Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

എസ്എസ്എല്‍സി മൂല്യനിര്‍ണയം; എത്തിയത് പകുതിയില്‍ താഴെ അദ്ധ്യാപകര്‍

വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിച്ച മുന്‍കരുതലുകളുടെ അടിസ്ഥാനത്തിലാണ് ക്യാമ്പുകള്‍ ആരംഭിച്ചിരിക്കുന്നത്. ഒരു ക്ലാസ് റൂമില്‍ ഒരു ചീഫ് എക്‌സാമിനറും 10 അസിസ്റ്റന്റ് എക്‌സാമിനര്‍മാരുമാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 09:38 am IST
in Kozhikode

കോഴിക്കോട്: എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിന് ജില്ലയില്‍ തുടക്കമായി. പകുതിയില്‍ താഴെ അദ്ധ്യാപകര്‍ മാത്രമാണ് ഇന്നലെ മൂല്യനിര്‍ണയത്തിനായി എത്തിയത്. ശരാശരി 45 % അദ്ധ്യാപകര്‍.  

ചാലപ്പുറം ഗവ.ഗണപത് ബോയ്‌സ് എച്ച്എസ്എസ്, കൊയിലാണ്ടി ഗവ. ബോയ്‌സ് വിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് മൂല്യനിര്‍ണയക്യാമ്പുകള്‍ നടക്കുന്നത്. വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിച്ച മുന്‍കരുതലുകളുടെ അടിസ്ഥാനത്തിലാണ് ക്യാമ്പുകള്‍ ആരംഭിച്ചിരിക്കുന്നത്. ഒരു ക്ലാസ് റൂമില്‍ ഒരു ചീഫ് എക്‌സാമിനറും 10 അസിസ്റ്റന്റ് എക്‌സാമിനര്‍മാരുമാണുള്ളത്.  

ചാലപ്പുറം ഗവ.ഗണപത് ബോയ്‌സ് എച്ച്എസ്എസ്സില്‍ മലയാളം ഉത്തരക്കടലാസുകളുടെയും കൊയിലാണ്ടി ഗവ. ബോയ്‌സ് വിഎച്ച്എസ്എസ്സില്‍ ഇംഗ്ലീഷ്, സ്‌പെഷല്‍ ഇംഗ്ലീഷ്, അഡീഷണല്‍ ഇംഗ്ലീഷ് എന്നീ ഉത്തരക്കടലാസുകളുടെയും മൂല്യനിര്‍ണയമാണ് നടക്കുന്നത്.  

ഗവ.ഗണപത് ബോയ്‌സ് സ്‌കൂളില്‍ 16 ചീഫ് എക്‌സാമിനര്‍മാര്‍ എത്തേണ്ടിടത്ത് രാവിലെ അഞ്ചു പേര്‍ മാത്രമാണ് എത്തിയത്. ഉച്ചയോടെയാണ് മറ്റു മൂന്നു പേര്‍ എത്തിയത്. എട്ടു ചീഫ് എക്‌സാമിനര്‍മാരും 74 അസിസ്റ്റന്റ് എക്‌സാമിനര്‍മാരും അടക്കം 82 പേരാണ് ഗണപത് സ്‌കൂളില്‍ എത്തിയത്.  

വയനാട് ജില്ലയില്‍ നിന്നുള്ള രണ്ടു പേര്‍ മാത്രമാണ് ജില്ലയ്‌ക്കു പുറത്തു നിന്ന് എത്തിയത്. കോഴിക്കോട് ജില്ലയിലെ താമസക്കാരായ മലപ്പുറം ജില്ലയില്‍ ജോലി ചെയ്യുന്ന രണ്ടു പേരും ക്യാമ്പിലെത്തി. ഇവര്‍ക്ക് ഡ്യൂട്ടി മറ്റ് ജില്ലയിലാണെങ്കിലും അടുത്ത ക്യാമ്പിലെത്തി മൂല്യനിര്‍ണയം നടത്താമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ എത്തിയത്.  

കൊയിലാണ്ടിയിലും അദ്ധ്യാപകരുടെ എണ്ണം പകുതിയില്‍ താഴെ ആയിരുന്നു. ഗവ. ബോയ്‌സ് വിഎച്ച്എസ്എസ്സിലെ ക്യാമ്പില്‍ ആകെ 63 പേരാണ് എത്തിയത്. ചീഫ് എക്‌സാമിനര്‍മാരും, അസിസ്റ്റന്റ് എക്‌സാ മിനര്‍മാരും അടക്കമാണിത്. ആകെ 157 പേരാണ് ഇവിടെ എത്തേണ്ടിയിരുന്നത്. കോഴിക്കോടിനുപുറമെ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ് കോഴിക്കോട്ടെ ക്യാമ്പില്‍ എത്തേണ്ടത്.  

പൊതുവാഹന സൗകര്യമില്ലാത്തതിനാല്‍ എത്താന്‍ കഴിയില്ലെന്ന് ജില്ലയ്‌ക്ക് പുറത്തുള്ള അദ്ധ്യാപകരും ജില്ലയിലെ ഉള്‍പ്രദേശങ്ങളിലുള്ള അദ്ധ്യാപകരും ക്യാമ്പിന്റെ ചുമതലയുള്ള അദ്ധ്യാപകരെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ജില്ലയ്‌ക്കു പുറത്തുള്ള ക്യാമ്പുകളില്‍ എത്തേണ്ട അദ്ധ്യാപകരില്‍ മിക്കവര്‍ക്കും പൊതുഗതാഗത സംവിധാനമില്ലാത്തതിനാല്‍ പോകാനായിട്ടില്ല.

സംസ്ഥാനത്താകെ 54 മൂല്യനിര്‍ണയ കേന്ദ്രങ്ങളാണ് ഉള്ളത്. സൗത്ത്, സൗത്ത് സെന്‍ട്രല്‍, സെന്‍ട്രല്‍, നോര്‍ത്ത് എന്നീ സോണുകളായി തിരിച്ചാണ് മൂല്യനിര്‍ണയം.  കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ നോര്‍ത്ത് സോണിലാണ്. നാലു ജില്ലകള്‍ക്കുമായി വിവിധ വിഷയങ്ങളുടെ മൂല്യനിര്‍ണയത്തിന് ഒന്നോ രണ്ടോ കേന്ദ്രങ്ങളാണ് ഉള്ളത്.

Tags: teachersഎസ്എസ്എല്‍സിValuation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

Kerala

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Education

അദ്ധ്യാപകര്‍ക്കായുള്ള കെ-ടെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി, ഇതിനകം അപേക്ഷിച്ചവര്‍ക്ക് തെറ്റു തിരുത്താം

Kerala

പണിമുടക്ക് ദിവസം സ്‌കൂളിലെത്തിയ അധ്യാപകരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.