Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാലാതിവര്‍ത്തിയായ സംഗീത കുലപതി

ദാരിദ്ര്യത്തിന്റേയും അനാഥത്വത്തിന്റേയും സങ്കടക്കടല്‍ നീന്തിക്കടന്ന അര്‍ജ്ജുനന്‍ മാസ്റ്റര്‍ 1968ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത രംഗത്ത് ചുവട് വയ്‌ക്കുന്നത്. സംഗീത സംവിധായകരില്‍ ഇതുപോലെ, കാലത്തെ അതിജീവിക്കുന്ന ഈണങ്ങള്‍ നല്‍കിയവര്‍ വിരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 05:00 am IST
in Editorial

മലയാള ചലച്ചിത്ര സംഗീതലോകത്തിന് കാലാതിവര്‍ത്തിയായ ഒട്ടേറെ ഈണങ്ങള്‍ സമ്മാനിച്ചാണ്  സംഗീത സംവിധായകന്‍ എം.കെ. അര്‍ജ്ജുനന്‍ എന്ന അര്‍ജ്ജുനന്‍ മാസ്റ്റര്‍ പാട്ടരങ്ങ് ഒഴിഞ്ഞത്. ആയിരത്തിലധികം ചലച്ചിത്ര ഗാനങ്ങളും മുന്നൂറോളം നാടക ഗാനങ്ങളും അദ്ദേഹത്തിന്റെ ഓര്‍മ നിലനിര്‍ത്തും.  

ദാരിദ്ര്യത്തിന്റേയും അനാഥത്വത്തിന്റേയും സങ്കടക്കടല്‍ നീന്തിക്കടന്ന അര്‍ജ്ജുനന്‍ മാസ്റ്റര്‍ 1968ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത രംഗത്ത് ചുവട് വയ്‌ക്കുന്നത്. സംഗീത സംവിധായകരില്‍ ഇതുപോലെ, കാലത്തെ അതിജീവിക്കുന്ന ഈണങ്ങള്‍ നല്‍കിയവര്‍ വിരളം. പദങ്ങളുടെ അര്‍ത്ഥമറിഞ്ഞ്, ഭാവം പകര്‍ന്ന്, കേള്‍ക്കുമ്പോള്‍ ലളിതം എന്ന് തോന്നുമെങ്കിലും സങ്കീര്‍ണതകള്‍ നിറഞ്ഞതുമായിരുന്നു അദ്ദേഹം സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍. വര്‍ഷങ്ങള്‍ നീണ്ട സംഗീത പഠനം ഇല്ലാതിരുന്നിട്ടും, ഇച്ഛാശക്തികൊണ്ടും അര്‍പ്പണഭാവം കൊണ്ടും വളര്‍ന്നുവന്ന കലാകാരനാണ് എം.കെ. അര്‍ജ്ജുനന്‍.

ഇന്ത്യന്‍ സിനിമാ സംഗീത ലോകത്ത് വിസ്മയം തീര്‍ത്ത കെ.ജെ. യേശുദാസ്, എ.ആര്‍. റഹ്മാന്‍ എന്നിവര്‍ തുടക്കം കുറിച്ചതും അര്‍ജ്ജുനന്‍ മാസ്റ്ററുടെ കീഴിലായിരുന്നു. യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോഡ് ചെയ്തത് മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ കീഴിലാണ് എ.ആര്‍. റഹ്മാന്‍ ആദ്യമായി കീബോര്‍ഡ് വായിച്ചു തുടങ്ങിയതും.

എന്നാല്‍, സംഗീത സംവിധായകരില്‍ വേണ്ടത്ര അംഗീകാരങ്ങള്‍ കിട്ടാതെ അര്‍ജ്ജുനന്‍ മാസ്റ്ററെ പോലെ മറ്റാരും അവഗണിക്കപ്പെട്ടിട്ടുണ്ടാവില്ല. അംഗീകാരങ്ങള്‍ക്ക് പിന്നാലെ പോകാതെ ജനഹൃദയങ്ങളില്‍ സ്വയം പ്രതിഷ്ഠിക്കുകയായിരുന്നു ആ പ്രതിഭ. അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഗാനങ്ങള്‍ ഏതൊക്കെയെന്ന് ഓര്‍ത്തിരിക്കാത്തവര്‍ പോലും അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഈണമിട്ട കസ്തൂരി മണക്കുന്നല്ലോ കാറ്റേ, പാടാത്ത വീണയും പാടും, നിന്‍മണിയറയിലെ നിര്‍മലശയ്യയിലെ, ചെമ്പകത്തൈകള്‍ പൂത്ത മാനത്തുപൊന്നമ്പിളി തുടങ്ങി എത്രയെത്ര ഗാനങ്ങള്‍ ഇന്നും മൂളി നടക്കുന്നു.  

