Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ശിവകേവലോഹം…’

ഇന്ന് മഹാശിവരാത്രി

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Feb 21, 2020, 04:00 am IST
in Samskriti

‘ധര്‍മത്തെത്തരേണമേ

ധനത്തെത്തരേണമേ

നിര്‍മലമൂര്‍ത്തേ കാമ

ഭോഗങ്ങള്‍ നല്‍കേണമേ  

ഗുണവും സല്‍കീര്‍ത്തിയും  

സുഖവും നല്‍കേണമേ

ഗുണവാരിധേ! സ്വര്‍ഗ

മോക്ഷങ്ങള്‍ നല്‍കേണമേ’

അഗ്നിപുരാണത്തിലെ ശിവപ്രാര്‍ഥനയാണിത്. പ്രപഞ്ചത്തിന്റെ സമസ്തവ്യാപാരങ്ങളേയും സൃഷ്ടി, സ്ഥിതി, സംഹാരം എന്ന് മൂന്നായി അധ്യാത്മജ്ഞാനികള്‍ വിഭജിച്ചിരിക്കിരുന്നു. ഇവയ്‌ക്കായി മൂന്ന് ഈശ്വരരൂപങ്ങളും. സൃഷ്ടിക്ക് ബ്രഹ്മാവ്, സ്ഥിതിയ്‌ക്ക് വിഷ്ണു, സംഹാരത്തിന് ശിവനും. ഈ ബ്രഹ്മാണ്ഡത്തിന്റെ ഊര്‍ജനിലയമാണ് മഹാദേവന്‍. ആ താണ്ഡവം യഥാര്‍ഥത്തില്‍ ഊര്‍ജനൃത്തമാണ്. ബ്രഹ്മാവി

നും വിഷ്ണുവിനും ഒരുപടി മുകളിലാണ് ശിവന്‍. ശങ്കരനെ ആരാധിച്ചതുമൂലം വിഷ്ണുഭഗവാന് സുദര്‍ശനചക്രം ലഭിച്ചു. അതുകൊണ്ട് ദൈത്യന്മാരെ സംഹരിക്കുകയും ചെയ്തു. ശിവാരാധനയുടെ പരകോടിയിലാവണം മഹാവിഷ്ണു ശിവസഹസ്രനാമ സ്‌തോത്രം ചൊല്ലിപ്പോയത്.  

ശിവമഹിമയറിയാന്‍ ഈ സ്‌തോത്രഖണ്ഡം മതിയാകും:  

‘ധ്യാനാധാരോളപരിച്ഛേദ്യോ

ഗൗരീഭര്‍താഗണേശ്വരഃ

അഷ്ടമൂര്‍ത്തിര്‍വിശ്വമൂര്‍ത്തി

സ്ത്രിവര്‍ഗസ്വര്‍ഗസാധനഃ’ (4)  

അര്‍ഥം; ധ്യാനത്തിന് ആധാരമായവന്‍, ദേശം, കാലം, വസ്തു ഇവയുടെ അതിരിട്ടു തിരിക്കാന്‍ വയ്യാത്തവന്‍, പാര്‍വതീകാന്തന്‍, പ്രഥമഗണങ്ങളുടെ ഈശ്വരന്‍, ജലം, വായു, ആകാശം, സൂര്യന്‍, ചന്ദ്രന്‍, ഭൂമി, യജമാനനന്‍ എന്നീ എട്ടുമൂര്‍ത്തികളുള്ളവന്‍, അഖിലബ്രഹ്മാണ്ഡമായ വിരാട് പുരുഷന്‍, ധര്‍മം, അര്‍ഥം, കാമം ഇവയും സ്വര്‍ഗപ്രാപ്തിയും സാധിച്ചു തരുന്നവന്‍.  

വിഷ്ണുഭഗവാന്റെ ഈ സ്വരപ്രശംസയ്‌ക്കപ്പുറം ശിവമാഹാത്മ്യത്തിന് മറ്റെന്തു പ്രമാണപത്രമാണു വേണ്ടത്?  

കുഭമാസത്തിലെ കൃഷ്ണപക്ഷചതുര്‍ദശിയാണ് മഹാശിവരാത്രി ആചരണം എന്ന് ഓരോ ഹൈന്ദവനും അറിയുക.

ഒരിക്കല്‍ ബ്രഹ്മാവും വിഷ്ണുവും ശ്രീപാ ര്‍വതിയും കൂടി ഭഗവാന്‍ ശിവനോട് ഒരു ചോദ്യമുന്നയിച്ചു. ‘ഏതുവ്രതത്താല്‍ സന്തുഷ്ടനായിട്ടാണ് അങ്ങ് അത്യുത്തമ സുഖം പ്രദാനം ചെയ്യുന്നത്?  ഏതു വ്രതമനുഷ്ഠിച്ചാല്‍ ഭക്തജനങ്ങള്‍ക്ക് സൗഖ്യവും മോക്ഷവും ലഭിക്കും?’  

