Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡ് 19: രോഗ ബാധിത രാജ്യങ്ങളില്‍ നിന്ന് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ നീക്കങ്ങള്‍ക്കു പൊതു നടപടിക്രമം

വിമാനങ്ങളുടെ എത്തിച്ചേരല്‍ ഒരേസമയമാകാതെ ശ്രദ്ധിക്കുക, പ്രത്യേക എയറോബ്രിഡ്ജില്‍ നിന്ന് യാത്രക്കാരെ പ്രാഥമിക താപ പരിശോധനയ്‌ക്കു വിമാനക്കമ്പനി ജീവനക്കാരുടെ അകമ്പടിയോടെ വിമാനത്താവളത്തിലെ ഹെല്‍ത്ത് കൗണ്ടറില്‍ എത്തിക്കുക തുടങ്ങിയവയാണ് നടപടി ക്രമങ്ങളില്‍ ചിലത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 01:54 pm IST
in Kerala

ന്യൂദല്‍ഹി: കൊറോണ ഭീതി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രോഗ ബാധിത രാജ്യങ്ങളില്‍ നിന്ന് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ നീക്കങ്ങള്‍ക്കു പൊതു നടപടിക്രമം കൊണ്ടുവരും. വിമാനങ്ങളുടെ എത്തിച്ചേരല്‍ ഒരേസമയമാകാതെ ശ്രദ്ധിക്കുക, പ്രത്യേക എയറോബ്രിഡ്ജില്‍ നിന്ന്  യാത്രക്കാരെ പ്രാഥമിക താപ പരിശോധനയ്‌ക്കു വിമാനക്കമ്പനി ജീവനക്കാരുടെ അകമ്പടിയോടെ വിമാനത്താവളത്തിലെ ഹെല്‍ത്ത് കൗണ്ടറില്‍ എത്തിക്കുക തുടങ്ങിയവയാണ് നടപടി ക്രമങ്ങളില്‍ ചിലത്.

വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ നീക്കങ്ങള്‍ക്കു പൊതു നടപടിക്രമം

1. കൊവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ എത്തിച്ചേരല്‍ ഒരേസമയമാകാതെ ശ്രദ്ധിക്കണമെന്ന് വിമാനത്താവള അധികൃതര്‍ക്ക്  വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കും. അങ്ങനെ ചെയ്താല്‍ യാത്രക്കാരുടെ ഒഴുക്ക് അവരുടെ പരിശോധനയെ ബാധിക്കാതിരിക്കും.

2.പ്രത്യേക എയറോബ്രിഡ്ജില്‍ നിന്ന്  യാത്രക്കാരെ പ്രാഥമിക താപ പരിശോധനയ്‌ക്കു വിമാനക്കമ്പനി ജീവനക്കാരുടെ അകമ്പടിയോടെ വിമാനത്താവളത്തിലെ ഹെല്‍ത്ത് കൗണ്ടറില്‍ എത്തിക്കും. രോഗ ലക്ഷണങ്ങളുള്ള  യാത്രക്കാരെ ഐസൊലേറ്റു ചെയ്യുകയും പൊതുനടപടിക്രമം അനുസരിച്ച് നിശ്ചിത ആശുപത്രിയിലേക്കു മാറ്റുകയും ചെയ്യും.

3. പരിശോധനയില്‍ രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാരെ  നടപടിക്രമം അനുസരിച്ച് അവര്‍ക്കായി നിശ്ചയിച്ച ഇമിഗ്രേഷന്‍ കൗണ്ടറിലേക്കു പാസ്പോര്‍ട്ടും സ്വയം പൂരിപ്പിച്ച സത്യവാങ്മൂലത്തിന്റെ പകര്‍പ്പുമായി പോകാന്‍ അനുവദിക്കും.

ശ്രദ്ധിക്കുക: എത്തിച്ചേരുന്ന യാത്രക്കാര്‍ ഈ ഫോം കൃത്യമായി പൂരിപ്പിക്കുന്നുണ്ടെന്ന് വിമാനത്തിലും വിമാനത്താവളത്തിലുമുള്ള വിമാനക്കമ്പനി ജീവനക്കാര്‍ ഉറപ്പു വരുത്തിയിരിക്കണം.

