Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈക്കോടതി ജസ്റ്റിസിനെ അര്‍ധരാത്രി സ്ഥലം മാറ്റിയെന്നത് കെട്ടിച്ചമച്ചവാര്‍ത്ത; സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയത് 12ന്,​ നിയമനം ജഡ്ജിയുടെ അനുമതിയോടെ

സ്ഥലം മാറ്റം സംബന്ധിച്ച സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശയാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ഈ മാസം 12ന് തന്നെ തീരുമാനമെടുക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2020, 01:07 pm IST
in India

ന്യൂദല്‍ഹി : കലാപം സംബന്ധിച്ച കേസ് പരിഗണിച്ചതിന് ദല്‍ഹി ഹൈക്കോടതി ജസ്റ്റിസിനെ അര്‍ധരാത്രി സ്ഥലം മാറ്റിയതായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സ്വകാര്യ മാധ്യമങ്ങള്‍. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചതിന് ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റിയതായി ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിടുകയായിരുന്നു.

എന്നാല്‍ ജസ്റ്റിസ് എസ്. മുരളീധറിനെ ഫെബ്രുവരി 12ന് തന്നെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. സ്ഥലം മാറ്റം സംബന്ധിച്ച സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശയാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ഈ മാസം 12ന് തന്നെ തീരുമാനമെടുക്കുകയായിരുന്നു. 

ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്‍.വി. മോറിനെ മേഘാലയ ഹൈക്കോടതിയിലേക്കും, ദല്‍ഹി ഹൈക്കോടതി ജഡ്ജി എസ്. മുരളീധറിനെ ഹരിയാന- പഞ്ചാബ് ഹൈക്കോടതിയിലേക്കും കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജ് രവി മാലിമത്തിനെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്ക് നിയമിക്കാനും 12ന് ഉത്തരവിറക്കിയിരുന്നു. 

ജസ്റ്റിസ് മുരളീധര്‍ ദല്‍ഹി ഹൈക്കോടതി സീനിയോരിട്ടിയില്‍  രണ്ടാമനാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ വിരമിക്കുമ്പോള്‍ അദ്ദേഹത്തെ ദല്‍ഹി ചീഫ് ജസ്റ്റിസ് ആയി നിയമിക്കണമെന്നാവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ സുപ്രീംകോടതിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഫെബ്രുവരി 19 ന് തന്നെ ബാര്‍ അസോസിയേഷന്റെ ഈ ആവശ്യം കൊളീജിയം നിരസിക്കുകയായിരുന്നു. എസ്. മുരളീധറിന്റെ മാതാപിതാക്കള്‍ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കുമ്പോള്‍ ആണ് വിരമിച്ചത്. അതിനാല്‍ മുരളീധറിനെ വീണ്ടും ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കുന്നത് പ്രോട്ടോക്കോള്‍ ലംഘനമായിരിക്കും എന്നാണ് കൊളീജിയം നല്‍കിയ വിശദീകരണം.  

ജസ്റ്റിസ് മുരളീധറിന്റെ അനുമതിയോടെയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കേന്ദ്രനിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ വിവാദങ്ങള്‍ക്ക് യാതൊരു സാധ്യതയുമില്ല. അനാവശ്യമായി വിഷയങ്ങള്‍ വളച്ചൊടിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചുകൊണ്ടാണ് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിടുന്നത്.  

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചതിനാലാണ് മുരളീധറിനെ സ്ഥലം മാറ്റിയതെന്നാണ് ചില നേതാക്കളും പ്രചരിപ്പിക്കുന്നത്. അതേസമയം കലാപം പോലെ സുപ്രധാനമായ കേസുകള്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ച് പരിഗണിക്കണമെന്ന് സോളിസിറ്റര്‍  ജനറല്‍ തുഷാര്‍ മേത്ത ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് അവധിയിലായതിനാല്‍ താന്‍ എടുക്കുകയാണെന്ന് അറിയിച്ച് ജസ്റ്റിസ് മുരളീധര്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു. ഇന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് തന്നെ കേസ് പരിഗണിക്കും.

Tags: ജസ്റ്റിസ് എസ്. മുരളീധര്‍ദല്‍ഹി ഹൈക്കോടതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മനീഷ് സിസോദിയക്ക് ഭാര്യയെ കാണാന്‍ ഹൈക്കോടതിയുടെ അനുമതി ; ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് അനുമതി

India

പട്ടാളക്കാരുടെ ജീവനെടുക്കുന്ന തീവ്രവാദിക്ക് ജീവപര്യന്തമല്ല, വധശിക്ഷ തന്നെ നല്‍കണമെന്ന് എന്‍ഐഎ;യാസിന്‍ മാലിക്കിന് വധശിക്ഷ വേണമെന്നും ആവശ്യം

India

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ ബിബിസിക്ക് സമന്‍സ് അയച്ച് ദല്‍ഹി ഹൈക്കോടതി

India

ആം ആദ്മിയ്‌ക്ക് തിരിച്ചടി; മനീഷ് സിസോദിയയ്‌ക്ക് ജാമ്യമില്ല; അരവിന്ദ് കെജ്രിവാളിന് മേല്‍ രാജിസമ്മര്‍ദ്ദം മുറുകുന്നു

Kerala

ഇരയാണെങ്കിലും പ്രതിയാണെങ്കിലും സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്താനാവില്ല; ഭരണഘടനാ വിരുദ്ധമെന്ന് ദല്‍ഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.