Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നൃത്തത്തിലെ സംഗീതം

ശിവന്റെ മൂന്ന് തരത്തിലുള്ള താണ്ഡവത്തെ പറ്റി അഭിനയ ദര്‍പ്പണത്തില്‍ വിവരിച്ചിട്ടുണ്ട്. പ്രദോഷ നൃത്തം, ഊര്‍ദ്ധ്വ താണ്ഡവം, നിതാന്ത നടനം എന്നിവയാണവ. നാല് വേദങ്ങളുടെയും ആശയം ഉള്‍ക്കൊണ്ടാണ് നാട്യശാസ്ത്രം രചിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 03:00 am IST
in Samskriti

ശിവഭഗവാന്റെ നൃത്തത്തിന് മറ്റു ദേവതമാര്‍ അകമ്പടി സേവിക്കുന്നതിനെക്കുറിച്ച് സംഗീതമകരന്ദം എന്ന ലക്ഷണഗ്രന്ഥത്തില്‍ പറയുന്നു; പരമശിവന്റെ നൃത്തത്തിന് ബ്രഹ്മാവ് താളം ഇടുകയും, മഹാവിഷ്ണു പറ മുഴക്കുകയും, സരസ്വതീദേവി വീണ വായിക്കുകയും, അപ്‌സരസ്സുകളും കിന്നരന്‍മാരും ശ്രുതി മീട്ടുകയും സൂര്യനും ചന്ദ്രനും പുല്ലാങ്കുഴല്‍ വായിക്കുകയും നന്ദി മൃദംഗം വായിക്കുകയും നാരദന്‍  പാട്ടുപാടുകയും ചെയ്യുന്നു. നൃത്തത്തെയും സംഗീതത്തെയും യഥാക്രമം ശരീരമായും ആത്മാവായും ഇവിടെ അവതരിപ്പിക്കുന്നു. സംഗീതവും നൃത്തവും വാദ്യോപകരണങ്ങളുടെ വാദവും എല്ലാം ദൈവീകമായ കലയാണ്. ശിവശക്തിമാരെ നാം പ്രപഞ്ചമാതാപിതാക്കളായി ആരാധിക്കുന്നു. അതുകൊണ്ടുതന്നെ മോക്ഷം പ്രാപിച്ച് പരമാത്മാവിലേക്ക് ലയിക്കണമെങ്കില്‍ നൃത്ത-വാദ്യ-സംഗീതാദികലകളില്‍ അറിവുണ്ടായിരിക്കണം.

‘ഗീതം വാദ്യം തഥാ നൃത്തം

ത്രയം സംഗീതമുച്യതേ’

(സാരംഗ് ദേവന്‍- സംഗീതരത്‌നാകരം)

ഗീതം വാദ്യം നൃത്തം എന്നിവയുടെ സങ്കലനമാണ് സംഗീതം. എല്ലാ കലാരൂപങ്ങളിലും വച്ച് പ്രഥമസ്ഥാനം സംഗീതത്തിനാണെന്നും  സംഗീതമെന്നത് ഗീത,വാദ്യ,നൃത്തം എന്നിവ ചേര്‍ന്നതാണെന്നു സംഗീത രത്‌നാകരത്തില്‍ പറയുന്നു.

ശിവന്റെ മൂന്ന് തരത്തിലുള്ള താണ്ഡവത്തെ പറ്റി അഭിനയ ദര്‍പ്പണത്തില്‍ വിവരിച്ചിട്ടുണ്ട്. പ്രദോഷ നൃത്തം, ഊര്‍ദ്ധ്വ താണ്ഡവം, നിതാന്ത നടനം  എന്നിവയാണവ.  നാല് വേദങ്ങളുടെയും ആശയം ഉള്‍ക്കൊണ്ടാണ് നാട്യശാസ്ത്രം രചിച്ചിരിക്കുന്നത്.

