Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കത്തിക്കരിഞ്ഞ നിലയില്‍ മൂന്ന് വര്‍ഷം മുമ്പ് കണ്ട മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

മൃതദേഹം പുറത്തെടുക്കുന്നതിനായി ക്രൈംബ്രാഞ്ച് ആര്‍ഡിഒയുടെ അനുമതി തേടി. ഇന്ന് തഹസില്‍ദാരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന. പോലീസ് മൂന്നുമാസം അന്വേഷിച്ച് തുമ്പൊന്നും കിട്ടാതിരുന്ന കേസാണ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 11:06 pm IST
in Kozhikode

കോഴിക്കോട്: മൂന്നുവര്‍ഷം മുമ്പ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്ത് വീണ്ടും പരിശോധിക്കും. പറമ്പില്‍ ബസാര്‍ പോലൂര്‍ പയിമ്പ്ര റോഡിനു സമീപത്തെ ചെറുവറ്റ സായിബാബ ആശ്രമത്തിനടത്തുള്ള കാടുമൂടിയ പ്രദേശത്ത് കണ്ടെത്തിയ പുരുഷന്റെ മൃതദേഹമാണ് വ്യാഴാഴ്ച പുറത്തെടുത്ത് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ നടത്തി മുഖം പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.

 മൃതദേഹം പുറത്തെടുക്കുന്നതിനായി ക്രൈംബ്രാഞ്ച് ആര്‍ഡിഒയുടെ അനുമതി തേടി. ഇന്ന് തഹസില്‍ദാരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന. പോലീസ് മൂന്നുമാസം അന്വേഷിച്ച് തുമ്പൊന്നും കിട്ടാതിരുന്ന കേസാണ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പുരോഗതി ഉണ്ടായില്ല. തുടര്‍ന്ന് ഐജി ജയരാജിന്റെ നിര്‍ദ്ദേശപ്രകാരം കേസ് ഡിവൈഎസ്പി ബിനോയുടെ കീഴിലുള്ള യൂണിറ്റിന് കൈമാറുകയായിരുന്നു.  ഇക്കഴിഞ്ഞ ജനുവരി 25 ന് സംഭവസ്ഥലത്ത് പുതിയ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.മുക്കം ഇരട്ടക്കൊലക്കേസുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇരട്ടക്കൊലക്കേസിലെ പ്രതി ബിര്‍ജുവിന്റെ അമ്മയുടെ പേരിലുള്ള സ്ഥലത്താണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഇരട്ടക്കൊലയും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതുമെല്ലാം ഓരേ കാലഘട്ടത്തിലായതിനാല്‍ ബിര്‍ജുവിന് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതിനായാണ് ഇരട്ടക്കൊലകേസ് അന്വേഷിച്ച സംഘത്തിന് ഈ കേസ് കൈമാറിയത്. 

168 സെന്റീമിറ്റര്‍ പൊക്കവും എണ്‍പത് കിലോയിലധികം ഭാരവുമണ്ടായിരുന്ന മൃതദേഹം ആരുടേതാണെന്നോ ആരാണ് കൊലപ്പെടുത്തിയതെന്നോ കണ്ടെത്താന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല.മരിച്ചയാളുടെ കൈവിരലിലെ രേഖകള്‍ ഉപയോഗിച്ച് ആധാര്‍ വഴി തിരിച്ചറിയാനാവുമെന്ന് കേസ് അന്വേഷിച്ച ചേവായൂര്‍ പോലീസ് കരുതി. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ നല്‍കാന്‍ ആധാര്‍ ഡാറ്റാ ബാങ്ക് തയ്യാറായില്ല. തുടര്‍ന്നാണ് 2018 ജനുവരിയില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആധാര്‍ വിവരങ്ങള്‍ ലഭിക്കാനുള്ള മറ്റു മാര്‍ഗങ്ങള്‍ ക്രൈംബ്രാഞ്ചും തേടിയെങ്കിലും ഫലമുണ്ടായില്ല. മൂന്നു വര്‍ഷമായിട്ടും ലോക്കല്‍ പോലീസ്, ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മൃതദേഹം മലയാളിയുടേത് തന്നെയാണോയെന്നു പോലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതരസംസ്ഥാനത്തൊഴിലാളികളുടെ രൂപസാദൃശ്യത്തിലേയ്‌ക്കെത്തുന്ന തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ മലയാളിയാണെന്ന സംശയത്തിലാണ് പോലീസ് നില്‍ക്കുന്നത്.

2017 സപ്തംബറില്‍ പറമ്പില്‍ബസാര്‍ പോലൂര്‍ പയിമ്പ്ര റോഡിനു സമീപത്തെ ചെറുവറ്റ സായിബാബ ആശ്രമത്തിനടത്തുള്ള കാടുമൂടിയ പ്രദേശത്തായിരുന്നു പുരുഷന്റെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. സൂപ്പര്‍ ഇംപോസിങ് സംവിധാനത്തിലൂടെയാണ് കൂടുതല്‍ വ്യക്തതയുള്ള രേഖാചിത്രം തയാറാക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

Tags: മൃതദേഹം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

കോഴിക്കോട് ഓവുചാലിൽ യുവാവിന്റെ മൃതദേഹം; ബൈക്ക് അപകടമാണെന്ന് നിഗമനം, അമിത വേഗതയിൽ നിയന്ത്രണം തെറ്റി വീണതാകാമെന്ന് പോലീസ്

Kerala

കൊയിലാണ്ടിയിലെ വയലിൽ കത്തിക്കരിഞ്ഞ നിലയിൽ ശരീര ഭാഗങ്ങൾ; മൃതദേഹം പെയിൻ്റിങ് തൊഴിലാളി രാജീവൻ്റേത്, തിരിച്ചറിഞ്ഞ് ഭാര്യ

Thiruvananthapuram

പുഴയില്‍ നവ ദമ്പതികളെ കാണാതായ സംഭവം; ദമ്പതികളുടെ മൃതദേഹം കണ്ടെടുത്തു

Kerala

ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ കാല്‍തെറ്റി വീണ് കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി

Kerala

കാണാതായ ചാന്ദ്‌നിയുടെ മൃതദേഹം ആലുവയില്‍ നിന്ന് കണ്ടെത്തി; ക്രൂരമായ കൊലപാതകം; കുട്ടിയുടെ ശരീരം ഒടിച്ചുമടക്കി ചാക്കില്‍ കെട്ടിയ നിലയില്‍

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

ജി7ല്‍ മോദിയും ട്രംപും കണ്ടു, മോദിയ്‌ക്ക് ഷേക് ഹാന്‍ഡ് നല്‍കി ട്രംപ്, പിന്നെ രണ്ടു പേരും അടുത്തടുത്ത കസേരകളില്‍, ട്രംപ്-മോദി പ്രത്യേക ചര്‍ച്ച ബുധനാഴ്ച

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.