുരുങ്ങിയത് രണ്ടു മീറ്ററെങ്കിലും അകലം  പാലിച്ചുകൊണ്ടു മാത്രം ഭക്തര്‍ പ്രവേശിക്കുകയും പ്രദക്ഷിണം ചെയ്യുകയും, മറ്റ് സ്പര്‍ശങ്ങളൊന്നും ചെയ്യാതെ തിരികെ പോവുകയുമാണെങ്കില്‍ ഒരു വിരോധവുമില്ല. ക്ഷേത്രങ്ങളില്‍ പോവട്ടെ, ദര്‍ശിക്കട്ടെ. പക്ഷേ ദീര്‍ഘകാലം പോവാതിരുന്ന ഒരു സാഹചര്യത്തില്‍ പ്രവേശം ലഭിക്കുമ്പോള്‍ വൈകാരിക ഭാവത്തോടെ പ്രവേശിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യാതെ വന്നാല്‍ അതിന് നമ്മള്‍ വലിയ വില നല്‍കേണ്ടി വരും. അതു കൊണ്ട് ക്ഷേത്രപ്രവര്‍ത്തകര്‍, തങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സാധിക്കുമോ എന്ന് ചിന്തിക്കണം. ദര്‍ശനത്തിന് പോകുന്ന ഭക്തര്‍ കര്‍ശനമായി തങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുമോ എന്നും ചിന്തിക്കണം. ഇതില്‍ രണ്ടിലും വീഴ്ച വന്നാല്‍ വലിയ കുഴപ്പങ്ങള്‍ വരും. ഇതോടൊപ്പം വളരെ പ്രസക്തമായൊരു ചിന്തകൂടി അവതരിപ്പിക്കട്ടെ. ക്ഷേത്രങ്ങളിലേക്ക് നമ്മള്‍ ദര്‍ശനത്തിന് പോകുന്നു സാമൂഹിക അകലം പാലിക്കുന്നു എന്നു വയ്‌ക്കുക. പക്ഷേ കാരണവശാല്‍ ആ ക്ഷേത്രത്തില്‍ നിന്നായിക്കൊള്ളണമെന്നില്ല, മറ്റെവിടെ നിന്നെങ്കിലും നമുക്ക് കോവിഡ് ബാധിച്ച് നമ്മള്‍ പോസിറ്റീവ് ആയാല്‍ നമ്മള്‍ ഏതിലെയൊക്കെ സഞ്ചരിച്ചു, ആരൊക്കെയായി ഇടപഴകി എന്ന അന്വേഷണം വരും. അതിന്റെ പരിണാമമായി ക്ഷേത്രം അടയ്‌ക്കുന്ന സ്ഥിതി വിശേഷം വരെ വന്നേയ്‌ക്കാം.

