Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉഴവുചാലില്‍ നിന്ന് ഉയര്‍ന്നുവന്ന മഹാചൈതന്യം

ഒരിക്കല്‍ പര്‍ണശാലക്ക് അഗ്നിബാധ ഉണ്ടായി. അതോടെ മുനിമാര്‍ ഇവിടം വിട്ട് പോയി. കാലാന്തരത്തില്‍ അരുവിയുടെ വിസ്തൃതി കുറഞ്ഞ് തീരം വയലായി മാറി. ഒരിക്കല്‍ ഇവിടെ കൃഷി ചെയ്യാനായി നിലമുഴുതപ്പോള്‍ കലപ്പ എന്തിലോ ഉടക്കി രക്തം വമിച്ചു. പരിശോധിച്ചപ്പോള്‍ മണ്ണിനടിയില്‍ നിന്നു ഒരു ശിവലിംഗം ലഭിച്ചു. വൈകാതെ അവിടെ ഒരു താല്‍ക്കാലിക ക്ഷേത്രം നിര്‍മ്മിച്ച് പൂജ ആരംഭിച്ചു

തോപ്പില്‍ ശശി by തോപ്പില്‍ ശശി
Feb 22, 2020, 04:49 am IST
in Samskriti

ഐതിഹ്യവും ചരിത്രവും സമന്വയിക്കപ്പെട്ട ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ കടയിരുപ്പ് കാരിക്കോട്  ശ്രീമഹാദേവക്ഷേത്രം. ക്ഷേത്രമിരിക്കുന്നിടത്ത് പണ്ട് ഒരു അരുവി ഉണ്ടായിരുന്നുവത്രെ. അതിന്റെ തീരത്ത് മഹാമുനിമാര്‍ പര്‍ണശാല കെട്ടി യാഗം നടത്തിയിരുന്നതായും പറയപ്പെടുന്നു.  

ഒരിക്കല്‍ പര്‍ണശാലക്ക് അഗ്നിബാധ ഉണ്ടായി. അതോടെ മുനിമാര്‍ ഇവിടം വിട്ട് പോയി. കാലാന്തരത്തില്‍ അരുവിയുടെ വിസ്തൃതി കുറഞ്ഞ് തീരം വയലായി മാറി. ഒരിക്കല്‍ ഇവിടെ കൃഷി ചെയ്യാനായി നിലമുഴുതപ്പോള്‍ കലപ്പ എന്തിലോ ഉടക്കി രക്തം വമിച്ചു. പരിശോധിച്ചപ്പോള്‍ മണ്ണിനടിയില്‍ നിന്നു ഒരു ശിവലിംഗം ലഭിച്ചു. വൈകാതെ അവിടെ ഒരു താല്‍ക്കാലിക ക്ഷേത്രം നിര്‍മ്മിച്ച് പൂജ ആരംഭിച്ചു.

ഉഴവുചാലില്‍ നിന്നും ഉയര്‍ന്നുവന്ന  മഹാചൈതന്യശക്തിയായിരുന്നു അത്. ത്രിപുരദഹനം കഴിഞ്ഞ ഭാവത്തോടെ പടിഞ്ഞാറ് അഭിമുഖമായുള്ള മഹാദേവന്റെ ഉഗ്രദൃഷ്ടി കൊച്ചി മഹാരാജാവിന്റെ അധീനതയിലുള്ള സ്ഥലത്ത് പതിച്ചു. അവിടെ നിത്യേന അഗ്നിബാധ ഉണ്ടാവുകയും ചെയ്തു. അഗ്നിബാധയുടെ നിജസ്ഥിതി മഹാരാജാവ് മനസ്സിലാക്കി. ക്ഷേത്രം മറ്റൊരിടത്തേക്ക് മാറ്റി പണിയാന്‍ കല്പനയായി. രാജപ്രതിനിധികളെത്തി അവിടെ പരിശോധിച്ചപ്പോള്‍ അവിടെയുള്ളത് സ്വയംഭൂവാണെന്നും മാറ്റി പണിയാന്‍ കഴിയില്ലെന്നും മനസ്സിലായി. ഈ വിവരം അവര്‍ മഹാരാജാവിനെ അറിയിച്ചു. ശിവക്ഷേത്രത്തിന് മുന്നില്‍ മറ്റൊരു ക്ഷേത്രം പണിത് ശിവപുത്രനായ ശ്രീസുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു. സുബ്രഹ്മണ്യപ്രതിഷ്ഠ നടത്തിയതോടെ ഐതിഹ്യവും ചരിത്രവും സമന്വയിക്കപ്പെട്ട ഒരു ക്ഷേത്രസന്നിധി ഉടലെടുത്തു. അതോടെ കൊച്ചിരാജ്യത്തെ അഗ്നിബാധ നിലച്ചു. മഹാരാജാവ് സന്തുഷ്ടനായി. പക്ഷേ കടയിരുപ്പില്‍ പ്രതിഷ്ഠിച്ച സുബ്രഹ്മണ്യവിഗ്രഹം മഹാദേവന്റെ ഉഗ്രദൃഷ്ടിയുടെ തീഷ്ണതയാല്‍ പൊട്ടി വൈകല്യം സംഭവിച്ചു. ഇന്നും വിഗ്രഹം തല്‍സ്ഥിതിയില്‍ തുടരുന്നു.

ടിപ്പുവിന്റെ പടയോട്ട കാലത്ത് സര്‍വക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടപ്പോഴും ടിപ്പുവിന്റെ പടയെ തിരിച്ചോടിക്കാന്‍ ശക്തിപകര്‍ന്ന് നാടിനേയും നാട്ടുകാരേയും കാത്തത്ത് ഭഗവാന്റെ ചൈതന്യം ഒന്നുമാത്രമാണെന്ന് ഇന്നും ഭക്തര്‍  ഉറച്ചുവിശ്വസിക്കുന്നു. ടിപ്പുവിന്റെ സൈന്യത്തെ എതിരിട്ട സ്ഥലം പടപ്പറമ്പ് എന്നപേരില്‍ ക്ഷേത്രത്തിനടുത്തായി കാണം.  

ഈ ക്ഷേത്രത്തില്‍ ഗണപതിയും സരസ്വതിയും ഒരേ ശ്രീകോവിലില്‍ സ്ഥിതിചെയ്യുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഭദ്രകാളി, ധര്‍മ്മശാസ്താവ്, ബ്രഹ്മരക്ഷസ്, നാഗദൈവങ്ങള്‍ തുടങ്ങിയ ഉപദേവന്മാരും ക്ഷേത്രത്തിലുണ്ട്. അഷ്ടമൂര്‍ത്തികളും ഇവിടെ  അനുഗ്രഹം ചൊരിയുന്നു.  

കൊച്ചി നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ കിഴക്ക് മാറി, കൊച്ചി -ധനുഷ്‌ക്കോടി ദേശീയപാതയിലെ  കോലഞ്ചേരി പട്ടണത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ വടക്കാണ് കടയിരുപ്പ് ഗ്രാമവും ക്ഷേത്രവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

പുതിയ വാര്‍ത്തകള്‍

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.