4. നിശ്ചിത ഇമിഗ്രേഷന്‍ കൗണ്ടറിലേക്കു യാത്രക്കാരെ അയച്ചശേഷം ഏതെങ്കിലും യാത്രക്കാര്‍ സ്വന്തം നിലയില്‍ മറ്റേതെങ്കിലും ഇമിഗ്രേഷന്‍ കൗണ്ടറിലേക്കു പോയാല്‍ ഇമിഗ്രേഷന്‍ ജീവനക്കാര്‍ അവരെ നിശ്ചിത കൗണ്ടറിലേക്ക് അയയ്‌ക്കേണ്ടതാണ്.

5. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം യാത്രക്കാരുടെ പാസ്പോര്‍ട്ട് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പക്കല്‍തന്നെ സൂക്ഷിക്കേണ്ടതാണ്.

6. യാത്രക്കാരുടെ 30 പേര്‍ വീതമുള്ള ബാച്ചുകളെ, സിഐഎസ്എഫിന്റെ  നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന, ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവള അതോറിറ്റിയുടെയും ഡല്‍ഹി പൊലീസിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന അഞ്ചംഗ അകമ്പടി സംഘത്തിനു കൈമാറും. ഈ യാത്രക്കാരുടെ പാസ്പോര്‍ട്ടുകള്‍ സംഘത്തെ നയിക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്  ഇമിഗ്രേഷന്‍ ജീവനക്കാര്‍ കൈമാറും.

ഒരു സാഹചര്യത്തിലും പാസ്പോര്‍ട്ട് യാത്രക്കാര്‍ക്കു കൈമാറാന്‍ പാടില്ല.

7. യാത്രക്കാരുമൊത്തുള്ള സംഘം ലഗേജുകള്‍ കൈപ്പറ്റുന്നതിന് ലഗേജ് ബെല്‍റ്റിനടുത്ത് എത്തണം. ആരുടെയെങ്കിലും ലഗേജ് എത്താന്‍ വൈകുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ആ യാത്രക്കാര്‍ അകമ്പടി സംഘത്തിലെ ഒരാള്‍ക്കൊപ്പം അവിടെ തുടരുകയും മറ്റുള്ളവര്‍ കസ്റ്റംസ് പരിശോധനയ്‌ക്കായി പോവുകയും ചെയ്യണം.

8. കസ്റ്റംസ് പരിശോധന പൂര്‍ത്തീകരിക്കുന്നതിനു കാലതാമസം വന്നാല്‍ ആ യാത്രക്കാര്‍ സംഘത്തിലെ ഒരു അംഗത്തിനൊപ്പം അവിടെ തുടരുകയും മറ്റുള്ളവര്‍ അടുത്ത നടപടിയിലേക്കു നീങ്ങുകയും ചെയ്യണം.

9. യാത്രക്കാരുമായുള്ള സംഘം ഡല്‍ഹി സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള പരിശോധനാ സാമഗ്രികളുമായി നിയന്ത്രിക്കുന്ന പ്രത്യേക സ്ഥലത്ത് എത്തിച്ചേരണം. കണ്‍ട്രോള്‍ റൂം ഇന്‍ ചാര്‍ജ്ജ് അവിടുത്തെ മേല്‍നോട്ട, ഏകോപന ചുമതലകള്‍ നിര്‍വഹിക്കുന്നതായിരിക്കും.

10. അവിടെ കണ്‍ട്രോള്‍ റൂമിനോടൊപ്പം  ഡല്‍ഹി ഗവണ്‍മെന്റ് നിയോഗിച്ച മെഡിക്കല്‍ ഓഫീസര്‍മാരും പാരാ മെഡിക്കല്‍ ജീവനക്കാരും നിയന്ത്രിക്കുന്ന അഞ്ച് പരിശോധനാ കൗണ്ടറുകളും  ഉണ്ടായിരിക്കും.

