Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കൈത്താങ്ങായി ആര്‍ബിഐ

50,000 കോടി നബാര്‍ഡിനും മറ്റും പണലഭ്യതക്ക് 50,000 കോടി അധിക നടപടി കാര്‍ഷിക രംഗത്ത് രജത രേഖകള്‍ ഇന്ത്യ വളരും; 7.4 ശതമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2020, 10:53 am IST
inArticle

കൊറോണയും ലോക് ഡൗണും മൂലം പൂര്‍ണ്ണമായും സ്തംഭിച്ച സാമ്പത്തിക മേഖലയ്‌ക്ക് കുതിപ്പ് പകരാനും വളര്‍ച്ച ഉറപ്പാക്കാനും വീണ്ടും ആര്‍ബിഐ ഇടപെടുകയാണ്. ഇന്നലെ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ആര്‍ബിഐ ചെയ്തത്. 50,000 കോടി രൂപ, കൃഷി, വ്യവസായം, ഭവന നിര്‍മ്മാണം എന്നിവ പ്രോല്‍സാഹിപ്പിക്കാന്‍ നല്‍കി. ഈ തുക ദേശീയ കാര്‍ഷിക, ഗ്രാമവികസന ബാങ്ക്,ചെറുകിട വ്യവസായ വികസന ബാങ്ക്,  ദേശീയ ഭവനനിര്‍മ്മാണ ബാങ്ക് എന്നിവയ്‌ക്ക് നല്‍കും. ഇത് വായ്‌പ്പകള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ക്കും മറ്റും വിനിയോഗിക്കുന്നതോടെ ഈ രംഗങ്ങള്‍ ഉണരും. ഇതിനു പുറമേ 50,000 കോടിയാണ് ബാങ്കുകള്‍ക്ക് ലഭ്യമാക്കുക. അവര്‍  ഈ പണം ചെറുകിട ബാങ്കതേര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കും.

റിവേഴ്‌സ് റിപ്പോ നിരക്ക് നാലു ശതമാനത്തില്‍ നിന്ന് 3.75 ശതമാനമാക്കിക്കുറച്ചു. മൂന്നു മാസം തുടര്‍ച്ചയായി അടവില്‍ കുടിശിക വരുത്തിയ വായ്‌പ്പകളെ നിഷ്‌ക്രിയ ആസ്ഥിയായി പരിഗണിക്കുന്ന വ്യവസ്ഥയില്‍ നിന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച വായ്‌പ്പകളെ ഒഴിവാക്കി. എല്‍സിആര്‍ (ലിക്യുഡിറ്റി കവറേജ് അനുപാതം) 100 ശതമാനത്തില്‍ നിന്ന് 80 ശതമാനമാക്കി കുറച്ചു. ബാങ്കുകളുടെ  ലാഭവിഹിതം (ഡിവിഡന്റ്) നല്‍കല്‍ തത്ക്കാലം തടഞ്ഞു. ബാങ്കുകളുടെ കൈവശം കൂടുതല്‍ പണം ഉറപ്പിക്കാനാണിത്.

ഇന്ത്യ വളരും; 7.4 ശതമാനം

സാമ്പത്തിക മേഖല ചില രംഗങ്ങളില്‍ തകര്‍ന്നിരിക്കുകയാണ്. എന്നാല്‍ ചില മേഖലകളില്‍ ഇപ്പോഴും പ്രകാശമുണ്ട്. മുന്‍പുണ്ടായ, ആഗോള സാമ്പത്തിക മാന്ദ്യത്തേക്കാള്‍ മോശമായ മാന്ദ്യമാണ് 2020ല്‍ ലോകത്തെ കാത്തിരിക്കുന്നതെന്നാണ് ഐഎംഎഫ് വിലയിരുത്തിയിരിക്കുന്നത്. 9 ട്രില്ല്യന്‍ യുഎസ് ഡോളറിന്റെ നഷ്ടം ലോകത്തിന് ഉണ്ടാകുമെന്നാണ് ഐഎംഎഫ് കണക്കാക്കിയിരിക്കുന്നത്. മുഴുവന്‍ രാജ്യങ്ങളുടെയും വളര്‍ച്ച ഇടിയും. എന്നാല്‍ ഇന്ത്യ അടക്കമുള്ള ഏതാ

നും രാജ്യങ്ങള്‍ പോസിറ്റീവായ വളര്‍ച്ച കാണിക്കുമെന്നാണ് ഐഎംഎഫ് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ വളര്‍ച്ച 1.9 ശതമാനമായിരിക്കും. ജി 20 രാജ്യങ്ങളിലെ ഏറ്റവും കൂടിയ വളര്‍ച്ച ഇന്ത്യയുടേതായിരിക്കും. എന്നാല്‍ 2021 – 2022 ആകുമ്പോഴേക്കും ഇന്ത്യയുടെ വളര്‍ച്ച 7.4 ശതമാനത്തില്‍ എത്തുമെന്നാണ് ഐഎംഎഫിന്റെ കണക്ക്.

