Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാക്കകളില്ലാതെ തിരുവല്ലം പരശുരാമ ക്ഷേത്രം

പരേതാത്മാക്കള്‍ക്ക് ബലി തര്‍പ്പണം നടത്തി മോക്ഷപ്രാപ്തി നേടാനാണ് പിണ്ഡ ചോറ് കാക്കകള്‍ക്കായി ബലിക്കല്ലുകളില്‍ വിതറുന്നത്. കാക്കകള്‍ പ്രത്യേകിച്ച് ബലികാക്കകള്‍ കൊത്തി തിന്നുന്നതോടെ മോക്ഷപ്രാപ്തി നേടുമെന്നാണ് ഹൈന്ദവ വിശ്വാസം.

അജയകുമാര്‍ കുടയാല്‍byഅജയകുമാര്‍ കുടയാല്‍
Apr 8, 2020, 10:24 am IST
inThiruvananthapuram

തിരുവനന്തപുരം: കാക്കകളുടെ കൂട്ടമായിരുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ബലിക്കല്ലുകള്‍ക്ക് ചുറ്റും ഇപ്പോള്‍ കാക്കളെ കാണാനില്ല. പരേതാത്മാക്കള്‍ക്ക് ബലി തര്‍പ്പണം നടത്തി മോക്ഷപ്രാപ്തി നേടാനാണ് പിണ്ഡ ചോറ് കാക്കകള്‍ക്കായി ബലിക്കല്ലുകളില്‍  വിതറുന്നത്.  കാക്കകള്‍ പ്രത്യേകിച്ച് ബലികാക്കകള്‍ കൊത്തി തിന്നുന്നതോടെ മോക്ഷപ്രാപ്തി നേടുമെന്നാണ് ഹൈന്ദവ വിശ്വാസം. കര്‍ശനമായ കോവിഡ് നിയന്ത്രണം തുടങ്ങിയ ശേഷം വീടുകളിലാണ് പിതൃതര്‍പ്പണം നടത്തുന്നത്.  

 ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ കഴിഞ്ഞ രണ്ടാഴ്ചയായി ബലിതര്‍പ്പണത്തിനും തിലഹോമത്തിനും ക്ഷേത്രഭരണസമിതി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനാല്‍ ബലിതര്‍പ്പണത്തിനായി ആരും എത്തുന്നില്ല. തര്‍പ്പണ ചടങ്ങുകള്‍ നടക്കാതായതോടെ ബലിച്ചോറുണ്ണാന്‍ കാക്കകളും മറ്റ് പക്ഷികളും വരാതെയായി. ആളൊഴിഞ്ഞ ക്ഷേത്രത്തില്‍ ഇപ്പോള്‍ പൂജാചടങ്ങുകള്‍ മാത്രമാണ് നടക്കുന്നത്.  

ബലി തര്‍പ്പണത്തിന് പ്രസിദ്ധമായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ ദിവസവും ആയിരങ്ങളാണ് വിവിധയിടങ്ങളില്‍ നിന്ന് ബലിചടങ്ങുകള്‍ക്കായി എത്തിയിരുന്നത്. ക്ഷേത്രത്തിനുള്ളില്‍ ബലിതര്‍പ്പണ സൗകര്യമുള്ള ഒരേയൊരു ക്ഷേത്രമാണ് തിരുവല്ലം പരശുരാമക്ഷേത്രം. ഹൈന്ദവ വിശ്വാസമനുസരിച്ചു മരണശേഷം ആത്മാക്കള്‍ പിതൃക്കളായി മാറുന്നു എന്നാണ് വിശ്വാസം. പൂര്‍വികരുടെ ആത്മശാന്തിക്കായാണ് ഹൈന്ദവര്‍ പിതൃതര്‍പ്പണം നടത്തുന്നത്. വര്‍ഷം മുഴുവന്‍ ബലിയിടാന്‍ സാധിക്കുന്ന ക്ഷേത്രമായതിനാല്‍ ദിവസവും ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്ര നാലമ്പലത്തിന് ഉള്ളിലുള്ള ബലിമണ്ഡപങ്ങളിലാണ് ബലിതര്‍പ്പണ കര്‍മ്മങ്ങള്‍ നടക്കുന്നത്. അവിടെനിന്നും ക്ഷേത്ര ചുറ്റമ്പലത്തിന് പുറത്തായി സ്ഥാപിച്ചിട്ടുള്ള ഒമ്പത് ബലികല്ലുകളില്‍ പിണ്ഡചോര്‍ സമര്‍പ്പിക്കുന്നു. തുടര്‍ന്ന് ത്രിവേണി സംഗമസ്ഥാനമായ കടവില്‍ ബാക്കിയുള്ള ചോര്‍ ബലി അര്‍പ്പിച്ച് കുളിക്കും.  

ബലിക്കല്ലില്‍ അര്‍പ്പിച്ച ബലിച്ചോര്‍ കാക്കകള്‍ ഭക്ഷിക്കുന്നതുകാണുമ്പോഴാണ് ബലിതര്‍പ്പണം ചെയ്തവരുടെ മനസ് നിറയുന്നത്. ആയിരക്കണക്കിന് ബലിതര്‍പ്പണവും തിലഹോമവുമാണ് ദിവസവും ഇവിടെ നടന്നിരുന്നത്. അതിനാല്‍ തന്നെ ബലിതര്‍പ്പണ ചോറുണ്ണാന്‍ എണ്ണമറ്റ കാക്കകളും എത്തിയിരുന്നു. ഇപ്പോള്‍ തര്‍പ്പണചടങ്ങുകള്‍ നടക്കാതായതോടെ കാക്കകളും എത്താതായി….ലോക്ക്ഡൗണ്‍ തീരുന്ന കാലവുംകാത്ത് കാക്കകളും എവിടെയോ മറഞ്ഞിരിക്കുകയാണ്…

Tags: ക്ഷേത്രംThiruvallamParasurama Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവല്ലം വാര്‍ഡില്‍ നടന്ന ജനസദസില്‍ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ എസ് മധുസുദനന്‍ നായര്‍ സംസാരിക്കുന്നു
Thiruvananthapuram

തീര്‍ത്ഥഘട്ടം മലിനമാകാതിരിക്കാന്‍ നടപടി വേണം

Kerala

ഡെപ്യൂട്ടി മേയറുടെ ഗുണ്ടായിസം വീണ്ടും; തിരുവല്ലം സോണല്‍ ഓഫീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചു, അപമാനിതനായത് സത്യസന്ധനായ ഉദ്യോഗസ്ഥൻ

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.