തെളിയിക്കപ്പെട്ട രോഗത്തോടുകൂടിയ ആള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ നിലവിലുള്ള ‘എപിഡെമിക്’ നിയമമനുസരിച്ച് ക്ഷേത്രം പൂട്ടാന്‍ പറയേണ്ടി വരും. അത്തരമൊരു സാഹചര്യം വന്നാല്‍ ആവശ്യമായ  പൂജ പോലും ദേവന് നിഷേധിക്കപ്പെടുന്ന സ്ഥിതി വരും. അത് ദോഷകരമാണ്. അതിനാല്‍ പറയാനുള്ളത,് സര്‍ക്കാര്‍ എടുത്തത് ഉചിതമായ തീരുമാനമാണ്. പോകണമെന്നല്ല സര്‍ക്കാര്‍ പറഞ്ഞത്, പോകാമെന്നാണ്. അത് ക്ഷേത്രാരാധകര്‍ മനസ്സിലാക്കുക. കര്‍ശന നിര്‍ദേശങ്ങള്‍ വ്യക്തിയും പാലിക്കുമെങ്കില്‍ മാത്രം ക്ഷേത്രത്തില്‍ പോയാല്‍ മതി. അല്ലാത്തവര്‍ ഭഗവാനെ മനസ്സില്പ്രാ ര്‍ഥിച്ച് വീട്ടില്‍  പൂജകള്‍ ചെയ്യുക. തീര്‍ത്തും സമാജത്തിന് ഒരു ദോഷവുമില്ലാതെ ക്ഷേത്ര ദര്‍ശനത്തിന് പറ്റുന്ന സാഹചര്യം വരും. അന്നു പോകുക. ഈ സമയത്ത് നമ്മളായിട്ട് അവിവേകം ചെയ്യാതിരിക്കുക. ക്ഷേത്രത്തില്‍ ഒരു ഭക്തന്‍പോലും വരാതിരുന്ന സാഹചര്യത്തിലും വളരെ ശ്രദ്ധയോടെ ഇത്രയും നാള്‍ അവിടെ പൂജിച്ച് ആരാധന ചെയ്ത  പൂജകന്, കാര്യങ്ങള്‍ നിര്‍വഹിച്ച കഴകക്കാര്‍ക്ക്, മറ്റ് അടിയന്തരക്കാര്‍ക്ക്, വേണ്ട സാഹചര്യങ്ങള്‍ ഒരുക്കാന്‍, ആദരിക്കപ്പെടാന്‍ സമാജത്തിലെ അംഗമെന്ന രീതിയില്‍ നമുക്കോരുത്തര്‍ക്കും ചെയ്യാനുള്ളത് ചെയ്യാം. നമ്മള്‍ ഹേതുവായി ക്ഷേത്രങ്ങള്‍ അടയ്‌ക്കുന്ന അവസ്ഥ വരരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിഷേക് ബാനര്‍ജിയുടെ പരിക്ക് വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ മമതയുടെ ശ്രമം, ചെറിയ പരിക്ക് മാത്രമെന്ന് അപ്പോളോ ഹോസ്പിറ്റല്‍

Kerala

ഇഡി റെയ്ഡിനെതിരെ കേരളം താക്കീത് നൽകിയെന്ന് ദേശാഭിമാനി : താക്കീത് നൽകാൻ പോയവർ ഒരു കൊല്ലം കഴിഞ്ഞേ ഇനി പുറത്ത് വരൂവെന്ന് പരിഹാസം

India

തമിഴ്നാട്ടില്‍ പ്രകാശ് രാജിന് വിജയ് ആരാധകരുടെ പൊങ്കാല…ഒടുവില്‍ വിജയ് സിനിമയിലെ സ്ഥിരം ഗുണ്ടയായ പ്രകാശ് രാജിന് ഇടിയോടിടി

Kerala

വിജയ് കേരളത്തില്‍ ക്ലച്ച് പിടിക്കുമോയെന്ന് സംശയം, ജോസഫ് വിജയ് പള്ളിയുടെ ആളാണെന്ന് വന്നതോടെ ഹിന്ദുയുവാക്കള്‍ക്ക് താല്‍പര്യം കുറഞ്ഞു::ഫക്രുദ്ദീന്‍ അലി

Kerala

കൊട്ടിയൂർ ക്ഷേത്രത്തിൽ പാരമ്പര്യ അവകാശം ഉന്നയിച്ച് മുസ്ലീം കുടുംബം ;  ഭാരവാഹികളെ കണ്ടെന്ന് സൂചന  : കൊട്ടിയൂരിൽ ഇനിയൊരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

ഇഡിയ്ക്കെതിരെ മുട്ടയെറിഞ്ഞ സിപിഎം ഗുണ്ട ഐ.പി. ബിനു (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

ഇഡിയെ ആക്രമിച്ച കേസ് ഗുണം ചെയ്യുക യുഡിഎഫിന്, സിപിഎം ഗുണ്ടകള്‍ പുറത്തിറങ്ങാന്‍ സമയമെടുക്കും, സിപിഎമ്മിനെ ബാധിക്കും: യുവരാജ് ഗോകുല്‍

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.