കാര്‍ഷിക രംഗത്ത് രജത രേഖകള്‍

സാമ്പത്തിക തകര്‍ച്ചയുടെ’ഇരുളിലും പ്രകാശത്തിന്റെ രജത രേഖകള്‍ ഇന്ത്യയില്‍ കാണാനുണ്ട്.  ഏപ്രില്‍ പത്തോടെ ഖാരീഫ് വിളകളുടെ, പ്രത്യേകിച്ച് നെല്ലിന്റെ, കൊയ്‌ത്ത് ആരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 37 ശതമാനം വര്‍ദ്ധനയാണ് കാണിക്കുന്നത്. ലോക് ഡൗണിനു ശേഷവും ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതിരിക്കാന്‍ ആര്‍ബിഐ നിരവധി നടപടികള്‍ എടുത്തിരുന്നു. ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിടപാടുകള്‍ ഒട്ടും കുറഞ്ഞില്ല. എടിഎം വഴി 91 ശതമാനം ഇടപാടുകളും നടന്നു.

മാര്‍ച്ചില്‍ ജിഡിപിയുടെ (മൊത്തം ആഭ്യന്തര ഉല്പ്പാദനം) 3.2 ശതമാനം വരുന്ന തുകയാണ് ആര്‍ബിഐ വിപണിയിലേക്ക് എത്തിച്ചത്. ഇങ്ങനെ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 14 വരെയായി അധികമായി എത്തിയത് 4.36 ലക്ഷം കോടിയാണ്. ആവശ്യത്തിന് ലഭ്യമാക്കാന്‍ 1.2 ലക്ഷം കോടി രൂപയുടെ കറന്‍സി ബാങ്കുകളില്‍ എത്തിച്ചു.

അധിക നടപടി

ഇതിനു പുറമേയാണ് പുതിയ നടപടികള്‍. ബാങ്കു വായ്‌പ്പകള്‍ സുഗമമാക്കുക, സാമ്പത്തിക സമ്മര്‍ദ്ദം കുറയ്‌ക്കുക, വിപണികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുക എന്നീ ലക്ഷ്യങ്ങള്‍ നേടാനാണ് പുതിയ നടപടികള്‍.

പണലഭ്യതക്ക് 50,000 കോടി

കൊറോണ ചെറുകിട, ഇടത്തരം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയും ബാങ്കതേര ധനകാര്യ സ്ഥാപനങ്ങളുടെയും (എന്‍ബിഎഫ്‌സി) ചെറുകിട ധനകാര്യ സ്ഥാപനങ്ങളുടെയും (മൈക്രോ ഫിനാ

ന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്) പണലഭ്യതയെ ബാധിച്ചു. ഇത് പരിഹരിക്കാന്‍ 50,000 കോടി സംഭരിച്ച് പ്രവര്‍ത്തിക്കണം. ബാങ്കുകള്‍ ആര്‍ബിഐയില്‍ നിന്ന് വായ്‌പ്പയായി എടുത്തിട്ടുള്ള പണം (ദീര്‍ഘകാല റിപ്പോ പ്രവര്‍ത്തനം) ബോണ്ടുകളിലും (കടപ്പത്രം) ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളുടെ നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകളിലും മുടക്കണം. ഇങ്ങനെ ബാങ്കുകള്‍ ചെലവിടുന്ന തുകയുടെ പകുതിയും ചെറുകിട, ഇടത്തരം ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളുടെയും ഇടത്തരം ധനകാര്യ സ്ഥാപനങ്ങളുടെയും ഡിബഞ്ചറുകള്‍ വാങ്ങാന്‍ ഉപയോഗിക്കണം. ആര്‍ബിഐയില്‍ നിന്ന് പണം വായ്‌പ്പയായി എടുത്ത് ഒരു മാസത്തിനുള്ളില്‍ ഇവ വാങ്ങണം.

50,000 കോടി നബാര്‍ഡിനും മറ്റും

നബാര്‍ഡ്, സിഡ്ബി, നാഷണല്‍ ഹൗസിങ് ബാങ്ക് എന്നിവയെപ്പോലുള്ള ദേശീയ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൃഷി, ഗ്രാമീണ മേഖല, ചെറുകിട വ്യവസായം, ഭവന നിര്‍മ്മാണം തുടങ്ങിയ രംഗങ്ങളില്‍ വലിയ പങ്കുണ്ട്. ആര്‍ബിഐയുടെ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് ഇവ വിപണിയില്‍ നിന്നാണ് പണം കണ്ടെത്തുന്നത്. അവയ്‌ക്ക് 50,000 കോടി നല്‍കും. അവയുമായി ബന്ധപ്പെട്ട മേഖലകളിലെ ആവശ്യക്കാര്‍ക്ക് വായ്‌പ്പ നല്‍കാന്‍ ഇത് ഉപയോഗിക്കാം. നബാര്‍ഡിന് 25,000 കോടി നല്‍കും.

Tags: rbiലോക്ഡൗണ്‍coronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.