Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൗരത്വ നിയമ ഭേദഗതി ന്യൂനപക്ഷങ്ങള്‍ക്കുള്ള പിന്തുണ: ആര്‍എസ്എസ്

പൗരത്വ നിയമ ഭേദഗതി ഭാരതഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയുടെ അടയാളമാണെന്ന് ആര്‍എസ്എസ്. ഭേദഗതി ന്യൂനപക്ഷങ്ങളെ കണക്കിലെടുത്തുള്ളതാണ്. ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2020, 11:07 am IST
inIndia

ബെംഗളൂരു: പൗരത്വ നിയമ ഭേദഗതി ഭാരതഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയുടെ അടയാളമാണെന്ന് ആര്‍എസ്എസ്. ഭേദഗതി  ന്യൂനപക്ഷങ്ങളെ കണക്കിലെടുത്തുള്ളതാണ്. ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ന്യൂനപക്ഷ വിഭാഗമായ ഹിന്ദു, സിഖ്, ബുദ്ധ, ജെയ്ന്‍, പാഴ്‌സി, ക്രിസ്ത്യന്‍ മതങ്ങളില്‍പ്പെട്ടവരെ സംരക്ഷിക്കാന്‍വേണ്ടിയുള്ള ഭേദഗതിയാണിത്. 1947ല്‍ മതപരമായി ഇന്ത്യ വിഭജിക്കപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും ന്യൂനപക്ഷ വിഭാഗത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇന്ത്യ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിന്നപ്പോള്‍ പാക്കിസ്ഥാന്‍ വാക്ക് തെറ്റിച്ചു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അടിമകളായി. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ന്യൂനപക്ഷങ്ങളെ ക്രൂശിക്കുന്നതിന് നിയമം പോലും മാറ്റിമറിച്ചു. വലിയ വിഭാഗം ജനങ്ങള്‍ ഭാരതത്തിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നു. ഇവരെ സംരക്ഷിക്കാന്‍ ഭാരതം ബാധ്യസ്ഥരാണ്. കഴിഞ്ഞ 70 വര്‍ഷമായി പാര്‍ലമെന്റില്‍ പല ചര്‍ച്ചകളും ഇവര്‍ക്കായി നടന്നു. എന്നാല്‍, ഇത്തരം നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. തന്റേടത്തോടെ പൗരത്വ നിയമം ലോക്‌സഭയിലും രാജ്യസഭയിലും മോദി സര്‍ക്കാര്‍ അവതരിപ്പിച്ചപ്പോള്‍ ചിലര്‍ എതിര്‍ത്തെങ്കിലും ഭൂരിപക്ഷം ജനങ്ങളും ഒപ്പംനിന്നു.  

ഭാരതത്തിലെ ജനങ്ങളുടെ പൗരത്വം കളയുന്നതാണ് പുത്തന്‍ ഭേദഗതിയെന്ന പ്രചാരണം പോലും അപ്രസക്തമായി. പല ഭാഗങ്ങളിലായി നടന്ന അക്രമങ്ങള്‍ തണുത്തു. ഇടത്-ജിഹാദി സംഘടനകളും ചില രാഷ്‌ട്രീയ പാര്‍ട്ടികളും നടത്തിയ തെറ്റായ പ്രചാരണങ്ങളാണ് രാജ്യത്ത് അക്രമങ്ങള്‍ ഉണ്ടാകാന്‍ കാരണം. രാജ്യത്തിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തെരഞ്ഞുപിടിച്ച് അര്‍ഹിക്കുന്ന ശിക്ഷയ്‌ക്ക് വിധേയരാക്കണം.

