Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

എസ്എസ്എല്‍സി പരീക്ഷ; മധുരം വാരി നിറച്ച് മലയാളവും സംസ്‌കൃതവും

എസ്എസ്എല്‍സി പരീക്ഷയുടെ ആദ്യ ദിനം രണ്ടു ശ്രേഷ്ഠഭാഷകളായ സംസ്‌കൃതവും മലയാളവും ഒരധ്യയന വര്‍ഷം മുഴുവന്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ മുഴുവന്‍ വകഞ്ഞു മാറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 09:18 am IST
in Education

എസ്എസ്എല്‍സി പരീക്ഷയുടെ ആദ്യ ദിനം രണ്ടു ശ്രേഷ്ഠഭാഷകളായ സംസ്‌കൃതവും മലയാളവും ഒരധ്യയന വര്‍ഷം മുഴുവന്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ മുഴുവന്‍ വകഞ്ഞു മാറ്റി.

മലയാളത്തില്‍ ആകെ 17 ചോദ്യങ്ങളാണുണ്ടായിരുന്നത്. ആദ്യത്തെ ഒരു മാര്‍ക്കിന്റെ അഞ്ചു ചോദ്യങ്ങളും (നാലെണ്ണം എഴുതിയാല്‍ മതി) താഴ്ന്ന നിലവാരമുള്ളവര്‍ക്ക് വരെ ഉത്തരം എഴുതാന്‍ കഴിയുന്നതായിരുന്നു. ആറു മുതല്‍ എട്ടു വരെയുള്ള ചോദ്യങ്ങള്‍ നല്ല നിലവാരമുള്ളതും സാമാന്യക്കാരെപ്പോലും ബുദ്ധിമുട്ടിക്കാത്തതുമായി. പാഠഭാഗം വായിച്ചവര്‍ക്ക് ഏറെ എളുപ്പം. സര്‍ഗശക്തിയുടെ വൈഭവത്തെ പ്രതിപാദിക്കാന്‍ വയലാറിന്റെ ‘കോടി കോടി പുരുഷാന്തരങ്ങളില്‍…. ‘ എന്ന വരികളിലൂടെ എഴുതാന്‍ പറഞ്ഞതു മാത്രം ചിന്തിപ്പിച്ചേക്കാം.

ഒന്‍പതു മുതല്‍ 14 വരെ അഞ്ചു ചോദ്യങ്ങള്‍ക്കുത്തരമെഴുതിയാല്‍ മതി. നാലു മാര്‍ക്കുവീതം. പാഠഭാഗം വായിച്ചവര്‍ക്ക് രïു വട്ടം ചിന്തിക്കാതെ തന്നെ എന്തെങ്കിലും എഴുതാന്‍ കഴിയുന്ന ചോദ്യങ്ങള്‍. സര്‍വദമനന്റെ നിഷ്‌കളങ്കബാല്യത്തെപ്പറ്റിയെഴുതാനും, ‘ഉരുളന്‍ കിഴങ്ങ് തിന്നാത്തവര്‍’ എന്ന പാഠഭാഗത്തിലേയും മറ്റും ചോദ്യങ്ങള്‍ ഏറെ ബുദ്ധിമുട്ടിക്കാനിടയില്ല. 15 മുതല്‍ 17 വരെയുള്ള മൂന്നു ചോദ്യങ്ങളില്‍  രണ്ടെണ്ണം എഴുതണം, ആറു മാര്‍ക്ക് വീതം.  അധ്യാത്മരാമായണത്തിലെ ചോദ്യം ഏറെ ഉചിതമായി. ജീവിതത്തിന്റെ നശ്വരതയും,  വിദ്യയുടെയും അവിദ്യയുടെയും താരതമ്യവും മറ്റും പറയുന്ന ലക്ഷ്മണ സാന്ത്വനത്തെപ്പറ്റി എഴുതാന്‍ ഏതു കുട്ടികള്‍ക്കും പറ്റും. യുദ്ധത്തിന്റെ പരിണാമത്തെ പറഞ്ഞ് ആനുകാലിക പ്രസക്തമായ യുദ്ധ വിഷയം എഴുതാന്‍ ആര്‍ക്കും കഴിയും.

കവിതാസ്വാദനത്തിന് ചോദിച്ചത് ഒഎന്‍വിയുടെ ‘പൂവുകളായിരം കീറി മുറിച്ചു ഞാന്‍ പൂവിന്റെ തത്വം പഠിക്കാന്‍ ‘ എന്നു തുടങ്ങുന്ന പ്രസിദ്ധമായ കവിതയാണ്. ആശയസംപുഷ്ടവും അലങ്കാരങ്ങളും എഴുതാനും കഴിയും. ചുരുക്കത്തില്‍ മാതൃഭാഷ മാതൃത്വത്തിന്റെ സാന്ത്വനം നല്‍കി. ഇത് പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികളിലും പ്രകടമായിരുന്നു.

ദീപ സുകുമാര്‍  

മലയാളം അധ്യാപിക

അകവൂര്‍ ഹൈസ്‌കൂള്‍

ശ്രീമൂലനഗരം.

സംസ്‌കൃതം ചോദ്യപ്പേപ്പര്‍ പൊതുവേ ലളിതവും നിലവാരമുള്ളതും ഉത്തരങ്ങള്‍ എഴുതാന്‍ കഴിയുന്നതുമായിരുന്നു. ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്നവര്‍ക്കും ഇടത്തരക്കാര്‍ക്കും താഴ്ന്നനിലവാരത്തിലുള്ളവര്‍ക്കും ഉത്തരങ്ങള്‍ എഴുതുവാന്‍ കഴിയുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

പാഠപുസ്തകത്തെ യഥാവിധി ഉപയോഗിച്ച വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും വാങ്ങുവാന്‍ നിഷ്പ്രയാസം സാധിക്കുന്നവയും പാഠപുസ്തകത്തിലെ ഏതാï് മുഴുവന്‍ പാഠങ്ങളും ഉള്‍ക്കൊണ്ടുള്ള ചോദ്യങ്ങളുമായിരുന്നു ഒരുക്കിയിരുന്നത്.  

ഭരതമുനിയുടെ നാട്യശാസ്ത്രത്തെക്കുറിച്ചും കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തെക്കുറിച്ചും ആധുനികസാഹിത്യകാരന്മാരായ കറുപ്പന്‍ മാസ്റ്റര്‍, വയലാര്‍ രാമവര്‍മ്മ തുടങ്ങിയവരെക്കുറിച്ചും ഉള്ളതുകൂടാതെ, പ്രസക്തവും ലളിതവുമായ വ്യാകരണകാര്യാദികളുമെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള ചോദ്യാവലികള്‍ ചോദ്യപ്പേപ്പറിന്റെ നിലവാരത്തെ ഉയര്‍ത്തുന്നവയായിരുന്നു.

അമ്പിളി. എ.എന്‍, 

സംസ്‌കൃതം അധ്യാപിക

എസ്ഡിപിവൈബിഎച്ച്എസ്  

പള്ളുരുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.