പ്രദോഷ നൃത്തത്തില്‍ താണ്ഡവമാടുന്ന ശിവന് രണ്ട് കൈകളെ ഉള്ളൂ. പ്രദോഷ സ്‌തോത്രത്തില്‍ ഈ നൃത്തത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. സന്ധ്യാവേളയില്‍ സ്വര്‍ണരത്‌നം പതിച്ച പീഠത്തില്‍ ദേവിയെ ഇരുത്തി പരമശിവന്‍ ദേവിക്കു മുന്നില്‍ നൃത്തം അവതരിപ്പിക്കുന്നു. മഹാവിഷ്ണു മൃദംഗവും ദേവേന്ദ്രന്‍ ഓടക്കുഴലും സരസ്വതി ദേവി വീണയും വായിക്കുന്നു. ബ്രഹ്മദേവന്‍ താളം പിടിക്കുകയും ലക്ഷ്മീദേവി പാട്ട് പാടുകയും ചെയ്യുന്നു. ദൈവങ്ങളെല്ലാം ശിവഭഗവാനെ അകമ്പടി സേവിക്കുന്നു. അപ്‌സരസ്സുകളും ഗന്ധര്‍വന്മാരും യക്ഷന്മാരും എല്ലാം ഭഗവാന്റെ സമീപത്തുണ്ട്. ഇങ്ങനെയാണ് പ്രദോഷ നൃത്തത്തെ വിവരിച്ചിരിക്കുന്നത്. രസകരമായൊരു കഥയോടെയാണ് ഊര്‍ദ്ധ്വ താണ്ഡവത്തിന്റെ വിവരണം.  ഉമാമഹേശ്വരന്മാര്‍  ഒരിക്കല്‍ പരസ്പരം നൃത്ത മത്സരം നടത്തുകയും താണ്ഡവ ലാസ്യ നൃത്ത മത്സരത്തിനിടയില്‍ ഭഗവാന്റെ കുണ്ഡലങ്ങളില്‍ ഒന്ന് താഴെ വീഴുകയും ഭഗവാന്‍ അത് വളരെ ലാഘവത്തോടെ വലതുകാല്‍ കൊണ്ട് തിരികെ കാതില്‍ അണിയുകയും ചെയ്തു. കുണ്ഡലങ്ങള്‍ വീണപ്പോള്‍ താന്‍ വിജയിച്ചെന്നു കരുതി ദേവി മന്ദസ്മിതം തൂകി. എന്നാല്‍ ഭഗവാന്‍ അത് തിരികെ കാതില്‍ അണിഞ്ഞപ്പോള്‍ ദേവി വേദി വിട്ടു എന്നാണ് കഥ. നാട്യശാസ്ത്രത്തിലെ 108 കരണങ്ങളില്‍ ഒന്നാണ് ഇത് എന്ന് പറയപ്പെടുന്നു. താണ്ഡവ നൃത്തത്തിന്റെയും ലാസ്യനൃത്തത്തിന്റെയും സമഞ്ജസമാണ് ഈ ശിവ പാര്‍വതി നൃത്തം.

ദാരുക വനത്തിലെ മുനിമാരുടെ അഹങ്കാരം ശമിപ്പിക്കുവാന്‍ ശിവന്‍ ഭിക്ഷാവേഷമണിഞ്ഞ്  എത്തിയ കഥയാണ് നിതാന്ത നടനത്തിന് ആധാരം.ശിവഭഗവാനെ കണ്ട മഹര്‍ഷിമാര്‍ ഒരു വലിയൊരു പുലിയെ ഭഗവാന്റെ നേര്‍ക്ക് അയച്ചു. ഭഗവാന്‍ പുലിയെ കൊന്ന്  പുലിത്തോല്‍ അരയില്‍ ചുറ്റി. ഭഗവാന്റെ  നേര്‍ക്ക് അയച്ച  പാമ്പുകളെ മാലയായി കഴുത്തില്‍ അണിയുകയും,  എതിര്‍ക്കാന്‍ വന്ന മുയലകന്‍ എന്ന രാക്ഷസനെ വീഴ്‌ത്തി അവന്റെ  മുകളില്‍ കയറി നിന്ന് നിതാന്ത നടനമാടുകയും ചെയ്തു എന്നാണ് സങ്കല്പം. പതഞ്ജലി മുനിക്കും വ്യാഘ്രപാദര്‍ക്കും തില്ലൈ  അമ്പലത്തില്‍ വച്ച് നടനം കാഴ്ചവച്ചു എന്നാണ് ‘കന്തപുരാണത്തില്‍’ പറയുന്നത്.

(തുടരും)  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

Kerala

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

പുതിയ വാര്‍ത്തകള്‍

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.