Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

മരണത്തോട് മല്ലടിക്കുന്ന വിദ്യര്‍ത്ഥിക്ക് മാതാപിതാക്കളെ കാണാന്‍ മോഹം; കൊറോണക്കിടയിലും അയര്‍ലണ്ടില്‍ നിന്നും കുട്ടിയെ നാട്ടിലെത്തിച്ച് സുരേഷ് ഗോപി

കഴിഞ്ഞ ദിവസവും സുരേഷ് ഗോപി ചെയ്ത സത്പ്രവൃത്തിയുടെ നന്ദി പറഞ്ഞ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് നടന്‍ ജെയ്സ് ജോസാണ്. കോവിഡ് പ്രതിസന്ധിയില്‍ ജീവിതത്തോട് മല്ലിടുന്ന ഒരു കുട്ടിയെ നാട്ടിലെത്തിച്ച അനുഭവമാണ് നടന്‍ ജെയ്‌സ് ജോസ് ഫേയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2020, 10:41 pm IST
in Social Trend

തിരുവനന്തപുരം: സുരേഷ് ഗോപി എംപി ചെയ്യുന്ന സത്പ്രവൃത്തികള്‍ പലരും പറഞ്ഞു കഴിയുമ്പോഴാണ് മറ്റുള്ളവര്‍ പോലും അറിയുന്നത്. താന്‍ ചെയ്ത കാര്യങ്ങള്‍ ഒരിക്കല്‍ പോലും മറ്റുള്ളവരോട് പറഞ്ഞ് അദേഹം മേനി നടിക്കാറില്ല. ഇതാണ് സുരേഷ് ഗോപിയെ വ്യത്യസ്ഥനാക്കുന്നതും. കഴിഞ്ഞ ദിവസവും സുരേഷ് ഗോപി ചെയ്ത സത്പ്രവൃത്തിയുടെ നന്ദി പറഞ്ഞ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് നടന്‍ ജെയ്സ് ജോസാണ്. കോവിഡ് പ്രതിസന്ധിയില്‍ ജീവിതത്തോട് മല്ലിടുന്ന ഒരു കുട്ടിയെ നാട്ടിലെത്തിച്ച അനുഭവമാണ് നടന്‍ ജെയ്‌സ് ജോസ് ഫേയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.  

അയര്‍ലന്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്ക് ലുക്കിമിയ രോഗം സ്ഥിരീകരിക്കുകയും ഒരു പക്ഷേ മാസങ്ങള്‍ കൂടിയേ ആയുസ് ഉള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറയുകയും ചെയ്തു. ഇനി നാട്ടിലെത്തി മാതാപിതാക്കള്‍ക്കൊപ്പം നിന്ന് ചികില്‍സ തേടണം എന്ന മോഹത്തിലാണ് കോവിഡ് ലോക്ഡൗണ്‍ വിലങ്ങായത്. ഇതോടെയാണ് കുട്ടിയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ ജെയ്‌സ് ജോസിനെ ബന്ധപ്പെടുകയും സുരേഷ്‌ഗോപിയുടെ ശ്രദ്ധയില്‍ ഇക്കാര്യം എത്തിക്കാമോ എന്ന് അഭ്യര്‍ഥിക്കുകയും ആയിരുന്നു.

ജെയ്‌സ് ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു സൂപ്പര്‍സ്റ്റാര്‍, ഒരു എംപി എന്നതിലുപരി സുരേഷ് ഗോപി എന്ന മനുഷ്യന്റെ നന്മ ഞാന്‍ ഒരുപാട് കേട്ടറിഞ്ഞിരുന്നു, പക്ഷെ അദ്ദേഹത്തിന്റെ നന്മ തൊട്ടറിഞ്ഞ ഒരു നിമിഷത്തെ പറ്റിയുള്ളതാണ് ഈ കുറിപ്പ്.കഴിഞ്ഞ വെള്ളിയാഴ്‌ച്ച ഞാന്‍ എന്റെ കസിന്‍ ബ്രദറിന്റെ മെസ്സേജ് കണ്ടാണ് ഉണരുന്നത്. ഇനി എന്ത് ചെയ്യണം എന്നറിയാതെ തളര്‍ന്ന അവസ്ഥയിലുള്ള ഒന്നായിരുന്നു അത്. അവരുടെ കൂടെ അയര്‍ലണ്ടില്‍ പഠിക്കുന്ന കുട്ടിക്ക് (പ്രൈവസി മാനിച്ചു പേരുകള്‍ വെളിപ്പെടുത്തുന്നില്ല) ലുക്കിമിയ ഡയഗ്നോസ് ചെയ്തു, രണ്ടു തവണ കീമോതെറാപ്പി കഴിഞ്ഞ അവള്‍ക് കുറച്ച് ആഴചകളോ മാസങ്ങളോ ആയുസ്സ് ആണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഈ പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തില്‍, നാട്ടില്‍ പോയി മാതാപിതാക്കളുടെ അടുത്ത് കഴിഞ്ഞു കൊണ്ട് കീമോ തുടരുവാന്‍ അവിടുത്തെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.  

ഒരു നിമിഷം അവളുടെയും അവളുടെ മാതാപിതാക്കളുടെ മുഖം എന്റെ മനസ്സില്‍ വന്നു, എത്രമാത്രം ഹൃദയഭാരത്തോടെ ആയിരിക്കും അവര്‍ ഓരോ നിമിഷവും തള്ളി നീക്കുക എന്നത് നമുക്ക് എളുപ്പം മനസിലാകും, പരസ്പരം കാണാതെ ഈ ലോകം വിട്ടു പോകുക എന്നത് ചിന്തിക്കാനാകുന്ന ഒന്നല്ല എന്ന് നമുക്കെല്ലാവര്കും അറിയാം.

ഈ കുട്ടിയെ അടിയന്തിരമായിട്ടു നാട്ടില്‍ എത്തിക്കാനുള്ള അവസാന പരിശ്രമമെന്ന നിലയിലാണ് എന്റെ കസിന്‍ എനിക്ക് മെസ്സേജ് അയക്കുന്നത്, കാരണം വളരെയേറെ വാതിലുകള്‍ അവര്‍ മുട്ടിക്കഴിഞ്ഞിരുന്നു ഇതിനകം. ഞാന്‍ സിനിമ ഫീല്‍ഡില്‍ ഉള്ളതിനാലും, ഇപ്പോള്‍ ഞാന്‍ സുരേഷേട്ടന്റെ കാവല്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനാലും എനിക്ക് അദ്ദേഹവുമായി എന്തെങ്കിലും ബദ്ധം ഉണ്ടാകും എന്നവര്‍ ഊഹിച്ചിരിക്കാം.

ഞാന്‍ മെസ്സേജ് വായിച്ച ഉടനെ അവനെ തിരിച്ചു വിളിച്ചു, ഇത്തരം കാര്യങ്ങള്‍ക് ഫോണെടുത്തു വിളിക്കുന്നതിന് പകരം എന്തിനാണ് മെസ്സേജ് അയക്കുന്നത് എന്ന് ഞാന്‍ ചോദിക്കുകയും ചെയ്തു.സുരേഷേട്ടന്റെയും മാനേജര്‍ സിനോജിന്റെയും നമ്പര്‍ അവര്‍ക്ക് അയച്ചു കൊടുത്തു. അല്പസമയത്തിനുള്ളില്‍ സുരേഷ് സാറിനെ കിട്ടിയില്ല പക്ഷെ മാനേജര്‍ ഈ വിവരം സുരേഷ് സാറിന്റെ അടുത്ത് എത്തിച്ചുകൊള്ളാം എന്ന് ഉറപ്പ് പറഞ്ഞെന്നും അറിയിച്ചു. പക്ഷെ സുരേഷേട്ടന്‍ ഇതറിയാന്‍ എന്തെങ്കിലും ഡിലെ വരുമോ എന്ന് ഭയന്ന് സുരേഷേട്ടനെ ഞാന്‍ വിളിക്കുന്നതിനേക്കാള്‍ നല്ലത് നിതിന്‍ രഞ്ജിപണിക്കര്‍ ആണെന്ന് എനിക്ക് തോന്നി. 

ഞാന്‍ ഉടനെ നിതിനെ വിളിച്ചു എന്റെ കയ്യിലുണ്ടായിരുന്ന മുഴുവന്‍ വിവരങ്ങളും ഡോക്യൂമെന്റ്‌സും അയച്ചു കൊടുത്തു. ജെയ്സ്, ഞാന്‍ ഇത് ഉടനെ സുരേഷേട്ടന് എത്തിച്ചു കൊള്ളാമെന്നും സഞ്ജയ് പടിയൂരിന് കൂടെ ഇത് ഷെയര്‍ ചെയ്‌തേക്കൂ എന്നും നിതിന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞ പോലെ ഞാന്‍ സഞ്ജയ് ഭായിയെ വിളിച്ചു വിവരം കൈമാറി അദ്ദേഹവും എനിക്ക് എല്ലാ സഹായവും ഉറപ്പ് തന്നു.

തൊട്ടുപിന്നാലെ സുരേഷേട്ടനെ എനിക്ക് ഫോണില്‍ ലഭിക്കുകയും ചെയ്തു, പിന്നെ നടന്നതെല്ലാം ഒരു സിനിമ ക്ലൈമാക്‌സ് പോലെ അതിശയിപ്പിക്കുന്നതായിരുന്നു. കോവിഡ് കാലമായതിനാല്‍ അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുക എന്നത് അസാധ്യമാണ്. പക്ഷെ അടിയന്തിര ഇടപെടല്‍ നിമിത്തം ഇന്ത്യന്‍ എംബസ്സിയുടെ എന്‍ ഓ സി ലഭിക്കുകയും, അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേക് ഫ്‌ലൈറ്റ് ഇല്ലാത്തതിനാല്‍ കുട്ടിയേ ലണ്ടനില്‍ എത്തിക്കുകയും നെക്സ്റ്റ് ഫ്‌ലൈറ്റില്‍ അടിയന്തിരമായി ഇ കുട്ടിയുടെ പേര് ഫ്‌ലൈറ്റ് ലിസ്റ്റില്‍ ചേര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുകയും ചെയ്തു.

ഈ കുട്ടി ഒരു മലയാളി അല്ല എന്നതാണ് മറ്റൊരു കാര്യം, സംസ്ഥാനമോ, മതമോ, നിറമോ, രാഷ്‌ട്രീയമോ ഒന്നും നോക്കാതെ ഏത് സമയത്തും നമ്മള്‍ക്കു കാവലായി നില്‍ക്കുന്ന സുരേഷേട്ടന് എന്റെ ബിഗ് സല്യൂട്ട്.

ജെയ്സ് ജോസ്.

Tags: keralaസുരേഷ് ഗോപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.