ജമ്മുകശ്മീരിന്റെ  പ്രത്യേക പദവി റദ്ദാക്കിയുള്ള കേന്ദ്ര തീരുമാനം അഭിനന്ദനാര്‍ഹമാണ്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് രൂപം നല്‍കിയതോടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യമാകും. ഈ തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച എല്ലാ സംസ്ഥാന സര്‍ക്കാരുകളും രാഷ്‌ട്രീയ പാര്‍ട്ടികളും അഭിനന്ദനം അര്‍ഹിക്കുന്നു. വിഭജനത്തിന്റെ അകമ്പടിയായി ജമ്മുകശ്മീരില്‍ നിലവില്‍വന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യന്‍ ജനതയെ കബളിപ്പിക്കുന്നതിന് തുല്യമായിരുന്നു. ആര്‍ട്ടിക്കിള്‍ 370ന്റെ പിന്‍ബലത്തില്‍ പലപ്പോഴായി പ്രത്യേക നിയമങ്ങള്‍ ഭരണഘടനയില്‍ അടിച്ചേല്‍പ്പിക്കേണ്ടി വന്നിട്ടുമുണ്ട്, മറ്റൊരു പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ജമ്മുവിലെയും ലഡാക്കിലെയും പ്രതിനിധികള്‍ക്ക് രാജ്യനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ പോലും സാധിച്ചിരുന്നില്ല. പാര്‍ലമെന്റില്‍ ശബ്ദം ഉയര്‍ത്തിയിരുന്നില്ല. തെറ്റായ തീരുമാനങ്ങളും നിയമങ്ങളും ജമ്മുവില്‍ നിലവില്‍വന്നു. തീവ്രവാദ പ്രവര്‍ത്തനം ശക്തമായി. മതപരമായ ചൂഷണങ്ങള്‍ സ്ഥിരം സംഭവമായി. സാമ്പത്തികമായി പിന്നോട്ടുപോ

യ ജമ്മുവിന് പുത്തന്‍ പ്രതീക്ഷകളാണ് കേന്ദ്ര തീരുമാനം നല്‍കുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഒരു രാജ്യം, ഒരു ജനത എന്ന ആശയം നടപ്പാക്കാനുള്ള ആദ്യ പടിയായി ഇതിനെ കാണാം.  

രാമജന്മഭൂമിയില്‍ രാമക്ഷേത്രമെന്നത് ഭാരതജനതയുടെ അഭിമാനമാണ്. 2019 നവംബര്‍ ഒമ്പതിന് സുപ്രീംകോടതിയുടെ ചരിത്ര വിധിയുണ്ടായപ്പോള്‍ രാജ്യമൊന്നാകെ ആ തീരുമാനത്തില്‍ അഭിമാനം കൊണ്ടു. എല്ലാവരെയും മാനിക്കുന്ന തീരുമാനമായിരുന്നു സുപ്രീംകോടതിയുടേത്. ഒരു മതത്തിനുമേലെ മറ്റൊരു മതത്തിന്റെ വിജയമായി ഇതിനെ കണക്കാക്കേണ്ട. തീരുമാനം വന്നപ്പോള്‍ പൗരന്മാര്‍ സമാധാനം പാലിച്ചതും ശ്രദ്ധേയമായി, പ്രമേയത്തില്‍ പറയുന്നു.

Tags: ആര്‍എസ്എസ്CAA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

News

മതപീഡനങ്ങളിൽ നിന്ന് രക്ഷപെടാൻ വീടും, സമ്പാദ്യവും ഉപേക്ഷിച്ച് ഇന്ത്യയിലെത്തി : 12 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി മോദി സർക്കാർ

India

ബംഗാളിൽ 1,000-ത്തിലധികം പൗരത്വ ഭേദഗതി നിയമ ക്യാമ്പുകൾ ആരംഭിക്കുന്നു : ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ ബിജെപി

India

പൗരത്വ ഭേദഗതി നിയമത്തിൽ പത്ത് വർഷത്തെ ഇളവ് ; 2024 വരെ ഇന്ത്യയിലെത്തിയ മുസ്ലീം ഇതര വിഭാഗങ്ങൾക്ക് പൗരത്വം നൽകും

Kerala

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.