Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അമ്മ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു’: സത്യദേവിയുടെ മക്കള്‍

'അമ്മ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു. ഒരു തുള്ളി വെള്ളം പോലും അമ്മയുടെ ദേഹത്ത് ഒഴിക്കാന്‍ ബാങ്കിലുള്ള ആരും തയ്യാറായില്ല. അമ്മ കത്തിത്തീരും വരെ അവര്‍ നോക്കി നിന്നു. രക്ഷപ്പെടുത്താന്‍ ആരും ശ്രമിച്ചില്ല.''

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 12:02 pm IST
inKerala
സത്യദേവിയുടെ മക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

സത്യദേവിയുടെ മക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

ചാത്തന്നൂര്‍: ”അമ്മ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു. ഒരു തുള്ളി വെള്ളം പോലും അമ്മയുടെ ദേഹത്ത് ഒഴിക്കാന്‍ ബാങ്കിലുള്ള ആരും തയ്യാറായില്ല. അമ്മ കത്തിത്തീരും വരെ അവര്‍ നോക്കി നിന്നു. രക്ഷപ്പെടുത്താന്‍ ആരും ശ്രമിച്ചില്ല.” ഭൂതക്കുളം സര്‍വീസ് സഹകരണബാങ്ക് കെട്ടിടത്തില്‍ ജീവനൊടുക്കിയ കളക്ഷന്‍ ഏജന്റ് സത്യദേവിയുടെ മകള്‍ അശ്വനിയുടെ വാക്കുകളാണിത്.

പൊട്ടിക്കരഞ്ഞു കൊണ്ടാണ് അശ്വനി മാധ്യമങ്ങളോട് സംസാരിച്ചത്. നിയമവും കോടതിയും കൈവിടില്ലെന്ന് അമ്മ പ്രതീക്ഷിച്ചിരുന്നു. കോടതിയില്‍ നിന്ന് നീതി കിട്ടും എന്ന് തന്നെയായിരുന്നു അമ്മ വിശ്വസിച്ചിരുന്നത്’. മകന്‍ അനൂപ് പറഞ്ഞു. രാവിലെ രോഗക്കിടക്കയിലുള്ള തന്റെ ഭര്‍ത്താവിന് കഴിക്കാനായി ഓറഞ്ചും മുന്തിരിയും ഒപ്പം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതിന് ആവശ്യമായ മരുന്നുകളും വാങ്ങി വീട്ടിലെത്തിയതാണ് സത്യദേവി. അപ്പോഴാണ് ബാങ്കില്‍ നിന്നും ജോലി സംബന്ധമായി സത്യദേവിക്ക് ഫോണ്‍കോള്‍ വന്നത്. താന്‍ ചെന്നാല്‍ അത് വേഗം നടത്തി കൊടുക്കാന്‍ സാധിക്കും എന്ന് മകനോട് പറഞ്ഞ സത്യദേവി രോഗക്കിടക്കയിലുള്ള തന്റെ ഭര്‍ത്താവിന് മരുന്നും ഭക്ഷണവും നല്കിയ ശേഷം ബാങ്കിലേക്ക് മടങ്ങി. എല്ലാദിവസവും ബാങ്കില്‍ പോകുന്നത് പോലെ പോയ സത്യദേവിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നും മകന്‍ അനൂപിന് തോന്നിയില്ല.

അല്പസമയം കഴിഞ്ഞപ്പോള്‍ ‘ഭൂതക്കുളം സര്‍വീസ് സഹകരണബാങ്കില്‍ ആരോ തീ കൊളുത്തി, എന്തോ പ്രശ്നമുണ്ട്’ എന്ന് സുഹൃത്ത് അനൂപിനെ വിളിച്ച് അറിയിച്ചു. ബാങ്കിലേക്ക് പോയ അമ്മ സുരക്ഷിതയാണോ എന്നറിയാന്‍ ബാങ്കിലെത്തിയ അനൂപിനെ ആദ്യം കയറ്റിവിട്ടില്ല. ബിജെപി പ്രവര്‍ത്തകര്‍ എത്തിയശേഷമാണ് എതിര്‍പ്പുകള്‍ മറികടന്ന് അനൂപിന് ബാങ്കിനുള്ളിലേക്ക് പ്രവേശിക്കാനായത്.  

അകത്തെത്തിയ അനൂപ് തന്റെ അമ്മ എവിടെ എന്നും അമ്മയെ കണ്ടോ എന്നും ബാങ്ക് ജീവനക്കാരോട് ചോദിച്ചെങ്കിലും ആരും മറുപടി നല്കിയില്ല. അമ്മയെ തിരക്കി ബാങ്കിന്റെ മുകളിലത്തെ നിലയിലേക്ക് പ്രവേശിച്ച അനൂപ് കണ്ടത് കത്തിക്കരിഞ്ഞ നിലയില്‍ കിടന്നിരുന്ന മൃതശരീരം ആണ്. തലയും ശരീരവും ഒരുപോലെ കത്തിയമര്‍ന്ന ആ മൃതദേഹത്തില്‍ തീ ബാക്കിവച്ച ഭാഗങ്ങള്‍ കണ്ടപ്പോള്‍ അനൂപിന് അത് തന്റെ അമ്മയാണെന്ന് മനസ്സിലായി. മണിക്കൂറുകള്‍ക്ക് മുമ്പ് തന്നോട് യാത്ര പറഞ്ഞുപോയ അമ്മയെ ആ നിലയില്‍ കണ്ട അനൂപിന് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ഒരു ശരീരം ഇത്രയും കത്തിയമരുന്നതിനു മുന്നേ തീ അണയ്‌ക്കാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന് സത്യദേവിയുടെ കുടുംബം ചോദിക്കുന്നു.  

1992ലാണ് ഭൂതക്കുളം ബാങ്കില്‍ കളക്ഷന്‍ ഏജന്റായത്. ജീവിതത്തിലെ നല്ലൊരു ഭാഗവും ആത്മാര്‍ഥമായി ജോലി ചെയ്ത സ്ഥാപനത്തില്‍ അര്‍ഹതപ്പെട്ട സ്ഥാനം ലഭിക്കാതെ പോയ നിസ്സഹായയായ സ്ത്രീയുടെ വിധിയോടുള്ള അടിയറവായിരുന്നിരിക്കും ഈ ആത്മഹത്യ. വൈകിയെത്തിയ കോടതിവിധി വരെ ഒരു തരം നീതിനിഷേധമാണ്. കോടതിയെയും നിയമ വ്യവസ്ഥിതിയെയും മുന്നില്‍കണ്ട് നീതിക്കുവേണ്ടി പോരാടുന്ന ഒരുപാട് പേരില്‍ ഒരാള്‍ മാത്രമായിരുന്നു സത്യദേവി. സിപിഎം സ്വാധീനം മുന്‍നിര്‍ത്തി അന്വേഷണം വഴിപാടാക്കി മാറ്റുകയാണ് പോലീസ്. സത്യദേവിഅമ്മയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Tags: suicideബാങ്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Kerala

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

India

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.