Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ക്ഷേത്ര ഭൂമിയില്‍ ‘വിളവ്’ ഇറക്കരുത്

ശബരിമല, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം തുടങ്ങി വരുമാനം ഏറെയുള്ള ക്ഷേത്രങ്ങളെയാണ് സര്‍ക്കാര്‍ ആദ്യം നോട്ടമിട്ടത്. ക്ഷേത്ര ചുമതലകളില്‍ പാര്‍ട്ടി അനുഭാവികളെ തിരുകിക്കയറ്റി തോന്നുംപടി കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് രീതി. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളേയും വിടാന്‍ ഭാവമില്ല. ഭഗവാന് ഭക്തര്‍ സമര്‍പ്പിച്ച ഓട്ടുപാത്രങ്ങളും

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 6, 2020, 05:00 am IST
inEditorial

ക്ഷേത്ര സങ്കേതങ്ങളെ ഒന്നാകെ കച്ചവടവത്കരിക്കാനും ക്ഷേത്ര ധര്‍മ്മപരിപാലനത്തിന് വിഘാതം സൃഷ്ടിക്കാനും തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. അതിന് സാധ്യമായതെല്ലാം ചെയ്തുകൂട്ടുന്നുമുണ്ട് ദേവസ്വം ബോര്‍ഡ്. ക്ഷേത്ര ഭൂമി പാട്ടത്തിന് നല്‍കുക എന്നതാണ് അതില്‍ ഒന്ന്. ഇതിനിപ്പോള്‍ ഹൈക്കോടതിയുടെ പിടിയും വീണു. ദേവസ്വം ഭൂമി കപ്പ കൃഷിക്ക് പാട്ടത്തിന് നല്‍കിയതിനെ രൂക്ഷമായാണ് ഹൈക്കോടതി വിമര്‍ശിച്ചിരിക്കുന്നത്. ഭഗവാന് നിവേദ്യം കപ്പയോ എന്നതാണ് ഹൈക്കോടതിയുടെ പ്രസക്തമായ ചോദ്യം. അതില്‍ ഒളിഞ്ഞിരിക്കുന്ന പരിഹാസം ഇടതുപക്ഷ ബുദ്ധി ജീവികള്‍ക്ക് മനസ്സിലാകണമെന്നില്ല. ക്ഷേത്ര ഭൂമി ക്ഷേത്ര ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതുമാണ്. അതിന്റെ പ്രത്യക്ഷ ലംഘനമാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്.

ശബരിമല, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം തുടങ്ങി വരുമാനം ഏറെയുള്ള ക്ഷേത്രങ്ങളെയാണ് സര്‍ക്കാര്‍ ആദ്യം നോട്ടമിട്ടത്. ക്ഷേത്ര ചുമതലകളില്‍ പാര്‍ട്ടി അനുഭാവികളെ തിരുകിക്കയറ്റി തോന്നുംപടി കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് രീതി. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളേയും വിടാന്‍ ഭാവമില്ല. ഭഗവാന് ഭക്തര്‍ സമര്‍പ്പിച്ച ഓട്ടുപാത്രങ്ങളും, നിലവിളക്കുകളും അങ്ങനെ അമൂല്യമായ പലതും ലേലം ചെയ്ത് വില്‍ക്കുന്നതിനായി അടുത്ത നീക്കം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മൂവായിരത്തോളം ഏക്കര്‍ ഭൂമിയില്‍ ദേവഹരിതം എന്നപേരില്‍ പദ്ധതി നടപ്പിലാക്കുകയെന്നതാണ് മറ്റൊരു തീരുമാനം. ഫലത്തില്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള എല്ലാ ഇടങ്ങളിലും സര്‍ക്കാരിന്റെ കണ്ണുപതിഞ്ഞു കഴിഞ്ഞു.

ഭക്തര്‍ക്കും ക്ഷേത്ര വിശ്വാസികള്‍ക്കും അല്ലാതെ ക്ഷേത്ര ഭൂമിയില്‍ കൃഷി ചെയ്യാന്‍ അനുമതി നല്‍കില്ല എന്നതാണ് ദേവസ്വം ബോര്‍ഡിന്റെ നയം. എന്നാല്‍ ഭക്തരെന്ന പേരില്‍ കൃഷി ചെയ്യാന്‍ ഇറക്കിയിരിക്കുന്നതാവട്ടെ പാര്‍ട്ടി അനുഭാവികളേയും. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ സനാതന മൂല്യങ്ങളില്‍ അടിയുറച്ച് നിലകൊള്ളുന്ന ക്ഷേത്രസങ്കേതങ്ങള്‍ അനാഥമാകുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലും മറ്റുമായി ഏക്കറ് കണക്കിന് ക്ഷേത്രഭൂമിയാണ് അന്യാധീനപ്പെട്ട് കിടക്കുന്നത്. ഇതൊന്നും തിരിച്ചുപിടിക്കാന്‍ ശ്രമിക്കാത്ത ദേവസ്വം ബോര്‍ഡുതന്നെയാണ് ഉള്ള ഭൂമി കൂടി കൃഷിയ്‌ക്കെന്ന പേരില്‍ പാട്ടത്തിന് നല്‍കി അന്യാധീനപ്പെടുത്താന്‍ ശ്രമിക്കുന്നതും.  

