Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘എടാ’- എത്ര സുന്ദരമായ പദം!

കാമുകനും കാമുകിയും ഇപ്പോള്‍ പരസ്പരം 'എടാ' എന്ന് വിളിക്കുന്നു. അങ്ങനെ ലിംഗസമത്വത്തിന്റെ പ്രതീകമായും 'എടാ' എന്ന പദം മാറി. കണ്ണിനും കരളിനും പൊന്നിനും പുഷ്പത്തിനും 'എടാ'യുടെ വശ്യതയോ സുതാര്യതയോ ഇല്ലെന്ന് പുതിയ ്രപണയിതാക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു. കണ്ണിലും കരളിലുമെല്ലാം കാപട്യം ഒളിഞ്ഞിരിക്കുന്നുണ്ട്. 'എടാ'യില്‍ തെളിയുന്നത് ആര്‍ജവമാണ്. തെളിഞ്ഞ പ്രണയത്തിന് പച്ചമലയാളമല്ലേ നല്ലതെന്നും അവര്‍ ചോദിക്കുന്നു.

എസ്.കെ by എസ്.കെ
Mar 18, 2020, 05:40 am IST
in Article

‘സത്യാനന്തര’ കാലത്തെ പ്രണയിതാക്കളാണ് ‘എടാ’ എന്ന പദത്തെ ഇത്ര സുന്ദരമാക്കിയത്. കണ്ണേ, കരളേ, പൊന്നേ, പ്രിയേ, പ്രണയപുഷ്പമേ എന്നിങ്ങനെയുള്ള സംബോധനകള്‍ അവരുടെ നിഘണ്ടുവിലില്ല. സംബോധനയ്‌ക്കായി ഈ പദങ്ങളിലേതെങ്കിലും ഇന്നത്തെ പ്രണയിതാവ് ഉപയോഗിച്ചാല്‍ ആ പ്രണയം ആ നിമിഷംതന്നെ തകരുമെന്നുറപ്പ്!

കാമുകനും കാമുകിയും ഇപ്പോള്‍ പരസ്പരം ‘എടാ’ എന്ന് വിളിക്കുന്നു. അങ്ങനെ ലിംഗസമത്വത്തിന്റെ പ്രതീകമായും ‘എടാ’ എന്ന പദം മാറി. കണ്ണിനും കരളിനും പൊന്നിനും പുഷ്പത്തിനും ‘എടാ’യുടെ വശ്യതയോ സുതാര്യതയോ ഇല്ലെന്ന്  പുതിയ ്രപണയിതാക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു. കണ്ണിലും കരളിലുമെല്ലാം കാപട്യം ഒളിഞ്ഞിരിക്കുന്നുണ്ട്. ‘എടാ’യില്‍ തെളിയുന്നത് ആര്‍ജവമാണ്. തെളിഞ്ഞ പ്രണയത്തിന് പച്ചമലയാളമല്ലേ നല്ലതെന്നും അവര്‍ ചോദിക്കുന്നു.

പച്ചമലയാളമാണെങ്കിലും ‘എടാ’ വിളിയില്‍ പ്രേമം തുളുമ്പിനില്‍ക്കും. എന്തു പറയുമ്പോഴും ‘എടാ’ ചേര്‍ത്താലേ ഇന്നത്തെ കമിതാക്കള്‍ക്കു തൃപ്തിയാകൂ.

ഒന്നു നോക്കെടാ, പറയെടാ, നിക്കെടാ, എഴുതുമോടാ, വിളിക്കുമോടാ, വരുമോടാ, അതേടാ…

കൂടെ ‘എടാ’ ഇല്ലെങ്കില്‍ ഈ പദങ്ങളെല്ലാം എത്ര വിരസമാണ്.

”നോക്കെടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കടാ നീയങ്ങു മാറിക്കിടാ ശഠാദുര്‍ഘടസ്ഥാനത്തു വന്നു ശയിപ്പാന്‍ നിനക്കെടാ തോന്നുവാനെന്തടാ സംഗതി?”ഏതാണ്ടിതേ മട്ടിലാണ് ഇപ്പോള്‍ പ്രേമലേഖനങ്ങളിലും സല്ലാപങ്ങളിലും ‘എടാ’ ആവര്‍ത്തിക്കപ്പെടുന്നത്.

