കാബൂള്‍: കാബൂള്‍ : ലോകം കൊറോണ ഭിഷണിയില്‍ കഴിയുമ്പോഴും അഫ്ഗാനിസ്ഥാനില്‍ മുസ്ളീം തീവ്രവാദികളുടെ അഴിഞ്ഞാട്ടം.അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഗുരുദ്വാരയില്‍ നടന്ന ഭീകരാക്രമണത്തില്‍ 27 പേര് കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 4 തീവ്രവാദികളെയും അഫ്ഗാന് സുരക്ഷാ സേന വധിച്ചു.മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. ആക്രമണസമയത്ത് ഗുരുദ്വാരയ്ക്കുള്ളില്‍ 150 ഓളം ആരാധകര്‍ ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും എതിരെ ആക്രമണം സാധാരണയാണ്
അഫ്ഗാനിസ്ഥാനിലെ സിഖ് സമുദായത്തെ ഇന്ത്യ അനുശോചനം അറിയിച്ചു.ന്യൂനപക്ഷ സമുദായത്തിന്റെ മത ആരാധനാലയങ്ങള്‍ക്കെതിരായ ഇത്തരം ഭീരുത്വം കുറ്റവാളികളുടെയും അവരുടെ പിന്തുണക്കാരുടെയും വൈരാഗ്യ മനോഭാവത്തിന്റെ പ്രതിഫലനമാണ്.
മരണപ്പെട്ടയാളുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് ഞങ്ങളുടെ ആത്മാര്‍ത്ഥ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ഹിന്ദു, സിഖ് സമുദായത്തിലെ ദുരിതബാധിത കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്കാന് ഇന്ത്യ തയ്യാറാണ്, ”വിദേശമന്ത്രാലയം അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: