ലണ്ടന്‍: കൊറോണയുടെ പശ്ചത്തലത്തില്‍ ഈ വര്‍ഷത്തെ യൂറോ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയതായി സംഘാടകരായ യുവേഫ അറിയിച്ചു. ജൂണ്‍ പന്ത്രണ്ട് മുതല്‍ ജൂലൈ 12 വരെ നടത്താനിരുന്ന ചാമ്പ്യഷിപ്പാണ് മാറ്റിയത്.
യുറോ കപ്പിന് പിന്നാലെ ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പും മാറ്റിവച്ചു. അര്‍ജന്റീനയും കൊളംമ്പിയയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന കോപ്പ അമേരിക്ക ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. അടുത്ത വര്‍ഷം ജൂണ്‍ പതിനൊന്നിന് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
യുവേഫ പ്രതിനിധികള്‍ ബന്ധപ്പെട്ടവരുമായി നടത്തിയ വീഡിയോ കോണ്ഫറന്സുകള്ക്കൊടുവിലാണ് യൂറോ കപ്പ് ഒരു വര്‍ഷത്തെ മാറ്റിവയ്ക്കന് തീരുമാനമായത്. യുവേഫയിലെ 55 രാജ്യങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
യുറോപ്പിലെ പന്ത്രണ്ട് നഗരങ്ങളിലായി നടത്താനിരുന്ന യൂറോ കപ്പ് അടുത്ത വര്‍ഷം ജൂണ്‍ പതിനൊന്ന് മുതല്‍ ജൂലൈ പതിനൊന്ന് വരെ നടക്കും. ചരിത്രത്തിലാദ്യമായാണ് യൂറോപ്യന്‍ കപ്പ് ഇത്തവണ പന്ത്രണ്ട് നഗരങ്ങളിലായി നടത്താന്‍ തീരുമാനിച്ചത്. മുന്‍ ചാമ്പ്യന്ഷിപ്പുകളൊക്കെ ഒന്നോ രണ്ടോ രാജ്യങ്ങളിലായാണ് നടത്തിയിരുന്നത്.
ആംസ്റ്റര്‍ഡാം, ബാകു, ബില്‍ബാവോ, ബുക്കാറസ്റ്റ്, ബുഡാപെസ്റ്റ്, കോപ്പന്‍ഹേഗ്,ഡബ്ലിന്‍, ഗ്ലാസ്കോ, ലണ്ടന്‍, മൂണിക്ക്, റോം, സെന്റ് പീറ്റേഴസ് ബര്‍ഗ് എന്നിവയാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങള്‍. ഇരുപത്തിനാല് ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കും. ക്രിസ്റ്റിയനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലാണ് നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: