Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീവിരുദ്ധത, മതനിന്ദ: എസ്എഫ്‌ഐയുടെ കോളേജ് മാഗസിന്‍ വിവാദത്തില്‍; തുറന്നു നോക്കാന്‍ വയ്യെന്ന് വിദ്യാര്‍ത്ഥികള്‍: പ്രതിഷേധം ശക്തം

മറയില്ലാത്ത തുറന്ന് എഴുത്ത് എന്ന് മുന്‍കൂര്‍ ജാമ്യത്തോടെ പുറത്തിറങ്ങിയ കോളജ് മാഗസിന്‍ വീട്ടില്‍ കൊണ്ടുപോയി തുറന്നു നോക്കാന്‍ പറ്റാത്ത അവസ്ഥയാണ് എന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. മാഗസിന്റെ പുറം കവറിലും അകം പേജിലും മാന്യതയുടെ എല്ലാ അതിര്‍ വരമ്പുകളെയും ലംഘിച്ചുകൊണ്ട് ഉള്ള ചിത്രങ്ങള്‍ കൊണ്ടും വാക് പ്രയോഗങ്ങളും കുത്തി നിറച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2020, 09:27 am IST
in Kerala

ബേഡകം (കാസര്‍കോട്): മുന്നാട് പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ എസ്എഫ്‌ഐയുടെ നേതൃത്വത്തിലുളള കോളേജ് യൂണിയന്‍ പുറത്തിറക്കിയ കോളേജ് മാഗസിന്‍ വിവാദത്തില്‍. അശ്ലീലവും, സ്ത്രീവിരുദ്ധതയും, മതനിന്ദയും നിറഞ്ഞ ‘ഉറ മറച്ചത്’ എന്ന കോളജ് മാഗസിനാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. മാഗസിന്‍ തുറന്നു നോക്കാന്‍ വയ്യെന്നും മാഗസിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമ നടപടിയെടുക്കണുമെന്നാവശ്യവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. മാഗസിനില്‍ ഭൂരിഭാഗം സൃഷ്ടികളിലും സ്ത്രീവിരുദ്ധ പരാമര്‍ശവും മതനിന്ദയുമെന്നാണ് ആക്ഷേപം. പ്രതിഷേധവുമായി എബിവിപിയുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.  

മറയില്ലാത്ത തുറന്ന് എഴുത്ത് എന്ന് മുന്‍കൂര്‍ ജാമ്യത്തോടെ പുറത്തിറങ്ങിയ കോളജ് മാഗസിന്‍ വീട്ടില്‍ കൊണ്ടുപോയി തുറന്നു നോക്കാന്‍ പറ്റാത്ത അവസ്ഥയാണ് എന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. മാഗസിന്റെ പുറം കവറിലും അകം പേജിലും മാന്യതയുടെ എല്ലാ അതിര്‍ വരമ്പുകളെയും ലംഘിച്ചുകൊണ്ട് ഉള്ള ചിത്രങ്ങള്‍ കൊണ്ടും വാക് പ്രയോഗങ്ങളും കുത്തി നിറച്ചിരിക്കുകയാണ്. പ്രിന്‍സിപ്പള്‍ സി.കെ. ലൂക്കോസ് ചീഫ് എഡിറ്ററായും അനു സെബാസ്റ്റ്യന്‍ സ്റ്റാഫ് എഡിറ്ററായും പുറത്തിറങ്ങിയ മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റര്‍ ആകാശ് പള്ളം ആണ്. ഇത്തവണ എസ്എഫ്ഐക്കാണ് മാഗസിന്‍ എഡിറ്റര്‍ സ്ഥാനം ലഭിച്ചത്.  

മുഖചിത്രത്തിലടക്കം അങ്ങേയറ്റം അശ്ലീല ചുവയുള്ള പ്രയോഗങ്ങളും തീര്‍ത്തും അനുചിതമായ ചിത്രങ്ങളുമാണ് ഉള്ളടക്കങ്ങളില്‍ ഉള്ളതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. മാഗസിനെതിരെ ഗവര്‍ണര്‍, പ്രധാനമന്ത്രിയുടെ ഓഫീസിലെ എജുക്കേഷന്‍ വിഭാഗം പരാതി പരിഹാര സെല്‍, കാസര്‍കോട് ജില്ലാ കലക്ടര്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍, കാസര്‍കോട് ജില്ല പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. കോളജ് ഡേ ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ആണ് കഴിഞ്ഞ ദിവസം മാഗസിന്‍ പ്രകാശനം ചെയ്തത്. ക്രിസ്തുവിന്റെ അന്ത്യഅത്താഴം വികലമായി മത വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Tags: കോളേജ്SFI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

Kerala

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

ഗായിക എസ് ജാനകി അന്തരിച്ചു

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)

പാക് ഭീകരര്‍ ഇന്ത്യക്കാരെ കൊന്നപ്പോള്‍ “കാഫിറുകളെ കൊന്നത് നന്നായി” എന്ന പോസ്റ്റിട്ട മുഹമ്മദ് സനൂഫിനെ കുടുക്കിയത് അഥീന ഭാരതിയുടെ പോരാട്ടം

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

കളിയിക്കവിളയില്‍ നിയമ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

സാവരിയ കൊലക്കേസ് ; അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്ര സർക്കാർ ആവശ്യമായ നയതന്ത്ര-നിയമപരമായ ഇടപെടലുകൾ തുടരുമെന്ന് അനൂപ് ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.