‘എടാ’യ്‌ക്ക് കിട്ടിയ ഉന്നതപദവിയെക്കുറിച്ചോര്‍ത്ത് ‘എടീ’ ദുഃഖിക്കുന്നുണ്ടാകും. സ്ത്രീകളും പാവം ‘എടീ’യെ പുറത്താക്കിയിരിക്കുന്നു. കൂട്ടുകാരികള്‍ അങ്ങോട്ടുമിങ്ങോട്ടും ‘എടാ’ എന്നാണിപ്പോള്‍ വിളിക്കുക. ഒരു സൗഹൃദസമുദ്രം മുഴുവന്‍ ‘എടാ’യില്‍ ഒതുക്കാന്‍ അവര്‍ക്കറിയാം. ‘ഞാന്‍ നാളെ ലീവാണെടാ’, ‘ആ സീലൊന്നെടുക്കുവോടാ’, ‘ഞാന്‍ ഫുഡ് കഴിച്ചില്ലെടാ’ എന്നൊക്കെ കൂട്ടുകാരികളായ ഉദ്യോഗസ്ഥകള്‍ ഓഫീസുകളില്‍ പരസ്പരം പറയുന്നതു കേള്‍ക്കാം. അങ്ങനെ ‘എടാ’യ്‌ക്കു സ്ത്രീലിംഗം ആവശ്യമില്ലാതായിരിക്കുന്നു!

പാരുഷ്യത്തിനു പകരം ‘എടാ’യ്‌ക്ക് മധുരം സമ്മാനിച്ചവരെ ഭാഷാസ്‌നേഹികള്‍ അഭിനന്ദിക്കാതിരിക്കില്ല. പ്രേമലേഖന സാഹിത്യത്തിലെ കണ്ണേ,  കരളേ, പ്രിയേ, പ്രണയിനീ, പ്രാണപ്രിയേ, പ്രാണേശ്വരീ, ഇഷ്ടപ്രാണേശ്വരീ തുടങ്ങിയ പഴഞ്ചരക്കുകളെ ‘എടാ’ ഒറ്റയടിക്കു പുറത്താക്കിയില്ലേ?

‘എടീ’യ്‌ക്കു പകരം സ്ത്രീകളും ‘എടാ’ സ്വീകരിച്ചതുവഴി അവര്‍ ഭാഷയിലെ ആണധികാര പ്രവണതയെ വെല്ലുവിളിച്ചിരിക്കുകയാണെന്ന് ചില സ്ത്രീപക്ഷ ഭാഷാഗവേഷകര്‍ പറയുന്നു. സ്ത്രീകള്‍ ഇതിലൂടെ ആണധികാരത്തിനു വഴങ്ങിയിരിക്കുകയാണെന്ന് ആക്ഷേപിക്കുന്നവരുമുണ്ട്.  

ആണുങ്ങളെ ‘എടീ’ എന്നു വിളിച്ച് പ്രതീകാത്മകമായി ഇതിനെ നേരിടണമെന്ന് അവര്‍  പറയുന്നു.

ഈ ‘ഭാഷാപ്രശ്‌ന’ം കൊണ്ട് വിഷമിക്കുന്നവരാണ് റൗഡികളും തല്ലുകാരും. ‘എടാ’ വിളികൊണ്ട് ആരെയും പണ്ടേപ്പോലെ വിരട്ടാന്‍ കഴിയുന്നില്ലത്രേ. ഇവര്‍ക്കിടയിലെ ഭാഷാപണ്ഡിതര്‍  പുതിയ പദങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്.

പിന്‍കുറിപ്പ്: ”ബിവറേജസില്‍ കൂടുതല്‍ കൗണ്ടറുകള്‍: മന്ത്രി”

ലക്ഷ്യം സമ്പൂര്‍ണ മദ്യസാക്ഷരത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

പുതിയ വാര്‍ത്തകള്‍

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.