Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരുന്നും ചികിത്സയുമില്ല; എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ ദുരിതത്തില്‍

സംസ്ഥാന ആരോഗ്യവകുപ്പാകട്ടെ ഈ സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധകാണിക്കുന്നില്ല.

കെ.കെ. പത്മനാഭന്‍byകെ.കെ. പത്മനാഭന്‍
Apr 6, 2020, 12:35 pm IST
inKerala

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിബാധിത ജില്ലയായ കാസര്‍കോട്ടെ ആയിരക്കണക്കിന് ദുരിതബാധിതര്‍ മരുന്നും ചികിത്സയുമില്ലാതെ ദുരിതത്തില്‍. സര്‍ക്കാര്‍ പുറത്ത് വിട്ട 2010 മുതല്‍ 2019 വരെയുള്ള ദുരിതബാധിത പട്ടികയില്‍ തന്നെ ആറായിരത്തോളം പേരുണ്ട്. പക്ഷെ ലിസ്റ്റ് ചെയ്യപ്പെടാത്ത എന്‍ഡോസള്‍ഫാന്‍ ബാധിതരായ നാലായിരം  പേര്‍ ജില്ലയില്‍ വേറെയുമുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പട്ടികയിലുള്ള 511 കുട്ടികള്‍ക്കും 2011ലെ പട്ടികയില്‍പ്പെട്ട 1318 പേരില്‍ 610 പേര്‍ക്കും ഇതുവരെ ചികിത്സ ഉള്‍പ്പെടെയുള്ള യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ ജന്മഭൂമിയോട് പറഞ്ഞു. ക്യാന്‍സര്‍, ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെ മാരകരോഗമുള്ളവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായിട്ടുണ്ട്. മംഗളുരുവിലെ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന മരുന്നുകളും ചികിത്സയുമായിരുന്നു ദുരിതത്തിന്റെ തോത് കുറച്ചിരുന്നത്. മിക്കയാളുകളും മാസത്തില്‍ ഒരു തവണയെങ്കിലും മംഗളുരുവിലെ ആശുപത്രികളില്‍ ചികിത്സ തേടുന്നവരാണ്.

സംസ്ഥാന ആരോഗ്യവകുപ്പാകട്ടെ ഈ സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധകാണിക്കുന്നില്ല. പലരുടേയും കൈയില്‍ നിലവിലെ മരുന്നിന്റെ കരുതലും അവസാനിച്ചു. ഇതോടെ ദിവസേന രണ്ടും മൂന്നും തവണയൊക്കെ പല കുട്ടികള്‍ക്കും ബോധക്ഷയവും അപസ്മാരവുമൊക്കെയുണ്ടാവുന്നതായി രക്ഷിതാക്കള്‍ പറയുന്നു. കാസര്‍കോട് ന്യൂ

റോ വിഭാഗം ഡോക്ടറോ ഇത്തരം രോഗികളെ ചികിത്സിക്കാന്‍ പറ്റുന്ന മറ്റ് കുട്ടികളുടെ ഡോക്ടറോ ഇല്ല. മരുന്ന് തീരുമെന്നത് കണ്ട് കുട്ടികള്‍ക്ക് കൊടുക്കേണ്ട മരുന്നിന്റെ അളവിന്റെ പകുതി കൊടുത്തുകൊണ്ടാണ് മുന്നോട്ട് പോവുന്നത്. ഇതിന്റെ അവശത വേറെയുമുണ്ടെന്ന് കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.

മംഗളുരൂവിലെ ആശുപത്രിയെ ആശ്രയിച്ച് ജീവിക്കുന്ന രോഗബാധിതരായ പല പ്രായത്തിലുള്ള ആയിരത്തിലധികം പേരുണ്ട് കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ മരുന്ന് കിട്ടാത്തത് മൂലമുള്ള പ്രശ്‌നം കൊണ്ട് അസുഖം കൂടിയ ചിലരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. പക്ഷെ അവിടെയും ആവശ്യത്തിന് മരുന്ന് കിട്ടാത്ത അവസ്ഥയാണുള്ളതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇവിടെയുള്ളവര്‍ മറ്റു ഡോക്ടര്‍മാരുടെ അടുത്തെത്തുമ്പോള്‍ എന്ത് ചികിത്സയാണ് നല്‍കേണ്ടതെന്ന് പോലും പലര്‍ക്കുമറിയില്ല. മുമ്പ് കാണിച്ച സ്ഥലത്ത് തന്നെ കാണിക്കുന്നതാണ് നല്ലതെന്ന നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. അല്ലെങ്കില്‍ നല്‍കി കൊണ്ടിരിക്കുന്ന മരുന്ന് തന്നെ തുടരാന്‍ പറയുന്നു. മംഗളുരുവില്‍ നിന്നു കുറിച്ചു കൊടുത്ത മരുന്ന് കാസര്‍കോട് കിട്ടുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഭക്ഷ്യവസ്തുക്കള്‍ ദുരിതബാധിതര്‍ക്ക് വീടുകളിലെത്തിച്ച് നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ അതും ലഭ്യമാക്കിയിട്ടില്ല.

Tags: keralacovidലോക്ഡൗണ്‍Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.