Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസ് സ്വയം വിലയിരുത്തട്ടെ

രണ്ടുമാസത്തിലധികമായി ബിജെപി വിരുദ്ധ കൂട്ടായ്‌മയുടെ പരിണിതഫലമാണ് കൊടുംകെടുതി സൃഷ്ടിച്ച കലാപമെന്ന് രാജ്യം ഇന്ന് തിരിച്ചറിയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2020, 08:40 pm IST
in Editorial

രണ്ടുമാസത്തിലധികമായി ബിജെപി വിരുദ്ധ കൂട്ടായ്‌മയുടെ പരിണിതഫലമാണ് കൊടുംകെടുതി സൃഷ്ടിച്ച കലാപമെന്ന് രാജ്യം ഇന്ന് തിരിച്ചറിയുകയാണ്. പൗരത്വഭേദഗതി നിയമത്തെ തെറ്റായി വ്യാഖ്യാനിച്ച് ഭീതി പരത്തിയവരാണ് കലാപത്തിന് പിന്തുണയും പ്രേരണയും നല്‍കിയത്. മുസ്ലീങ്ങളില്‍ ഭീതിപരത്തി അവരെ തെരുവിലിറക്കാന്‍ രാജ്യവ്യാപകമായി രംഗത്തുള്ളത് കോണ്‍ഗ്രസാണ്. അവര്‍ ആസുത്രണം ചെയ്ത കലാപത്തിന് ചില മാധ്യമങ്ങളുടെ ഒത്താശയും വേണ്ടുവോളമുണ്ടായി. അതില്‍ മലയാളം ടിവി ചാനലുകളും മലയാളി റിപ്പോര്‍ട്ടര്‍മാരും വഹിച്ച പങ്ക് എടുത്ത് പറയേണ്ടതുതന്നെയാണ്. മുസ്ലീങ്ങള്‍ ഏകപക്ഷീയമായി ആക്രമിക്കപ്പെട്ടുവെന്ന് തോന്നിക്കുംവിധം നടക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളും കലാപം വ്യാപിപ്പിക്കാനുള്ളതെന്ന സംശയം ബലപ്പെടുകയാണ്. മാസങ്ങളോളം പൊതുവഴി കയ്യടക്കി ജനജീവിതം ദുസ്സഹമാക്കിയിട്ടും കലാപത്തിലേക്ക് വഴുതിപ്പോകാതിരുന്ന സ്ഥാനത്താണ് വടക്കുകിഴക്കന്‍ ദല്‍ഹി പൊടുന്നനെ കത്തി അമര്‍ന്നത്. ഒടുവിലത്തെ വാര്‍ത്തയനുസരിച്ച് കലാപത്തിന്റെ ചരിത്രം പേറുന്ന മീററ്റ്, ഘാസിയാബാദ് എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഭീകരരാണ് അഴിഞ്ഞാടിയതെനന് വ്യക്തമായിട്ടുണ്ട്. ദല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി എംഎല്‍എയുടെ നേതൃത്വവും എടുത്തുപറയുന്നു. ഷഹീന്‍ബാഗില്‍ സമരക്കാര്‍ക്കെതിരെ തോക്കെടുക്കുന്നത് ആം ആദ്മിക്കാരനാണെന്ന് തിരിച്ചറിഞ്ഞതുമാണ്.  

