Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അമ്മ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു’: സത്യദേവിയുടെ മക്കള്‍

'അമ്മ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു. ഒരു തുള്ളി വെള്ളം പോലും അമ്മയുടെ ദേഹത്ത് ഒഴിക്കാന്‍ ബാങ്കിലുള്ള ആരും തയ്യാറായില്ല. അമ്മ കത്തിത്തീരും വരെ അവര്‍ നോക്കി നിന്നു. രക്ഷപ്പെടുത്താന്‍ ആരും ശ്രമിച്ചില്ല.''

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 12:02 pm IST
in Kerala
സത്യദേവിയുടെ മക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

സത്യദേവിയുടെ മക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

ചാത്തന്നൂര്‍: ”അമ്മ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു. ഒരു തുള്ളി വെള്ളം പോലും അമ്മയുടെ ദേഹത്ത് ഒഴിക്കാന്‍ ബാങ്കിലുള്ള ആരും തയ്യാറായില്ല. അമ്മ കത്തിത്തീരും വരെ അവര്‍ നോക്കി നിന്നു. രക്ഷപ്പെടുത്താന്‍ ആരും ശ്രമിച്ചില്ല.” ഭൂതക്കുളം സര്‍വീസ് സഹകരണബാങ്ക് കെട്ടിടത്തില്‍ ജീവനൊടുക്കിയ കളക്ഷന്‍ ഏജന്റ് സത്യദേവിയുടെ മകള്‍ അശ്വനിയുടെ വാക്കുകളാണിത്.

പൊട്ടിക്കരഞ്ഞു കൊണ്ടാണ് അശ്വനി മാധ്യമങ്ങളോട് സംസാരിച്ചത്. നിയമവും കോടതിയും കൈവിടില്ലെന്ന് അമ്മ പ്രതീക്ഷിച്ചിരുന്നു. കോടതിയില്‍ നിന്ന് നീതി കിട്ടും എന്ന് തന്നെയായിരുന്നു അമ്മ വിശ്വസിച്ചിരുന്നത്’. മകന്‍ അനൂപ് പറഞ്ഞു. രാവിലെ രോഗക്കിടക്കയിലുള്ള തന്റെ ഭര്‍ത്താവിന് കഴിക്കാനായി ഓറഞ്ചും മുന്തിരിയും ഒപ്പം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതിന് ആവശ്യമായ മരുന്നുകളും വാങ്ങി വീട്ടിലെത്തിയതാണ് സത്യദേവി. അപ്പോഴാണ് ബാങ്കില്‍ നിന്നും ജോലി സംബന്ധമായി സത്യദേവിക്ക് ഫോണ്‍കോള്‍ വന്നത്. താന്‍ ചെന്നാല്‍ അത് വേഗം നടത്തി കൊടുക്കാന്‍ സാധിക്കും എന്ന് മകനോട് പറഞ്ഞ സത്യദേവി രോഗക്കിടക്കയിലുള്ള തന്റെ ഭര്‍ത്താവിന് മരുന്നും ഭക്ഷണവും നല്കിയ ശേഷം ബാങ്കിലേക്ക് മടങ്ങി. എല്ലാദിവസവും ബാങ്കില്‍ പോകുന്നത് പോലെ പോയ സത്യദേവിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നും മകന്‍ അനൂപിന് തോന്നിയില്ല.

അല്പസമയം കഴിഞ്ഞപ്പോള്‍ ‘ഭൂതക്കുളം സര്‍വീസ് സഹകരണബാങ്കില്‍ ആരോ തീ കൊളുത്തി, എന്തോ പ്രശ്നമുണ്ട്’ എന്ന് സുഹൃത്ത് അനൂപിനെ വിളിച്ച് അറിയിച്ചു. ബാങ്കിലേക്ക് പോയ അമ്മ സുരക്ഷിതയാണോ എന്നറിയാന്‍ ബാങ്കിലെത്തിയ അനൂപിനെ ആദ്യം കയറ്റിവിട്ടില്ല. ബിജെപി പ്രവര്‍ത്തകര്‍ എത്തിയശേഷമാണ് എതിര്‍പ്പുകള്‍ മറികടന്ന് അനൂപിന് ബാങ്കിനുള്ളിലേക്ക് പ്രവേശിക്കാനായത്.  

അകത്തെത്തിയ അനൂപ് തന്റെ അമ്മ എവിടെ എന്നും അമ്മയെ കണ്ടോ എന്നും ബാങ്ക് ജീവനക്കാരോട് ചോദിച്ചെങ്കിലും ആരും മറുപടി നല്കിയില്ല. അമ്മയെ തിരക്കി ബാങ്കിന്റെ മുകളിലത്തെ നിലയിലേക്ക് പ്രവേശിച്ച അനൂപ് കണ്ടത് കത്തിക്കരിഞ്ഞ നിലയില്‍ കിടന്നിരുന്ന മൃതശരീരം ആണ്. തലയും ശരീരവും ഒരുപോലെ കത്തിയമര്‍ന്ന ആ മൃതദേഹത്തില്‍ തീ ബാക്കിവച്ച ഭാഗങ്ങള്‍ കണ്ടപ്പോള്‍ അനൂപിന് അത് തന്റെ അമ്മയാണെന്ന് മനസ്സിലായി. മണിക്കൂറുകള്‍ക്ക് മുമ്പ് തന്നോട് യാത്ര പറഞ്ഞുപോയ അമ്മയെ ആ നിലയില്‍ കണ്ട അനൂപിന് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ഒരു ശരീരം ഇത്രയും കത്തിയമരുന്നതിനു മുന്നേ തീ അണയ്‌ക്കാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന് സത്യദേവിയുടെ കുടുംബം ചോദിക്കുന്നു.  

1992ലാണ് ഭൂതക്കുളം ബാങ്കില്‍ കളക്ഷന്‍ ഏജന്റായത്. ജീവിതത്തിലെ നല്ലൊരു ഭാഗവും ആത്മാര്‍ഥമായി ജോലി ചെയ്ത സ്ഥാപനത്തില്‍ അര്‍ഹതപ്പെട്ട സ്ഥാനം ലഭിക്കാതെ പോയ നിസ്സഹായയായ സ്ത്രീയുടെ വിധിയോടുള്ള അടിയറവായിരുന്നിരിക്കും ഈ ആത്മഹത്യ. വൈകിയെത്തിയ കോടതിവിധി വരെ ഒരു തരം നീതിനിഷേധമാണ്. കോടതിയെയും നിയമ വ്യവസ്ഥിതിയെയും മുന്നില്‍കണ്ട് നീതിക്കുവേണ്ടി പോരാടുന്ന ഒരുപാട് പേരില്‍ ഒരാള്‍ മാത്രമായിരുന്നു സത്യദേവി. സിപിഎം സ്വാധീനം മുന്‍നിര്‍ത്തി അന്വേഷണം വഴിപാടാക്കി മാറ്റുകയാണ് പോലീസ്. സത്യദേവിഅമ്മയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Tags: suicideബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Kerala

കോഴിക്കോട് യുവതി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

Kerala

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

Kerala

കണ്ണൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു, ആണ്‍ സുഹൃത്തിനെതിരെ കേസ്

Kerala

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത കേസിലെ പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം, മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുതെയോ?

പുതിയ വാര്‍ത്തകള്‍

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.