Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ലോക് ഡൗണിനിടെ കേരള പോലീസിന്റെ ക്രൂരത; പതിനഞ്ചുദിനം പ്രായമുള്ള കുഞ്ഞും സിസേറിയന്‍ കഴിഞ്ഞ അമ്മയും സ്റ്റേഷനില്‍ കഴിയേണ്ടിവന്നത് അഞ്ചുമണിക്കൂര്‍

ലോക് ഡൗണിന്റെ ഭാഗമായി നിയന്ത്രണം നിലനില്‌ക്കെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിയ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും മാതാപിതാക്കളും സ്‌റ്റേഷനില്‍ കഴിയേണ്ടിവന്നത് അഞ്ചുമണിക്കൂര്‍. മതിയായ രേഖകള്‍ കാണിച്ചിട്ടും ഇവരെത്തിയ വാഹനമടക്കം പുനലൂര്‍ സ്‌റ്റേഷനില്‍ പിടിച്ചു വയ്‌ക്കുകയായിരുന്നു. സിസേറിയന് വിധേമായ യുവതിക്കാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്.

പ്രമോദ് കുമാര്‍ ബി. കരവാളൂര്‍ by പ്രമോദ് കുമാര്‍ ബി. കരവാളൂര്‍
Apr 15, 2020, 09:42 pm IST
in Kollam

പുനലൂര്‍(കൊല്ലം): ലോക് ഡൗണിന്റെ ഭാഗമായി നിയന്ത്രണം നിലനില്‌ക്കെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിയ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും മാതാപിതാക്കളും സ്‌റ്റേഷനില്‍ കഴിയേണ്ടിവന്നത് അഞ്ചുമണിക്കൂര്‍. മതിയായ രേഖകള്‍ കാണിച്ചിട്ടും ഇവരെത്തിയ വാഹനമടക്കം പുനലൂര്‍ സ്‌റ്റേഷനില്‍ പിടിച്ചു വയ്‌ക്കുകയായിരുന്നു. സിസേറിയന് വിധേമായ യുവതിക്കാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്.

പത്തനാപുരം പുന്നല ചരിവിള പുത്തന്‍വീട്ടില്‍ അജേഷ്‌ലിജി ദമ്പതികളാണ് തങ്ങളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി പോലീസ് സ്‌റ്റേഷനില്‍ മണിക്കൂറുകള്‍ നരകയാതന അനുഭവിച്ചത്. കുഞ്ഞിന് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് ഇരുവരും കുഞ്ഞുമായി സമീപവാസിയുടെ ആട്ടോയില്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാല്‍ ഓട്ടോ  പുറത്ത് ഇടുന്നതിനായി ഇറങ്ങിയപ്പോള്‍ പോലീസ് ബലമായി പിടിച്ചെടുത്ത് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഡോക്ടറെ കണ്ട് മരുന്നും വാങ്ങി പുറത്തിറങ്ങിയ ദമ്പതികള്‍ വാഹനം കാണാഞ്ഞതിനെത്തുടര്‍ന്ന് അന്വേഷിച്ചു. സ്‌റ്റേഷനിലുണ്ടെന്നറിഞ്ഞ് അവിടെയെത്തി.

ആശുപത്രിയിലെ ചികിത്സാരേഖകളും മറ്റും സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ കാണിച്ചെങ്കിലും അവര്‍ വണ്ടി വിട്ടുനല്കിയില്ല. ഈ ആട്ടോക്കു പകരം മറ്റൊരു വാഹനം ഏര്‍പ്പെടുത്താമെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ നിര്‍ധനരായ ഇവര്‍ക്ക് അതിന്റെ കൂലി നല്കാനുള്ള സാമ്പത്തികം കൈവശമുണ്ടയിരുന്നില്ല. താന്‍ സിസേറിയന് വിധേയയായിരുന്നെന്നും കടുത്ത ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും ലിജി വനിതാ പോലീസുകാരോട് പറഞ്ഞെങ്കിലും മറുപടി വളരെ പരുഷമായിരുന്നെന്ന് ദമ്പതികള്‍ പറയുന്നു. അവസാനം വൈകിട്ട് നാലുമണിയോടെ ഓട്ടോയുടെ രേഖകള്‍ പിടിച്ചുവച്ചശേഷം പോലീസ് വണ്ടി വിട്ടുകൊടുക്കുകയായിരുന്നു.

പരിശോധിക്കുമെന്ന് റൂറല്‍ എസ്പി

കൊല്ലം: പതിനഞ്ചുദിവസം മാത്രം പ്രായമുള്ള കുഞ്ഞും സിസേറിയന്‍ കഴിഞ്ഞ അമ്മയും പോലീസ് സ്‌റ്റേഷനില്‍ അഞ്ചുമണക്കൂര്‍ കാത്തുനില്‌ക്കേണ്ടിവന്ന സംഭവം അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി എസ്. ഹരിശങ്കര്‍ ജന്മഭൂമിയോടു പറഞ്ഞു. സംഭവം ഇതുവരെ ആരും ശ്രദ്ധയില്‍ പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ വിശദമായ അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം: സിസേറിയന്‍ കഴിഞ്ഞ അമ്മയും 15 ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞും പോലീസ് സ്‌റ്റേഷനില്‍ അഞ്ചുമണിക്കൂര്‍ കഴിയേണ്ടിവന്ന സംഭവം ഞെട്ടിക്കുന്നതാണെന്ന് വനിതാ കമ്മീഷനംഗം ഷാഹിദ കമാല്‍ ജന്മഭൂമിയോടു പറഞ്ഞു. ഇതേക്കുറിച്ച് നേരിട്ടന്വേഷിക്കും. വാഹനം പരിശോധിക്കുന്നതിനോ ആവശ്യമെന്നു കണ്ടാല്‍ പിടിച്ചെടുക്കുന്നതിനോ പോലീസിന് അധികാരമുണ്ട്. പക്ഷേ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ ആ അമ്മയെയും കൈക്കുഞ്ഞിനെയും  സ്‌റ്റേഷനിലിരുത്താതെ വീട്ടിലെത്തിക്കാനുള്ള കടമ പോലീസിനുണ്ട്. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് പരിശോധിക്കും. തീര്‍ച്ചയായും നടപടിയും സ്വീകരിക്കും അവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

Kerala

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

പുതിയ വാര്‍ത്തകള്‍

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.