11. അകമ്പടി സംഘം കണ്‍ട്രോള്‍ റൂം ഇന്‍ ചാര്‍ജിന്റെയടുക്കല്‍  റിപ്പോര്‍ട്ട് ചെയ്യുകയും ഇദ്ദേഹം ആ ബാച്ചിന് ഒരു കൗണ്ടര്‍ അനുവദിക്കുകയും ചെയ്യും.

12. നിശ്ചിത കൗണ്ടറില്‍ ആ ബാച്ചിലെ മുഴുവന്‍ യാത്രക്കാരുടെയും പാസ്പോര്‍ട്ടുകള്‍ കൗണ്ടറിന്റെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ക്ക് അകമ്പടി സംഘത്തിന്റെ തലവന്‍ കൈമാറും. ഇവിടെ യാത്രക്കാരെ പരിശോധിക്കുകയും എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണപരമായ സംശയങ്ങള്‍ ഇല്ലാത്തവരെ അവരുടെ പാസ്പോര്‍ട്ട് നല്‍കി വീട്ടിലെ നീരീക്ഷണ വാസത്തിനായി അയയ്‌ക്കുകയും ചെയ്യും. ഭവന നിരീക്ഷണ കാലത്ത് അതിന്റെ നിബന്ധനകള്‍ കൃത്യമായി പാലിക്കണമെന്നും അല്ലെങ്കില്‍ ചട്ടപ്രകാരമുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നുമുള്ള സത്യവാങ്മൂലം അവരില്‍ നിന്ന് വാങ്ങുന്നതാണ്. മഹാരാഷ്‌ട്രയില്‍ ചെയ്തതുപോലെ ഭവന നിരീക്ഷണത്തിലുള്ള യാത്രക്കാര്‍ക്ക് പ്രത്യേക മുദ്ര പതിപ്പിക്കുന്നതിനുള്ള സാധ്യത തേടും. ഈ യാത്രക്കാരെ ഐഡിഎസ്പി (സംയോജിത രോഗനിരീക്ഷണ പരിപാടി)യുമായി ബന്ധിപ്പിക്കുന്നതാണ്. ഈ ആവശ്യത്തിന് ഡല്‍ഹി സംസ്ഥാന ഐഡിഎസ്പി സംഘത്തെ ഡല്‍ഹി ഗവണ്‍മെന്റ് നിയോഗിക്കും.

13. കൂടുതല്‍ രോഗസാധ്യതയുള്ള യാത്രക്കാര്‍ക്ക്  നിരീക്ഷണ വാസം സജ്ജീകരിക്കുന്നത് പണം കൊടുക്കുന്ന ഹോട്ടലിലാകണോ അതോ ഗവണ്‍മെന്റിനു കീഴിലുള്ള സൗകര്യത്തിലാകണോ ( ലഭ്യതയനുസരിച്ച്) എന്നു നിര്‍ദേശിക്കുന്ന സത്യവാങ്മൂലം ആദ്യം തന്നെ പൂരിപ്പിക്കാന്‍ ആവശ്യപ്പെടും. അതിനുശേഷം സംസ്ഥാന ഗവണ്‍മെന്റ് നല്‍കിയിരിക്കുന്ന പട്ടികയില്‍ നിന്ന് ലഭ്യമായ നിരീക്ഷണ വാസ സൗകര്യത്തില്‍ താമസിപ്പിക്കും.

14. സംസ്ഥാന ഗവണ്‍മെന്റ് ലഭ്യമാക്കിയ യാത്രാ സൗകര്യത്തിലേക്ക് എത്തിക്കുന്നതുവരെ അകമ്പടി സംഘം ഇവര്‍ക്കൊപ്പമുണ്ടായിരിക്കും.

15. നിര്‍ദ്ദിഷ്ട മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഈ യാത്രക്കാരെ നീരീക്ഷണത്തിലാക്കും.

Tags: covidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.