Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഹൈഡ്രോക്‌സിക്ലോക്വിന്‍ മൃതസഞ്ജീവനി; മരുന്നിന്റെ ശേഖരത്തില്‍ ഇന്ത്യ ഏറ്റവും സുരക്ഷിതമായ നിലയില്‍, 30 ദിവസത്തിനുള്ളില്‍ 40 ടണ്‍ ഉത്പ്പാദിപ്പിക്കാനാകും

ഒരു കോവിഡ് രോഗി ഒരു കോഴ്‌സില്‍ 200 മില്ലിഗ്രാമിന്റെ 14 ഗുളികകളാണ് കഴിക്കേണ്ടി വരിക. അതായത് ഇന്ത്യയുടെ ഒരു മാസത്തെ ഇന്ത്യയുടെ ഉത്പ്പാദനം കൊണ്ട് 1.42 കോടി രോഗികളെ ഭേദമാക്കാന്‍ നമുക്ക് സാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 11:19 am IST
in Health

ലോകം കോവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ അല്‍പം അല്‍പം ആശ്വാസമേകിക്കൊണ്ടാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്ന മരുന്ന് പ്രതിരോധത്തിന് ഫലപ്രദമാണെന്ന് ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയത്. കൊറോണ വൈറസിന് കൃത്യമായ മരുന്നൊന്നും കണ്ടുപിടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനായുള്ള ഗവേഷണങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ലോകരാഷ്‌ട്രങ്ങള്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്നിനെ ആശ്രയിച്ച് പരമാവധി പ്രതിരോധിക്കുക എന്നതല്ലാതെ മറ്റൊരുവഴിയുമില്ല.  

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ സംഭരണത്തില്‍ ഇന്ത്യ ഇന്ന് ഏറെ മുന്നിലാണ്. അതിനാലാണ് ലോക രാഷ്‌ട്രങ്ങള്‍ മരുന്നിനായി ഇന്ത്യയെ തേടിയെത്തുന്നത്. മരുന്നിനും മറ്റും അവശ്യ സാധനങ്ങള്‍ക്കുമായി മറ്റ് രാജ്യങ്ങളുടെ സഹായം ഇല്ലാതെ ആഭ്യന്തരമായി വികസിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇന്ത്യയില്‍ വേണ്ടത്ര ശേഖരമുണ്ടാകാന്‍ കാരണം. ഈ മരുന്ന് സംഭരണത്തില്‍ ഇന്ത്യ തന്നെ രാജാവ്. മരുന്നിന്റെ ശേഖരത്തില്‍ ഏറ്റവും സുരക്ഷിതമായ നിലയിലാണ് ഇന്ത്യ.  

ഇന്ന് ലോകവിപണിയിലെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലെ മൂന്ന് മുന്‍നിര കമ്പനികള്‍. 30 ദിവസത്തിനുള്ളില്‍ 40 ടണ്‍ മരുന്ന് (200 മില്ലിഗ്രാമിന്റെ 20 കോടി ഗുളികകള്‍) ഉല്‍പാദിപ്പിക്കാനുള്ള ശേഷിയും ഇന്ത്യയ്‌ക്കു സ്വന്തം. എന്നിരുന്നാലും ഹൈഡ്രോക്‌സിക്ലോറോക്വിന്നിന് ആന്താരാഷ്‌ട്ര തലത്തില്‍ ആവശ്യം കൂടുന്നതോടെ കയറ്റുമതിയും വര്‍ധിച്ചേക്കാം. ഇത് ആഭ്യന്തര തലത്തില്‍ ക്ഷാമവും അമിത വില ഈടാക്കാനുമുള്ള സാധ്യതയുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.  

എന്നിരുന്നാലും കോവിഡ് കൂടുതലായി ബാധിച്ചിട്ടുള്ള രാജ്യങ്ങളില്‍ അവശ്യങ്ങള്‍ക്കനുസൃതമായി മരുന്ന് കയറ്റുമതി ചെയ്യാമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. ആവശ്യത്തിന് അനുസൃതമായി മരുന്നിന്റെ ഉത്പ്പാദനവും ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്.  

കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫലപ്രദമാണെങ്കിലും മരുന്ന് ഉപയോഗിക്കണമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം ലഭിക്കണം. ഇല്ലെങ്കില്‍ പാര്‍ശ്വഫലം ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ ഡോക്ടറുടെ കുറുപ്പടിയും നിര്‍ദ്ദേശവുമില്ലാതെ ഈ മരുന്ന് വില്‍ക്കാനോ വാങ്ങാനോ സാധിക്കില്ല. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് പ്രതിരോധ സംഹാരിയാണെന്ന് കരുതി ജനങ്ങള്‍ യാതൊരുവിധ നിര്‍ദ്ദേശവുമില്ലാതെ വാങ്ങി ഉപയോഗിക്കാതിരിക്കുന്നതിനാണ് ഇത്.  

ഒരു കോവിഡ് രോഗി ഒരു കോഴ്‌സില്‍ 200 മില്ലിഗ്രാമിന്റെ 14 ഗുളികകളാണ് കഴിക്കേണ്ടി വരിക. അതായത് ഇന്ത്യയുടെ ഒരു മാസത്തെ ഇന്ത്യയുടെ ഉത്പ്പാദനം കൊണ്ട് 1.42 കോടി രോഗികളെ ഭേദമാക്കാന്‍ നമുക്ക് സാധിക്കും. ഇപ്ക ലബോറട്ടറീസ് (മുംബൈ), സൈഡസ് കാഡില (അഹമ്മദാബാദ്), വാല്ലസ് ഫാര്‍മസ്യൂട്ടിക്കല്‍സ് (ഗോവ) എന്നീ കമ്പനികളാണ് രാജ്യത്ത് പ്രധാനമായും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉത്പാദിപ്പിക്കുന്നത്.

അപൂര്‍വമായി മാത്രം ഉപയോഗിക്കാറുള്ള ഈ മരുന്നിന് കോവിഡ്19 പൊട്ടിപ്പുറപ്പെട്ടതോടെയാണ് കൂടുതല്‍ ആവശ്യക്കാരെത്തിയത്. ഉത്തരേന്ത്യയിലെ ചില ഡോക്ടര്‍മാരുടെ വാട്‌സാപ് സന്ദേശങ്ങള്‍ കൂടി വന്നതോടെ പണക്കാര്‍ വ്യാപകമായി മരുന്ന് വാങ്ങിക്കൂട്ടാന്‍ തുടങ്ങി. മൂന്നു മാസം കൊണ്ട് വിറ്റഴിഞ്ഞിരുന്നത്രയും മരുന്ന് ഒരു ദിവസം കൊണ്ട് ചെലവാകുന്ന സ്ഥിതിയിലെത്തി.  

ഇതോടെയാണ് മാര്‍ച്ച് അവസാനത്തോടെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഷെഡ്യൂള്‍ എച്ച്1 വിഭാഗത്തില്‍ പെടുത്തിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വില്‍ക്കാന്‍ സാധിക്കാതായി. ആവശ്യമുള്ളവര്‍ക്ക് ഈ മരുന്ന് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്  

കേരളത്തിലും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ആവശ്യത്തിന് സംഭരിച്ചുവെച്ചിട്ടുണ്ട്. കൂടാതെ കേന്ദ്രം അനുവദിച്ച 11.5 ലക്ഷം ഗുളികകള്‍ കൂടിയായതോടെ മൊത്തം 14 ലക്ഷം ഗുളികകളുടെ ശേഖരമാണ് സംസ്ഥാനത്തുള്ളത്. ഒരു ലക്ഷം രോഗികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.  

അതിനിടെ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നിര്‍മാണത്തിനു വേണ്ട ലൈസന്‍സ് നല്‍കുന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ആവശ്യത്തിലധികം ഹൈഡ്രോക്‌സിക്ലോറോക്വിന്നിന്റെ സ്റ്റോക്ക് ഉള്ളതിനാല്‍ ഇത് വേണ്ടെന്ന് വെയ്‌ക്കുകയായിരുന്നു. അനാവശ്യമായി അസംസ്‌കൃത വസ്തുക്കള്‍ സംഭരിക്കുന്നത് ചിലപ്പോള്‍ പാഴായിപ്പോകാനും സാധ്യതയുള്ളതിനെ തുടര്‍ന്നാണ് ഇത് വേണ്ടെന്ന് വെച്ചത്.

Tags: covidCoronaഹൈഡ്രോക്‌സി ക്ലോറോക്വിന്‍india
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.