കലാപം അഴിച്ചുവിട്ടത് ബംഗ്ലാദേശിലെ ചില ഭീകരസംഘടനകളുടെ സഹായത്തോടെയെന്ന് സംശയവും ബലപ്പെട്ടിട്ടുണ്ട്. ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ കലാപത്തിനിടെ പൈശാചികമായാണ് ആപ്പ് എംഎല്‍എ താഹിര്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘം വകവരുത്തിയത്. ആറു മണിക്കൂറിലേറെ പീഡിപ്പിച്ച് നാനൂറിലേറെ തവണ കുത്തിയാണ് ശര്‍മയെ കൊന്നശേഷം അഴുക്കുചാലില്‍ പൂഴ്‌ത്തിയത്. കുടല്‍ കീറിമാറ്റി മൃതദേഹം അംഗഭംഗം വരുത്തി വികൃതമാക്കിയിരുന്നു. താഹിര്‍ ഹുസൈന്റെ ഭീകരബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തിയതാണ് ശര്‍മ്മയോടുള്ള പകയ്‌ക്ക് കാരണം. താഹിര്‍ ഹുസൈന് കലാപം അഴിച്ചുവിടാന്‍ ബംഗ്ലാ ഭീകരസംഘടനകള്‍ സകല സഹായങ്ങളും നല്‍കിയതായും സംശയിക്കുന്നു. ഇയാളുടെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്ത ബോംബുകളും സ്ഫോടകവസ്തുക്കളും ഹിന്ദു മേഖലകളിലേക്ക് പെട്രോള്‍ ബോംബുകള്‍ വര്‍ഷിക്കാന്‍ ഉപയോഗിച്ച ലോഞ്ചറുകളും ഇയാള്‍ക്ക് വലിയ സഹായം ലഭിച്ചിരുന്നുവെന്നതിലേക്കും കലാപത്തിന് വലിയ മുന്നൊരുക്കങ്ങള്‍ നടന്നുവെന്നതിലേക്കും വിരല്‍ചൂണ്ടുന്നു. അതേസമയം താഹിറിനെ അനുകൂലിച്ച് പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ രംഗത്തെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇപെടലാണ് കലാപം കെട്ടടങ്ങാന്‍ ഇടയാക്കിയത്. മുഴുവന്‍ കലാപകാരികളെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കി. ഐബിയുടെ സഹായത്തോടെ കലാപകാരികളുടെ വീടുകള്‍ പോലീസ് തിരിച്ചറിയുന്നുണ്ട്. അവരുടെ പട്ടികയും തയാറാക്കുന്നു. തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയാണ് പോലീസ് ഉപയോഗിക്കുന്നത്. പ്രതികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള തീരുമാനം ശ്രദ്ധേയമാണ്.  

മതവെറി പ്രസംഗങ്ങള്‍ നടത്തുന്നവരെ കണ്ടെത്തുന്നതിനു സഹായിക്കാന്‍ ജനങ്ങളോട് പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. ദല്‍ഹി സര്‍ക്കാര്‍, കലാപത്തിന് ഇരയായവര്‍ക്ക് താമസിക്കാന്‍ ഒന്‍പത് അഭയകേന്ദ്രങ്ങള്‍ തുറന്നതുമൊക്കെ കേന്ദ്ര സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍കൊണ്ടാണ്. ഇതൊന്നും അംഗീകരിക്കാന്‍ കൂട്ടാക്കാത്ത കോണ്‍ഗ്രസും കൂട്ടാളികളും അമിത്ഷായുടെ രാജിക്കുവേണ്ടിയാണ് ദാഹിക്കുന്നത്. സമാധാനത്തിനു വേണ്ടി ഒരു വാക്കുപോലും മിണ്ടാത്ത കോണ്‍ഗ്രസ് നോക്കുന്നതു രാഷ്‌ട്രീയലാഭമുണ്ടാക്കാനാകുമോ എന്നാണ്. ഇന്നാരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനം അതിന്റെ വേദിയാക്കാനാണ് ശ്രമം. ദല്‍ഹി കത്തിയെരിയുമ്പോള്‍ പോലീസ് നിഷ്‌ക്രിയമായെന്നാണ് പരാതി. അതിനും കുറ്റപ്പെടുത്തുന്നത് അമിത് ഷായെയാണ്. പക്ഷേ, അമിത് ഷാ മന്ത്രിയായശേഷം റിക്രൂട്ട് ചെയ്തവരല്ല ദല്‍ഹി പോലീസിലുള്ളത്. കോണ്‍ഗ്രസിന്റെ കീഴിലായിരുന്നു ദല്‍ഹി പോലീസ്. അവര്‍ക്ക് വീഴ്ചസംഭവിച്ചിട്ടുണ്ടെങ്കില്‍ സംശയിക്കേണ്ടത് കോണ്‍ഗ്രസിനെത്തന്നെയാണ്. കലാപ ആസൂത്രണത്തില്‍ ദല്‍ഹി പോലീസിനേയും കരുവാക്കിയോ എന്ന് പരിശോധിക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം തീവ്രവാദ സംഘടനകള്‍ കലാപാഹ്വാനവുമായി നടത്തുന്ന സമരങ്ങളുടെ മുന്നണിയില്‍ത്തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഭീകരസംഘടനകളുടെ തോളില്‍ കൈയിട്ടു നടക്കുന്ന കോണ്‍ഗ്രസ് നേതൃത്വം സ്വയം വിലയിരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)
Kerala

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

India

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

Kerala

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.