പരമശിവന്റെ മറുപടി, സൂതന്‍ ഋഷിമാര്‍ക്ക് ശിവപുരാണത്തില്‍ ഇങ്ങനെ പറഞ്ഞു കൊടുക്കുന്നു:  ശിവന് അനേകം വ്രതങ്ങളുണ്ട്. എല്ലാം സൗഖ്യവും മോക്ഷവും പ്രദാനം ചെയ്യുന്നവയും. പത്തു വ്രതങ്ങളാണ് അതില്‍ പ്രധാനം. ‘ദശശൈവവ്രതങ്ങള്‍’ എന്നവ അറിയപ്പെടുന്നു. ഇവയില്‍ ഏറ്റവുമധികം ശക്തി ശിവരാത്രി വ്രതത്തിനാണ്. ഇതല്ലാതെ മറ്റൊരു വ്രതവും മനുഷ്യര്‍ക്ക് ഹിതകരമല്ല. ഈ വ്രതം സകലര്‍ക്കും ഉത്തമധര്‍മസാധനമാകുന്നു. നിഷ്‌കാമമോ, സകാമമോ ആയ മനോഭാവമുള്ള സകലമനുഷനുഷ്യര്‍ക്കും, വര്‍ണങ്ങള്‍, ആശ്രമങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, ദാസന്മാര്‍, ദാസികള്‍ ദേവന്മാര്‍ മുതലായി സകലദേഹധാരികള്‍ക്കും ഈ ശ്രേഷ്ഠവ്രതം ഹിതകരം തന്നെ. മാഘമാസത്തിലെ കറുത്തപക്ഷ ചതുര്‍ദശി ശിവരാത്രി വിശേഷമാഹാത്മ്യമുള്ളതു തന്നെ. അര്‍ധരാത്രി വരെ ആ തിഥിയുള്ള ദിവസമാണ് വ്രതത്തിന് അത്യുത്തമം.

ശിവരാത്രിവ്രതത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ശിവപുരാണത്തില്‍ ഒരു കഥയുണ്ട്. ബ്രഹ്മാവും വിഷ്ണുവും തമ്മിലൊരു യുദ്ധമുണ്ടായി. ബ്രഹ്മാവ് ബ്രഹ്മാസ്ത്രം ഉപയോഗിച്ചു. അതിനെതിരെ പാശുപതാസ്ത്രം വിഷ്ണു തൊടുത്തു. ലോകം മുഴുവന്‍ ചുറ്റി നടന്ന പാശുപതാസ്ത്രത്തെ ഉപസംഹരിക്കാന്‍ മഹാവിഷ്ണുവിനോ, ബ്രഹ്മാവിനോ കഴിഞ്ഞില്ല. രണ്ടുപേരും പകച്ചു നില്‍ക്കവേ അവരുടെ മധ്യത്തില്‍ ഒരു ശിവലിംഗം ഉയര്‍ന്നു വന്നു. അതിന്റെ രണ്ടഗ്രങ്ങളും അദൃശ്യമായിരുന്നു. കണ്ടുപിടിക്കാനായി ബ്രഹ്മാവ് മേല്‍പ്പോട്ടും കീഴ്‌പോട്ടും സഞ്ചരിച്ചു. ഒടുവില്‍ ഇരുവരുടെയും ഇടയില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് പാശുപതാസ്ത്രത്തെ ഉപസംഹരിച്ചു. ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസം കറുത്തപക്ഷത്തില്‍ ചതുര്‍ദ്ദശി രാത്രിയിലായിരുന്നു. എല്ലാവര്‍ഷവും പ്രസ്തുത രാത്രി ഒരു വ്രതമായി അനുഷ്ഠിക്കണമെന്നും അതിന് ശിവരാത്രിവ്രതമെന്ന് പേരായിരിക്കണമെന്നും ശിവന്‍ അരുളി.  

മഹാപഞ്ചവിഷങ്ങളിലൊന്നാണ് കാളകൂടം. കാലനെക്കൂടി ദഹിപ്പിക്കുന്നത് എന്നര്‍ഥം. പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ ആവിര്‍ഭവിച്ച ദുഷ്ടാംശമായ കാളകൂടവിഷം ശിവന്‍ ലോകരക്ഷാര്‍ഥം ഭക്ഷിച്ചു.

അതിന്റെ അനുസ്മരണമാണ് ശിവരാത്രി. ഹലാഹലം കുടിച്ച് നീലകണ്ഠനായ ശിവനെ ആരാധിക്കുക. ആര്‍ക്കും വിഷബാധയേല്‍ക്കില്ല.  

ശിവരാത്രി മഹാത്മ്യത്തിലും അഗ്നിപുരാണത്തിലും ശിവപുരാണത്തിലും ശിവരാത്രിവ്രതം നോറ്റ്, പുണ്യാത്മാക്കളായി മാറ്റിയ അനേകം പാപാത്മാക്കളുടെ കഥപറയുന്നുണ്ട്. ഒരു സുന്ദരസേനന്റെയും സുകുമാരന്റെയും കഥ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം.  

ശിവരാത്രിവ്രതം കേവലം ഉറക്കമിളയ്‌ക്കലല്ല. വ്രതം അവസാനിപ്പക്കുമ്പോള്‍ ചൊല്ലേണ്ട പ്രാര്‍ഥനയും സൂതന്‍ ഋഷിമാര്‍ക്ക് പറഞ്ഞു കൊടുക്കുന്നു.  

‘ദേവദേവ മഹാദേവ

ശരണാഗതവത്സല

വ്രതേനാനേന ദേവേശ

കൃപാംകുരു മമോപരി

മയാഭക്ത്യനുസാരേണ  

വ്രതമേതല്‍ കൃതം ശിവ

ന്യൂനം സമ്പൂര്‍ണതാം യാതു

പ്രസദാത്തവ ശങ്കര!’

അര്‍ഥം: ദേവദേവമഹാദേവ, ശരണാഗതവത്സല, ദേവേശ്വര, ഈ വ്രതം കൊണ്ടു സന്തുഷ്ടനാകേണമേ, അവിടുന്ന് എന്റെമേല്‍ കരുണ ചെയ്യേണമേ! ശിവശങ്കരാ, ഞാന്‍ ഭക്തിക്കനുസരണമായി ഈ വ്രതം അനുഷ്ഠിക്കുന്നു.

9446442081

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)
Kerala

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

Kerala

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

Kerala

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

Entertainment

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.