സിനിമാ സംഗീത സംവിധാന യാത്രയ്‌ക്കിടയില്‍ ഒരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചത് 2017ല്‍ ഭയാനകം എന്ന ചിത്രത്തിലൂടെയാണ്. അംഗീകാരമില്ലാതെ കടന്നുപോയ അഞ്ച് പതിറ്റാണ്ടിനിടയില്‍ ഒരിക്കല്‍പോലും മാസ്റ്റര്‍ പരിഭവിച്ചിട്ടില്ല. യഥാര്‍ത്ഥ കലാകാരന്‍, കിട്ടാതെ പോകുന്ന അവാര്‍ഡുകളെയോര്‍ത്ത് വേദനിക്കുക പതിവില്ലല്ലോ. കല ദൈവീകവും ലക്ഷോപലക്ഷങ്ങളെ ആനന്ദിപ്പിക്കുന്നതുമാണ് എന്നവര്‍ വിശ്വസിക്കുന്നു. ജനങ്ങളുടെ ഹൃദയത്തിലേക്കാണ് അവര്‍ തങ്ങളുടെ പ്രതിഭയെ സന്നിവേശിപ്പിക്കുന്നത്. അര്‍ജ്ജുനന്‍ മാസ്റ്ററുടെ മാസ്മരിക സംഗീതവും അതുപോലെയാണ്.

കോവിഡ് 19 ഭീതിയില്‍ സാമൂഹിക അകലം ഏവരും പാലിക്കുന്ന ഈ സമയത്ത് അര്‍ജ്ജുനന്‍ മാസ്റ്ററുടെ വിയോഗം സംഗീതാസ്വാദകര്‍ക്ക് ഇരട്ടി വേദനയാണ് നല്‍കുന്നത്. പലര്‍ക്കും നേരിട്ടെത്തി അന്തിമോപചാരം അര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ നല്ല പാട്ടുകളെ സ്നേഹിക്കുന്നവരുടെ ഉള്ളിലെപ്പോഴും അര്‍ജ്ജുനന്‍ മാസ്റ്റര്‍ എന്ന നാമവും അദ്ദേഹം ജീവന്‍ നല്‍കിയ പാട്ടുകളും നിലനില്‍ക്കും. മലയാള സിനിമാ സംഗീതത്തിന് അനശ്വര ഈണങ്ങള്‍ സംഭാവന ചെയ്ത സംഗീതകുലപതിക്ക് പ്രണാമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Kerala

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

Kerala

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

India

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

55 വര്‍ഷത്തെ സേവനം; സീ കിങ് എംകെ 42 ബി ഹെലികോപ്ടറുകള്‍ ഔദ്യോഗികമായി പിന്‍വലിച്ച് നാവികസേന

അനിരുദ്ധന്‍ തന്ത്രികള്‍ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനൊപ്പം (ഫയല്‍ ഫോട്ടോ)

വിടപറഞ്ഞത് തന്ത്രശാസ്ത്ര രംഗത്തെ നവോത്ഥാന നായകന്‍

കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിയുടെ ഓര്‍മക്കായി തന്ത്രവിദ്യാപീഠം ഏര്‍പ്പെടുത്തിയ പുരസ്‌കാരം അശ്വതിതിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പൂരാട്ടിയില്‍ നിന്ന് അനിരുദ്ധന്‍ തന്ത്രികള്‍ ഏറ്റുവാങ്ങുന്നു (ഫയല്‍ ഫോട്ടോ)

ആദ്ധ്യാത്മികരംഗത്ത് നികത്താനാവാത്ത നഷ്ടം: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.