വിത്തിറക്കലും, വിളവെടുപ്പും ഉത്സവമായി കൊണ്ടാടുന്നവരാണ് നമ്മള്‍. കാര്‍ഷികാഭിവൃദ്ധിക്കുവേണ്ടി, ഐശ്വര്യത്തിന് വേണ്ടി നിറപുത്തരി( ഇല്ലംനിറ) ആഘോഷം വരെ നമ്മുടെ ക്ഷേത്രങ്ങളില്‍ നടക്കുന്നു. കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമാണ് ക്ഷേത്രങ്ങള്‍ എന്നതിന് ഇതില്‍പരം ആഖ്യാനവും വേണ്ട.

ദേവസ്വം ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കില്ല എന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്നാണ് ബോര്‍ഡ് അഭിഭാഷകന്‍  കോടതിയെ അറിയിച്ചിരിക്കുന്നത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ സമര്‍ത്ഥരാണ് ഇപ്പോഴത്തെ ഭരണകര്‍ത്താക്കള്‍. അതിനാല്‍ത്തന്നെ ആ നിലപാടില്‍ വെള്ളം ചേര്‍ത്തേക്കാമെന്ന കരുതല്‍ ക്ഷേത്ര വിശ്വാസികള്‍ക്ക് വേണം. തരിശായി കിടക്കുന്ന ഭൂമിയില്‍ കൃഷി എന്നത് നല്ല ആശയമാണ്. അത് എങ്ങനെ നടപ്പാക്കുന്നു എന്നതാണ് പ്രശ്നം. കച്ചവടക്കണ്ണല്ല അതിനു പിന്നില്‍ വേണ്ടത്. നിവേദ്യ വിഭവങ്ങള്‍ക്കും പൂക്കള്‍ക്കുമാണു മുന്‍ഗണന നല്‍കേണ്ടത്. ക്ഷേത്ര ഭൂമിയില്‍ കൃഷി ചെയ്യേണ്ടത് കപ്പയോ, റബ്ബറോ ഒന്നും അല്ല. പൂജക്ക് ആവശ്യമായ പുഷ്പങ്ങള്‍ വരെ വിലകൊടുത്ത് വാങ്ങുന്ന ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. പൂജാപുഷ്പങ്ങള്‍, കദളിവാഴ, ഔഷധ സസ്യങ്ങള്‍, നക്ഷത്ര വൃക്ഷങ്ങള്‍, വിളവെടുപ്പ് സാധ്യമാകുമെങ്കില്‍ നെല്ല്, നാളികേരം, കരിമ്പ് തുടങ്ങിയവയാണ് ക്ഷേത്രഭൂമിയില്‍ കൃഷി ചെയ്യേണ്ടത്. ക്ഷേത്രങ്ങള്‍ സ്വയംപര്യാപ്തമാകുന്നതിന് ഇത് സഹായിക്കും. അല്ലാതെ വിപണിയില്‍ വില്‍പന നടത്തുന്നതിനുള്ള കൃഷിക്കാവരുത് മുന്‍തൂക്കം.

പക്ഷേ, അവസാനം ഒട്ടകത്തിന് കിടക്കാന്‍ സ്ഥലം കൊടുത്തതുപോലെ, കൃഷി ചെയ്യാന്‍ വന്നവന്‍ ഭൂമിയുടെ ഉടമസ്ഥനാകുന്ന ഗതികേടുണ്ടാകരുത്. ക്ഷേത്ര ഭൂമി കൈവശപ്പെടുത്താനുള്ള കുടില തന്ത്രങ്ങളുടെ ഭാഗമായുള്ള ഒരു വിളവ് ഇറക്കലും അനുവദിക്കുകയുമരുത്. ഹൈന്ദവ വിശ്വാസികളുടേയും ഭക്തരുടേയും തീരുമാനങ്ങള്‍ക്കാവണം ക്ഷേത്ര കാര്യങ്ങളില്‍ മുന്‍തൂക്കം. ക്ഷേത്രോചിതമായ കാര്‍ഷിക വൃത്തിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ ക്ഷേത്രം കേന്ദ്രീകരിച്ചും മാതൃസമിതികള്‍ രൂപീകരിക്കുക എന്നത് നല്ലൊരു ആശയമാണ്. ഹിന്ദു ഐക്യവേദി പോലെയുള്ള ഹൈന്ദവ സംഘടനകള്‍ വേണം ഇതിനു മുന്നിട്ടിറങ്ങാന്‍. അമ്പലം നശിച്ചാല്‍ അന്ധവിശ്വാസം കുറയും എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നവരുടെ വലയില്‍ വീണ് നമ്മുടെ ക്ഷേത്രങ്ങള്‍ നാശോന്മുഖമാകാന്‍ ഇടവരരുത്.

Tags: ക്ഷേത്രംland
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പുതിയ വാര്‍ത്തകള്‍

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.